അവസാന നിമിഷം വരെ ഇടഞ്ഞു നിന്ന ജോസഫ് മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു; ബിജെപി ബന്ധം വിദൂര സാധ്യത പോലുമില്ല; ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ വിലപേശൽ ശക്തമാക്കാൻ; ഇടതുപക്ഷ നേതാക്കളുമായി രഹസ്യ ചർച്ച പലതു കഴിഞ്ഞു; ഇനി രണ്ട് വർഷം മാണി സ്വതന്ത്രൻ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കോൺഗ്രസിനോടും ഇടതുപക്ഷത്തോടും കേരളകോൺഗ്രസ് എമ്മിന് സമദൂരമാണെന്ന് പാർട്ടി ചെയർമാൻ കെ.എം മാണി പ്രഖ്യാപിച്ചിരിക്കുന്നു. കോൺഗ്രസിനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കടന്നാക്രമിച്ചാണ് യുഡിഎഫുമായുള്ള വേർപിരിയൽ. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാണിക്കുണ്ട്. കേരളാ കോൺഗ്രസിനെ കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം. അടുത്ത രണ്ട് കൊല്ലം അതിനായിരിക്കും മാണി മുൻതൂക്കം നൽകുക. അതിന് ശേഷം ലോക്സഭാ തെരഞ്ഞെടുപ്പോടെ ഇടത് പാളയമാണ് ലക്ഷ്യമിടുന്നത്. ഇത് മുന്നിൽ കണ്ട് ഇടത് നേതാക്കളുമായി കേരളാ കോൺഗ്രസ് ചർച്ചകൾ തുടങ്ങി കഴിഞ്ഞു. കേരളാ കോൺഗ്രസിന്റെ ആഗ്രഹങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് തകരുമെന്നാണ് കേരളാ കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.
ആറ് എംഎൽഎമാരാണ് മാണിയുൾപ്പെടെ കേരളാ കോൺഗ്രസിനുള്ളത്. ഇതിൽ മാണിയുടെ അതിവിശ്വസ്തരാണ് റോഷി അഗസ്റ്റിനും ജയരാജനും. പിജെ ജോസഫും മോൻസ് ജോസഫും സിഎഫ് തോമസും മാണിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ ബിജെപി പാളയത്തിലേക്ക് പോയാൽ കേരളാ കോൺഗ്രസ് വിടുമെന്ന് റോഷി അഗസ്റ്റിനും ജയരാജനും പോലും നിലപാട് എടുത്തിരുന്നു. അതുകൊണ്ട് കൂടിയാണ് ചരൽക്കുന്നിൽ സമവായമുണ്ടാക്കി മാണി കരുക്കൾ നീക്കിയത്. യുഡിഎഫിന് കൈവിട്ടാൽ മാത്രമേ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന് നിലനിൽപ്പുണ്ടാകൂവെന്നും എല്ലാവരേയും മാണി ബോധ്യപ്പെടുത്തി. കൂട്ടായ ചർച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കൂവെന്നും വ്യക്തമാക്കി. പിജെ ജോസഫിന്റെ നിലപാട് അംഗീകരിച്ച് തന്നെയാണ് മാദ്ധ്യമങ്ങളെ കണ്ടതും. യുഡിഎഫ് വിടുന്നുവെന്ന പരമാർശം നടത്തിയതും ശ്രദ്ധേയമായി. ഇതിലൂടെ ഇടതുപക്ഷവുമായി വിലപേശലിനുള്ള സാഹചര്യം ഒരുക്കുകയാണെന്നും വിലയിരുത്തലുകളുണ്ട്.
ഇടതുപക്ഷവുമായി അടുക്കും വരെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും നിലനിൽക്കുന്ന യു.ഡി.എഫ് ബന്ധത്തിൽ പാർട്ടി മാറ്റം വരുത്തില്ല. ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ മുന്നണിക്ക് പ്രശ്നാധിഷ്ടിത പിന്തുണ നൽകുമെന്നും കെ.എം മാണി വ്യക്തമാക്കി. കേരള കോൺഗ്രസ് എമ്മിനെയും പാർട്ടി ചെയർമാനെയും അപമാനിക്കാനും അപകീർത്തിപ്പെടുത്താനും കോൺഗ്രസിലെ ചില കേന്ദ്രങ്ങളും നേതാക്കളും ശ്രമിച്ചു. അവർ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. പാർട്ടിയെ ദുർബലപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. എൽ.ഡി.എഫിലേക്കും ബിജെപിയിലേക്കും പോകില്ല. യു.ഡി.എഫിൽ തിരിച്ചു വരുമെന്ന ചിന്തയില്ല. ഭാവിയിൽ സ്വതന്ത്ര നിലപാട് പാർട്ടി സ്വീകരിക്കുമെന്നും മാണി പറഞ്ഞു. അതിനിടെ കേരളാ കോൺഗ്രസ് മാണി വിഭാഗം കോൺഗ്രസുമായി അകന്ന് നിലനിൽക്കെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ബുധനാഴ്ച്ച ചേരും. യുഡിഎഫിന്റെ തകർച്ചയിലേക്ക് മാണിയുടെ മനസ്സ് മാറ്റം എത്തിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. വീരേന്ദ്രകുമാറിന്റെ ജനാതദള്ളും ആർഎസ്പിയിലെ ഒരു വിഭാഗവും അതൃപ്തരാണ്. അങ്ങനെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി ഇടതുപക്ഷത്തെ കുരത്ത് കൂട്ടാനാണ് സിപിഐ(എം) നീക്കം.
പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപിക്കാൻ കോൺഗ്രസ് പ്രവർത്തിച്ചുവെന്നും പൂഞ്ഞാറിൽ രമേശ് ചെന്നിത്തല പ്രവർത്തിച്ചത് പി.സി ജോർജിനു വേണ്ടിയാണെന്നും ക്യാമ്പിൽ വിമൾശനമുയർന്നു. തിരുവല്ലയിലും ഏറ്റുമാനൂരിലും കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ കാലുവാരിയത് കോൺഗ്രസ് ആണെന്നും തിരുവല്ലയിൽ തോൽക്കാൻ കാരണം പി.ജെ കുര്യൻ ആണെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. ജോസ് കെ മാണിയാണ് പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിൽ പാർട്ടിയിൽ എല്ലാവർക്കും സമ്മതമാണ്. ഇനിയും പ്രകോപനം തുടർന്നാൽ തിരിച്ചടിക്കാൻ തന്നെയാണ് കേരള കോൺഗ്രസിന്റെയും തീരുമാനം. അതേസമയം മാണിയുമായി ഇനി ചർച്ച വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തിയിട്ടുണ്ട്. ചർച്ചയ്ക്കുള്ള വാതിലുകൾ എല്ലാം മാണി തന്നെ കൊട്ടിയടച്ചത് മാണി തന്നെയാണെന്നു കോൺഗ്രസ് നേതൃത്വം പറയുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസും മാണിയും തമ്മിലെ ഏറ്റുമുട്ടൽ സജീവമാകൻ തന്നെയാണ് സാധ്യത. ഇത് പരമാവധി മുതലെടുക്കാനവാവും ഇടതുപക്ഷം ശ്രമിക്കുക.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കെഎം മാണിക്ക് യുഡിഎഫ് വിടാനുള്ള സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ അവസരവാദ രാഷ്ട്രീയമായി അത് വ്യാഖ്യാനിക്കപ്പെടുമെന്നുള്ളതിനാൽ യുഡിഎഫിൽ ഉറച്ചു നിന്നു. അതു മനസ്സിലാക്കിയാണ് നേരത്തെ തന്നെ യുഡിഎഫ് ക്യാമ്പ് വിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും രണ്ടര വർഷത്തോളം ഉണ്ട്. അന്ന് ഇടത് ക്യാമ്പിലേക്ക് ഒറ്റയടിക്ക് മാറുന്നത് വിമർശനങ്ങൾക്ക് കാരണമാകും. ഇടതുപക്ഷവുമായി ഒറ്റയടിക്ക് അടുക്കുന്നതിലെ പ്രശ്നങ്ങൾ മാണിക്ക് അറിയാം. ഇത് പരിഹരിക്കാനാണ് നിയമസഭയിൽ ആദ്യം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത്. നിയമസഭയിൽ പിണറായി വിജയൻ സർക്കാരിന്റെ നല്ല തീരുമാനങ്ങളെ മാണി അനുകൂലിക്കും. ഫലത്തിൽ എല്ലാ തീരുമാനങ്ങളേയും. അങ്ങനെ ഇടത് സർക്കാരുമായി അടുത്ത് മുന്നണിയിലേക്ക് എത്തുകയാണ് ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് സിപിഐ(എം) കോട്ടയം സീറ്റ് നൽകും. ഇതിനൊപ്പം ഇടുക്കി കൂടെ വേണമെന്നതാണ് പ്രാഥമിക ചർച്ചകളിൽ സിപിഐ(എം) മുന്നോട്ട് വയ്ക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ജോയ്സ് ജോർജാണ് ഇടതുമുന്നണിക്കായി മത്സരിച്ച് ജയിച്ചത്. ഈ സീറ്റ് കൂടി കേരളാ കോൺഗ്രസിന് നൽകണമെന്നാണ് ആവശ്യം. പ്രഥാമിക ചർച്ചകളിൽ ഇത് അംഗീകരിക്കാമെന്ന സൂചന ഇടത് നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇപ്പോൾ മത്സരിച്ച മുഴവൻ സീറ്റുകളും ഒപ്പം കോട്ടയം, ഇടുക്കി ലോക്സഭാ സീറ്റുകളുമാണ് മാണി ലക്ഷ്യമിടുന്നത്. ഇത് അംഗീകരിക്കപ്പെടുമെന്ന് തന്നെയാണ് മാണിയുടെ പ്രതീക്ഷ. യുഡിഎഫ് വിടുന്നതിനെ അന്തിമഘട്ടത്തിൽ വരെ പിജെ ജോസഫ് എതിർത്തിരുന്നു. എന്നാൽ ഇടുക്കി ലോക്സഭാ സീറ്റ് കിട്ടിയാൽ അത് പിജെ ജോസഫിന്റെ അടുപ്പക്കാർക്ക് നൽകാമെന്ന് മാണി ഉറപ്പ് നൽകിയിട്ടുണ്ട്. ഒരു സാഹചര്യത്തിലും ബിജെപിയ്ക്കൊപ്പം പോകില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് പ്ര്ത്യേക ബ്ലോക്കായി ഇരിക്കാനുള്ള മാണിയുടെ തീരുമാനത്തെ പിജെ ജോസഫ് അംഗീകരിച്ചത്.
ഇടതുമുന്നണിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഫലം കണ്ടില്ലെന്ന സ്ഥിതിയേയും മാണി മുന്നിൽ കാണുന്നു. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസ് മുന്നണിയുമായി സഹകരണം തുടരുന്നത്. ഇടതു പക്ഷം തള്ളിക്കളഞ്ഞാൽ വീണ്ടും കോൺഗ്രസിൽ. അപ്പോഴും വിലപേശൽ നടത്തും. കോട്ടയത്തും പത്തനംതിട്ടയിലും കേരളാ കോൺഗ്രസിന് നല്ല കരുത്തുണ്ട്. ഇവിടെ ഇടതിനും വലതിലും ജയം ഉറപ്പിക്കാൻ കേരളാ കോൺഗ്രസിന്റെ പിന്തുണ വേണം. അതുകൊണ്ട് തന്നെ രാഷ്ട്രീയ നീക്കം പിഴക്കില്ലെന്നാണ് മാണിയുടെ കണക്ക് കൂട്ടൽ. ഇനി ഈ കണക്ക് കൂട്ടൽ പിഴച്ചാൽ കേരളാ കോൺഗ്രസ് ബിജെപിയുടെ എൻഡിഎ സഖ്യത്തിലേക്ക് മാറി പരീക്ഷണത്തിനും മാണി തയ്യാറായേക്കും. എന്നാൽ ഇടതുപക്ഷം കൈവിടില്ലെന്നാണ് പ്രതീക്ഷ. സിപിഐ മാത്രമാകും എതിർക്കുക. ഇതിനെ സിപിഐ(എം) ഇടപെടലിലൂടെ അനുകൂലമാക്കുമെന്നും മാണി കണക്കുകൂട്ടുന്നു.
ഈ സാഹചര്യത്തെ മാണി വിശദീകരിക്കുന്നത് ഇങ്ങനെയാണ് - പിറന്ന വീണ നാൾ മുതൽ കേരളാ കോൺഗ്രസ് പാർട്ടി പ്രതിസന്ധിയിലായിരുന്നു. പിറന്ന് ആറു മാസത്തിനുള്ളിൽ കേരളാ കോൺഗ്രസ് അസ്തമിക്കുമെന്ന് കോൺഗ്രസ് നേതാവ് പനമ്പള്ളി ഗോവിന്ദ മേനോൻ പറഞ്ഞിരുന്നു. എന്നാൽ, അതിനെ പാർട്ടി അതിജീവിച്ചു. ഒറ്റക്ക് നിന്ന് പൊരുതാൻ കെൽപും തറവാടിത്തവുമുള്ള രാഷ്ട്രീയ പാർട്ടിയാണ് കേരളകോൺഗ്രസ്. പാർട്ടിയെ തകർക്കാൻ ആർക്കും കഴിയില്ല. കേരള രാഷ്ട്രീയത്തിൽ 50 വർഷമായി നിലനിൽക്കുന്ന കേരള കോൺഗ്രസിനെ ആരും വിരട്ടാൻ നോക്കണ്ട. പാർട്ടി ആരെയും ഭീഷണിപ്പെടുത്തുന്നില്ല. തങ്ങളെ ആരും ഉപദേശിക്കാൻ വരേണ്ട. പദവി വേണമെന്ന അപേക്ഷയുമായി ആരുടെയും പിറകേ പോകേണ്ട ആവശ്യം പാർട്ടിക്കില്ല. തങ്ങളെ വേണ്ടവർ ഇങ്ങോട്ട് വരികയാണ് ചെയ്യുക. സ്വന്തന്ത്രമായ നിലപാടാണ് കേരള കോൺഗ്രസിനുള്ളത്. വിഷയ അടിസ്ഥാനത്തിലുള്ള നിലപാടാണ് പാർട്ടി പിന്തുടരുന്നത്. ശരി ചെയ്യുന്നവരുടെ കൂടെ നിൽക്കുകയും തെറ്റു ചെയ്താൽ നിശ്ചിതമായി എതിർക്കുകയും ചെയ്യും. ഭരണപക്ഷം നല്ല കാര്യം ചെയ്താൽ അഭിനന്ദിക്കാൻ മടിക്കുകയില്ലെന്നാണ് നിലപാട്.
കേരള കോൺഗ്രസ് (എം) പാർട്ടി നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മാണി ചരൽക്കുന്ന് സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. പാർട്ടിക്ക് പ്രത്യേകിച്ച് താൽപര്യമില്ല. കാർഷകരുടെ പുരോഗതിക്ക് കേരള കോൺഗ്രസ് ഊറ്റമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അതിന് ത്യാഗം സഹിക്കണം. താഴേക്ക് ഇറങ്ങേണ്ടിവരുമെന്ന് പ്രവർത്തകരെ ഓർമിപ്പിച്ചിട്ടുമുണ്ട്. അതിനാൽ സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് മാണിയുടെ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്