ഭരണവിരുദ്ധ വികാരം നിറയ്ക്കാൻ വിജയകുമാർ; ഗ്രൂപ്പ് പോരിനെ മാറ്റിനിർത്തി നേട്ടമുണ്ടാക്കാൻ ശബരിനാഥൻ; ബദൽ രാഷ്ട്രീയം ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ രാജഗോപാലും: തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടി അരുവിക്കര കയറാൻ സ്ഥാനാർത്ഥികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അരുവിക്കരയിൽ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ തെരഞ്ഞെടുപ്പ് ചൂട് അനുദിനം ഉയരുകയാണ. ജീവന്മരണപോരാട്ടത്തിനാണ് യുഡിഎഫും എൽഡിഎഫും അരുവിക്കരയിൽ ഉള്ളതെന്നതിനാൽ എല്ലാ അടവും പയറ്റുന്നുണ്ട്. അഭിമാനപോരാട്ടത്തിൽ വിട്ടുകൊടുക്കാൻ ബിജെപിയും തയ്യാറല്ല. ഇതോടെ തെരഞ്ഞെടുപ്പ് പ്രവചനാതീതമാകുന്നു. അഴിമതി വിരുദ്ധ മുന്നണിയും പിഡിപിയും മത്സരത്തിനുണ്ടെങ്കിലും പ്രധാന മൂന്ന് സ്ഥാനാർത്ഥികളാണ് മണ്ഡലത്തിലെ മനസ്സ് കീഴടുക്കുന്ന തരത്തിൽ പ്രചരണത്തിൽ നിറയുന്നത്.
ഇതുവരെയുള്ള പ്രവർത്തനത്തെ വിലയിരുത്തിയാണ് മുന്നണികൾ അവസാന വട്ട പ്രചരണത്തിലേക്ക് കടക്കുന്നത്. കുറ്റങ്ങളും കുറവുകളും മാറ്റാൻ ബോധപൂർവ്വമായ ഇടപെടലുകൾക്കായാണ് നീക്കം. കൂടുതൽ ജനങ്ങളിലേക്ക് എത്തുന്ന തരത്തിൽ പ്രചരണ രീതിയും മാറും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തന്ത്രങ്ങൾ മെനയുന്നത്. ഇതുവരെയുള്ള പ്രവർത്തനത്തിൽ മുഖ്യമന്ത്രി പൂർണ്ണ തൃപ്തനാണ്. ഒത്തൊരുമയോടെ കോൺഗ്രസുകാർ പ്രവർത്തിക്കുന്നതിലാണ് കരുത്തെന്നാണ് വിലയിരുത്തൽ. പിണറായി വിജയനാണ് സിപിഎമ്മിന്റെ പ്രചരണത്തിന്റെ അമരത്ത്. പാർട്ടി ഘടകങ്ങളിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. മുഴുവൻ നേതൃത്വത്തേയും അരുവിക്കരയിൽ ക്യാമ്പ് ചെയ്യിപ്പിച്ചാണ് ബിജെപിയുടെ മുന്നോട്ട് പോക്ക്.
തുടക്കത്തിൽ സിപിഎമ്മിന്റെ വിജയകുമാറിനായിരുന്നു മുൻതൂക്കം. എന്നാൽ ബിജെപിക്ക് രാജഗോപാൽ എത്തിയതോടെ ശബരിനാഥന്റെ പ്രതീക്ഷ ഉയർന്നു. ഇടത് വോട്ടുകളിൽ ഭിന്നത ഉറപ്പാക്കിയാണ് മുന്നേറ്റം. ഇതോടെ രണ്ടാ ഘട്ട പ്രചരണത്തിൽ കോൺഗ്രസ് മുന്നിലെത്തി. കാടിളക്കിയുള്ള പ്രചരണവുമായി ഒ രാജഗോപാലിനായി ബിജെപിയും ഒപ്പത്തിനൊപ്പമുണ്ട്. സാമുദായിക സമവാക്യങ്ങൾ തന്നെയാകും വിജയിയെ നിശ്ചയിക്കുകയെന്ന് ഏവർക്കുമറിയാം. ഭരണവിരുദ്ധ വോട്ടുകളുടെ അടിയൊഴുക്കുകളും നിർണ്ണായകമാകും. പാർട്ടികൾക്കൊപ്പം സ്ഥാനാർത്ഥികളും സ്വന്തം നിലയിൽ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. മൂന്ന് പാർട്ടികളും പൂർണ്ണ വിജയപ്രതീക്ഷയാണ് ഈ ഘട്ടത്തിൽ പങ്കുവയ്ക്കുന്നത്.
അതിനിടെ അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ കൂടുതൽ ഗൗരവത്തോടെയുള്ള പ്രവർത്തനമുണ്ടാകണമെന്ന് അഭിപ്രായവുമായി സിപിഐ(എം) സ്ഥാനാർത്ഥി എം വിജയകുമാർ നേതൃത്വത്തെ സമീപിച്ചതായി സൂചനയുണ്ട്. ഒ രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തോടെ അനായാസം ജയിച്ചു കയറാമെന്ന അവസ്ഥ മാറി. ഈ പ്രത്യേക സാഹചര്യത്തിൽ വർഗ്ഗ-ബഹുജന സംഘടനകളുടെ കൂട്ടായ പ്രവർത്തനം മണ്ഡലത്തിൽ അനിവാര്യമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ജനദ്രോഹ നടപടികൾ ചർച്ചയാക്കുന്നതിൽ സിപിഐ(എം) പാരജയപ്പെട്ടുവെന്ന പരാതിയും ഉണ്ട്. പാഠപുസ്തക വിതരണത്തിലെ ക്രമക്കേടുൾപ്പെടെ ഉടൻ മണ്ഡലത്തിലെ പ്രചരണത്തിൽ നിറയ്ക്കണമെന്നാണ് വിജയകുമാറിന്റെ നിലപാട്. അനവസരത്തിൽ വിഴഞ്ഞം തുറമുഖ പദ്ധതി ഉയർന്നുവന്നതിനെ പ്രതിരോധിക്കാൻ സർക്കാരിനെ കടന്നാക്രമിക്കണമെന്നാണ് ആവശ്യം.
അരുവിക്കരയോടുള്ള വ്യക്തിപരമായ അടുപ്പം കൊണ്ട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത വിജയകുമാർ തന്നെയാണ് നേതൃത്വത്തെ അറിയിച്ചത്. ജി കാർത്തികേയൻ ഭാര്യ സുലേഖയ്ക്ക് പകരം മകൻ ശബരീനാഥൻ സ്ഥാനാർത്ഥിയാപ്പോൾ എല്ലാം എളുപ്പമാകുമെന്ന് കരുതി. ഇതിനിടെയിൽ മണ്ഡലത്തിലെ പ്രചരണത്തിൽ വി എസ് അച്യുതാനന്ദന്റെ റോളിനെ കുറിച്ചുള്ള വിവാദമെത്തി. ഇത് വളരെ കൃത്യമായി യുഡിഎഫ് ഉപയോഗിക്കുകയും ചെയ്തു. ഇതിനെ വിഎസുമായുള്ള വ്യക്തിപരമായ അടുപ്പത്തിലൂടെ വിജയകുമാർ മറികടന്നു. വിഎസിനെ നേരിട്ട് വന്ന് കണ്ട് അരുവിക്കരയിലേക്ക് ക്ഷണിച്ചു. അങ്ങനെ വിഎസിനെ മുൻനിർത്തി ജയിച്ചു കയറാൻ വിജയകുമാർ തന്ത്രങ്ങൾ ഒരുക്കുമ്പോഴാണ് രാജഗോപാൽ സ്ഥാനാർത്ഥിയായത്. ഇതോടെ മത്സരം കടുത്തു.
വി എസ് അച്യുതാനന്ദനെ വിജയകുമാർ ചെന്ന് കണ്ടതോടെ സിപിഎമ്മിലെ ഒരു വിഭാഗം പ്രചരണത്തിൽ നിന്ന് മാറി നിന്നു എന്നൊരു ആക്ഷേപമുണ്ട്. ഇത് വിജയകുമാർ അംഗീകരിക്കുന്നില്ല. എല്ലാരും തനിക്കൊപ്പമുണ്ട്. പക്ഷേ കൂടുതൽ കരുതൽ വേണം. ഉമ്മൻ ചാണ്ടി സർക്കാരിനെ ജനീകയ പ്രശ്നങ്ങളിലൂടെ ആക്രമിക്കണം. അതിന് പാഠപുസ്തക വിവാദം ശരിയായ ആയുധമാണ്. അരുവിക്കരയിലെ മിക്കവാറും എല്ലാ വീട്ടിലും സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികളുണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണിത്. ഇത്തരം വിഷയങ്ങളിലേക്ക് വോട്ടർമാരുടെ ശ്രദ്ധ കൊണ്ടു വരണമെന്നാണ് അഭിപ്രായം. വി എസ് അച്യൂതാനന്ദനൊപ്പം സംസ്ഥാന നേതാക്കളെ മുഴുവൻ രംഗത്തിറക്കി അവസാന വട്ടത്തിൽ മേൽകോയ്മ നേടാനാണ് തീരുമാനം.
ശബരിനാഥൻ ഇതുവരെയുള്ള പ്രവർത്തനത്തിൽ തൃപ്തനാണ്. കാർത്തികേയന്റെ സഹതാപവും വികസന മുദ്രാവാക്യവും ഫലം കാണുന്നുണ്ട്. കോൺഗ്രസ് വോട്ടുകൾ മറിച്ചു ചെയ്തില്ലെങ്കിൽ വിജയം ഉറപ്പാണെന്നാണ് നിലപാട്. എന്നാൽ ഗ്രൂപ്പ് പോര് അവസാനഘട്ടത്തിൽ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും വി എം സുധീരനും ഒരേ മനസോടെ മണ്ഡലത്തിൽ നിറയണം. സിപി നായർ വധശ്രമക്കേസിൽ ഉണ്ടായതു പോലുള്ള ഭിന്നതയുണ്ടാകാൻ ഇടവരരുതെന്നാണ് ആവശ്യം. നേതൃത്വം ഇത് ഉറപ്പ് നൽകുന്നുമുണ്ട്. അതുകൊണ്ട് തന്നെ ആത്മവിശ്വാസം കൂടുതലുമാണ്.
ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയത് ഏഴായിരത്തോളം വോട്ടുകളാണ്. എന്നാൽ 27,000 പാർട്ടി അംഗങ്ങൾ അരുവിക്കരയിൽ ബിജെപിക്കുണ്ട്. അതിനാൽ 40,000 വോട്ട് രാജഗോപാൽ നേടുന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്. അതിന് അനുസരിച്ച് വ്യക്തികളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന തരത്തിലാണ് രാജഗോപാലിന്റെ പ്രചരണം. അത് ഫലം കാണുമെന്ന പ്രതീക്ഷയിലാണ് രാജഗോപാലും.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍