ബലിദാനികളേയും ജിഹാദി ഭീകരതയും ഉയർത്തിയുള്ള പ്രചരണം ഏശിയില്ല; ന്യൂനപക്ഷങ്ങൾക്ക് മോദിയുടെ പാർട്ടിയോട് ഇപ്പോഴും താൽപ്പര്യക്കുറവ്; വേങ്ങരയിലെ നാലാം സ്ഥാനം ഗ്രൂപ്പ് പോര് ആളിക്കത്തിക്കും; കുമ്മനത്തിന് നേരിടേണ്ടി വരിക കടുത്ത വിമർശനങ്ങൾ; ജനരക്ഷായാത്രയുടെ ശോഭ പോയെന്ന തിരിച്ചറിവിൽ ബിജെപി
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: വേങ്ങരയിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയായി കണ്ടത് ശോഭാ സുരേന്ദ്രനെയാണ്. പക്ഷേ ബിജെപിയുടെ വനിതാ നേതാവ് തന്ത്രപരമായി ഒഴിഞ്ഞു മാറി. മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിൽ ആയിരം വോട്ടിന്റെ മാത്രം മുൻതൂക്കം കിട്ടിയ ബിജെപിക്ക് വേങ്ങരയിൽ അൽഭുതമുണ്ടാക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. ചർച്ചകൾക്കൊടുവിൽ ക്ലീൻ ഇമേജുള്ള ജിനചന്ദ്രൻ മാസ്റ്റർ സ്ഥാനാർത്ഥിയായി. അൽഭുതം കാട്ടിയില്ലെങ്കിലും ന്യൂനപക്ഷ മണ്ഡലത്തിൽ വോട്ട് കൂട്ടുമെന്ന് ബിജെപി വീമ്പു പറഞ്ഞു. കേരളമാകെ ഇളക്കി മറിച്ച ജനരക്ഷാ യാത്രയുമായി കുമ്മനം കേരളം ചുറ്റുമ്പോഴായിരുന്നു വോട്ടെടുപ്പ്. പക്ഷേ ഒരു മുന്നേറ്റവും ബിജെപിക്ക് മലപ്പുറത്തുണ്ടായില്ല. ന്യൂനപക്ഷത്തെ പിടിക്കാൻ കേരളത്തിൽ ബിജെപിക്ക് യാത്രകൾ കൊണ്ട് മാത്രമാകില്ലെന്ന് വ്യക്തമാക്കുന്നതാണ് വേങ്ങരയിലെ ഫലം.
വേങ്ങരയിൽ ബിജെരിക്ക് കിട്ടിയത് 5728 വോട്ടാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ താമചിഹ്നത്തിൽ മത്സരിച്ചത് പിടി അലി ഹാജിയായിരുന്നു. അന്ന് അലി ഹാജിക്ക് 7055 വോട്ട് ലഭിച്ചു. ഇതാണ് ഇത്തവണ കുറയുന്നത്. ന്യൂനപക്ഷങ്ങളെ ആകർഷിക്കാനുള്ള മുദ്രാവാക്യമൊന്നും ബിജെപിക്ക് ഉയർത്താനായില്ല. മോദിയുടെ കേന്ദ്രസർക്കാരിന്റെ ഭരണ മികവെന്ന വാദവും വേങ്ങരയിൽ ഏശിയില്ല. ജനരക്ഷാ യാത്രയുമായി കുമ്മനം വേറൊരു വഴിക്ക് പോയതോടെ വേങ്ങരയിൽ പാർട്ടി ഏകോപനവും പാളി. ഇതൊക്കെയാണ് ബിജെപിയുടെ തോൽവിയുടെ ആഘാതം കൂട്ടിയത്. കഴിഞ്ഞ തവണത്തെക്കാൾ വോട്ട് കൂടുമെന്ന് ജിനചന്ദ്രൻ മാസ്റ്റർക്ക് വേണ്ടി പലരും വീമ്പും പറഞ്ഞു. ഇതും പാഴായി. ജനരക്ഷാ യാത്രയ്ക്കിടെ നടന്ന തെരഞ്ഞെടുപ്പിൽ പോലും ബിജെപിക്ക് വോട്ട് കൂടാനായില്ലെന്നതും കുമ്മനത്തിന് തിരിച്ചടിയാണ്.
21,000 ഹിന്ദു വോട്ടുകൾ മാത്രമാണ് വേങ്ങരയിൽ ഉള്ളത്. അതുകൊണ്ട് തന്നെ വോട്ട് കുറഞ്ഞതിൽ പ്രശ്നമില്ലെന്ന് ബിജെപി നേതാക്കൾ വാദിക്കുന്നുണ്ട് മലപ്പുറത്ത് ജനരക്ഷാ യാത്രയെത്തുമ്പോൾ കുമ്മനം നടത്തിയ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. മലബാർ ലഹള എന്നറിയപ്പെടുന്ന 1921 ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം പറഞ്ഞിരുന്നു. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തേയും അവഹേളിക്കുന്നതാണ്. ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നു അതെങ്കിൽ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങൾ തച്ചുതകർത്തതുമെന്ന് വ്യക്തമാക്കണമെന്നായിരുന്നു കുമ്മനത്തിന്റെ ആവശ്യം. ഇതും തെരഞ്ഞെടുപ്പ് രാഷ്ട്രീയം അറിയാത്ത കുമ്മനത്തിന്റെ വെടിയില്ല ഉണ്ടയായെന്ന് ബിജെപിയിലെ മറുവിഭാഗം പറയുന്നു. മുസ്ലിം സമുദായത്തെ ഒപ്പം നിർത്തേണ്ടതിന് പകരം ഇത്തരം പ്രസ്താവനയിലൂടെ ന്യൂനപക്ഷത്തെ എതിരാക്കിയെന്നാണ് വിലയിരുത്തൽ.
സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. ഇതിന്റെ പേരിൽ ആർക്കെങ്കിലും ആശ്രിത പെൻഷൻ നൽകുന്നുണ്ടെങ്കിൽ അത് ജിഹാദികളുടെ കൊലക്കത്തിക്കിരയായവർക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവർക്കുമാണ് നൽകേണ്ടത്. ഇഎംഎസിന്റെ കുടുംബം ഉൾപ്പടെ ആയിരക്കണക്കിന് കുടുംബങ്ങൾ പലായനം ചെയ്തിട്ടുണ്ട്. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്ന് പറഞ്ഞ് ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാൻ ചരിത്രകാരന്മാരും സർക്കാരും തയ്യാറാകണം. 2019 ൽ ഖിലാഫത്തിന്റെ നൂറാം വാർഷികം ആചരിക്കാനുള്ള നീക്കവുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സഹകരിക്കരുതെന്നും കുമ്മനം ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവന വലിയ ചർച്ചയായി. ബിജെപിക്ക് അനുകൂലമായിരുന്ന മുസ്ലീങ്ങൾ പോലും മറുപക്ഷത്ത് വോട്ട് ചെയ്തുവെന്നാണ് ബിജെപിയിലെ വിമതർ വിലയിരുത്തുന്നത്.
വേങ്ങരയിലെ ബിജെപിയുടെ നാലാംസ്ഥാനം ദേശീയ അധ്യക്ഷൻ അമിത് ഷായേയും വെട്ടിലാക്കിയിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ മോദി ഇഫക്ടുണ്ടാക്കാനാവാത്തത് ദേശീയ തലത്തിൽ തന്നെ ചർച്ചായകും. കേരളത്തിൽ സിപിഎമ്മിനും കോൺഗ്രസിനും ബദലാകാനുള്ള കരുത്ത് ബിജെപിക്കില്ലെന്ന് അമിത് ഷാ തിരിച്ചറിയുന്നു. നെയ്യാറ്റിൻകരയിലേയും അരുവിക്കരയിലേയും ഉപതെരഞ്ഞെടുപ്പിന് സമാനമായ നേട്ടം വേങ്ങരയിൽ ഉണ്ടാകാത്തത് നേതാക്കളുടെ ഏകോപനക്കുറവാണ്. മെഡിക്കൽ കോഴയിൽ ഇമേജ് നശിച്ച ബിജെപിക്ക് കടുത്ത തിരിച്ചടിയായി വേങ്ങര മാറുമെന്ന് അമിത് ഷാ വിലയിരുത്തുന്നു. ജനരക്ഷാ യാത്രയുടെ സമാപിനത്തിൽ തിരുവനന്തപുരത്ത് അമിത് ഷാ എത്തുമെന്നാണ് സൂചന. വേങ്ങരയിലെ വോട്ട് കുറവിനെ കുറിച്ച് സംസ്ഥാന നേതാക്കളുമായി അമിത് ഷാ ചർച്ച ചെയ്യും. ഇങ്ങനെ പോയാൽ ശരിയാവില്ലെന്നും വിശദീകരിക്കും. കുമ്മനത്തിന്റെ നേതൃത്വ പാടവമില്ലായ്മ ചർച്ചയാക്കാൻ വി മുരളീധര പക്ഷവും രംഗത്തുണ്ട്.
പുതിയ നേതൃത്വം ഇല്ലെങ്കിൽ മുന്നോട്ട് പോകാനാകില്ലെന്നാണ് മുരളീധര പക്ഷം ഉയർത്തുന്നത്. മുരളീധരൻ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ഒരു ഘട്ടത്തിലും ബിജെപിക്ക് തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ മെഡിക്കൽ കോഴയിലൂടെ നേതാക്കളുടെ കീശ വീർക്കുന്നു. വോട്ട് കൂടുന്നുമില്ല. ഇത്തരത്തിലൊരു വിമർശനം ദേശീയ നേതൃത്വത്തെ അറിയിക്കാനാകും മുരളീധര പക്ഷം ശ്രമിക്കുക. നേതൃത്വത്തിലെ പോരായ്മകൾ ബിഡിജെഎസും അമിത് ഷായെ അറിയിച്ചിട്ടുണ്ട്. അത് അടിവരയിടുന്ന ഫലമാണ് വേങ്ങരയിലുണ്ടായത്. ഈ സാഹചര്യത്തിൽ കുമ്മനം വലിയ പ്രതിസന്ധിയിലേക്ക് കടക്കും. അതിനിടെ പുതിയൊരു ന്യായം ബിജെപിക്ക് കണ്ടെത്തുന്നുണ്ട്.
വേങ്ങര മണ്ഡലം രൂപകൊണ്ട തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിച്ച സുബ്രഹമണ്യത്തിന് 3000 വോട്ടേ കിട്ടിയിരുന്നുള്ളൂ. കഴിഞ്ഞ തവണ മുസ്ലിം സ്ഥാനാർത്ഥി താമര ചിഹ്നത്തിൽ മത്സരിച്ചതു കൊണ്ട് 7000 കടന്നു. അതുകൊണ്ട് തന്നെ ഹിന്ദു സ്ഥാനാർത്ഥിക്ക് കിട്ടി 5728 വോട്ട് വലിയ നേട്ടമാണെന്നാണ് കുമ്മനം പക്ഷത്തിന്റെ വിലിയിരുത്തൽ. കെഎൻഎ ഖാദറിന് 65227 വോട്ട് ലഭിച്ചപ്പോൾ,എൽഡിഎഫിന്റെ പിപി ബഷീർ 41917 വോട്ട് ആണ് നേടിയത്. 8648 വോട്ടുകൾ നേടി എസ്ഡിപിഐ സ്ഥാനാർത്ഥി കെ സി നസീർ ആണ് മൂന്നാം സ്ഥാനത്തുള്ളത്. കേന്ദ്രനേതാക്കൾ വന്ന് പ്രചാരണം നടത്തിയെങ്കിലും ഫലം വന്നപ്പോൾ ബിജെപി സ്ഥാനാർത്ഥി നാലാം സ്ഥാനത്തായത് ഇടത് വലതു മുന്നണികൾക്ക് ആശ്വാസമാണ്. ബിജെപിക്ക് കേരളത്തിൽ കാലുറപ്പിക്കാനാവില്ലെന്നതിന് തെളിവായി അവർ വേങ്ങരയെ ഉയർത്തിക്കാട്ടും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍