സുധീരനെതിരെ ഒരുമിച്ച് നിന്ന എ-ഐ ഗ്രൂപ്പുകൾ ചേരി തിരിഞ്ഞ് തെരുവിലേക്ക്; ഇതുവരെ നടത്തിയ സമവായ ഫോർമുല എല്ലാം ഇരു കൂട്ടരും ആറ്റിലെറിഞ്ഞു; കെ എസ് യു തെരഞ്ഞെടുപ്പ് ഒരുക്കിയത് അതിശക്തമായ അന്തചിദ്രം; സുധീരൻ കെപിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞ നിമിഷം തന്നെ വില അറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗ്രൂപ്പ് അതിപ്രസരം ഇല്ലാതാക്കാനുള്ള ഒറ്റമൂലിയായിരുന്നു വി എം സുധീരൻ. കെപിസിസി അധ്യക്ഷനായി വി എം എത്തിയതോടെ എ-ഐ ഗ്രൂപ്പുകൾ ഒന്നിച്ചു. സുധീരനെതിരെ പടപൊരുതാനായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഒരർത്ഥത്തിൽ ഗ്രൂപ്പ് പോരും അവസാനിച്ചത് പോലെയായി. സുധീരനെതിരെയായിരുന്നു രമേശ് ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും യോജിച്ചുള്ള നീക്കം. ബാർ വിവാദത്തിൽ തുടങ്ങി പല നയപരമായ കാര്യങ്ങളിലും ഇരുവരും ഒരുമിച്ചു നിന്നു. സംഘടനാ തെരഞ്ഞെടുപ്പിന് വേണ്ടി പോലും വാദിച്ചു. സൂധീരനെ എങ്ങനേയും കെപിസിസി അസ്ഥാനത്ത് നിന്ന് ഇറക്കുക മാത്രമായിരുന്നു ഇതിന്റെ ലക്ഷം. എന്നാൽ വി എം സുധീരനെതിരെ ഒന്നിച്ച് പടനയിച്ച കോൺഗ്രസിലെ എ-ഐ ഗ്രൂപ്പുകൾ സുധീരന്റെ രാജിയോടെ വീണ്ടും അകന്നു.
ഇനി കോൺഗ്രസിൽ ഗ്രൂപ്പ് പോരിന്റെ കാലമാണ്. കെ.എസ്.യു തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങൾ വീതംവെക്കാനുള്ള ഐ ഗ്രൂപ്പിന്റെ സമവായ ഫോർമുല തള്ളി മത്സരിക്കാൻ കച്ചകെട്ടിയിറങ്ങി എ ഗ്രൂപ്പ് പതിനാലിൽ 11 ജില്ലകളിലും അധ്യക്ഷ പദം നേടി. ഇത് രമേശ് ചെന്നിത്തല പക്ഷത്തിന് ഏറെ തിരിച്ചടിയാണ്. നിലവിൽ എംഎം ഹസ്സൻ കെപിസിസിയുടെ താൽകാലിക അധ്യക്ഷനാണ്. അദ്ദേഹവും ഉമ്മൻ ചാണ്ടിയുടെ അനുയായി. ഹൈക്കമാണ്ട് കൂടുതലായി ഉമ്മൻ ചാണ്ടിയെ കേൾക്കാൻ തുടങ്ങുന്നു. എ ഗ്രൂപ്പിന്റെ കെ എസ് യു തെരഞ്ഞെടുപ്പിലെ വിജയവും കോൺഗ്രസ് ഹൈക്കമാണ്ട് ശ്രദ്ധിക്കും. അതുകൊണ്ട് തന്നെ സമവായ ചർച്ചകളിലും ഐ ഗ്രൂപ്പിന് മുൻതൂക്കം പോകും. ഇതെല്ലാം ഫലത്തിൽ ഇല്ലാതാക്കുന്നത് രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി പദമാഹത്തിനാണ്. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് രാഷ്ട്രീയം ചെന്നിത്തലയും സജീവമാക്കും.
പുതിയ കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ അടക്കം എ ഗ്രൂപ്പുമായി യാതൊരു സഹകരണവും വേണ്ടെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. നേരത്തെ കെഎസ് യു തിരഞ്ഞെടുപ്പിൽ എട്ട് ജില്ലകൾ എ യ്ക്കും ആറെണ്ണം ഐയ്ക്കും വിട്ടു കൊടുത്തു കൊണ്ട് മത്സരമൊഴിവാക്കണം എന്ന അഭിപ്രായമായിരുന്നു ഐ ഗ്രൂപ്പിന്. ഇതിനായി അണിയറയിൽ ചർച്ചകൾ നടന്നെങ്കിലും വിട്ടുവീഴ്ച്ചകൾക്കില്ലെന്നും മത്സരിച്ചു ജയിച്ചോളാമെന്നുമുള്ള നിലപാടാണ് എ ഗ്രൂപ്പ് സ്വീകരിച്ചത്. ഇതാണ് വിജയിച്ചത്. എ ഗ്രൂപ്പിന്റെ വെല്ലുവിളി രമേശ് ചെന്നിത്തല കാര്യമായെടുത്തില്ല. പ്രതിപക്ഷ സ്ഥാനം ഒഴിഞ്ഞ ഉമ്മൻ ചാണ്ടി സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് എ ഗ്രൂപ്പ് യോഗങ്ങളിൽ പങ്കെടുക്കുകയും ഗ്രൂപ്പ് സംവിധാനം ചലനാത്മകമാക്കുകയും ചെയ്തു. കെ എസ് യു ഇലക്ഷനോടെ ഈ നീക്കത്തിന്റെ പ്രാധാന്യം ചെന്നിത്തലയും മനസ്സിലാക്കുന്നു.
മികച്ച തയ്യാറെടുപ്പോടെ കെഎസ് യു തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായതിന്റെ ആത്മവിശ്വാസത്തിലുള്ള എ ഗ്രൂപ്പ് കെപിസിസിയിലും സംഘടനാ തിരഞ്ഞെടുപ്പെന്ന ആവശ്യം വീണ്ടും ശക്തമാക്കിയേക്കും. അതിന് ശേഷം ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കാനാണ് നീക്കം. ഇത് ചെന്നിത്തലയ്ക്ക് വലിയ തിരിച്ചടിയാകും. കെപിസിസി അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെത്തിയാൽ കോൺഗ്രസ് രാഷ്ട്രീയമാകെ അദ്ദേഹത്തോടൊപ്പമാകും. സംഘടനാ കരുത്ത് ഉപയോഗിച്ച് പാർട്ടിയിലെ ഒന്നാം നമ്പറുകാരനായി ഭരണത്തലപ്പത്ത് എത്താൻ ഉമ്മൻ ചാണ്ടി വീണ്ടും ശ്രമിക്കുകയും ചെയ്യും. ഇതിനെതിരെ ഐ ഗ്രൂപ്പിനെ യോജിച്ച നിലപാടിലെത്തിക്കാനാണ് ചെന്നിത്തലയുടെ നീക്കം. മുമ്പ് കരുണാകരന്റെ കാലത്ത് ഐ ഗ്രൂപ്പിന് ഒരു നേതാവേ ഉണ്ടായിരുന്നുള്ളൂ. അതായിരുന്നു ലീഡർ കരുണാകരൻ. എന്നാൽ നേതൃത്വം ചെന്നിത്തലയുടെ കൈയിലെത്തിയപ്പോൾ കാര്യങ്ങൾ മാറി. ഇന്നവിടെ വാളെടുത്തവരെല്ലാം വെളിച്ചപാടാണ്. എ ഗ്രൂപ്പിൽ അവസാന വാക്ക് ഉമ്മൻ ചാണ്ടിയും.
ഇത് തന്നെയാണ് കെ എസ് യു തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന് നിർണ്ണായകമായത്. ഐ ഗ്രൂപ്പിന്റെ സ്വന്തം തട്ടകമായ തൃശ്ശൂർ അടക്കമുള്ള ജില്ലകളിൽ ഉമ്മൻ ചാണ്ടി നേരിട്ടെത്തി ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിന് ലഭിച്ച സ്ഥിതിക്ക് പാർട്ടി അധ്യക്ഷ സ്ഥാനം തങ്ങൾക്ക് അർഹതപ്പെട്ടതാണെന്നാണ് എ ഗ്രൂപ്പ് നിലപാട്. ഇക്കാര്യത്തിൽ ഐ ഗ്രൂപ്പ് പരസ്യമായി എതിർപ്പുന്നയിക്കുന്നില്ലെങ്കിലും ഹൈക്കമാൻഡ് തങ്ങളുടെ അഭിപ്രായം തേടുകയാണെങ്കിൽ പുതിയ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ എതിർത്തേക്കുമെന്നാണ് സൂചന. പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ നിന്ന് ഇക്കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടാവാനുള്ള സാധ്യതകൾ ഇതോടെ തീർത്തും ഇല്ലാതെയാവും. കെ എസ് യുവിൽ സമവായത്തിന് എ ഗ്രൂപ്പ് തയ്യാറായില്ല. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്കായി ചെന്നിത്തലയും ഒത്തുതീർപ്പിനില്ല.
സംഘടനാ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം. ഇതിനായി താഴെ തട്ടുമുതൽ സംഘടന പിടിക്കാൻ ഐ ഗ്രൂപ്പ് എത്തും. ഇതോടെ എ ഗ്രൂപ്പും മേധാവിത്വത്തിനായി എത്തും. ഇത് സംഘർഷങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും. എങ്കിലും കുഴപ്പമില്ല പാർട്ടിയുടെ നിയന്ത്രണം നഷ്ടമാകരുതെന്നാണ് ഇരു ഗ്രൂപ്പുകളുടേയും നിലപാട്. കെപിസിസിയുടെ താൽകാലിക അധ്യക്ഷൻ എംഎം ഹസ്സനാണ്. അതുകൊണ്ട് തന്നെ എ ഗ്രൂപ്പ് കൂടുതൽ പിടിമുറുക്കുമെന്ന പേടി ചെന്നിത്തലയ്ക്കുണ്ട്. ഇതിനൊപ്പം ഐ ഗ്രൂപ്പിൽ ഒന്നിലധികം സ്ഥാന മോഹികളും. കെ സുധാകരൻ, കെ സി വേണുഗോപാൽ, വിഡി സതീശൻ, കെ മുരളീധരൻ ഇങ്ങനെ നീളുന്നു പട്ടിക. ഇവരിൽ നിന്ന് ഒരാളെ ഉടൻ നിശ്ചയിച്ച് ഐ ഗ്രൂപ്പ് കെപിസിസി അധ്യക്ഷനായി ഉയർത്തികാട്ടും. അതിന് ശേഷം താഴെ തട്ടിൽ പ്രചരണവും തുടങ്ങും. കരുണാകര വികാരം നിറച്ച് സംഘടന പിടിക്കാനാണ് നീക്കം.
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തുടർച്ചയായി തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ പിണക്കി കേരളത്തിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാൻ ഹൈക്കമാൻഡ് ശ്രമിച്ചേക്കില്ല. ഇതും ഐ ഗ്രൂപ്പിന് തിരിച്ചടിയാകും. വ്യക്തിപരമായി വിഡി സതീശനോടാണ് രാഹുൽ ഗാന്ധിക്ക് താത്പര്യമെങ്കിലും ഈ നീക്കത്തെ എ ഗ്രൂപ്പ് എതിർക്കും എന്നുറപ്പാണ്. വി എം സുധീരന്റെ രാജിക്ക് ശേഷവും പദവികൾ ഏറ്റെടുക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി ആവർത്തിച്ച സാഹചര്യത്തിൽ കെവി തോമസ് പാർട്ടി അധ്യക്ഷനാവാനും സാധ്യതകളേറെയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനേയും ഉമ്മൻ ചാണ്ടി പരിഗണിച്ചേക്കും. ഏതായാലും എ ഗ്രൂപ്പിൽ അവസാന വാക്ക് ഉമ്മൻ ചാണ്ടിയുടേത് തന്നെയാകുമെന്ന് ഉറപ്പ്.
അങ്ങനെയൊരു പേര് മുന്നോട്ട് വയ്ക്കുമ്പോൾ അതിനെ എതിർക്കാനും സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങളെത്തിക്കാനുമാണ് ചെന്നിത്തലയുടെ നീക്കം. സംഘടനാ തെരഞ്ഞെടുപ്പിൽ മുൻതൂക്കം എ ഗ്രൂപ്പിന് കിട്ടിയാൽ അത് തന്റെ നേതൃത്വത്തിന് പോലും വെല്ലുവിളയാകുമെന്നും ചെന്നിത്തലയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ രണ്ടും കൽപ്പിച്ചൊരു കളിയാകും ഐ ഗ്രൂപ്പ് വരും ദിനങ്ങളിൽ നടത്തുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍