ഓപ്പറേഷന്റെ ചിത്രങ്ങൾ എങ്കിലും ഉണ്ടോ? കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ എവിടെ? പിടിച്ചെടുത്ത ആയുധങ്ങൾ എവിടെ? ഉറിയിലെ മുറിവുണക്കാൻ ഇന്ത്യ കെട്ടിച്ചമച്ച കള്ളക്കഥയാണ് സർജിക്കൽ ഓപ്പറേഷൻ എന്നു തെളിയിക്കാൻ അന്താരാഷ്ട്ര സംഘത്തെ ആക്രമിക്കപ്പെട്ടെന്നു പറയുന്ന കേന്ദ്രങ്ങളിൽ എത്തിച്ചു പാക്കിസ്ഥാൻ
അഡ്വ. ശ്രീജിത്ത് പെരുമന
സെപ്റ്റംബർ 28/29 രാത്രി പുലർന്നത് ഓരോ ഇന്ത്യക്കാരന്റെയും മനം കുളിർപ്പിച്ചു കൊണ്ടാണ്. ഉറിയിലേറ്റ മുറിവിനു മുതലും പലിശയുമടക്കം തിരികെ നൽകി പാക്കിസ്ഥാന്റെ ഭൂമിയിൽ ഇത്യൻ സൈന്യത്തിലെ പാരാ കമാൻഡോ സംഘം മിന്നലാക്രമണം നടത്തി 38 ഓളം തീവ്രവാദികളെ കൊന്നു എന്ന വാർത്ത DGMO ലെഫ്റ്റനന്റ് ജനറൽ രൺബീർ സിങ് അറിയിക്കുമ്പോൾ ഒരു യുദ്ധം ജയിച്ച പ്രതീതിയായിരുന്നു ഒരു ജനതയ്ക്ക്.
ഇന്ത്യ എന്ന പരമാധികാരത്തിനേറ്റ കടുത്ത പ്രഹരമായിരുന്നു ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക കേന്ദ്രത്തിൽ ഭീകരർ നടത്തിയ തീവ്രാവാദി ആക്രമണം. 20 സൈനികരാണ് ആക്രമണത്തിൽ മരണപ്പെട്ടത്. ഉറിയിൽ സംഭവിച്ച സുരക്ഷാ വീഴ്ച അക്ഷരാർത്ഥത്തിൽ കാശ്മീരിനെ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ മൂർധന്യത്തിൽ എത്തിക്കുകയായിരുന്നു.
വിഘടന വാദികളും , തീവ്രവാദികളും തോളോടുതോൾ ചേർന്ന് ആക്രമണങ്ങൾ ആസൂത്രണം ചെയ്തു. സൈന്യവുമായി നിരന്തരം പോരാട്ടങ്ങൾ തെരുവുകൾ കലാപ ഭൂമിയായി. ബോംബുകൾക്കും ഷെല്ലുകൾക്കും ഇടയിൽ സാധാരണ ജനജീവിതം ഭീതിമുനയിലായി. നിഴൽ യുദ്ധങ്ങളുടെ തലച്ചോറായ പാക്കിസ്ഥാൻ തങ്ങളുടെ കാലങ്ങളായുള്ള കാശ്മീരിനെ സ്വന്തമാക്കുക എന്ന സ്വപ്നത്തിന് നയതന്ത്രങ്ങൾക്കപ്പുറം തീവ്രവാദ തന്ത്രങ്ങൾ മെനഞ് കാത്തിരിക്കുകയായിരുന്നു.
എന്നാൽ ഉറിയിലേറ്റ മുറിവ് കശ്മീർ മുതൽ കന്യാകുമാറിവരെയുള്ള ജനതയ്ക്കു തീരാവേദനയായ് മാറുകയും പിന്നീട് ഭരണകൂടത്തിന് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഡൽഹിയിലെ ഭരണ കേന്ദ്രത്തിലേക്ക് ആളിപ്പടരുകയായും ചെയ്യുന്ന കാഴ്ചകളാണ് നാം കണ്ടത് . വികലമായ വിദേശ നയങ്ങളുടെയും, പാക്കിസ്ഥാനെതിരായ മൃദു സമീപനങ്ങളുടെയും പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു എന്നുപോലും വിലയിരുത്തുന്ന ഘട്ടങ്ങളിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ കശ്മീർ വിഷയത്തിൽ മോദി കൈക്കൊണ്ട നിലപാടുകൾ നവ മാദ്ധ്യമങ്ങളിലൂടെ ഏറെ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു. ദേശസ്‌നേഹത്തിനേറ്റ കാര്യത്തിൽ കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾക്കുമപ്പുറം ജനങ്ങൾ ഒന്നാണെന്ന് ഭരണകൂടങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്തു.
ഈ തിരിച്ചറിവിൽ നിന്നുമാണ് പാക്കിസ്ഥാനെ തിരിച്ചടിക്കണം എന്ന തീരുമാനം ഉടലെടുക്കുന്നത്. എന്നാൽ സമാധാനത്തിന്റെ സന്ദേശവാഹകരായ ഗാന്ധിജിയുടെ പിന്മുറക്കാർക്ക് കാര്യങ്ങൾ ഒരു യുദ്ധമുഖത്തേക്ക് കൊണ്ടുചെന്നെത്തിക്കാൻ സാധിക്കുമായിരുന്നില്ല. ഒരു ശത്രുവിനെയും, ശത്രുരാജ്യങ്ങളെയും ആദ്യം ആക്രമിക്കുകയില്ല എന്ന സഹിഷ്ണുതയ്യാർന്ന പ്രഖ്യാപിത നയമാണ് നമുക്കുള്ളത് എന്നറ്റും സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ നാം കണക്കിലെടുക്കേണ്ടതുണ്ട്.
പൊതു സമൂഹത്തിന്റെ തിരിച്ചറിവും, സംതൃപ്തിയും ഒരു രാജ്യത്തിന്റെ ജനാധിപത്യ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ്. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റാൻ രാജ്യത്തെ പരമോന്നത നീതിപീഠം ഉത്തരവിട്ടത് പൊതുബോധത്തെ സംതൃപ്തപ്പെടുത്താൻ വേണ്ടികൂടിയാണ് എന്നത് വിധിന്യായത്തിൽപോലും എടുത്തു പറയുന്നതിന് നാം സാക്ഷികളാകേണ്ടിവന്നിട്ടുണ്ട്. കശ്മീർ വിഷയത്തിൽ പൊതുവിലും, ഉറി ആക്രമണത്തിന് ശേഷം പ്രത്യേകിച്ചും ഭാരതീയ സമൂഹത്തിന്റെ പൊതു ബോധം പാക്കിസ്ഥാനെതിരായ കടുത്ത നിലപാടുകളിലാണ്. സൈന്യത്തിന്റെ ആത്മവീര്യം കൂട്ടുന്നതിനും നാടിന്റെ സുരക്ഷയ്ക്കുമായി പാക്കിസ്ഥാനെ അതിർത്തി കടന്നു ആക്രമിക്കാൻ ഡൽഹി ചിന്തിച്ചതും അത്തരം ഒരു സാഹചര്യത്തിലായിരുന്നു. വിജയകരമായി ദൗത്യം പൂർത്തിയാക്കി സർജ്ജിക്കൽ ഓപ്പറേഷനിലൂടെ 7 തീവ്രവാദ ക്യാമ്പുകൾ നശിപ്പിക്കുകയും, 38 ഓളം തീവ്രവാദികളെയും രണ്ടു പാക്കിസ്ഥാൻ സൈനികരെയും വധിച്ചു എന്നായിരുന്നു സൈനിക മേധാവിൽ രാജ്യത്തോട് പറഞ്ഞത്. ദേശസ്‌നേഹത്തിൽ ഉടലെടുത്ത പാക്കിസ്ഥാനെതിരായ ആത്മരോഷം ആളിക്കത്തുമ്പോൾ വന്ന തിരിച്ചടിയുടെ വാർത്തകൾ അതുകൊണ്ടു തന്നേ രാജ്യത്തുടനീളം ആഘോഷിക്കപ്പെട്ടു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും മോദിയെയും സൈന്യത്തെയും മുക്തകണ്ഠം പ്രശംസിച്ചു. മുഖ്യധാരാ മാദ്ധ്യമങ്ങളും നവ മാദ്ധ്യമങ്ങൾ സൈന്യത്തെയും ഇന്ത്യയുടെ കഴിവിനെയും വാഴ്‌ത്തി പാടി. യുദ്ധം വന്നാലും പേടിയില്ല എന്ന പ്രഖ്യാപനങ്ങൾ പല കോണുകളിലും ഉയർന്നു പൊങ്ങി. ഉടൻ യുദ്ധമുണ്ടാകുമെന്നും ഇന്ത്യ യുദ്ധത്തിനായി തയ്യാറെടുത്തു എന്നൊക്കെയുള്ള കഥകൾ കാട്ടു തീയായ് പടർന്നു. എന്നാൽ സംഭവത്തെ കുറിച്ച് പക്വമായാണ് ഔദ്യോദിക പാക്കിസ്ഥാൻ പ്രതികരണം ഉണ്ടായത്. അതിർത്തി കടന്നു സ്വന്തം രാജ്യത്തു വന്നു ശത്രുരാജ്യം നടത്തിയ ആക്രമണത്തെ നയതന്ത്രങ്ങളിലെ പ്രത്യയ ശാസ്ത്രങ്ങൾ ഉയർത്തികാണിച്ചു ഒരു ആണവ രാജ്യം പ്രതിരോധിച്ചത് ഏറെ ശ്രദ്ധേയമാണ്. ബ്രിട്ടനും അമേരിക്കയും റഷ്യയുമെല്ലാം ഇന്ത്യയെ അഭിനന്ദിച്ചു എന്ന് പറയുമ്പോഴും അടിസ്ഥാനപരമായി തീവ്രവാദ വിഷയങ്ങളും, രാജ്യാന്തര അതിർത്തി പ്രശ്‌നങ്ങളും അന്താരാഷ്ട്ര വേദികളിൽ പരിഹാരമില്ലാത്ത നിലനിൽക്കുന്നതിനു കാരണം ഈ രാഷ്ട്രങ്ങളുടെ നിലപാടുകളും കച്ചവട താത്പര്യങ്ങളും തന്നെയാണ്. തീവ്രവാദത്തിനെതിരെ മഹായുദ്ധം പ്രഖ്യാപിക്കുകയും എന്നാൽ അതേ തീവ്രവാദികൾക്ക് പിൻവാതിലിലൂടെ ആണവായുധം ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളും, പരിശീലനവും നൽകി കലാപത്തിന് തയ്യാറാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാർന്ന നയതന്ത്രങ്ങളാണ് പല സാമ്രാജ്യത്വ രാജ്യങ്ങളും കാലങ്ങളായി സ്വീകരിച്ചു പോന്നിട്ടുള്ളത്. സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്ന വാർത്തയ്ക്കു അന്താരാഷ്ട്ര സമൂഹത്തിൽ ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നിലും അത്തരം ഒരു ഇരട്ടത്താപ്പ് ഒളിച്ചിരിപ്പുണ്ട് എന്നതിൽ സംശയമേതുമില്ല.
ഈ സാഹചര്യങ്ങൾക്കിടയിലാണ് ഇന്ത്യ നടത്തിയ മിന്നലാക്രമണം ഭംഗിയായി കെട്ടിച്ചമച്ച നുണയാണെന്നാണ് പാക്കിസ്ഥാന്റെ വാദങ്ങൾ ആഗോളതലത്തിൽ വാർത്തയാകുന്നത്.
ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ അന്താരാഷ്ട്ര മാദ്ധ്യമ പ്രവർത്തകരും, നയതന്ത്ര ഉദ്യോഗസ്ഥരും, ഐകരാഷ്ട്ര സഭാ ഉദ്യോഗസ്ഥരും, വിവിധ പ്രാദേശിക ഭരണകർത്താക്കളും ഉൾപ്പെടെ 380 ഓളം അംഗങ്ങൾ ഉൾപ്പെടുന്ന വൻ സംഘത്തെ ഇന്ത്യ ആക്രമണം നടത്തി എന്ന് പറയുന്ന 7 കേന്ദ്രങ്ങളിൽ നേരിട്ടു എത്തിച്ചു കാര്യങ്ങൾ വിശദീകരിച്ചു. റോയിട്ടേഴ്സ്, സി എൻ എൻ , ബി ബി സി, വാഷിങ്ടൺ ടൈമ്‌സ് തുടങ്ങിയ അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ 50 ലധികം പ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നു. ടൂറിസ്റ്റു ബസ്സുകളിലും ഹെലികോപ്ടറിലുമായാണ് സംഘങ്ങളെ നേരിട്ട് വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്. ഡയറക്ടർ ജനറൽ ഓഫ് ഇന്റർ സർവീസ് പബ്ലിക് റിലേഷൻ ലഫ്റ്റനന്റ് ജനറം അസീം ബജ്വാ ലൈൻ ഓഫ് കൺട്രോളിനു സമീപത്തെ ആർമി ക്യാമ്പിൽ വച്ച് ഇക്കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
പാക് അധീന കശ്മീരിലെ ലിപാ, തട്ടാപാനി, കേൽ, ബിംപേർ, ബഗ്സർ, മണ്ടോൽ തുടങ്ങിയ സ്ഥലങ്ങളിൽ സംഗം മണിക്കൂറുകളോളം നേരിട്ട് നിരീക്ഷണം നടത്തി. വെടിവയ്‌പ്പിന്റെ സൂചനക്കല്ലാതെ ഒരു മിലിട്ടറി ഓപ്പറേഷൻ നടന്നതിന്റെ യാതൊരു തെളിവുകളും ലക്ഷണങ്ങളും കാണാൻ സാധിച്ചിട്ടില്ല എന്ന് ഇസ്‌ളാമാബാദിൽ തിരിച്ചെത്തിയ മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടുന്ന സംഘം വ്യക്തമാക്കി. കൂടാതെ ഈ പ്രദേശങ്ങളിലെ ജനങ്ങളുമായും മാദ്ധ്യമ പ്രവർത്തകർ സംസാരിച്ചെങ്കിലും മിലിട്ടറി ഓപ്പറേഷൻ നടന്നിട്ടില്ല എന്നാണു പ്രദേശ വാസികളും വ്യക്തമാക്കിയത്.
ഇന്ത്യയുടെ വാദം ശരിവയ്ക്കുന്നതിനു എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തു വിടണമെന്നും പാക്കിസ്ഥാൻ ഔദ്യോദികമായി തന്നെ ഇന്ത്യയെ വെല്ലുവിളിച്ചു. മിന്നലാക്രമണം എന്നതു ഇന്ത്യയുടെ കള്ള പ്രചാരണമാണെന്ന് പാക്കിസ്ഥാൻ വാദിക്കുന്നത് ഇങ്ങനെ.
1. സർജിക്കൽ ഓപ്പറേഷൻ നടത്തിയിട്ടുണ്ടെങ്കിൽ എന്തെങ്കിലും തെളിവുകൾ പുറത്തു വിടുക ? ചിത്രങ്ങൾ , വീഡിയോകൾ അല്ലെങ്കിൽ എന്തെങ്കിലും ഒരു തെളിവെങ്കിലും ഹാജരാക്കുക ?
2. കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃദദേഹങ്ങൾ എവിടെ ?
3. ഓപ്പറേഷനിൽ പിടിച്ചെടുത്ത ആയുധങ്ങൾ എവിടെ ?
4. 5 മണിക്കൂറിനുള്ളിൽ മറ്റൊരു രാജ്യത്തു വന്ന് പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകളും, ആയുധ വിന്യാസങ്ങളും മറികടന്ന്, പ്രദേശത്തു ജീവിക്കുന്ന ജനങ്ങളുടെ കണ്ണിൽ പെടാതെ 38 ആളുകളെ വധിച്ച് ഒരു പോറൽ പോലുമേൽക്കാതെ എങ്ങനെ തിരിച്ചു പോകും ?
5. കുന്നും മലകളും നിറഞ്ഞ അതീവ ദുർഘടം പിടിച്ച ഭൂപ്രദേശത്തു ഹെലികോപ്റ്ററിൽ വന്ന് ഇറങ്ങി റഡാറിന്റെയും സൈന്യത്തിന്റെയും കണ്ണിൽ പെടാതെ എങ്ങനെ മിലിട്ടറി ഓപ്പറേഷൻ നടത്താൻ കഴിയും ?
6. മി 17 ഹെലികോപ്റ്ററിൽ നിന്നും പാര ട്രൂപ്പ് താഴെ ഇറങ്ങിയെങ്കിലും തിരിച്ചു കയറിയത് എങ്ങനെ ? വലിയ ശബ്ദത്തിൽ പറക്കുന്ന ഹെലികോപ്ടറിന്റെ ശബ്ദം ആരും കേൾക്കാത്തത് എന്തുകൊണ്ട് ? കോപ്ടർ ലാൻഡ് ചെയ്‌തെങ്കിൽ എവിടെ ?
7. ഓപ്പറേഷൻ നടത്തി 24 മണിക്കൂറിനു ശഷമാണ് മാദ്ധ്യമങ്ങൾ അറിയുന്നത് അതും ഒരു കടലാസിൽ എഴുതി വായിച്ചപ്പോൾ ? സ്‌പോട്ട് റിപ്പോർട്ടും തെളിവുകളും എവിടെയും ഇല്ല ?
8. ഓപ്പറേഷൻ നടന്ന സ്ഥലം നേരിട്ടു സന്ദർശിച്ച അന്താരാഷ്ട്ര മാദ്ധ്യമ പ്രവർത്തകരും, മാദ്ധ്യമ സ്ഥാപനങ്ങളും ഒരേ സ്വരത്തിൽ പറയുന്നു മിലിട്ടറി ഓപ്പറേഷൻ നടന്നതിന്റെ യാതൊരു തെളിവുകളും ഇല്ല എന്ന് ?
9. 208000 പാക് സൈനിക ട്രൂപ്പുകളെ വിന്യസിച്ചിട്ടുള്ള പ്രദേശങ്ങളിലാണ് ആരും കാണാതെ 5 മണിക്കൂറിനുള്ളിൽ വന്ന് ആക്രമണം നടത്തിപ്പോയത് ഇത് അസാധ്യമാണെന്ന് സഥലം സന്ദർശിച്ച ഐക്യരാഷ്ട്ര സഭാ അധികൃതർ വിലയിരുത്തുന്നു.
10. പ്രദേശ വാസികളും ലോക്കൽ ഭരകൂടവും ഒന്നും അറിഞ്ഞില്ല എന്ന് എന്താ രാഷ്ര മാദ്ധ്യമങ്ങൾക്കു മുന്നിൽ വ്യക്തമാക്കുന്നു ?
ഇക്കാര്യങ്ങൾ ജനറൽ ബജ്വ തന്നെ മാദ്ധ്യമങ്ങളോട് വിശദീകരിക്കുന്നതിന്റ വീഡിയോ സഹിതം പാക്കിസ്ഥാൻ ദിനപത്രമായ ഡോൺ റിപ്പോർട് ചെയ്യുന്നു.
അന്താരാഷ്ട്ര സമൂഹത്തിനു മുൻപിൽ പാക്കിസ്ഥാൻ ഉന്നയിക്കുന്ന ചോദ്യങ്ങൾ പ്രസക്തമാകുന്നുണ്ട് എന്നതിൽ സംശയമില്ല. സൈനിക ശക്തിയിലും ആയുധ ബലത്തിന്റെ കാര്യത്തിലും പാക്കിസ്ഥാനെക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഇത്തരത്തിൽ ഒരു കള്ളം പ്രചരിപ്പിക്കേണ്ട കാര്യമില്ല എന്നത് ചേർത്ത് വായിക്കുമ്പോഴും നയതന്ത്രങ്ങളിലെ രാഷ്ട്രീയവും ദുരൂഹതകളും ചോദ്യചിഹ്നങ്ങളായി നമുക്ക് മുൻപിൽ നിലനിക്കുന്നു.
പാക്കിസ്ഥാനെപ്പോലെ തീവ്രാവാദ സഹൃദ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനുമേൽ ഉയർത്തുന്ന സംശയങ്ങളുടെ ചെറു നിഴലുപോലെ നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും മങ്ങലേൽപ്പിക്കുമെന്നതിനാൽ എത്രയും പെട്ടന്ന് ഒരു വ്യക്തത സർജ്ജിക്കൽ ഓപ്പറേഷനുമായ ഉണ്ടാകണം എന്ന് പ്രത്യാശിക്കുന്നു.
- സുപ്രീം കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന അൽജസീറ, ഡോൺ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ലേഖനമാണിത്. ഇതു മറുനാടൻ മലയാളിയുടെ അഭിപ്രായമല്ല- എഡിറ്റർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍