നെയ്മറുണ്ടെങ്കിലും ബ്രസീലിന് സാധ്യതയില്ല; ലോകകപ്പ് നേടാൻ യോഗ്യർ ഹോളണ്ട് തന്നെ
ബ്രസീലിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഏതു ടീം ജയിക്കും എന്നൊരു പ്രവചനം നടത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. എങ്കിലും, ഏതു ടീം ജയിക്കണമെന്നാണ് എന്റെ ആഗ്രഹം എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ബ്രസീൽ ജയിക്കണം എന്നാണെന്റെ ആഗ്രഹം. അങ്ങു ദൂരെ, ഭൂഗോളത്തിന്റെ മറുവശത്തുള്ള ബ്രസീൽ ജയിക്കണം എന്നു ഞാനാഗ്രഹിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യമുയർന്നേക്കാം. ഫുട്ബോളിനെപ്പറ്റി കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ കേട്ടിട്ടുള്ള പേരാണ്, പെലെ. പെലെ ബ്രസീലുകാരനായിരുന്നു. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് പന്തു തട്ടിക്കളിച്ചിരുന്നവരെല്ലാം പെലെയെപ്പോലെയാകണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. പന്ത്രണ്ടു വർഷത്തിനിടയിൽ ബ്രസീൽ മൂന്നു തവണ ലോകകപ്പു നേടി: 1958, 62, 70 എന്നീ വർഷങ്ങളിൽ. 1966ലെ കപ്പിൽ പ്രഥമറൗണ്ടിൽത്തന്നെ പുറത്തായ ബ്രസീൽ വീരോചിതമായ പ്രകടനത്തോടെ 1970ൽ വീണ്ടും കിരീടം നേടി. അതോടെ കേരളത്തിലെ ഫുട്ബോൾ പ്രേമികളൊന്നടങ്കം ബ്രസീലിന്റെ ആരാധകരായി മാറി. അന്ന് അവരുടെ ക്യാപ്റ്റനായിരുന്ന ജേർസിഞ്ഞോ ആകെ ഏഴു ഗോളടിച്ചു. ജേർസിഞ്ഞോ ആയിരുന്നു, ടോപ് സ്കോറർ. പെലെ നാലും.
1958-ൽ ഒരു ഗറിഞ്ചയുണ്ടായിരുന്നു. പിൽക്കാലത്തു വന്ന ഒരു സിനിമയിൽ പെലെയേക്കാൾ ഒരല്പം കൂടി ആകർഷകമായി കളിച്ചത് ഗറിഞ്ചയല്ലേ എന്നു പോലും തോന്നിച്ചിരുന്നു. ബ്രസീലിൽ എക്കാലവും പ്രസിദ്ധരായ കളിക്കാരുണ്ടായിരുന്നു. സോക്രട്ടീസ്, സീക്കോ, റൊമാറിയോ, ബെബറ്റോ, പിന്നെ ലോകകപ്പിൽ ഏറ്റവുമധികം ഗോളടിച്ച റൊണാൾഡോ (ഈയ്യിടെ ജർമ്മനിയുടെ ക്ലോസെ ആ റെക്കോർഡിനൊപ്പമെത്തി), റിവാൾഡോ, റൊണാൾഡിനോ, റോബർട്ടോ കാർലോസ്, ഡുംഗ...അങ്ങനെ നീളുന്നു ആ ലിസ്റ്റ്. ബ്രസീൽ ആകെ അഞ്ചു തവണ കപ്പു നേടിയതിനേക്കാൾ പ്രാധാന്യം ഞാൻ കല്പിക്കുന്നത് അവർ നാലു തവണ ഫെയർ പ്ലേ അവാർഡു വാങ്ങിയതിനാണ്. മഞ്ഞക്കാർഡും ചുവപ്പുകാർഡും ഒരൊറ്റ കളിയിൽ പോലും കാണേണ്ടി വരാഞ്ഞതിനാണ് ആ അവാർഡ്. മറ്റൊരു ടീമിനും ആ റെക്കോർഡു ഭേദിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. ഇതിനകം നാലു തവണ മഞ്ഞക്കാർഡു കണ്ടു കഴിഞ്ഞതിനാൽ ഈ അവാർഡ് ഇത്തവണ ബ്രസീലിനു കിട്ടുകയില്ലെങ്കിലും ഫൗളിലല്ല, കളിയിലാണ് ബ്രസീൽ ശ്രദ്ധയൂന്നാറ്. ഒരിക്കൽ ബ്രസീലിന് 'മോസ്റ്റ് എന്റർടെയിനിങ് ടീ'മിനുള്ള അവാർഡും ലഭിച്ചു. ഒരു 'ജെന്റിൽ ജയന്റ്' ആണ് ബ്രസീൽ. ശാന്തനായ രാക്ഷസൻ!
ബ്രസീൽ കഴിഞ്ഞാൽ അർജന്റീനയാണ് എന്റെ അടുത്ത ഇഷ്ട ടീം. മാറഡോണയുടെ കാലത്താണ് അർജന്റീനയെ ശ്രദ്ധിച്ചു തുടങ്ങിയത്. മാറഡോണ എന്റെ ആരാധനാപാത്രമായിരുന്നു. 1986-ൽ ഇംഗ്ലണ്ടിനെതിരേയുള്ള ക്വാർട്ടർ ഫൈനലിൽ മാറഡോണ നേടിയ രണ്ടാമത്തെ ഗോൾ ഞാനൊരി#്ക്കലും മറക്കില്ല. ഇംഗ്ലണ്ടിന്റെ ഗോളിയുൾപ്പെടെ അഞ്ചു കളിക്കാരെ ഒറ്റയ്ക്കു വെട്ടിച്ചു മുന്നേറിയ ശേഷം മാറഡോണ അടിച്ചുകയറ്റിയതുപോലൊരു ഗോൾ പിന്നീടു ഞാൻ കണ്ട ഒരു ലോകകപ്പു മാച്ചിലും കാണാനിട വന്നിട്ടില്ല. അത്ര അതുല്യമായിരുന്നു, ആ ഗോൾ. അതുകൊണ്ടു തന്നെ ആ ഗോൾ ഈ നൂറ്റാണ്ടിലെ ഗോളായി അറിയപ്പെടുകയും ചെയ്തു. എന്നാൽ ഗോളടിക്കുന്നതിന് അല്പം മുൻപ് മാറഡോണ മറ്റൊരു ഗോളടിച്ചിരുന്നു. ഹെഡ്ഡു ചെയ്ത്. പക്ഷേ, കുറേ നാൾ കഴിഞ്ഞപ്പോൾ മാറഡോണ കുമ്പസാരം നടത്തി, ഹെഡ്ഡു ചെയ്യുന്നതിനിടയിൽ തന്റെ കൈയും പന്തിൽ സ്പർശിച്ചിരുന്നെന്ന്. 'എന്റെ ശിരസ്സ് അല്പവും ദൈവത്തിന്റെ കൈ അല്പവും' എന്നാണ് മാറഡോണ അതിനെ വിശേഷിപ്പിച്ചത്. 'ഹാന്റ് ഓഫ് ഗോഡ് ഗോൾ' എന്ന പേരിൽ അതു പിന്നീട് കുപ്രസിദ്ധമായി. അക്കാരണത്താൽ മാറഡോണയോട് എനിക്കുണ്ടായിരുന്ന ആരാധന വളരെക്കുറഞ്ഞു. എന്നാലിപ്പോൾ ലയണൽ മെസ്സിയെന്ന ഒരൊറ്റ കളിക്കാരൻ മൂലം അർജന്റീനയെ വീണ്ടും എനിക്കിഷ്ടമായി. മാറഡോണയുടെ ഡ്രിബ്ലിങ്ങിലുള്ള പാടവവും റോബർട്ടോ കാർലോസിന്റെ ഷോട്ടുകൾക്കുള്ള കഴിവും ഇവർ രണ്ടു പേർക്കുമില്ലാത്ത സ്പീഡും കൂടിച്ചേർന്നതാണു മെസ്സി. ഇവയ്ക്കൊക്കെപ്പുറമേ മുഖത്തെ കുസൃതിച്ചിരിയും. (ഈ അവസാനം പറഞ്ഞ ഗുണം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖത്തു ഞാൻ കണ്ടിട്ടില്ല.)
മുകളിൽ പറഞ്ഞിരിക്കുന്നത് എന്റെ ആശകളാണ്. എന്നാൽ ഗ്രൂപ്പു മത്സരങ്ങളിൽ ടീമുകൾ കാഴ്ച വച്ച പ്രകടനങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ഒരു പ്രവചനത്തിലേയ്ക്ക് നമുക്കെത്താൻ ശ്രമിക്കാം. ഫുട്ബോളിലെ വിജയം കണക്കാക്കുന്നത് ഗോളുകളുടെ എണ്ണമാണ്. മിഡ്ഫീൽഡിൽ പല ടീമുകളും കസർത്തുകൾ പലതും കാണിച്ചെന്നു വരും. പക്ഷേ തങ്ങളുടെ കഴിവു മുഴുവനും ഉപയോഗിച്ച് ഗോളുകൾ അടിച്ചു കയറ്റുന്നില്ലെങ്കിൽ മിഡ്ഫീൽഡിലെ കസർത്തുകൾ കൊണ്ട് പ്രയോജനമില്ലാതെ പോകും. ഗോളടിക്കുക മാത്രമല്ല, ഗോൾ വഴങ്ങാതെ ഇരിക്കുകയും വേണം. പ്രീക്വാർട്ടറിൽ കടന്നിരിക്കുന്ന ടീമുകൾ എത്ര ഗോളുകൾ വീതം അടിച്ചെന്നും വഴങ്ങിയെന്നും അവയുടെ വ്യത്യാസമെത്രയെന്നും നമുക്കൊന്നു പരിശോധിക്കാം:
അടിച്ചത് വഴങ്ങിയത് വ്യത്യാസം
നെതർലന്റ്സ് : 10 3 7
കൊളമ്പിയ : 9 2 7
ഫ്രാൻസ് : 8 2 6
ജർമ്മനി : 7 2 5
ബ്രസീൽ : 7 2 5
അർജന്റീന : 6 3 3
കോസ്റ്റാറിക്ക : 4 1 3
ബെൽജിയം : 4 1 3
മെക്സിക്കോ : 4 1 3
ചിലി : 5 3 2
സ്വിറ്റ്സർലന്റ് : 7 6 1
അൾജീരിയ : 6 5 1
നൈജീരിയ : 3 3 0
ഉറുഗ്വായ് : 4 4 0
യു എസ് എ : 4 4 0
ഗ്രീസ് : 2 4 2
മുകളിൽ കൊടുത്തിരിക്കുന്ന ടേബിളനുസരിച്ച് നെതർലന്റ്സും കൊളമ്പിയയുമാണ് ഏറ്റവും നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്ന ടീമുകൾ. വ്യത്യാസം ഏഴു ഗോളുകൾ വീതം. തുടർന്നു വരുന്നു, ഫ്രാൻസ്. ഈ മൂന്നു ടീമുകളുടെ പുറകിൽ വരുന്ന ജർമ്മനിയും ബ്രസീലും ഒരേ നിലയിലാണുള്ളത്. ഈ അഞ്ചു ടീമുകളുടേയും പിന്നിലാണ് അർജന്റീന. സ്വിറ്റ്സർലന്റ് ഏഴു ഗോളുകളും അൾജീരിയ ആറു ഗോളുകളും അടിച്ചിരിക്കുന്നതും വിസ്മരിക്കുക സാധ്യമല്ല. സ്വിറ്റ്സർലന്റ് അർജന്റീനയേക്കാൾ ഒരു ഗോൾ കൂടുതലടിച്ചപ്പോൾ അൾജീരിയ അർജന്റീനയുടേതിനു തുല്യമായ ഗോളുകളടിച്ചു. എങ്കിലും ആഫ്രിക്കയിൽ നിന്നുള്ള ഒരു ടീം കപ്പു നേടുന്ന കാര്യം ആലോചിക്കാവുന്ന സ്ഥിതിയിൽ ആഫ്രിക്കൻ ഫുട്ബോൾ എത്തിയിട്ടില്ല.
ക്വാർട്ടർ ഫൈനലിലെ ലൈനപ്പ് ഒന്നൂഹിച്ചു നോക്കാം.
(1) ബ്രസീൽ ത കൊളമ്പിയ
(2) ഫ്രാൻസ് ത ജർമ്മനി
(3) നെതർലന്റ്സ് ത കോസ്റ്റാറിക്ക
(4) അർജന്റീന ത ബെൽജിയം
സെമിഫൈനൽ ലൈനപ്പിന്റെ കാര്യമോർക്കുമ്പോൾ ഭയാശങ്കകളുണ്ടാകുന്നുണ്ട്. കാരണം, ബ്രസീലിനെ ഉൾപ്പെടുത്താൻ കഴിയുന്നില്ല. കൊളമ്പിയയെന്ന കടമ്പ ബ്രസീൽ കടക്കുമോയെന്ന കാര്യം സംശയമാണ്. താഴെപ്പറയുന്നതായിരിക്കാം.
സെമി ലൈനപ്പ്:
(1) കൊളമ്പിയ ത ഫ്രാൻസ്
(2) നെതർലന്റ്സ് ത അർജന്റീന
ഫൈനൽ:
കൊളമ്പിയ ത നെതർലന്റ്സ്: നെതർലന്റ്സ് ജയിക്കുന്നു.
ഇതിനു മറ്റൊരു കാരണം കൂടി ഞാൻ കാണുന്നുണ്ട്. ഗ്രൂപ്പുതലത്തിലുള്ള കളികളിൽ ഏറ്റവുമധികം ഫൗളുകൾ ചെയ്തിരിക്കുന്നത് നെതർലന്റ്സാണ്. 68 തവണ. അവർ അഞ്ചു തവണ മഞ്ഞക്കാർഡു കാണുകയും ചെയ്തു. (കൊളമ്പിയ രണ്ടു തവണ മാത്രം.) ഇത്രയധികം ഫൗളുകൾ ചെയ്തു കൂട്ടുന്ന ഒരു ടീമിൽ ഗോളടിക്കാനുള്ള കഴിവും (ആകെ പത്തു ഗോളുകൾ) ഗോളുകൾ വഴങ്ങാതിരിക്കാനുള്ള കഴിവും (മൂന്നു ഗോളുകൾ മാത്രം) കൂടി ഒത്തു ചേരുമ്പോൾ ജയിക്കാനുള്ള സാധ്യത അവർക്കു കൂടുതലായിരിക്കും.
ബ്രസീലിന്റെ നാട്ടിൽ വച്ചുള്ള കളിയായതുകൊണ്ട് സ്വന്തം ജനതയുടെ പിന്തുണ ടീമിന് ആവേശം പകരുമെങ്കിലും, ആ ആവേശം ബ്രസീലിന്റെ ഗ്രൂപ്പുതലത്തിൽ നടന്ന കളികളിൽ കാര്യമായി പ്രതിഫലിച്ചു കണ്ടില്ല. മെക്സിക്കോയുമായുള്ള കളി ഗോൾരഹിത നിലയിലെത്തുകയാണുണ്ടായത്. ക്വാർട്ടർഫൈനലിൽ കൊളമ്പിയയേയും സെമിയിൽ ഫ്രാൻസിനേയും തോൽപ്പിക്കാൻ ബ്രസീലിന്നാകുമോ? സംശയമാണ്. ബ്രസീൽ ഫൈനലിൽ കടന്നു കൂടിയെന്നിരിക്കട്ടെ. എതിരാളി നെതർലന്റ്സായിരിക്കും. ബ്രസീലിനു നെതർലന്റ്സിനെ തോൽപ്പിക്കാനാകുമോ? സംശയമാണ്. ബ്രസീലിനു കപ്പു കിട്ടാനുള്ള സാധ്യത കാണുന്നില്ല. നെയ്മറുണ്ടായിട്ടും.
ഗ്രൂപ്പു തലത്തിലേതിൽ നിന്നും വിശേഷപ്പെട്ട പ്രകടനം നോക്ക് ഔട്ട് റെ#ൗണ്ടിൽ ടീമുകൾ കാഴ്ച വച്ച ചരിത്രമുണ്ട്. ഇത്തരം ചരിത്രമാവർത്തിച്ചാൽ മുന്നോട്ടു വരാൻ സാദ്ധ്യതയുള്ള ഒരു ടീമാണ് ജർമ്മനി. ജർമ്മനി മുന്നോട്ടു വന്നാൽ, ഫ്രാൻസ് പിൻതള്ളപ്പെടും. ജർമ്മനി കൊളമ്പിയയെ തോൽപ്പിച്ചാൽ പ്രയാസമാണ്, എങ്കിലും ഫൈനൽ നെതർലന്റ്സും ജർമ്മനിയും തമ്മിലാകാം. ജർമ്മനിക്ക് നെതർലന്റ്സിനെ പരാജയപ്പെടുത്താൻ കഴിയുമോ? സംശയമാണ്.
നെതർലന്റ്സിനു തന്നെയാണ് കപ്പു നേടാനുള്ള സാധ്യത കൂടുതൽ.
Stories you may Like
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- രോഹിതുമാരും ഷമിമാരും ഒരിക്കലും ലോകകപ്പ് ജയിച്ചില്ലെങ്കിൽ അവരുടെ മഹത്വം കുറയുമോ?
- ബ്രസീലിയൻ പൊലീസിന്റെ ലാത്തി പിടിക്കാനൊരുങ്ങി എമി മാർട്ടിനെസ്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്