ഉമ്മൻ ചാണ്ടിക്ക് പറ്റിയ അബദ്ധത്തിൽ നിന്നും പാഠം പഠിച്ചു പിണറായി വിജയൻ; കോടതി വിധികൾ എതിരായിട്ടും രാജിവയ്ക്കാതെ കടിച്ചു തൂങ്ങിയ യുഡിഎഫ് മന്ത്രിമാരെ നാണം കെടുത്തിയ തീരുമാനം; സ്വജനപക്ഷപാതവും അഴിമതിയും വച്ചു പൊറിപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പ്; ഇപി ജയരാജിന്റെ രാജി തെളിയിക്കുന്നത് മുഖ്യമന്ത്രിയുടെ കരുത്ത് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലാവ്ലിനിൽ അഴിമതിക്കുരുക്ക് മാറുന്നത് വരെ അധികാര സ്ഥാനങ്ങളിൽ നിന്ന് സ്വയം മാറി നിന്ന നേതാവാണ് പിണറായി വിജയൻ. അഴിമതികറയെ കോടതിയിലൂടെ കഴുകി കളഞ്ഞ ശേഷം മാത്രം എംഎൽഎയായി പോലും പിണറായി വിജയൻ മത്സരിക്കാനെത്തിയൂള്ളൂ. മുഖ്യമന്ത്രിയായപ്പോൾ തന്നെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ സ്വജന പക്ഷപാതവും അഴിമതിയും ഉന്നയിക്കപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. പികെ ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനത്തിൽ എംഡിയാക്കിയ വാർത്തയോട് ജയരാജന്റെ ആദ്യ പ്രതികരണം തീർത്തും നിഷേധാത്മകമായിരുന്നു. എന്റെ ബന്ധുക്കൾ എന്റെ വകുപ്പിൽ പലയിടത്തും ഉണ്ടാകുമെന്ന് ജയരാജൻ പറഞ്ഞു. അൽപ്പസമയത്തിന് ശേഷം പിണറായി മാദ്ധ്യമങ്ങളെ കണ്ടു. ആരോപണങ്ങൾ ഗൗരവതരമെന്ന് പിണറായി തുറന്നു പറഞ്ഞു. ഇതോടെ ബന്ധുത്വ വിവാദത്തിന് പുതു മാനം നൽകി. ഇതിന് ശേഷമാണ് പ്രതിപക്ഷം പോലും വ്യവസായ വകുപ്പിലെ ബന്ധുത്വ നിയമനത്തിലെ ഗൗരവം ഉയർത്തിക്കാട്ടിയത്.
പിണറായി വിജയന്റെ അതി വിശ്വസ്തനായിരുന്നു ജയരാജൻ. എന്നും കൂടെ നിന്ന സഖാവ്. അതുകൊണ്ട് തന്നെ ജയരാജന്റെ നിയമനങ്ങളെ പിണറായി തള്ളിപ്പറയില്ലെന്ന് ഏവരും കരുതി. ഇതാണ് ജയരാജന്റെ കാര്യത്തിൽ പിണറായി മാറ്റി മറിച്ചത്. അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ലെന്ന് നിരന്തരമായി പിണറായി പറഞ്ഞു. ഇതോടെ സിപിഎമ്മിൽ ആരും ജയരാജനെ പിന്തുണയ്ക്കാൻ വരാതെയായി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മന്ത്രിയെ മാറ്റുമെന്ന് കടുപ്പിച്ച് പറഞ്ഞു. ജയരാജനെ കണ്ണൂരിൽ വച്ച് ശാസിച്ചു. അപ്പോഴും രാജി മാത്രം പിണറായി ആവശ്യപ്പെട്ടില്ല. പാർട്ടിയുടെ തീരുമാനത്തിനായി അത് മാറ്റി വയ്പ്പിച്ചു. പാർട്ടി സെക്രട്ടറിയേറ്റ് ചേർന്ന് പാർട്ടിയുടെ തീരുമാനമാക്കി ജയരാജന്റെ ഒഴിവാക്കലിനെ പിണറായി മാറ്റി. ചർച്ചകൾ സജീവമാക്കി സിപിഐ(എം) അണികളെ പോലും അഴിമതിയുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താൻ പിണറായിക്ക് കഴിഞ്ഞു. അണികളുടെ ആഗ്രഹത്തിനൊത്ത് നിൽക്കുന്ന മുഖ്യമന്ത്രിയാണ് താനെന്ന് ജയരാജന്റെ രാജി ഉറപ്പാക്കി പിണറായി ബോധ്യപ്പെടുത്തുകയാണ്.
അധികാരമേറ്റ് കുറച്ചു നാളുകളേ ആയുള്ളൂവെങ്കിലും സ്വാശ്രയ പ്രശ്നങ്ങൾ പിണറായി സർക്കാരിന്റെ ഗ്ലാമറിന് വലിയ തിരിച്ചടിയായിരുന്നു. ഈ പ്രതിസന്ധിയെ കഷ്ടിച്ചായിരുന്നു പിണറായി മറികടന്നത്. പ്രതിപക്ഷത്തെ സ്വാശ്രയ ബന്ധങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അതിന് കഴിയുമായിരുന്നില്ല. തൊട്ടു പിറകെയാണ് ബന്ധുത്വ വിവാദം ഉയർന്നത്. നിയമസഭ അടുത്തയാഴ്ച വീണ്ടും ചേരുമ്പോൾ ജയരാജൻ വിഷയത്തിൽ പിണറായിയെ വെള്ളം കുടുപ്പിക്കാമെന്നായിരുന്നു പ്രതിപക്ഷം കുരതിയത്. ജയരാജനെ വകുപ്പുമാറ്റി പ്രശ്ന പരിഹാരമെന്ന ഫോർമുല പോലും പ്രതിപക്ഷം ചർച്ചയാക്കി. അഴിമതി ആരോപണം ഉയർന്നാലും മന്ത്രി രാജിവയ്ക്കാതെ തുടരുമെന്നായിരുന്നു കോൺഗ്രസുകാർ പോലും കരുതിയിരുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിജിലൻസ് അന്വേഷണവും കോടതി പരമാർശവുമെല്ലാം ഉണ്ടായിട്ടും തൊടു ന്യായങ്ങൾ പറഞ്ഞ് രാജിവയ്ക്കാത്ത നിരവധി പേർ ഉണ്ടായിരുന്നു. ഈ സാങ്കേതിക ന്യായം ജയരാജനായി പിണറായി എടുത്ത് അടിക്കുമെന്ന് കരുതിയവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് ജയരാജന്റെ രാജി.
ബാർ കോഴയിൽ കെ എം മാണി അകപ്പെട്ടപ്പോഴും കെ ബാബു കുരുങ്ങിയപ്പോഴുമെല്ലാം എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് സംരക്ഷണം തീർത്തത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ്. എന്നാൽ അതിവിശ്വസ്തനായിട്ടു പോലും ജയരാജന് വേണ്ടി പിണറായി ആ നിലപാട് എടുത്തില്ല. സ്വജനപക്ഷപാതത്തെ അംഗീകരിക്കാതെ ജയരാജനെ തള്ളിപ്പറഞ്ഞു. ഇവിടെ ഇടത് പക്ഷ മന്ത്രിസഭയുടെ ധാർമികതയാണ് ഉയരുന്നത്. ഒപ്പം കോടതി പോലും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടും രാജിവയ്ക്കാത്ത യുഡിഎഫ് മന്ത്രിമാരുടെ നിലപാടും പരിഹാസ്യമാകുന്നു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചാൽ പോലും രാജിവയ്ക്കേണ്ടതില്ലെന്ന യുഡിഎഫ് കാലത്തെ വാദങ്ങൾ അപ്രസക്തമാകുന്നു. രാഷ്ട്രീയ പ്രവർത്തകർക്ക് ധാർമികതയാണ് വലുതെന്ന് ഓർമിപ്പിക്കുകയാണ് പിണറായി സർക്കാർ. ഭാവിയിൽ അധികാരം കൈയാളുന്ന എല്ലാവർക്കും ഇതൊരു പാഠമാകും. ഒറ്റനോട്ടത്തിൽ കുറ്റവാളിയെന്ന് ജനം വിലയിരുത്തിയാൽ പിന്നെ അധികാര സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന തത്വം വീണ്ടും ചർച്ചയാക്കുന്നതും സജീവമാക്കുന്നതുമാണ് ജയരാജന്റെ രാജി.
അധികാരത്തിലെത്തി വെറും നാലുമാസമായപ്പോഴാണ് മന്ത്രി ജയരാജനും മുന്മന്ത്രിയും ഇപ്പോൾ എംപിയുമായ പി.കെ.ശ്രീമതിയും വഴിവിട്ട നടപടികൾ സ്വീകരിച്ച് സ്വജനപക്ഷപാതം പ്രകടിപ്പിച്ചത്. സ്വജന പക്ഷപാതം അഴിമതിതന്നെയാണ്. ഈ പശ്ചാത്തലത്തിൽ മന്ത്രി ജയരാജനെതിരെ ത്വരിതാന്വേഷണം നടക്കാൻ പോകുകയാണ്. ജയരാജനെതിരെ ത്വരിതാന്വേഷണത്തിന് തടസ്സമില്ലെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പറഞ്ഞിരുന്നു. ക്രമവിരുദ്ധമായ നടപടികൾക്ക് അധികാരത്തിലുള്ളവർ തുനിയുന്നത് അധാർമികമാണ്. ചില പാർട്ടി നേതാക്കളുടെയും ബന്ധുക്കളുടെയും പിൻവാതിൽ നിയമനം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന വാദവും പ്രതിപക്ഷം ഉയർത്തിയിരുന്നു. ഇതിനെയെല്ലാം അപ്രസക്തമാക്കാൻ ജയരാജന്റെ രാജിയിലൂടെ പിണറായിക്ക് കഴിഞ്ഞു. ഇതിനൊപ്പം തന്റെ മന്ത്രിസഭയിലുള്ളവർക്ക് കടുത്ത സന്ദേശവും പിണറായി നൽകുകയാണ്. അഴിമതിയിൽ ആരു പെട്ടാലും താൻ സംരക്ഷിക്കില്ല. രാജി മാത്രമാകും മുന്നിലുള്ള വഴി. സർക്കാരിന്റെ കാര്യക്ഷമതയ്ക്ക് ഇത് വലിയ മുതൽക്കൂട്ടാകും. മന്ത്രിമാരെല്ലാം കരുതലോടെ തീരുമാനവുമെടുക്കണമെന്നതാണ് ജയരാജന്റെ രാജി മറ്റ് മന്ത്രിസഭാ അംഗങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പ്.
ഉമ്മൻ ചാണ്ടി മന്ത്രിസഭയെക്ക് വിനയായത് അഴിമതിക്കഥകളായിരുന്നു. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയിട്ടും ജനം അപ്പാടെ യുഡിഎഫിനെ കൈവിട്ട് ഇടതുപക്ഷത്തെ നെഞ്ചിലേറ്റിയത് അതുകൊണ്ട് മാത്രമാണ്. വി എസ് അച്യൂതാനന്ദന് കേരള രാഷ്ട്രീയത്തിൽ വീര പരിവേഷം ലഭിച്ചതും അഴിമതിക്കെതിരായ ഉറച്ച നിലപാടുകളാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് പിണറായിയുടെ നീക്കങ്ങൾ. കരുതലോടെയായിരുന്നു തന്റെ ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ പിണറായി നിയമിച്ചത്. കടുകട്ടി നിലപാട് എടുക്കുന്ന നളിനി നെറ്റോയും ഉറച്ച നിലപാടുള്ള ദിനേശൻ പുത്തലേത്തിനേയും പ്രിൻസിപ്പൽ സെക്രട്ടറിയും പൊളിട്ടിക്കൽ സെക്രട്ടറിയുമാക്കിയത് ആലോചിച്ച് ഉറപ്പിച്ചായിരുന്നു. വിജിലൻസിന്റെ തലപ്പത്ത് ജേക്കബ് തോമസിനെ നിയോഗിച്ചതും മുൻ സർക്കാരിന്റ അഴിമതി കണ്ടെത്താനല്ലെന്ന് കൂടി തെളിയിക്കുകയാണ് പിണറായി. തന്റെ ഭരണം സംശുദ്ധമാക്കാനുള്ള മുന്നറിയിപ്പുകളായിരുന്നു ഇതെല്ലാം. ഇത് തിരിച്ചറിയാതെ പ്രവർത്തിച്ച ജയരാജനെ പുറത്താക്കി പിണറായി അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നൽകുകയാണ് പിണറായി വിജയൻ.
വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അഴിമതിയെക്കുറിച്ചുള്ള പരാതികൾ അവഗണിക്കാനാവില്ലെന്നും മുഖ്യമന്ത്രി തെളിയിക്കുകയാണ്. ബന്ധു നിയമന വിവാദത്തെ തുടർന്ന് ജയരാജനെതിരേ വിജിലൻസ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നു ചേർന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റാണ് ജയരാജനോട് രാജിവയ്ക്കാൻ നിർദ്ദേശിച്ചത്. ഒരുഘട്ടത്തിൽ വകുപ്പ് മാറ്റം മാത്രം മതിയെന്ന നിർദ്ദേശങ്ങളുണ്ടായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് രാജിയിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയതെന്ന വിലയിരുത്തലുകളും സജീവമാകുന്നത് പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ കൂടുതൽ കരുത്തനാക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്