ബിജപിയെ തോൽപിക്കാൻ ഹാർദിക് പട്ടേലിന് കൊടുത്ത വാക്കുപാലിക്കാൻ ജയിച്ചാലും രാഹുൽ ഗാന്ധിക്ക് കഴിയുമോ? പട്ടീദാർമാർക്കുള്ള സംവരണം ഭരണഘടനാ വിരുദ്ധം; ഭൂരിപക്ഷം കിട്ടിയാലും സംവരണത്തെ ചൊല്ലി ഗുജറാത്തിലെ കോൺഗ്രസ് മുന്നണിക്ക് തള്ളിപ്പറയേണ്ടി വരും
മറുനാടൻ മലയാളി ഡസ്ക്
അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് ഒരുമോഹവലയമാണ്. ജയിച്ചുകയറും വരെ മോഹങ്ങൾ നൽകികൊണ്ടേിരിക്കും രാഷ്ട്രീയ പാർട്ടികൾ.തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വലിപ്പവും ചെറുപ്പവും നോക്കി വാഗ്ദാനങ്ങൾ നടപ്പാക്കുകയോ, നടപ്പാക്കാതിരിക്കുകയോ ചെയ്യും.ഗുജറാത്തിൽ ജനസംഖ്യയുടെ 15 ശതമാനം മാത്രം വരുന്ന പട്ടേലർമാർ അഥവാ പട്ടീദാർമാർ രണ്ടുവർഷമായി നടത്തുന്ന പ്രക്ഷോഭം ഒരു ലക്ഷ്യത്തിന് വേണ്ടിയാണ്. ഒബിസി വിഭാഗത്തിൽ പെടുത്തി സംവരണം ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.
പട്ടേലുമാരുടെ നേതാവ് ഹാർദിക് പട്ടേലിന്റെ ആവശ്യങ്ങളോട് കോൺഗ്രസ് വഴങ്ങിയെങ്കിലും, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മറക്കാവുന്ന ഒന്നാണോ അവ? അത്രെയളുപ്പം നടപ്പാക്കാവുന്ന ഒന്നല്ല പട്ടേൽമാർക്കുള്ള സംവരണം.
പട്ടേൽമാർ തെരുവിലിറങ്ങിയത് എന്തിന്?
തൊഴിൽ-വിദ്യാഭ്യാസ രംഗത്ത് ദളിതർക്കും, ആദിവാസികൾക്കും, ഒബിസികൾക്കും നൽകുന്ന സംവരണത്തിനെതിരെ 30 വർഷം മുമ്പ് പ്രക്ഷോഭം നയിച്ചവരാണ് പട്ടേൽമാർ.ഇത്തവണ 23 കാരനായ ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയത് തങ്ങളെ ഒബിസി വിഭാഗത്തിൽ പെടുത്തി സംവരണം എന്ന ആവശ്യം ഉന്നയിച്ചും.താരതമ്യേന സമ്പന്നവിഭാഗക്കാരായ പട്ടേൽമാർ രണ്ടുവർഷം മുമ്പ് പ്രക്ഷോഭത്തിറങ്ങിയത് പൊതുവെ അത്ഭുതം ഉണർത്തുന്നതായിരുന്നു. രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ അവർക്കുള്ള സ്വാധീനം മറന്നുകൊണ്ടല്ല ഇതുപറയുന്നത്.
കൃഷിക്കാരായ പട്ടേൽമാർ വൈരക്കല്ല്്,ടെ്ക്സ്റ്റൈൽസ്, ഫാർമസിക്യൂട്ടിക്കൽസ്, എന്നീ വ്യവസായങ്ങളിലും മുൻപന്തിക്കാരാണ്.നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വികസന മാതൃകയുടെ ആരാധകരും പ്രയോക്താക്കളുമായിരുന്നു ഈ സമുദായക്കാർ.1970 കളിൽ കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നതെങ്കിലും, 80 കളിൽ കോൺഗ്രസ് മുഖം തിരിച്ചതോടെ അവർ ചുവടുമാറ്റി.1981ലും ,1985 ലും പട്ടേലുമാർ നടത്തിയ സംവരണ വിരുദ്ധ പ്രക്ഷോഭവും തുടർ സംഭവങ്ങളും അവരെ ബിജെപിയുടെ വോട്ട്ബാങ്കാക്കി മാറ്റി.
സമ്പന്നരായിട്ടും എന്തിന് പ്രക്ഷോഭം?
നന്നേ ചെറുപ്പത്തിൽ തന്നെ ബിസിനസിൽ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങുന്നവരാണ് പട്ടേലുമാർ. ഹാർദിക് പട്ടേലും ബിസിനസുകാരനാണല്ലോ.ഉന്നത പഠനത്തിനൊന്നും പോകാതെ ബിസിനസിൽ മാത്രം ചേക്കേറുന്ന സമ്പ്രദായത്തോട് ചെറുപ്പക്കാർക്ക് മടുപ്പ് തോന്നി. തങ്ങളുടെ കൂട്ടത്തിൽ നിന്ന് ഡോക്ടറും, എഞ്ചിനീയറും ഒക്കെ കൂടുതലായി വേണമെന്ന് അവർ ആഗ്രഹിച്ചത് സ്വാഭാവികം മാത്രം.തങ്ങളുടെ കുട്ടികളെ എളുപ്പത്തിൽ മെഡിക്കൽ, എഞ്ചിനീയറിങ് പോലെയുള്ള സാങ്കേതിക രംഗത്ത് കയറ്റിവിടാൻ ഒബിസി ആകുന്നതാണ് എളുപ്പവഴിയെന്ന് അവർ കണക്കുകൂട്ടുന്നു.സ്വദേശത്ത് മാത്രമല്ല വിദേശത്തും ജോലി തേടാൻ ഇതാണ് അവരുടെ മുന്നിൽ തെളിഞ്ഞ മാർഗം.
ഇതിന് പുറമേ ഗുജറാത്തിലെ പ്രശസ്തമായ വൈരക്കൽവ്യവസായം പ്രതിസന്ധിയിലാണ്. വൈരം പോളിഷ് ചെയ്യുന്ന ആ വ്യവസായങ്ങളിൽ പലതും പട്ടേലുമാരുടേതാണ്. പട്ടേലുമാർ പണം മുടക്കുകയും പണിയെടുക്കുകയും ചെയ്യുന്ന 'മോർബി'യിലെ 'സിറാമിക്' വ്യവസായശാഖകളും അടയുകയാണ്. ചെറുകിട- ഇടത്തരം കൃഷിക്കാരായ പട്ടേൽമാരാകട്ടെ രാജ്യത്തെ മറ്റു കർഷകലക്ഷങ്ങളെപ്പോലെ ആത്മഹത്യാമുനമ്പിൽ പകച്ചുനിൽക്കുന്നു.
വിദ്യാഭ്യാസം പൂർണമായും വ്യാപാരവൽക്കരിച്ചതോടെ അത് പണക്കാരന്റെ സ്വകാര്യാവകാശം ആയി മാറി. സ്വകാര്യവൽക്കരണവും ചെലവുചുരുക്കൽനയവും പൊതുമേഖലയിലോ സർക്കാർ സംവിധാനത്തിലോ കിട്ടാനിടയുള്ള തൊഴിൽസാധ്യതകൾ ഇല്ലാതാക്കി. ഈ പശ്ചാത്തലത്തിലാണ് പട്ടേൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അപ്പോൾ പ്രക്ഷോഭത്തിന് ആധാരമായ പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിലും അതിന് തേടുന്ന പരിഹാര മാർഗം യാഥാർഥ്യബോധത്തോടെയുള്ളതാണോ എന്നതാണ് ചോദ്യം.
ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവുമല്ല ഒബിസി വിഭാഗത്തിന് ലഭിക്കുന്ന സംവരണാനുകൂല്യമാണ് തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമെന്നാണ് പട്ടേൽകുട്ടികളെ പഠിപ്പിച്ചുവിട്ടിരിക്കുന്നത്. അതുകൊണ്ട് പട്ടേൽമാർക്കും സംവരണം അനുവദിച്ച് ഒബിസി പട്ടികയിൽപ്പെടുത്തുകയോ ഒബിസിക്കാർക്കുള്ള സംവരണാനുകൂല്യം എടുത്തുകളഞ്ഞ് അവരെ തങ്ങളോടൊപ്പം ചേർക്കുകയോ വേണമെന്ന് അവർ വാദിക്കുന്നു.
എന്നാൽ, സ്വകാര്യവൽക്കരണത്തെ എതിർക്കാനോ സ്വകാര്യമേഖലയിലും സംവരണതത്വം ബാധകമാക്കണമെന്ന് ആവശ്യപ്പെടാനോ ഇവരാരും സന്നദ്ധരല്ലെന്നത് ശ്രദ്ധേയം. 1980ലും '84ലും നടന്ന തെരഞ്ഞെടുപ്പുകളിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ബിജെപി '85ലെ സംവരണവിരുദ്ധ പ്രക്ഷോഭത്തിലൂടെ ഗുജറാത്തിലും '90കളിലെ മണ്ഡൽവിരുദ്ധ സമരത്തിലൂടെ രാജ്യത്തെമ്പാടും ശക്തിപ്പെട്ടു. അന്ന് സംവരണത്തിനെതിരെ തെരുവിലിറങ്ങിയവരുടെ പിന്മുറക്കാരാണ് ഇന്ന് സംവരണം തങ്ങൾക്കും വേണമെന്നു പറഞ്ഞ് പ്രക്ഷോഭം നടത്തുന്നത്. കാൽനൂറ്റാണ്ടുമുമ്പ് നടന്ന സംവരണവിരുദ്ധ സമരങ്ങൾ ബിജെപി രാഷ്ട്രീയത്തിന് കരുത്ത് പകർന്നെങ്കിൽ ഇന്നിപ്പോൾ സംവരണം വേണമെന്ന ആവശ്യമുയർത്തി പട്ടേൽമാർ നടത്തുന്ന പ്രക്ഷോഭം ആ പാർട്ടിയെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്..
കോൺഗ്രസ് എളുപ്പം വഴങ്ങി, പക്ഷേ?
പട്ടേലുമാർക്ക് കൂടി സംവരണം നൽകിയാൽ സർക്കാർ ജോലികളും ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങളും സംവരണ വിഭാഗങ്ങളിലേക്ക് ചുരുങ്ങും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മൊത്തം സംവരണം അമ്പത് ശതമാനത്തിൽ കൂടുതലാകരുത് എന്നാണ് സുപ്രീം കോടതി വ്യവസ്ഥ.
ജനസംഖ്യയുടെ 40 ശതമാനം വരുന്ന ഒ.ബി.സി വിഭാഗക്കാർക്ക് നിലവിൽ 27 ശതമാനം സംവരണമുണ്ട്. ഇതിന് പുറമേ, പട്ടിക ജാതിക്കാർക്ക് ഏഴും പട്ടിക വർഗക്കാർക്ക് 15 ശതമാനവും സംവരണവുമുണ്ട്. അഥവാ, മൊത്തം 49 ശതമാനമാണ് ഗുജറാത്തിലെ സംവരണം. സുപ്രീംകോടതി അനുവദിച്ചതിലും ഒരു ശതമാനം മാത്രം താഴെ. എന്നാൽ, ബാക്കി വരുന്ന ഒരു ശതമാനം സംവരണം ഹർദിക് പട്ടേൽ ആഗ്രഹിക്കുന്നില്ല. പട്ടേലുമാരെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
കോൺഗ്രസ് ഫോർമുല, അമിത് ഷായുടെ നിലപാട്
പട്ടൽ പ്രക്ഷോഭം ഒരു വിഭ്രമം സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ടൈന്ന് ബിജപി അദ്ധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. എന്നാൽ, കോൺഗ്രസിന്റെ ഫോർമുലയ്ക്ക് ഭരണഘടനാപരമായ നിലനിൽപ്പ് ഇല്ലാത്തതുകൊണ്ട് ഈ വിഭ്രമം പൊട്ടിത്തകരുമെന്നും അമിത് ഷാ പറഞ്ഞു.കോൺഗ്രസിന്റെ സംവരണ നിർദ്ദേശം അംഗീകരിക്കുന്നതായി പട്ടീദാർ ആന്ദോളൻ അനാമത്ത് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.
''ഭരണഘടന അനുശാസിക്കുന്ന സംവരണം പട്ടേൽ സമുദായത്തിന് നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം.കോൺഗ്രസ് മുന്നോട്ട് വച്ച ഫോർമുല പഠിച്ചാൽ ഒരു കാര്യം വ്യക്തമാകും,അത് മറ്റ് സമുദായങ്ങളുടെ സംവരണത്തെയൊന്നും ബാധിക്കുന്നില്ല. പട്ടേൽമാർക്ക് മധ്യപ്രദേശിൽ സംവരണമാകാമെങ്കിൽ എന്തുകൊണ്ട് ഗുജറാത്തിൽ ആയിക്കൂടാ?''-ഹാർദിക് പട്ടേൽ ചോദിച്ചു.എന്നാൽ, ഈ ഫോർമുലയ്ക്ക് ഭരണഘടനാപരമായ സാധുതയില്ലെന്നാണ് ബിജെപിയും, അമിത് ഷായും വ്യക്തമാക്കകുന്നത്.ഇത് പട്ടലുമാർക്കും ബോധ്യമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഹാർദിക് പട്ടേൽ, അൽപേഷ് ഠാക്കൂർ, ജിഗ്നേഷ് മേവാനി എന്നിവരുടെ പ്രക്ഷോഭങ്ങൾക്ക് കാരണമായ പ്രശ്നങ്ങളെ തള്ളിപ്പറയുന്നില്ലെങ്കിലും, ഇതിനൊരു ഭരണഘടനാപരമായ പരിഹാരം തൽക്കാലം സാധ്യമല്ലന്നും, ദീർഘകാല ചർച്ചകളിലൂടെ കൂട്ടായി തീരുമാനമെടുക്കേണ്ടതാണെന്നുമാണ് അമിത് ഷായുടെ അഭിപ്രായം.പേേട്ടലുമാരുടെ യോഗത്തിന് വന്നുചേരുന്ന ജനക്കൂട്ടത്തെ താൻ കണ്ടില്ലെന്ന് നടിക്കുന്നില്ലെന്നും എന്നാൽ അത് തന്നെ ഭയപ്പടുത്തുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേർ്ത്തു.
ഗുജറാത്തിലെ സ്ഥിതിഗതികൾ
മൊത്തം 49 ശതമാനം സംവരണം നിലവിലുള്ള ഗുജറാത്തിൽ, ഇനി ആർക്കും സംവരണം നൽകാൻ സാധ്യമല്ലാത്ത അവസ്ഥയാണ്.കഴിഞ്ഞ യു.പി.എ സർക്കാർ ജാട്ടുകളെ പിന്നാക്കവിഭാഗമായി പ്രഖ്യാപിച്ചത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.പട്ടേൽ സമുദായം പിന്നോക്കമാണെന്ന് ഒരു പഠനവും നിലവിലില്ല. നേരത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകിയപ്പോൾ അതിനെ എതിർത്തവരാണ് പട്ടേലുമാർ എന്നതും മറക്കാറായിട്ടില്ല. 1981ലായിരുന്നു അത്. അന്ന് മുഖ്യമന്ത്രിയായിരുന്ന മാധവ് സിങ് സോളങ്കി രാജിവെച്ച് വീണ്ടും ജനവിധിതേടി ശക്തമായി തിരിച്ചുവരുകയായിരുന്നു.
സമ്പത്തിന്റെ മേനി പറയാവുന്ന സമൂഹമാണ് ഗുജറാത്തിലേതെങ്കിലും, ജാതീയവും വർഗീയവുമായ വിഭജനങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച സംസ്ഥാനത്ത് കോൺഗ്രസിന്റെ ഫോർമുല നടപ്പാക്കുക വിഷമകരമാകും. യാഥാർഥ്യ ബോധത്തോടയാണോ രാഹുൽ ഗാന്ധിയും, കപിൽ സിബലുമൊക്ക,ഗുജറാത്തിലെ 22 വർഷത്തെ ഭരണ വരൾച്ച നീക്കാൻ ലക്ഷ്യമിട്ടുള്ള ഫോർമുലയ്ക്ക് രൂപം കൊടുത്തതെന്നാണ് ഇനി കണ്ടറിയേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്