ദേവികുളം സബ്കളക്ടർ പദവിക്ക് ആദ്യം വാർത്താ പ്രാധാന്യം ഉണ്ടാക്കിയ യുവ ഐഎഎസുകാരൻ; കോട്ടയം കളക്ടറായിരിക്കവേ സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് തുടക്കമിട്ടു; ഡൽഹി കമ്മീണറായിരിക്കവേ പൊളിച്ചടുക്കിയത് ഉന്നത കോൺഗ്രസ് നേതാവിന്റെ കെട്ടിടങ്ങൾ അടക്കം നിരവധി അനധികൃത നിർമ്മാണങ്ങൾ; അഴിമതിയുടെ കാര്യത്തിൽ ലവലേശവും വിട്ടുവീഴ്ചയില്ലാത്ത കണ്ണന്തനാം മന്ത്രിയാകുന്നത് ഡൽഹി ബന്ധങ്ങളുടെ പേരിൽ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മണിമലക്കാരൻ കെ.ജെ. അൽഫോൻസ് കണ്ണന്താനം ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററാകമെന്ന് ഏവരും ഉറപ്പിച്ചതാണ്. എന്നാൽ അകാലിദള്ളിന്റെ എതിർപ്പ് മൂലം അത് നടന്നില്ല. പ്രധാനമന്ത്രി മോദിക്ക് കണ്ണന്താനത്തിനോടുള്ള വിശ്വാസമായിരുന്നു പ്രധാന കരുത്ത്. അതുകൊണ്ട് തന്നെ സ്ഥാനം പോയപ്പോഴും പ്രതികരിച്ചില്ല. കാത്തിരുന്നു. ഒടുവിൽ ഡൽഹി ബന്ധങ്ങളുടെ കരുത്തിൽ കണ്ണന്താനത്തിന് അംഗീകാരമെത്തുന്നു. കേന്ദ്രമന്ത്രിയാകുമ്പോൾ ബിജെപിയെ കേരളത്തിൽ നയിക്കുകയെന്ന ദൗത്യവും പറയാതെ കണ്ണന്താനത്തെ ഏൽപ്പിക്കുകയാണ് മോദിയും അമിത് ഷായും. വൈദ്യുതി എത്താത്ത കാലത്ത് മണിമലയെന്ന കാർഷികഗ്രാമത്തിൽ കണ്ണന്താനം കെ.വി. ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953ൽ ജനിച്ച അൽഫോൻസിന്റെ പുതിയ നിയോഗം അതുകൊണ്ട് തന്നെ കേരള രാഷ്ട്രീയത്തിലും ഏറെ പ്രധാനപ്പെട്ടതുമാണ്.
മോദി കരുതലോടെയാണ് കരുക്കൾ നീക്കുന്നത്. കിഴക്കൻ സംസ്ഥാനങ്ങൾ പിടിക്കാൻ ചെയ്ത നീക്കത്തിന്റെ മറ്റൊരു രൂപം കളിക്കുന്നു മോദിയും അമിത് ഷായും. ആർഎസ്എസിനോട് അത്ര വിരോധമൊന്നും ഇല്ലാത്ത (കാര്യങ്ങൾ വെടിപ്പായി നടക്കണമെന്നെ സഭയ്ക്കുള്ളൂ) ക്രൈസ്തവ സഭയെ മോദിയോടൊപ്പം നിർത്തേണ്ട ബാധ്യത കണ്ണന്താനത്തിനായിരിക്കും. കേരളത്തിൽ ഗോവാ മോഡലാണ് ബിജെപിയുടെ ലക്ഷ്യം. ക്രൈസ്തവ സഭയുടെ പിന്തുണയോടെ കേരളത്തിൽ നിർണ്ണായക രാഷ്ട്രീയ ശക്തിയാകാനുള്ള ബിജെപി നീക്കത്തിനുള്ള തുറുപ്പു ചീട്ടാണ് കണ്ണന്താനത്തിന്റെ മന്ത്രിപദവി. കേരളത്തിലെ ബിജെപി നേതാക്കളുമായി ആത്മബന്ധം കണ്ണന്താനത്തിന് ഇല്ല. എന്നാൽ മോദിയുടെ അടുപ്പക്കാരന് അരുൺ ജെയ്റ്റ്ലി അടക്കം നിരവധി സുഹൃത്തുക്കൾ ഡൽഹിയിലുണ്ട്. ബിഷപ്പുമാരുമായും അടുത്ത ബന്ധമുള്ള കണ്ണന്താനത്തിന്റെ അമേരിക്കൻ സൗഹൃദങ്ങളും മന്ത്രിപദവിയിലെത്താൻ തുണച്ചിട്ടുണ്ടെന്നാണ് സൂചന.ക
കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിന്റെ ലെഫ്.ഗവർണറായി അദ്ദേഹത്തെ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും പഞ്ചാബ് സ്വദേശിയായ ആൾ ലെഫ്.ഗവർണറായാൽ മതിയെന്ന അകാലിദളിന്റെ നിർബന്ധത്തെ തുടർന്നാണ് ആ സ്ഥാനം നഷ്ടമായത്. സത്യസന്ധതയ്ക്കും കാര്യപ്രപ്തിക്കും പേരുകേട്ട ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കോട്ടയം കളക്ടറായിരിക്കേ കോട്ടയത്തെ കേരളത്തിലെ ആദ്യത്തെ സമ്പൂർണസാക്ഷരതാ നഗരമായി പ്രഖ്യാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു. കേന്ദ്രസർവ്വീസിൽ ഡെപ്യൂട്ടേഷനിൽ പോയപ്പോൾ ഡൽഹി ഡവലപ്മെന്റ അഥോറിറ്റി ചെയർമാനായി അദ്ദേഹം നിയമിതനായി. അനധികൃതമായി നിർമ്മിച്ച 14310 കെട്ടിട്ടങ്ങളാണ് ഇക്കാലയളവിൽ അദ്ദേഹം ഇടിച്ചു പൊളിച്ചത്. ഇത് ദേശീയതലത്തിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പതിനായിരം കോടിയിലേറെ മൂല്യമുള്ള ഭൂമി കൈയേറ്റക്കാരിൽ നിന്ന് തിരിച്ചു പിടിച്ച കണ്ണന്താനം ടൈം മാഗസിൻ തയ്യാറാക്കിയ വളർന്നു വരുന്ന യുവനേതാക്കളുടെ പട്ടികയിലും ഇടംനേടി.
ഔദ്യോഗിക കൃത്യനിർവഹണ തിരക്കുകൾക്കിടെ വീണു കിട്ടുന്ന അൽപ നേരത്തെ വിശ്രമ വേളകൾ ഉപേക്ഷിച്ചായിരുന്നു കലക്ടർ കണ്ണന്താനം കോട്ടയത്തെ സമ്പൂർണ സാക്ഷരതയിലേക്കു കൈപിടിച്ചു കയറ്റിയത്. സാക്ഷരതാ പ്രേരകുമാർ ചില വീടുകളിൽ എത്തുമ്പോൾ അവരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ വരെ അന്ന് ഉണ്ടായി. സാക്ഷരതാ പ്രവർത്തർക്ക് ധൈര്യവും പിന്തുണയും നൽകി കലക്ടർ കൂടെ നിന്നു. പിണങ്ങി നിന്നവരുടെ വീട്ടിൽ നേരിട്ടെത്തി അവരെ വാക്കിന്റെ വഴിയിലൂടെ നടത്തി. അക്കാലത്ത് മുട്ടമ്പലം റെയിൽവേ പുറമ്പോക്കിനോട് ചേർന്നുണ്ടായിരുന്ന കുളങ്ങര വീട്ടിലെ കെ.കെ.കരുണാകരനെ ശിഷ്യനായി സ്വീകരിച്ച് അൽഫോൻസ് കണ്ണന്താനം അക്ഷരം പഠിപ്പിച്ചത് വലിയ വാർത്തയായിരുന്നു. പഠിപ്പു പൂർത്തിയായപ്പോൾ കലക്ടർക്കു തന്നെ ആദ്യ കത്തെഴുതിയാണു കരുണാകരൻ ഗുരുദക്ഷിണ സമർപ്പിച്ചത്. കരുണാകരന്റെ വീടിന്റെ തൊട്ടടുത്തു താമസിച്ചിരുന്ന ബിന്ദു എന്ന 11 വയസ്സുകാരി പെൺകുട്ടിയെയും കലക്ടർ നേരിട്ട് അക്ഷരം പഠിപ്പിച്ചു. പന്നിപ്പടക്കം കയ്യിലിരുന്നു പൊട്ടി തള്ളവിരലും ചൂണ്ടു വിരലും നടുവിരലും നഷ്ടപ്പെട്ട കുട്ടിയായിരുന്നു ബിന്ദു. അന്നു നഗരത്തിലുണ്ടായിരുന്ന 32 വാർഡുകളിലും സാധാരണ സാക്ഷരതാ പ്രേരകിനെപ്പോലെ കലക്ടറും അലഞ്ഞു നടന്നു. കോട്ടയം നഗരത്തിന് അത് പുതിയ മാതൃകയുമായി. അങ്ങനെ ഏറ്റെടുത്ത ചുമതലകളിലെല്ലാം കൈയൊപ്പ് ചാർത്തിയ വ്യക്തിയാണ് കണ്ണന്താനം.
കഠിനാധ്വാനത്തിലൂടെ, പരിമിതികളെയും പ്രതിസന്ധികളെയും തോൽപിച്ച് അൽഫോൻസ് എന്ന ഐഎഎസുകാരൻ കടന്നുചെന്ന മേഖലകളിലെല്ലാം നേട്ടങ്ങൾ കൊയ്തു. ലോകത്തിലെ നൂറു മികച്ച ഭാവി വാഗ്ദാനങ്ങളിൽ ഒരാളായി ടൈം വാരിക അൽഫോൻസ് കണ്ണന്താനത്തെ നേരത്തേ തെരഞ്ഞെടുത്തത് ഈ നേട്ടങ്ങൾ പരിഗണിച്ചാണ്. മണിമലയാറിന്റെ തീരഗ്രാമമായ മണിമലയിലെ സെന്റ് ജോർജ് മലയാളം മീഡിയം ഹൈസ്കൂളിലായിരുന്നു ഇദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. ഡൽഹി ജെഎൻ യൂണിവേഴ്സിറ്റിയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ റാങ്കോടെ ബിരുദാനന്തര ബിരുദം. 1979ൽ സിവിൽ സർവീസ് പരീക്ഷയിൽ എട്ടാം റാങ്കോടെ വിജയം. മസൂറിയിലെ പരിശീലനത്തിനുശേഷം ദേവികുളം സബ്കളക്ടറായി ആദ്യനിയമനം. ദേവികുളത്തെ കൈയേറ്റ മാഫിയയെ നേരിട്ടായിരുന്നു തുടക്കം. പലതും അവിടെ ചെയ്തു. പല വമ്പന്മാരും ഞെട്ടി. പിന്നെ കോട്ടയം കളക്ടറായപ്പോഴും അൽഭുതങ്ങൾ കാട്ടി. സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി, മിൽമ മാനേജിങ് ഡയറക്ടർ തുടങ്ങിയ ചുമതലകൾക്കുശേഷമാണ് 1988ൽ കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്. എംജി യൂണിവേഴ്സിറ്റിയുടെയും ഇതര സംഘടനകളുടെയും സഹകരണത്തോടെ 100 ശതമാനം നഗരവാസികളെയും എഴുത്തും വായനയും പഠിപ്പിക്കുന്നതിനു നേതൃത്വം നൽകി രാജ്യത്തെ പ്രഥമ സാക്ഷരജില്ലാ ആസ്ഥാനം എന്ന ഖ്യാതി കോട്ടയത്തിന് സമ്മാനിച്ചു. 1994ൽ ജനശക്തി എന്ന സന്നദ്ധസംഘടനയ്ക്കു രൂപം നൽകി അഴിമതിക്കെതിരേ പോരാട്ടം തുടങ്ങി.
1992ൽ ഡൽഹി ഡെവലപ്മെന്റ് അഥോറിറ്റി ചെയർമാനായി നിയമിതനായ കാലത്ത് ഡൽഹിയിലെ അനധികൃത കുടിയേറ്റങ്ങൾ ഒഴിപ്പിച്ചും വാർത്ത സൃഷ്ടിച്ചു. ആ പോരാട്ടം ഡൽഹിയിലെ കൊലകൊമ്പന്മാരോടും അധോലോകത്തോടുമൊക്കെയായിരുന്നു. കോൺഗ്രസ് നേതാക്കളുടെ കെട്ടിടപോലും അന്ന് തകർന്നു വീണു. 2001ൽ എൻട്രൻസ് എക്സാം ചെയർമാൻ എന്ന നിലയിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രാവും പകലും ജോലി ചെയ്ത് എൻട്രൻസ് ഫലം പുറത്തുവിട്ടും അൽഫോൻസ് കണ്ണന്താനം റിക്കാർഡ് കുറിച്ചു. ലാൻഡ് യൂസ് കമ്മീഷണർ, ലാൻഡ് റവന്യൂ കമ്മീഷണർ എന്നീ ചുമതലകൾക്കുശേഷം സർവീസ് എട്ടു വർഷം ബാക്കി നിൽക്കെയാണ് സിവിൽ സർവീസിൽനിന്നു രാജിവച്ച് കണ്ണന്താനം രാഷ്ട്രീയത്തിലിറങ്ങിയത്. സെമിനാരി, പള്ളി തട്ടകങ്ങളിൽ പരിശീലനം നേടിയ കണ്ണന്താനം ഇടതുതാവളത്തിലെത്തിയപ്പോൾ അതുമൊരു കൗതുകമായി. 2006ൽ മണിമല പഞ്ചായത്ത് ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽനിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എംഎൽഎയായിരിക്കെ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പണിതീർത്തത് കണ്ണന്താനമാണ്. കാഞ്ഞിരപ്പള്ളിയിൽ കണ്ണിൽപെടാനുള്ള വികസനം ഇന്നു ഈ സിവിൽ സ്റ്റേഷൻ മാത്രമാണ്. രണ്ടാമൂഴം നിയമസഭാ തെരഞ്ഞെടുപ്പിന് കേളികൊട്ടുയർന്ന 2011 മാർച്ചിൽ ഇടതുപക്ഷം വീണ്ടും പാളയത്തിലിറക്കാൻ നിശ്ചയിച്ച ദിവസം കണ്ണന്താനം കണ്ണുവെട്ടിച്ച് ബിജെപിയിൽ ചേർന്നു. കണ്ണന്താനത്തിന്റെ അപ്രതീക്ഷിത കൊടിമാറ്റം സിപിഎമ്മിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. മോദിയുമായുള്ള അടുപ്പമായിരുന്നു ഇതിന് കാരണം. ഗുജറാത്ത് മുഖ്യമന്ത്രിയുടെ വികസന അജണ്ടയിൽ കണ്ണന്താനവും പങ്കാളിയായി.
പലകാര്യത്തിലും മോദിക്ക് ഉപദേശം കൊടുത്തു. കിച്ചൺ കാബിനെറ്റിലെ അംഗമാണ് കണ്ണന്താനമെന്ന് പോലും വിലയിരുത്തലുണ്ടായി. ബിജെപി ദേശീയ നിർവാഹകസമിതി അംഗമായി അഞ്ചു വർഷം മുൻപ് ഡൽഹിയിലേക്ക് കുടിയേറിയ കണ്ണന്താനത്തെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തും നിയമസഭാ ഇലക്ഷനിൽ കാഞ്ഞിരപ്പള്ളിയിലും മത്സരിപ്പിക്കാൻ ബിജെപി മോഹിച്ചെങ്കിലും കണ്ണന്താനം പിടികൊടുത്തില്ല. ഡൽഹിയിലെ പ്രവർത്തനത്തിനിടെ പല കേന്ദ്രമന്ത്രിമാർക്കും നല്ല ഉപദേശകനായി. ഇതെല്ലാം മോദിയും അറിയുന്നുണ്ടായിരുന്നു.
അഴിമതിക്കെതിരായ പോരാട്ടത്തിൽ കണ്ണന്താനത്തിന്റെ ഇടപെടലും മോദി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ മോദിയുടെ കണ്ണ് മന്ത്രിസഭാ പുനഃസംഘടനാ വേളയിൽ കണ്ണന്താനത്തിൽ പതിച്ചു. പ്രാസംഗികൻ, ഗ്രന്ഥരചയിതാവ്, എൻട്രൻസ് പരിശീലകൻ തുടങ്ങി വിവിധ തലങ്ങളിലും കണ്ണന്താനം പേരെടുത്തിട്ടുണ്ട്. കണ്ണന്താനത്തിന്റെ പ്രമുഖ രചനയാണ് ഇന്ത്യ മാറ്റത്തിന്റെ മുഴക്കം എന്ന ഗ്രന്ഥം.
(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്