അമ്പിളി ആദ്യം മൊഴി നൽകിയത് പണവുമായി അകത്തേക്ക് കയറി പോകുന്നത് കണ്ടെന്ന്; കോഴ കൊടുക്കുന്നത് കാണാതെ സാക്ഷിയാക്കാൻ ആവില്ലെന്ന് വിജിലൻസ് ഉപദേശിച്ചപ്പോൾ മൊഴി മാറ്റിപ്പറഞ്ഞു; തന്നെ കുടുക്കാൻ ഉദ്യോഗസ്ഥർ കരുക്കൾ നീക്കിയെന്ന് ഉറച്ച് വിശ്വസിച്ച് കെ എം മാണി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫ് രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ച് ബാർകോഴ കേസിന്റെ അന്വേഷണത്തിന് ഒടുവിൽ എന്തുസംഭവിക്കും? മാണിയെ പ്രതിയാക്കി കുറ്റപത്രം വന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ വീഴുമെന്ന സൂചന തന്നെയാണ് കേരളാ കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നത്. ഏറ്റവും ഒടുവിൽ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ നുണപരിശോധനാ ഫലവും രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിക്കുന്നു. നുണപരിശോധനാ ഫലത്തിന്റെ വിവരം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നോൾ തനിക്കെതിരായ ഗൂഢാലോചന മറനീക്കി പുറത്തുവന്നുവെന്ന് ഉറപ്പിക്കുകയാണ് ധനമന്ത്രി കെ എം മാണി. എന്നാൽ ഗൂഢാലോചനയ്ക്ക് പിന്നിലാര് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം തേടാനും സാധിക്കുന്നില്ല. കേസ് അന്വേഷിക്കുന്ന വിജിലൻസ് ഉദ്യോഗസ്ഥരെയും വകുപ്പിന്റെ ചുമതലക്കാരനായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും പ്രതിക്കൂട്ടിൽ നിർത്തുകയാണ് കേരളാ കോൺഗ്രസ് വിഭാഗം.
അതേസമയം നുണപരിശോധനാ ഫലത്തെ മാത്രം അടിസ്ഥാനമാക്കി വിജിലൻസിന് മുന്നോട്ടു പോകാൻ സാധിക്കില്ലെന്നാണ് വ്യക്തമാകുന്നത്. വിജിലൻസ് സംഘത്തിന് മുമ്പാകെ മൊഴി നൽകിയപ്പോൾ അമ്പിളി ആദ്യം പറഞ്ഞത് രാജ്കുമാർ ഉണ്ണി പണവുമായി അകത്തേക്ക് കയറി പോകുന്നത് കണ്ടുവെന്നായിരുന്നു. എന്നാൽ കോഴ കൊടുക്കുന്നത് കാണാതെ സാക്ഷിയാക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ മൊഴി മാറ്റിപ്പറയുകയായിരുന്നു. തന്നെ കുടുക്കാൻ ഉദ്യോഗസ്ഥർ നീക്കിയ കരുനീക്കത്തിന്റെ ഭാഗമാണ് ഇങ്ങനെ സംഭവിച്ചു എന്ന് തന്നെയാണ്.
മാറ്റിപ്പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് നുണപരിശോധനക്ക് വിധേയനാകാൻ അമ്പിളി സമ്മതിച്ചതും. നുണപരിശോധനയുടെ ഫലത്തിൽ ഉൾപ്പെടുത്തിയ യെസ് ഓർ നോ ചോദ്യത്തിൽ മിക്കതിനും യേസ് എന്ന് വ്യക്തമാക്കുക കൂടി ചെയ്തതോടെ ശാസ്ത്രീയ പരിശോധനാ ഫലത്തിന് ആധികാരികതയും വരികയായിരുന്നു. ബാറുടമകളിൽ നിന്ന് പിരിച്ചെടുത്ത 35 ലക്ഷം രൂപ പ്ലാസ്റ്റിക് കവറുകളിലാക്കി ബാറുടമകളുടെ ഭാരവാഹി രാജ്കുമാർ ഉണ്ണി ധനമന്ത്രി കെ.എം. മാണിക്ക് കൈമാറിയതിന് താൻ സാക്ഷിയാണെന്ന ബിജു രമേശിന്റെ െ്രെഡവർ അമ്പിളിയുടെ മൊഴി ശരിയാണെന്നായിരുന്നു നുണ പരിശോധനയിൽ തെളിഞ്ഞത്.
കോഴ നൽകിയത് നേരിട്ടുകണ്ട ഏക സാക്ഷിയായ അമ്പിളിയെ പരാതിക്കാരന്റെ അനുകൂലസാക്ഷി (ഇന്ററസ്റ്റഡ് വിറ്റ്നസ്) എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിമർശനം മറികടക്കാനാണ് അമ്പിളിയെ വിജിലൻസ് നുണപരിശോധനയ്ക്ക് വിധേയനാക്കിയത്. അതുകൊണ്ട് ഇതിനെ അടിസ്ഥാനമാക്കി മാണിയെ പ്രതിയാക്കിയാൽ അത് കേരളത്തിൽ ഏറെ വിവാദമാക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ നുണപരിശോധനാ ഫലത്തെ പൂർണ്ണമായും വിശ്വസിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതി പരാമർശത്തിലാണ് മാണിയുടെ പ്രതീക്ഷ. നിലവിലെ സാഹചര്യ തെളിവുകളെ സാധൂകരിക്കുന്നതാണ് നുണപരിശോധനാ ഫലം.
ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ രാജ്കുമാർ ഉണ്ണിയുമൊത്ത് അമ്പിളി സഞ്ചരിച്ച വഴികളെല്ലാം സത്യമാണെന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലൂടെ വിജിലൻസ് കണ്ടെത്തിയെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. പഴവങ്ങാടിയിൽ ബാറുടമകളായ ഇന്ദ്രപാലൻ, ചൈനാ സുനിൽ എന്നിവരോട് അമ്പിളിയുടെ മൊഴിയിലുള്ള സമയത്ത് രാജ്കുമാർ സംസാരിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിന് രാത്രി ഔദ്യോഗിക വസതിയിൽ വച്ച് പണം കൈമാറാനായിരുന്നു നിർദ്ദേശമെന്നും പാലായിൽ നിന്നെത്താൻ വൈകിയതിനാലാണ് ഇടപാട് അടുത്ത ദിവസത്തേക്ക് മാറ്റിയതെന്നും ബിജുരമേശിന്റെ മൊഴിയിലുണ്ട്. മാണിയുടെയും പേഴ്സണൽ സ്റ്റാഫംഗത്തിന്റെയും മൊബൈലിലേക്ക് രാജ്കുമാറിന്റെ വിളികൾ ഇതേ സമയത്തെത്തിയിട്ടുണ്ട്. ഏപ്രിൽ രണ്ടിന് പുലർച്ചെ അമ്പിളി കോട്ടയ്ക്കകത്തെ ഹോട്ടലിലെത്തിയതിനും അവിടെ നിന്ന് നന്ദൻകോട്ടേക്ക് സഞ്ചരിച്ചതിനും മൊബൈൽ ടവറുകളിൽ നിന്ന് തെളിവുകിട്ടിയെന്നാണ് മാദ്ധ്യമവാർത്തകൾ.
ഏപ്രിൽ രണ്ടിന് രാവിലെ ക്ലിഫ്ഹൗസിന്റെ പ്രധാന ഗേറ്റ് കടന്ന് കെ.എൽ ഒന്ന്ബി ബി 7878 എ എറ്റിയോസ് കാറിൽ അമ്പിളിയും രാജ്കുമാർ ഉണ്ണിയുമെത്തിയതിന് അവിടത്തെ രജിസ്റ്റർ തെളിവാണ്. എന്നാൽ ഈ പ്രദേശത്ത് നാല് മന്ത്രിമാർ താമസിക്കുന്നുണ്ടെന്ന കാര്യവും മാണി ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ രണ്ടിന് രാവിലെ രാജ്കുമാറിനെ ബന്ധുവായ ശ്രീവത്സന്റെ നന്ദൻകോട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. രണ്ടു കവറുകളിലാക്കിയ 35 ലക്ഷം രൂപ ശ്രീവത്സനെ ഏല്പിച്ച ശേഷം മാണിയുടെ വസതിയിലേക്ക് പോയി അവിടെ മാണിക്ക് പണം കൊടുക്കുന്നത് കണ്ടുവെന്നാണ് വ്യക്തമാക്കുന്നത്.
ഏപ്രിൽ രണ്ടിന് രണ്ട് തവണ ക്ലിഫ് ഹൗസിലേക്ക് കാർ കൊണ്ടുപോയത് ഒരേ ഗേറ്റിൽ കൂടിയാണെന്നും ശ്രീവത്സന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പണം രാജ്കുമാർ ഉണ്ണിക്ക് കൈമാറിയെന്നതും സത്യം തന്നെയാണ്. പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ പണം മാണിക്ക് രാജ്കുമാർ ഉണ്ണി കൈമാറിയത് കണ്ടുവെന്നാണ് അമ്പിളി പറയുന്നത്. എന്നാൽ, ഒരു ഡ്രൈവറും മറ്റുള്ളവരും നോക്കി നിൽക്കേ മാണി പണം വാങ്ങുമോ എന്ന ചോദ്യാണ് മാണി വിഭാഗം ഉന്നയിക്കുന്നത്.
അതേസമയം ആഭ്യന്തരവകുപ്പിന് ഇരട്ട നീതിയാണെന്നും അദ്ദേഹം കേരള കോൺഗ്രസ് എമ്മിന്റെ മുഖപ്പത്രമായ 'പ്രതിച്ഛായ'ക്ക് നൽകിയ അഭിമുഖത്തിൽ കെ എം മാണി കുറ്റപ്പെടുത്തി. കോൺഗ്രസ് മന്ത്രിമാർക്കെതിരെയും ആരോപണം ഉയർന്നെങ്കിലും എഫ്.ഐ.ആർ ഇല്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിലൂടെ ആഭ്യന്തരവകുപ്പ് തന്നോട് പക്ഷപാതപരമായി പെരുമാറി. ആഭ്യന്തരവകുപ്പ് ഒരേ വിഷയത്തിൽ രണ്ടുനിലപാടാണ് സ്വീകരിച്ചത്. കാമ്പില്ലാത്ത പരാതിയിൽ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന അഭിപ്രായം മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നു. യു.ഡി.എഫിലെ നേതാക്കൾക്കും ഇതേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചനക്ക് പിന്നിൽ പി.സി. ജോർജാണോയെന്ന് സംശയമുണ്ട്. പി.സി. ജോർജിന്റെ പുതിയ പ്രസ്താവനകളും നിലപാടുകളും ഇത് ശരിവെക്കുന്നുവെന്ന തോന്നൽ ജനങ്ങൾക്കുമുണ്ട്. ബാർ കോഴക്കേസിൽ പാർട്ടി നടത്തിയ അന്വേഷണ റിപ്പോർട്ട് രാഷ്ട്രീയ കാരണങ്ങളാൽ പുറത്തുവിടാൻ കഴിയില്ല. യു.ഡി.എഫിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കപ്പെട്ടുവെന്ന തോന്നലില്ല. എന്നാൽ, ചിലർ അവസരം മുതലെടുത്തു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമൊക്കെ ബാർകോഴ ആരോപണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി പ്രതിച്ഛായക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍