അഴിമതിക്കറ നീങ്ങുന്നത് യുവരാജാവിനെ കൂടുതൽ കരുത്തനാക്കും; മോദിക്കെതിരെ കത്തിക്കയറുന്ന രാഹുലിന് ഇനി ആവേശം ഇരട്ടിക്കും; ദ്രാവിഡ രാഷ്ട്രീയത്തിലെ ഒന്നാമനാകാൻ കരുണാനിധിക്കും ഡിഎംകെയ്ക്കും പുത്തൻ ഉണർവ്വും; രാജയും കനിമൊഴിയും കുറ്റവിമുക്തരാകുമ്പോൾ മന്മോഹൻ സിംഗിനും ആശ്വാസം; അഴിമതിക്കേസിൽ അപ്പീൽ പോരാട്ടം തുടരാൻ സിബിഐയും; ടുജി സ്പെക്ട്രത്തിലെ വിധി ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റി മറിക്കും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി:ടുജി സ്പെക്ട്രം കേസിൽ സിബിഐ അപ്പീൽ പോകുമെന്ന് ഉറപ്പാണ്. ഇന്ത്യ ഏറ്റവും ആവേശത്തോടെ ചർച്ചയാക്കിയ അഴിമതിക്കേസായിരുന്നു ടുജി സ്പെക്ട്രം. പട്യാല ഹൗസ് കോടതിയുടെ വിധി ആശ്വാസമാകുന്നത് കോൺഗ്രസിനും ഡിഎംകെയ്ക്കുമാണ്. കോൺഗ്രസിനെ അഴിമതി പാർട്ടിയാക്കി ബിജെപി ഉയർത്തിക്കാട്ടിയത് ടുജിയിലൂടെയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങിനെ പോലും പ്രതിക്കൂട്ടിൽ നിർത്തിയ കേസ്. അതുകൊണ്ട് തന്നെ യുപിഎ സർക്കാരിനെ അഴിമതിക്കാരാക്കി ചിത്രീകരിച്ചവർക്ക് തിരിച്ചടി നൽകാനുള്ള സുവർണ്ണാവസരമാണ് ഈ കോടതി വിധി.
കോൺഗ്രസിൽ രാഹുൽ ഗാന്ധിയുടെ പട്ടാഭിഷേകം നടന്നത് കഴിഞ്ഞ ആഴ്ചയാണ്. അതിന് ശേഷം ഗുജറാത്തിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടായി. ഇപ്പോൾ ടുജിയിലെ വിധിയും. ആത്മവിശ്വാസത്തോടെ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കോൺഗ്രസിന് കഴിയും. ഇനിയാർക്കും അഴിമതി ആരോപണം കോൺഗ്രസിനെതിരെ വലിയ തോതിൽ ഉയർത്താൻ കഴിയില്ല. എന്തു ന്യായം പറഞ്ഞാലും കോടതി വിധിയിലൂടെ അത് മറികടക്കാനാകും. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ആരോപണമാണ് ടുജിയിലെ അഴിമതിയെന്നത് ചർച്ചയാക്കാനും കഴിയും. ഇത് രാഹുലിന് തീർത്തും അനുകൂല സാഹചര്യമൊരുക്കും. കോൺഗ്രിസന്റെ നഷ്ട പ്രതിച്ഛായ വീണ്ടെടുക്കാനാകും.
അതുപോലെ തന്നെയാണ് ഡിഎംകെയുടെ സ്ഥിതിയും. തമിഴ്നാട് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ദ്രാവിഡ കക്ഷിയായിരുന്നു ഡിഎംകെ. കരുണാനിധിയെ ദുർബ്ബലനാക്കിയത് ഈ കേസായിരുന്നു. ഇതോടെ ജയലളിത ഉയർത്തെഴുന്നേറ്റു. തമിഴ്നാട്ടിൽ അധികാരം പിടിച്ചെടുത്തു. ഇപ്പോൾ ജയലളിത ഇല്ല. തമിഴ്നാട് രാഷ്ട്രീയത്തിൽ ആകെ അനിശ്ചിത്വമാണ്. ഈ ആരോപണത്തോടെ ഡി രാജ, തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രസക്തനായി. കരുണാനിധിയുടെ മകൾ കനിമൊഴിയുടെ രാഷ്ട്രീയ ഗ്ലാമറും തകർന്നു. ഇതെല്ലാം മാറുകയാണ്. ഡിഎംകെയെ നിയന്ത്രിക്കുന്നത് സ്റ്റാലിനാണ്. ഇനി സ്റ്റാലിനൊപ്പം പ്രചരണ വേദികളിൽ കനിമൊഴിയും എത്തും. കരുണാനിധിയുടെ മാനസപുത്രനായി രാജ മാറുകയും ചെയ്യും.
ദേശീയ രാഷ്ട്രീയത്തിൽ ഡിഎംകെ എന്ത് നിലപാടെടുക്കുമന്നതും ചർച്ചയാകും. ഈ പ്രധാനമന്ത്രി മോദി, കരുണാനിധിയെ സന്ദർശിച്ചിരുന്നു. ഡിഎംകെ ബിജെപി പാളയത്തിലേക്കാണെന്ന വാദം ഉയർന്നു. ഡിഎംകെ അഴിമതിയിൽ നിന്ന് കുറ്റവിമുക്തരാകുമ്പോൾ ബിജെപിക്ക് കരുണാനിധിയുമായി അടുക്കാനുള്ള സാധ്യതയും സജീവമാണെന്ന റിപ്പോർട്ടുകളുണ്ട്. ഇതിനെ ചെറുത്ത് ഡിഎംകെയെ ഒപ്പം നിർത്താനാകും രാഹുൽ ഗാന്ധി ശ്രമിക്കുക. ഇതിൽ ജയിച്ചാൽ ദേശീയ തലത്തിൽ മൂന്നാം ബദലിലേക്ക് നീങ്ങാൻ രാഹുലിന് കഴിയും.
രണ്ടാം യുപിഎ സർക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ അഴിമതിയാണ് 2 ജി സ്പെക്ട്രം അനുവദിച്ചതിലൂടെയുണ്ടായത്. 2 ജി സ്പെക്ട്രം ലേലം ചെയ്തതിൽ 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം. സിബിഐ രജിസ്റ്റർ ചെയ്ത രണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത ഒരു കേസിലുമാണ് പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. മന്‍മോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന 2011 ൽ പുറത്തുവന്ന അഴിമതിക്കേസിലെ തിരിച്ചടിയിൽ നിന്നും കോൺഗ്രസിന് ഇതുവരെ തിരിച്ചു കയറാൻ കഴിഞ്ഞിട്ടില്ല. കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മർദ്ദം എന്നാണ് 2011-ൽ പ്രധാനമന്ത്രി മന്‍മോഹൻസിങ് അഴിമതി തടയാനാകാത്ത സ്ഥിതിയെ ന്യായീകരിച്ചത്.
കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ച് ആറര വർഷം പിന്നിട്ട ശേഷമാണ് കേസിലെ വിധി വരുന്നത്. ടെലികോം മന്ത്രിയായിരുന്ന എ രാജ പ്രധാനമന്ത്രിയെ അടക്കം തെറ്റിധരിപ്പിച്ച് ഇഷ്ടക്കാർക്ക് സ്പെക്ട്രം വഴിവിട്ട് അനുവദിച്ചുവെന്ന് സിബിഐ കണ്ടെത്തി. രാജയെ മന്ത്രിയാക്കാനായി കനിമൊഴി ഇടപെടൽ നടത്തിയെന്നും ഇതിലൂടെ കലൈഞ്ജർ ടിവിക്ക് വേണ്ടി 200 കോടി രൂപ നേടിയെടുത്തുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എ രാജയ്ക്കും കനിമൊഴിക്കും പുറമെ മുൻ ടെലികോം സെക്രട്ടറി സിദ്ധാർത്ഥ് ബെഹുറയുൾപ്പടെ 12 വ്യക്തികളും 3 ടെലികോം കമ്പനികളുമാണ് പ്രതിപട്ടികയിലുള്ളത്. സ്വാൻ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, യുണിടെക് വയർലെസ് ലിമിറ്റഡ് എന്നിവയാണ് മൂന്ന് കമ്പനികൾ.
2011 നവംബർ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രിൽ 19നാണ് അവസാനിച്ചത്. 1,76,000,00 കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. ഇതാണ് അഴിമതിക്കേസിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 2011 നവംബർ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രിൽ 19നാണ് അവസാനിച്ചത്. 1,76,000,00 കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്്ടിച്ച കേസാണ് ടുജി സ്പെക്ട്രെ അലോക്കേഷനുമായി ബന്ധപ്പെട്ടുണ്ടായത്. കോഴ വാങ്ങിക്കൊണ്ട് ചട്ടം ലംഘിച്ച് ടുജി സ്പെക്ട്രം ടെലികോം കമ്പനികൾക്ക് അനുവദിച്ച് 1.72 ലക്ഷം കോടി രൂപയുടെ നഷ്ടം സർക്കാരിനുണ്ടാക്കിയെന്നാണ് കേസ്. രാജയും കനിമൊഴിയും ഈ കേസുമായി ബന്ധപ്പെട്ട് തടവുശിക്ഷ അനുഭവിച്ചിരുന്നു.
മലയാളി മാധ്യമപ്രവർത്തകൻ ഗോപീകൃഷ്ണന്റെ റിപ്പോർട്ടാണ് വൻ അഴിമതി പുറം ലോകത്തെത്തിച്ചത്. ഒമ്പത് ടെലികോം കമ്പനികൾക്ക് 2ജി സ്പെക്ട്രം ക്രമവിരുദ്ധമായി നൽകിയത് സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയെന്നായിരുന്നു വാർത്ത. തുടർന്ന് ലേല നടപടികൾ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. സ്പെക്ട്രത്തിന്റെ മൂല്യം നിർണയിക്കാൻ വിപണി അധിഷ്ഠിത മാർഗങ്ങൾ സ്വീകരിക്കുന്നതിന് പകരം ആദ്യം വരുന്നവർക്ക് ആദ്യം നൽകുക (ഫസ്റ്റ് കം ഫസ്റ്റ് സെർവ്) എന്ന രീതി സ്വീകരിച്ചത് ക്രമക്കേടെന്നായിരുന്നു സിഐജി കണ്ടെത്തൽ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍