മുരളീധരനെ വെട്ടാൻ മുകുന്ദനെ അനുകൂലിക്കും; സംസ്ഥാന നേതൃത്വത്തെ രാമൻപിള്ള വിമർശിച്ചതും രാജഗോപാലിന്റെ അറിവോടെ; സംഘടന പിടിക്കാൻ ബിജെപിയിൽ ഗ്രൂപ്പ് പ്രവർത്തനം സജീവം; അമിത് ഷായുടെ മുന്നറിയിപ്പുകൾക്ക് പുല്ലുവില
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളം പിടിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന് ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകിയ നിർദ്ദേശം. പാർട്ടിക്ക് തിരിച്ചടിയാകുന്ന പ്രസ്താവനകളോ പ്രവർത്തികളോ നേതാക്കൾ നടത്തരുതെന്നായിരുന്നു നിർദ്ദേശം. വെള്ളാപ്പള്ളി നടേശനുമായുള്ള കൂട്ടുകെട്ട് പോലും കരുതലോടെ അവതരിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇതൊന്നും കേരളത്തിൽ ആരും ചെവിക്കൊണ്ടില്ല. വെള്ളാപ്പള്ളിക്ക് നേരെ ആരോപണങ്ങളുയർന്നപ്പോൾ പ്രതിരോധിക്കാൻ ബിജെപിക്കാർ ആരും എത്തിയില്ല. ഇതിനും പുറമേയാണ് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും. സംസ്ഥാന അധ്യക്ഷൻ പോലും പാർട്ടിയിലെ ഐക്യത്തെ തകർക്കുന്ന പ്രസ്താവനയുമായി നിറഞ്ഞു. കരുതലോടെ നീങ്ങിയ കൃഷ്ണദാസ് വിഭാഗമാകട്ടെ പുതിയ സമവാക്യങ്ങളൊരുക്കി മുരളീധരനെ തളയിടാനുള്ള നീക്കത്തിലും. ഇതിന് ഒ രാജഗോപാലിന്റെ പിന്തുണയും കൃഷ്ണദാസ് പക്ഷം സ്വന്താക്കിയെന്നതിന്റെ തെളിവാണ് കെ രാമൻപിള്ളയുടെ മുരളീധരനെതിരായ വിമർശനങ്ങൾ.
പാർട്ടിയുമായി അകന്നു നിൽക്കുന്ന കെ രാമൻപിള്ളയേയും പിപി മുകുന്ദനേയും ബിജെപിയിലേക്ക് മടക്കി കൊണ്ടുവരാൻ ചില നീക്കങ്ങൾ സജീവമാണ്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ മുകുന്ദനെ നേതൃത്വത്തിൽ പ്രധാനിയാക്കാനാണ് നീക്കം. രാമൻപിള്ളയ്ക്കും അർഹമായ സ്ഥാനം നൽകുമെന്നും സൂചനയുണ്ട്. എന്നാൽ മുകുന്ദൻ വന്നാൽ തിരിച്ചടിയുണ്ടാകുമെന്ന് മനസ്സിലാക്കി വി മുരളീധരൻ ശക്തമായി തന്നെ രംഗത്തുവന്നു. രാമൻപിള്ളയെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനെ കുറിച്ച് പ്രതികരിച്ചുമില്ല. ഈ സാഹചര്യത്തിലാണ് മുകുന്ദനെ പിന്തുണച്ചും മുരളീധരനെ വിമർശിച്ചും രാമൻപിള്ള രംഗത്ത് വന്നത്. എന്നും ഒ രാജഗോപാലിനോട് അടുപ്പം പുലർത്തുന്ന വ്യക്തിയാണ് രാമൻപിള്ള. പിപി മുകുന്ദനുമായി തെറ്റിയാണ് രാമൻപിള്ള ബിജെപി വിട്ട് ജനപക്ഷം രൂപീകരിച്ചത്. അന്നും രാജഗോപാൽ മനസ്സുകൊണ്ട് രാമൻപിള്ളയെ പിന്തുണച്ചിരുന്നു. മാറിയ സാഹചര്യത്തിൽ രാമൻപിള്ളയെ പാർട്ടിയിലെത്തിക്കാൻ നീക്കം നടത്തിയതും രാജഗോപാലാണ്. അതിനിടെയാണ് പിപി മുകുന്ദന്റെ പേരും ആർഎസ്എസിനെ ഒരു വിഭാഗം ചർച്ചയാക്കിയത്.
ഇതോടെ രാജഗോപാൽ നിശബ്ദനായി. മുകുന്ദനോടുള്ള പഴയ എതിർപ്പുകാരണമായിരുന്നു അത്. എന്നാൽ പാർട്ടിയെ ഒറ്റയ്ക്ക് നയിക്കാനുള്ള മുരളീധരന്റെ നീക്കം മനസ്സിലാക്കിയ രാജഗോപാൽ കളം മാറ്റി. പിപി മുകുന്ദൻ പാർട്ടിയിൽ തിരിച്ചെത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന നിലപാടിൽ രാജഗോപാൽ എത്തിക്കഴിഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് വിശ്വസ്തനായ രാമൻപിള്ളയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. മുകളിൽ നിന്ന് കെട്ടിയറിക്കിയ മുരളീധരന് കേരളത്തിലെ ബിജെപിയെ കുറിച്ച് അറിയില്ലെന്ന സൂചനകളായിരുന്നു രാമൻപിള്ളയുടെ വാക്കുകളിൽ ഉണ്ടായിരുന്നത്. മുകുന്ദനെ തിരിച്ചെടുക്കുന്നതിനേയും അനുകൂലിച്ചു. ഫലത്തിൽ പുറത്തുവരുന്നത് രാജഗോപാലിന്റെ മനസ്സ് തന്നെയാണെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ വിലയിരുത്തൽ. മുരളീധരനുമായി അടുത്തു നിന്നായിരുന്നു രാജഗോപാലിന്റെ പ്രവർത്തനം. എന്നാൽ കുറച്ചു കാലം മുമ്പ് അത് തെറ്റി. സംഘടനാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ശോഭാ സുരേന്ദ്രനെ പ്രസിഡന്റാക്കാൻ രാജഗോപാൽ കരുക്കളും നീക്കി. ഇതിന്റെ തുടർച്ചയായുള്ള ഭിന്നതയാണ് മുരളീധരനെ വെട്ടാൻ മുകുന്ദനെ പോലും കൂട്ടാൻ രാജഗോപാലിനെ നിർബന്ധിതമാക്കുന്നത്.
നേതൃത്വം തെറ്റു തിരുത്തിയാൽ ബിജെപിയിലേക്ക് മടങ്ങാൻ തയാറാണെന്ന് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ രാമൻപിള്ള പ്രതികരിച്ചത്. പി പി മുകുന്ദനെ പാർട്ടിയിലേക്ക് മടക്കി കൊണ്ടുവരാൻ നീക്കമില്ലെന്ന സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നിലപാട് ഏകാധിപത്യപരമാണെന്നും രാമൻപിള്ള പറഞ്ഞു. അദ്വാനി അടക്കമുള്ള കേന്ദ്ര നേതാക്കളുമായി ഇപ്പോഴും നല്ലബന്ധമുണ്ട്. സംസ്ഥാന ബിജെപിയിൽ പുതിയ പരീക്ഷണത്തിന് ശ്രമിക്കുന്ന കേന്ദ്ര നേതൃത്വത്തിൽ മാത്രമാണ് രാമൻപിള്ളക്ക് പ്രതീക്ഷ. അതേ സമയം മിസ്ഡ് കാൾ അടിച്ചാൽ രാമൻപിള്ളക്ക് അംഗത്വം നൽകാമെന്നായിരുന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ പരിഹാസരൂപേണയുള്ള പ്രതികരണം. ഇതും ബിജെപിയിലെ ഭിന്നതയുടെ തെളിവാണ്. നിയസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന് യോജിച്ചതല്ല ഈ പ്രസ്താവനയെന്നാണ് കൃഷണദാസ് പക്ഷത്തിന്റെ വിലയിരുത്തൽ. ഏതായാലും ദേശീയ നേതൃത്വത്തിന്റെ കണ്ണിലെ കരടാകാൻ പരസ്യ പ്രസ്താവനകൾക്ക് ഇവർ തയ്യാറുമല്ല.
മുരളീധരനൊപ്പമുള്ള പരമാവധി പേരെ അടർത്തിയെടുക്കാനാണ് നീക്കം. എസ്എൻഡിപിയുമായുള്ള കൂട്ടുകെട്ടിൽ മനംമടുത്ത എല്ലാ അസംതൃപ്തരേയും ഒപ്പം കൂട്ടും. കോട്ടയം, പത്തനംതിട്ട ജില്ലാ നേതൃത്വങ്ങളെ മുരളീധരനിൽ നിന്ന് അകറ്റാനും നീക്കമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റമുണ്ടാകുമെന്നാണ് ഇവരുടെ പ്രചരണം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലും മുരളീധരൻ തന്നെയാകും പ്രസിഡന്റെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം. അതിനിടെ കെ സുരേന്ദ്രനെ പോലുള്ള നേതാക്കൾ പക്ഷം പിടിക്കാൻ വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. വി മുരളീധരൻ പക്ഷത്തിന്റെ അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥി കെ സുരേന്ദ്രനാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ദേശീയ നേതൃത്വത്തിനും ആർഎസ്എസിനും എതിർപ്പുണ്ടാക്കുന്ന തരത്തിലെ പ്രവർത്തനങ്ങൾക്ക് താനില്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ എന്നാണ് സൂചന. ഇതിനിടെയാണ് രാജഗോപാലും പരസ്യമായി കൃഷ്ണദാസ് പക്ഷത്തോട് അടുക്കുന്നത്.
പിപി മുകുന്ദനേയും രാമൻപിള്ളയേയും പാർട്ടിയിലേക്ക് മടക്കികൊണ്ടു വരണമെന്ന് സംസ്ഥാന സമിതിയിൽ കൃഷ്ണദാസ് പക്ഷം തന്നെ ആവശ്യം ഉയർത്താനാണ് ആലോചിക്കുന്നത്. അതിന് മുന്നോടിയായി ആർഎസ്എസ് നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കാനാണ് നീക്കം. പി.പി. മുകുന്ദൻ പാർട്ടിയുടെ പഞ്ചായത്ത് കമ്മിറ്റി അംഗം പോലുമല്ലെന്നും അദ്ദേഹം മിസ്ഡ് കോൾ വഴി പാർട്ടി അംഗമായിട്ടുണ്ടോ എന്ന് അറിയില്ലെന്നുമുള്ള മുരളീധരന്റെ പ്രസ്താവനയും വിമർശന വിധേയമാക്കും. ബിജെപിയെ കോൺഗ്രസിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാൻ വീണ്ടുമൊരു ശ്രമം നടത്താമെന്ന് ആരും കരുതേണ്ട. മുകുന്ദൻ പാർട്ടിയെ കോൺഗ്രസിന്റെ തൊഴുത്തിൽ കെട്ടാൻ മുമ്പു ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിനു താൻ പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്നും അതിൽനിന്ന് ഊഹിച്ച് എന്തു വേണമെങ്കിലും എഴുതാമെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഇതെല്ലാം കൂടിപ്പോയെന്നാണ് വിലയിരുത്തൽ. ഇത് തന്നെയാണ് രാമൻപിള്ളയും ഉയർത്തുന്നതെന്നതാണ് ശ്രദ്ധേയം.
എന്നാൽ ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ബിജെപി ദേശീയ അധ്യക്ഷന്റെ വാക്കുകൾക്ക് ആരു വില നൽകുന്നില്ലെന്നാണ് പിഎസ് ശ്രീധരൻ പിള്ളയുടെ നിലപാടെന്നാണ് സൂചന. അതുകൊണ്ട് തന്നെ ബിജെപിയിലെ മൂന്നാം ചേരി ഈ വിഷയങ്ങളെല്ലാം പരാതിയായി ദേശീയ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍