ഭൂരിപക്ഷമായ നായർ വോട്ടുകൾ വിഭജിച്ചു പോകുമ്പോൾ നിർണായകമാകുക ക്രൈസ്തവ വോട്ടുകൾ; സിഎസ്ഐ സഭക്കാരനായ സജി ചെറിയാനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത് ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യം വെച്ച്; കോൺഗ്രസിനൊപ്പം നിൽക്കുന്ന വോട്ടുബാങ്ക് വിജയകുമാറിന് അനുകൂലമാക്കാൻ ഉമ്മൻ ചാണ്ടി തന്നെ കളം നിറയും; അൽഫോൻസ് കണ്ണന്താനത്തെ കളത്തിലിറക്കി സഭക്കാരെ ഒപ്പം നിർത്താൻ ബിജെപിയും; ബിഡിജെഎസും ശോഭാനാ ജോർജ്ജും നിർണായകം: ചെങ്ങന്നൂരിൽ പോരാട്ടച്ചൂട് കടുക്കുമ്പോൾ സ്വാധീനിക്കുന്ന ഘടകങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: ഭരണ കക്ഷിയെ സംബന്ധിച്ചോടത്തോളം ജില്ലാ സെക്രട്ടറിയായ വ്യക്തിയെ ഒരു ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുമ്പോൾ അത് ഉയർത്തുന്നത് വലിയ വെല്ലുവിളികളാണ്. പാർട്ടി കേഡർ സംവിധാനം കൊണ്ട് വിജയിച്ചു കയറാൻ കരുത്തില്ലാത്തിടത്ത് മതം കൂടി രാഷ്ട്രീയത്തിൽ വിഷയമാക്കി വിജയിച്ചു കയറാനുള്ള തന്ത്രങ്ങളാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎം തുടക്കത്തിൽ തന്നെ പയറ്റിയത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സിറ്റിങ് സീറ്റാണ് ചെങ്ങന്നൂരിലേത്. കടുത്ത ഭരണവിരുദ്ധ വികാരം പിണറായിക്കെതിരെ ഉണ്ടെന്ന് മാധ്യമങ്ങളും നിഷ്പക്ഷരും പറയുമ്പോഴും അങ്ങനെ അല്ല കാര്യങ്ങളെന്ന് തെളിയിക്കാൻ സിപിഎമ്മിന് ചെങ്ങന്നൂരിൽ വിജയം അനിവാര്യമാണ്. അതുകൊണ്ടാണ് കരുത്തനായ ചെറിയാനെ തന്നെ സ്ഥാനാർത്ഥിയാക്കിയത്.
സജി ചെറിയാന് പുറമേ മറ്റ് യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി ഡി വിജയകുമാറും ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളയുമാണ് മത്സര രംഗത്തുള്ളത്. മൂന്ന് പേരും തെരഞ്ഞെടുപ്പ് പ്രചരണം നേരത്തെ തന്നെ തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ, തീയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാത്തത് മാത്രമായിരുന്നു പ്രശ്നം. ഇപ്പോൾ മെയ് 28ന് തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ പോരാട്ടച്ചൂടിലേക്ക് നീങ്ങുകയാണ്. മൂന്ന് പേരും ഒരുപോലെ വിജയപ്രതീക്ഷയുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. സാമുദായിക ഘടങ്ങൾ പൊതുവേ പരിശോധിക്കുമ്പോൾ മണ്ഡലത്തിൽ ഭൂരിപക്ഷ നായർ സമുദായമാണ്. ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികൾ നായർ വിഭാഗത്തിൽ പെട്ടവർ ആയതിനാൽ ഈ വോട്ടുകൾ മൂന്ന് കൂട്ടർക്കുമായി വിഭജിച്ചു പോകും. ഇതോടെ ക്രൈസ്തവ വോട്ടുബാങ്ക് തന്നെയാകും മണ്ഡലത്തിൽ നിർണായകമാകുക.
കത്തോലിക്കാ സമുദായത്തിന് കാര്യമായ സ്വാധീനം മണ്ഡലത്തിൽ ഇല്ല. എന്നാൽ, ഓർത്തഡോക്സ്, മാർത്തോമ വിഭാഗങ്ങൾക്ക് ശക്തമായ സ്വാധീനം ഉണ്ട് താനും. സിഎസ്ഐ സമുദായക്കാരനാണ് സിപിഎം സ്ഥാനാർത്ഥി. അതുകൊണ്ട് രാഷ്ട്രീയമായ കേഡർ വോട്ടുകളും ക്രൈസ്തവ സ്ഥാർത്ഥി എന്ന പരിഗണനയും ലഭിച്ചാൽ വിജയിച്ചു കയറാം എന്നാണ് സജി ചെറിയാന്റെ പ്രതീക്ഷ. ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന ബിഡിജെഎസ് വോട്ടുകളിലും ഇടതു സ്ഥാനാർത്ഥി കണ്ണുവെക്കുന്നു. എന്തായാലും ക്രൈസ്തവ വോട്ടുകൾ സംഘടിതമാണ്. അതുകൊണ്ട് തന്നെ ഈ വോട്ടുകൾ കരസ്ഥാമാക്കുന്ന സ്ഥാനാർത്ഥിക്ക് വിജയപ്രതീക്ഷകൾ ഏറെയാണ്. അതിനാൽ തന്നെയാണ് ഓർത്തഡോക്സ് സമുദായക്കാരിയായ ശോഭനാ ജോർജ്ജിനെയും എൽഡിഎഫ് ഒപ്പം കൂട്ടിയത്.
എന്നാൽ സമുദായ കണക്കുകളിൽ മാത്രം ശ്രദ്ധപതിപ്പിച്ചാൽ അവർത്ത് തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ശക്തമായ ത്രികോണപോരിന് സാധ്യതയുള്ള ചെങ്ങന്നൂരിൽ അടിയൊഴുക്കുകളാകും നിർണ്ണായകം. 2016ലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ വിജയിച്ചത് സിപിഎമ്മിന്റെ രാമചന്ദ്രൻ നായരായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗമെത്തിച്ച തെരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് സിപിഎമ്മിന് അനിവാര്യതയാണ്. പിണറായി സർക്കാരിന് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ വിജയം അനിവാര്യമാണ്. എന്നാൽ മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ അനകൂലമാക്കുന്ന സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താൻ സിപിഎമ്മിന് കഴിഞ്ഞില്ല. ജില്ലാ സെക്രട്ടറി സജി ചെറിയാൻ സ്ഥാനാർത്ഥിയായി.
ബിജെപി കഴിഞ്ഞ തവണ മത്സരിച്ച പിഎസ് ശ്രീധരൻ പിള്ളയെ തന്നെ വീണ്ടും രംഗത്തിറക്കിയപ്പോൾ ബിജെപിക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ, ദേശീയ തലത്തിലെ പ്രശ്നങ്ങൾ ബിജെപിയുടെ പ്രതീക്ഷക്ക് നേരിട്ട മങ്ങലേൽപ്പിച്ചു. പെട്രോൾ വിലവർദ്ധന വരെ ബിജെപിയെ പ്രതിരോധത്തിലാക്കുന്നു. ബിഡിജെഎസ് എൻഡിഎ മുന്നണിക്ക് പുറത്താണ്. ബിജെപി സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നതെന്നാണ് തുഷാർ വെള്ളാപ്പള്ളി പറയുകയും ചെയതു. കേന്ദ്രത്തിൽ സ്ഥാനമാനങ്ങൾ ഇതുവരെ തുഷാറിനും സംഘത്തിനും ലഭിച്ചില്ല. രാജ്യസഭാ എംപി സ്ഥാനമാകട്ടെ വി മുരളീധരൻ കൊണ്ടുപോകുകയും ചെയ്തു. എങ്കിലും അൽഫോൻസ് കണ്ണന്താനത്തെ കളത്തിലിറക്കി പിള്ളക്ക് അനുകൂലമായി കാര്യങ്ങൾ നീക്കാനാണ് ബിജെപിയുടെ പദ്ധതി. നായർ വോട്ടുകളിലും അവർ കണ്ണുവെക്കുന്നു.
അതേസമയം ചെങ്ങന്നൂരിലെ മത്സരിക്കുന്ന മൂന്ന് സ്ഥനാർത്ഥികളിലും ഹിന്ദു സമുദായത്തിന് ഏറ്റവും സ്വീകാര്യനായ വ്യക്തിയാണ് കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ ഡി വിജയകുമാർ. ഇത് മനസ്സിലാക്കിയാണ് കോൺഗ്രസ് പ്രതീക്ഷിത മുഖങ്ങളെ വെട്ടി വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കി. അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റാണ് വിജയകുമാർ. ഹൈന്ദവ സംഘടനയുമായി ഏറെ അടുപ്പമുള്ള കോൺഗ്രസ് നേതാവ്. 1992ൽ വിജയകുമാറിനെ മത്സരിപ്പിക്കാൻ ധാരണയായതായിരുന്നു. അവസാന നിമിഷം ശോഭനാ ജോർജിന് വേണ്ടി മാറിക്കൊടുത്തു. അതിന് ശേഷവും ചെങ്ങന്നൂരിൽ സാധാരണക്കാർക്കൊപ്പം പ്രവർത്തിച്ച നേതാവാണ് വിജയകുമാർ. അയ്യപ്പസേവാസംഘത്തിന്റെ നേതാവെന്ന നിലയിൽ സജീവമാവുകയും ചെയ്തു. ഈ പ്രതിച്ഛായയാണ് വിജയകുമാറിന് നേരിയ മുൻതൂക്കം നൽകുന്നത്.
ഇവിടെ എ ഗ്രൂപ്പുകാരൻ കൂടിയായ വിജയകുമാറിനെ വിജയിപ്പക്കാൻ ഉമ്മൻ ചാണ്ടി കച്ചക്കെട്ടി രംഗത്തിറങ്ങും. ക്രൈസ്തവ വോട്ടു ബാങ്ക് കോൺഗ്രസിന് അനുകൂലമായാണ് ചിന്തിക്കുന്നത്. ഇത്് പതിവുപോലെ അനുകൂലമാക്കാനാണ് ഉമ്മൻ ചാണ്ടിയെയും കൂട്ടരെയും രംഗത്തിറക്കുക. എന്നാൽ മാർത്തോമ സഭയ്ക്ക് അടക്കം ബിജെപിയോട് കൂട്ടുകൂടുന്നതിൽ യാതൊരു തടസവും ഇല്ലാത്തവരാണ്. ഓർത്തഡോക്സ് സഭാ പ്രശ്നത്തിൽ ഇടപെട്ട് മോദിയും ഒരു പരിധിവരെ അവർക്ക് സ്വീകാര്യനാണ്. ഈ വെല്ലുവിളികൾ ഉണ്ടെങ്കിലും വിജയപ്രതീക്ഷ ഡി വിജയകുമാറിനുണ്ട്. ഹൈന്ദവ വോട്ടുകളിലും ക്രൈസ്തവ വോട്ടുകളിലും അദ്ദേഹം കണ്ണുവെക്കുന്നു.
ബിജെപിക്കൊപ്പമായിരുന്ന ബിഡിജെഎസിന് മണ്ഡലത്തിൽ അയ്യായിരത്തിൽ അധികം വോട്ടുണ്ട്. ഈ വോട്ടുകൾ പതിനായിരമാണെന്ന് തുഷാർ വെള്ളാപ്പള്ളി അവകാശപ്പെടുന്നു. ഈ വോട്ടുകൾ ആർക്ക് ലഭിക്കുമെന്നതാണ് അതിനിർണ്ണായകം. ഈ വോട്ടുകൾ ശേഖരിക്കാൻ സിപിഎമ്മിനാകുമോ എന്നതാണ് ഉയുരന്ന ചോദ്യം. ഇതിനൊപ്പം എൻഎസ്എസ് വോട്ടുകളും അതിനിർണ്ണായകമാകും. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണമത്സരത്തിനുള്ള സാധ്യതയുള്ളത്. യു.ഡി.എഫ്.മണ്ഡലമെന്ന് വിശേഷിപ്പിച്ചിരുന്ന ചെങ്ങന്നൂരിൽ ആർക്കും ജയിക്കാമെന്ന സാഹചര്യമാണിപ്പോൾ. 2016ലെ തിരഞ്ഞെടുപ്പിൽ പ്രധാന മുന്നണികൾ നേടിയ വോട്ടിന്റെ കണക്ക് നൽകുന്ന സൂചനയാണിത് .
36.38 ശതമാനം വോട്ടുനേടിയ കെ.കെ.രാമചന്ദ്രൻ നായരാ(എൽ.ഡി.എഫ്.)യിരുന്നു വിജയിച്ചത്. 30.89 ശതമാനം വോട്ടുകിട്ടിയ പി.സി.വിഷ്ണുനാഥ് (യു.ഡി.എഫ്.) രണ്ടാമതും 29.36 ശതമാനം വോട്ട് കരസ്ഥമാക്കിയ പി.എസ്.ശ്രീധരൻപിള്ള (എൻ.ഡി.എ.) മൂന്നാമതും എത്തി. വിജയിച്ചയാളും മൂന്നാമതെത്തിയ സ്ഥാനാർത്ഥിയും തമ്മിലുള്ള വോട്ടുവ്യത്യാസം പതിനായിരത്തിൽപ്പരം മാത്രം. രാഷ്ട്രീയത്തിനപ്പുറം ജാതിസമവാക്യങ്ങളും നിർണായകമെന്നതാണ് ഈ മണ്ഡലത്തിന്റെ സവിശേഷത. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥിനിർണയത്തിൽ ഇവിടെ ജാതിയും ഒരു ഘടകമാണ്. ഹിന്ദു ഭൂരിപക്ഷമുള്ള ഈ മണ്ഡലത്തിൽ നായർസമുദായമാണ് മുമ്പിൽ. അതിനുപിന്നിൽ ഈഴവ, ക്രിസ്ത്യൻ വിഭാഗങ്ങൾ. സജി ചെറിയാനും പി.എസ്.ശ്രീധരൻപിള്ളയും രണ്ടാംതവണയാണ് ഇവിടെ ജനവിധി തേടുന്നത്. സജി ചെറിയാൻ 2006-ൽ മത്സരിച്ചുവെങ്കിലും പി.സി.വിഷ്ണുനാഥിനോട് പരാജയപ്പെട്ടു. പി.എസ്.ശ്രീധരൻപിള്ള കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ചെങ്ങന്നൂരിൽ മത്സരിച്ചത്. മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടുവെങ്കിലും എൻ.ഡി.എ.യുടെ വോട്ടുവിഹിതത്തിൽ റെക്കോഡിട്ടു.
രാഷ്ട്രീയപാർട്ടികൾക്ക് പുറമേ എൻ.എസ്.എസ്., എസ്.എൻ.ഡി.പി.യോഗം, വിശ്വകർമ്മ സംഘടനകൾ, ക്രൈസ്തവസഭകൾ തുടങ്ങിയവയുടെ നിലപാടും ഇവിടെ തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ സംഘടനകളുടെ നിലപാടും തിരഞ്ഞെടുപ്പിൽ പ്രധാനമാണ്.
മണ്ഡലത്തിന് പരിചിതരായി മൂന്ന് സ്ഥാനാർത്ഥികളും
ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിന് മൂന്ന് സ്ഥാനാർത്ഥികളെയും പരിചയമുണ്ട്. ചെങ്ങന്നൂർ കാർഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റുമാണു വിജയകുമാർ. കെപിസിസി നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിനു പ്രാദേശികമായുള്ള ജനസമ്മതിയാണു തുണയായത്. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റായാണു വിജയകുമാർ പൊതുപ്രവർത്തനം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, നിർവാഹകസമിതി അംഗം എന്നീ പദവികളിൽ പ്രവർത്തിച്ചു. സാധാരണ കോൺഗ്രസുകാർക്കും സ്വീകാര്യനായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, മൂന്നു തവണ ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, ദക്ഷിണ റെയിൽവേ സോണൽ കമ്മിറ്റി അംഗം, ചെങ്ങന്നൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, റെയിൽവേ ഡിവിഷനൽ യൂസേഴ്സ് കമ്മിറ്റി അംഗം (തിരുവനന്തപുരം, പാലക്കാട്), കേരള കാർഷിക സർവകലാശാല മുൻ അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ, ആലപ്പുഴ കോഓപറേറ്റീവ് സ്പിന്നിങ് മിൽസ് ലിമിറ്റഡ് ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാൻ. ജില്ലയിലെ സിപിഎം സംവിധാനത്തെ നിയന്ത്രിക്കുന്ന കരുത്തൻ. അതുകൊണ്ട് സംഘടനാ സംവിധാനവും അധികാരവുമൊക്കെ സജി ചെറിയാൻ മണ്ഡലത്തിൽ പ്രയോജനപ്പെടുത്തും. സാമുദായിക വോട്ടുകളാകും ചെങ്ങന്നൂരിൽ നിർണ്ണായകം. ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ രണ്ടാംതവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമ ബിരുദധാരിയാണ്. 1995ൽ ജില്ലാ കമ്മിറ്റി അംഗമായി. 2001 മുതൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുംനിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ പി.സി. വിഷ്ണുനാഥിനെതിരേ ചെങ്ങന്നൂർ മണ്ഡലത്തിൽനിന്നു നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളുടെ ജന്മദേശമാണ് ചെങ്ങന്നൂർ. അതുകൊണ്ട് തന്നെയാണ് അദ്ദേഹം വീണ്ടും മത്സര രംഗത്തിറങ്ങിയത്. കഴിഞ്ഞ തവണ 42000വോട്ടാണ് ശ്രീധരൻ പിള്ള നേടിയത്. ബിഡിജെഎസ് പിന്തുണയുടെ കരുത്തിലായിരുന്നു ഇത്. ഇത്തവണ തുഷാറും കൂട്ടരും പിണക്കം മറന്ന് ഒരുമിച്ചാൽ അത്ഭുതം സംഭവിക്കുമെന്ന് പിള്ള കരുതുന്നു.
Stories you may Like
- ആലപ്പുഴയിലെ ഹീറോ സജി ചെറിയാൻ; സിപിഎം അച്ചടക്ക നടപടിയിൽ നേട്ടമാർക്ക്?
- മുന്തിരി വാറ്റും രോമാഞ്ചവും മാപ്പു പറയലാകും?
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി ഗവർണർ എത്തുമോ?
- 'വീഞ്ഞും കേക്കും' പരാമർശം പിൻവലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല'
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്