എല്ലാവരുടേയും ആളായ ശ്രീധരൻപിള്ളയെ പ്രസിഡന്റാക്കിത് പൊതു സമ്മതനായ നേതാക്കളേയും സാമൂഹ്യ പ്രവർത്തകരേയും സിനിമാക്കാരേയും പാർട്ടിയിലേക്ക് കൊണ്ടു വരാൻ; ഇ ശ്രീധരൻ മുതൽ മോഹൻലാൽ വരെ സ്വപ്ന പട്ടികയിൽ; കോൺഗ്രസിലെ പ്രമുഖരുമായി ചർച്ച തുടരുന്നു; പാർട്ടി വിട്ടു പോയ പ്രമുഖർക്കും സ്ഥാനം നൽകി തിരികെ കൊണ്ടു വരും; വക്കീൽ പണിയുടെ തിരക്കിനിടയിലും സജീവ നീക്കങ്ങളുമായി ശ്രീധരൻ പിള്ള
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിലെ ബിജെപിയിൽ ഒരു ഗ്രൂപ്പിന്റേയും പിന്തുണയില്ലാത്ത നേതാവാണ് പി എസ് ശ്രീധരൻ പിള്ള. ഹൈക്കോടതിയിലെ പ്രധാന അഭിഭാഷകനായ ശ്രീധരൻ പിള്ളയ്ക്ക് വക്കീൽ പണിയിലും നല്ല തിരക്കാണ്. ഇതെല്ലാം മനസ്സിലാക്കിയും ശ്രീധരൻ പിള്ളയെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാക്കിയത് പൊതു സമ്മതനെന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായ മനസ്സിലാക്കിയാണ്. കേരളത്തില എല്ലാ സമുദായ നേതാക്കളുമായും ശ്രീധരൻ പിള്ളയ്ക്ക് അടുപ്പമുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളും. കേരളത്തിലെ ബിജെപിയുടെ വളർച്ചയ്ക്ക് ഈ ബന്ധങ്ങൾ മുതൽക്കൂട്ടാകുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രതീക്ഷ. കേരളത്തിൽ സ്വാധീനമുള്ള പ്രമുഖരെ ബിജെപിക്കൊപ്പമെത്തിക്കുകയാണ് ശ്രീധരൻ പിള്ളയുടെ ലക്ഷ്യം. ഇതിനുള്ള നീക്കം പിള്ള തുടങ്ങിയതായാണ് റിപ്പോർട്ട്.
രാഷ്ട്രീയരംഗത്തും പുറത്തുമുള്ള പ്രമുഖരെ ബിജെപിയിലേക്കു കൊണ്ടുവരാനുള്ള നീക്കങ്ങൾ വേഗത്തിലാക്കും. ഇങ്ങനെ വരുന്നവർക്കു പാർട്ടിയിൽ മതിയായ അംഗീകാരം നൽകാനുള്ള അനുമതിയുണ്ടെന്നു ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. നിലവിലെ ഭാരവാഹികളിൽ പകുതി ഒഴിച്ചിട്ടാകും ശ്രീധരൻ പിള്ള ഭാരവാഹികളെ കണ്ടെത്തുക. ബിജെപിയിൽ പുതുതായെത്തുന്നവർക്ക് ഈ സ്ഥാനങ്ങൾ നൽകും. മെട്രോ മാൻ ഇ ശ്രീധരൻ, മോഹൻലാൽ തുടങ്ങിയ പ്രമുഖരാണ് അമിത് ഷാ ബിജെപി പക്ഷത്ത് എത്തിക്കാൻ ആഗ്രഹിക്കുന്നത്. ജനപ്രിയരായ കൂടുതൽ സിനിമാക്കാരെ പാർ്ട്ടിയിൽ എത്തിക്കണമെനനും നിർദ്ദേശമുണ്ട്. പ്രസിഡന്റായി ചുമതലയേറ്റ ശേഷം പി.എസ്.ശ്രീധരൻ പിള്ളയും സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ഗണേശും അമിത് ഷായെയും ജനറൽ സെക്രട്ടറി രാംലാലിനെയും ഡൽഹിയിൽ കഴിഞ്ഞ ദിവസം കണ്ടിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി ചില പ്രമുഖരെ ബിജെപിയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണു ശ്രീധരൻ പിള്ള. നേരത്തേ സംസ്ഥാന പ്രസിഡന്റായിരുന്ന ഘട്ടത്തിലും അദ്ദേഹം ഇതു ചെയ്തിരുന്നു. പുറത്തുനിൽക്കുന്നവരെ അർഹിക്കുന്ന പദവി നൽകി അടുപ്പിക്കണമെന്ന നിർദ്ദേശമാണ് ഷായ്ക്കു മുന്നിൽ പിള്ള വച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചുരുക്കം സീറ്റുകളിലെങ്കിലും ജയിക്കാൻ കഴിയുന്ന നടപടികളുണ്ടായേ തീരുവെന്ന നിർദ്ദേശമാണു ഷാ നൽകിയത്. ഇതു സംബന്ധിച്ച കേന്ദ്രത്തിന്റെ പദ്ധതി അദ്ദേഹം പിള്ളയോടു വിശദീകരിച്ചു. തിരുവനന്തപുരത്ത് തോൽക്കാനാവില്ലെന്ന നിലപാടിലാണ് അമിത് ഷാ. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതു സംബന്ധിച്ച ചർച്ചകളുമുണ്ടായി. ആർഎസ്എസുമായി ഇതു സംബന്ധിച്ചു ചർച്ച ആരംഭിച്ചു കഴിഞ്ഞു. ഈ മാസം തന്നെ പുതിയ ഭാരവാഹികളെയും സംസ്ഥാന സമിതിയെയും പ്രഖ്യാപിക്കാനാണു ശ്രമം.
ബിജെപിയിലെ പഴയ നേതാക്കളെ പാർട്ടിയിൽ സജീവമാക്കണമെന്ന ആഗ്രഹം പിള്ളയ്ക്കുണ്ട്. പിപി മുകുന്ദനും കെ രാമൻപിള്ളയ്ക്കും മാന്യമായ സ്ഥാനം നൽകാനാണ് നീക്കം. എല്ലാവരേയും ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നതാണ് ആവശ്യം. ഗ്രൂപ്പ് പ്രവർത്തനം പൂർണ്ണമായും ഇല്ലാതായെന്ന തോന്നൽ പ്രവർത്തകർക്കും പൊതു സമൂഹത്തിനും ഉണ്ടാക്കണം. ഇതിന് മുകുന്ദനെ നേതൃത്വത്തിൽ സജീവമാക്കണമെന്നാണ് ആവശ്യം. ആർ എസ് എസിനേയും ഇക്കാര്യം പിള്ള അറിയിച്ചിട്ടുണ്ട്. ഇതിന് തന്ത്രപരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഭാരവാഹികളിൽ വലിയൊരു അഴിച്ചു പണിയുണ്ടാകുമെന്നാണ് സൂചന. സിപിഎമ്മിനു ബദലായി കേരളത്തിൽ എൻഡിഎ മാറുമെന്നാണ് ശ്രീധരൻ പിള്ളയുടെ പ്രഖ്യാപനം. കീഴാറ്റൂർ വയൽക്കിളി സമരത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ശ്രീധരൻ പിള്ള രംഗത്ത് വന്നിരുന്നു.
'വയൽക്കിളി സമരത്തിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. വർഗീയ ചേരിതിരിവുണ്ടാക്കുന്ന നിലപാടാണിത്. ഖദർ കുപ്പായമിട്ട കുറേപ്പേർ ബിജെപിയിലേയ്ക്ക് വരും. പെട്രോളും ഡീസലും ജിഎസ്ടിയിൽപ്പെടുത്തുന്നതിനെ എതിർക്കുന്നതും കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് തന്നെയാണ്' എന്നും ശ്രീധരൻപിള്ള ആരോപിച്ചിരുന്നു. സിപിഎമ്മിനെ മുഖ്യ എതിരാളിയായി ഉയർത്തിക്കാട്ടി കോൺഗ്രസിലെ അസംതൃപ്തരെ ഒപ്പം കൂട്ടാനാണ് പിള്ളയുടെ ശ്രമം. കെപിസിസി പുനഃസംഘടനയിൽ അതൃപ്തരാകുന്നവരെ മുഴുവൻ ബിജെപിയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പമാണ് ശ്രീധരനേയും മോഹൻലാലിനേയും പോലുള്ള ഗ്ലാമർ മുഖങ്ങളെ ഒപ്പം കൂട്ടാനുള്ള ശ്രമം. ബിജെപിയിലെ സിനിമാക്കാർ വഴി മോഹൻലാലിനെ അടുപ്പിക്കാനാണ് നീക്കം. ലോക്സഭാ സ്ഥാനാർത്ഥിയായി പോലും ലാലിനെ പരിഗണിക്കണമെന്ന അഭിപ്രായമാണ് അമിത് ഷായ്ക്കുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായി കേരളത്തിൽ ഒരു പരീക്ഷണത്തിനാണു പാർട്ടി കേന്ദ്ര നേതൃത്വം മുതിരുന്നത്. ഇതിന്റെ ഭാഗമായിരുന്നു പിള്ളയെ അധ്യക്ഷനാക്കിയത്. കുമ്മനത്തെ ഗവർണർ പദവിയിലേക്ക് ഉയർത്തിയശേഷം യുവനിരയിലെ പ്രമുഖനായ കെ.സുരേന്ദ്രനെ അധ്യക്ഷനാക്കാനായിരുന്നു നീക്കം. പക്ഷേ വി.മുരളീധരന്റെ ഉറ്റ അനുയായിയെ പ്രസിഡന്റാക്കുന്നതിനെതിരെ പി.കെ.കൃഷ്ണദാസ് പക്ഷം വൻ എതിർപ്പുയർത്തി. തങ്ങളോടാലോചിക്കാതെ കുമ്മനത്തെ മാറ്റിയതിലുള്ള അനിഷ്ടം പ്രകടിപ്പിച്ചു സംസ്ഥാന ആർഎസ്എസും സുരേന്ദ്രനു പ്രതിബന്ധം തീർത്തു. ഇതോടെ ബിജെപി വൻ പ്രതിസന്ധിയിലായി. രണ്ടുമാസത്തോളം കേരളത്തിൽ നാഥനില്ലാത്ത അവസ്ഥ. പല തലങ്ങളിലെ ചർച്ചയ്ക്കൊടുവിലാണു കേരളത്തിലെ പാർട്ടിയെ നയിക്കാൻ രണ്ടാമതൊരു നിയോഗം ശ്രീധരൻ പിള്ളയ്ക്കു വന്നുചേർന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഒപ്പമില്ലാതിരുന്നിട്ടും 35,270 വോട്ടു നേടി പാർട്ടിയുടെ മാനം കാത്തതിനുള്ള പാരിതോഷികം കൂടിയാണ് ഈ പദവി.
മികച്ച അഭിഭാഷകനായി പേരെടുത്തിട്ടുള്ള പിള്ളയ്ക്കു മുസ്ലിംലീഗടക്കം ബിജെപിയുടെ രാഷ്ട്രീയ എതിരാളികളുമായി സൗഹൃദമുണ്ട്. എൻഎസ്എസുമായുള്ള ഏറ്റവുമടുത്ത ബന്ധവും സഹായിച്ചു. കേരളത്തിലെ വോട്ട്വിഹിതം 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 12% എത്തിയതു ശ്രീധരൻപിള്ള നയിച്ചപ്പോഴായിരുന്നു. അന്ന് മൂവാറ്റുപുഴയിൽ എൻഡിഎ സ്ഥാനാർത്ഥിയായി പിസി തോമസ് ജയിക്കുകയും ചെയ്തു. പിപി മുകുന്ദന്റെ നേതൃത്വത്തിലായിരുന്നു അന്ന് പ്രചരണം നടന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയം അറിയാവുന്ന മുകുന്ദനെ പോലുള്ളവരെ തിരികെ കൊണ്ടു വന്നാൽ നേട്ടമുണ്ടാകുമെന്ന് പിള്ള നിലപാട് എടുക്കുന്നത്. ബിഡിജെഎസിനെ പിണക്കാതെ എൻഡിഎയ്ക്കൊപ്പം നിർത്തും. തുഷാർ വെള്ളാപ്പള്ളിയിലൂടെ ഈഴവ വോട്ടുകൾ ഉറപ്പിക്കാനാണ് നീക്കം. എൻ എസ് എസ് വോട്ടുകളേയും സ്വാധീനിക്കാൻ ശ്രമം തുടങ്ങി കഴിഞ്ഞു.
സംസ്ഥാന ഉപാധ്യക്ഷൻ, സെക്രട്ടറി, കോഴിക്കോട് ജില്ലാ അധ്യക്ഷൻ എന്നീ നിലകളിലും പാർട്ടിയെ നയിച്ചിട്ടുണ്ട് ശ്രീധരൻ പിള്ള. അഭിഭാഷകനും എഴുത്തുകാരനുമായ പിള്ള എ.ബി.വി.പി പ്രവർത്തനത്തിലൂടെ പൊതു രാഷ്ട്രീയത്തിലെത്തി. പന്തളം എൻഎസ്എസ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ശ്രീധരൻ പിള്ള വിദ്യാഭ്യാസം നടത്തിയത്. അറുപതുകളിൽ വെണ്മണിയിലെ ആർഎസ്എസ് ശാഖയിലൂടെ പൊതുപ്രവർത്തനത്തിലേക്ക്. തുടർന്ന് ജനസംഘത്തിന്റെ വെണ്മണി സ്ഥാനീയസമിതി സെക്രട്ടറിയായി രാഷ്ട്രീയത്തിൽ. കോഴിക്കോട് ലോ. കോളേജ് യൂണിയൻ വൈസ് ചെയർമാൻ, 12 കൊല്ലക്കാലം കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള ജില്ലാ കോടതികളിലും ഹൈക്കോടതിയിലുമായി അഭിഭാഷക വൃത്തി ചെയ്തുവരുന്നു. ജന്മഭൂമി മുൻ മാനേജിങ്ങ് എഡിറ്റർ, അഞ്ച് പത്രങ്ങളിലെ സ്ഥിരംപംക്തി എഴുത്തുകാരൻ, കായിക സംഘടനകളുടെ ഭാരവാഹി, മനുഷ്യാവകാശ സംഘടനാ നേതാവ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ജനസംഘത്തിന്റെ യുവവിഭാഗമായ യുവസംഘം സംസ്ഥാന കൺവീനറായിരുന്നു. എബിവിപി, യുവമോർച്ച, തുടങ്ങിയ സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ ബിജെപിയുടെ സ്ഥാപകനാണ്. ഇവിടെ ബിജെപിക്ക് നേട്ടങ്ങളുണ്ടാക്കാനായതിന് പിന്നിലും പിള്ളയുടെ ഇടപെടലുകളായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് അമിത് ഷാ പിള്ളയെ അധ്യക്ഷനാക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്