അന്തിമ വിജയം ബിജെപിക്കെങ്കിലും കോൺഗ്രസ് ക്യാമ്പിൽ സന്തോഷം അലയടിക്കുന്നു; രണ്ട് സംസ്ഥാനങ്ങളിലും തോറ്റത് പൊരുതി തന്നെയെന്ന് വിലയിരുത്തി പാർട്ടി നേതൃത്വം; ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ തലനാരിഴ വ്യത്യാസത്തിൽ നഷ്ടമായത് 34 മണ്ഡലങ്ങൾ; വിജയത്തിന്റെ ഏക ഘടകം മോദിയെന്ന് തിരിച്ചറിഞ്ഞ ബിജെപി ഭരണശൈലി മാറ്റിപ്പിടിക്കും; അടുത്ത തെരഞ്ഞെടുപ്പിൽ വികസന മുദ്രാവാക്യത്തേക്കാൾ തീവ്രഹിന്ദുത്വത്തിൽ ഊന്നാനും സാധ്യത
മറുനാടൻ ഡെസ്ക്ക്
അഹമ്മദാബാദ്: ഹിമാചൽ പ്രദേശിലും ഗുജറാത്തിലും അന്തിമ വിജയം ബിജെപി നേടിയെങ്കിലും രണ്ടിടത്തും കോൺഗ്രസ് ഏറ്റുവാങ്ങിയത് മാന്യമായ തോൽവിയെന്ന് വിലയിരുത്തി കോൺഗ്രസ് നേതൃത്വം. ഗുജറാത്തിൽ ബിജെപിയെ വിറപ്പിച്ച വിജയം നേടിയത് തോൽവിയെ വിജയത്തിന്റെ മധുരം നൽകുന്നതായി. രാഹുൽ ഗാന്ധിയായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചത്. രാഹുലിന്റെ തന്ത്രങ്ങൾ ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു. അതുകൊണ്ട് തന്നെ വിജയത്തിന്റെ ക്രെഡിറ്റ് രാഹുലിന് അവകാശപ്പെട്ടതായി. എന്തായാലും പുലിയുടെ മടയിൽ പോയി വിറപ്പിക്കാൻ സാധിച്ചു എന്നതാണ് കോൺഗ്രസിനെ സംബന്ധിച്ച് നേട്ടമായി മാറിയത്.
ഗുജറാത്തിൽ ആറാമൂഴത്തിലേക്ക് ഭരണത്തുടർച്ച നേടിയ ബിജെപി, ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ തറപറ്റിച്ചു. രണ്ടിടത്തും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിട്ടും കോൺഗ്രസ് ക്യാംപ് തളരുന്നില്ല. ഗുജറാത്തിൽ ചിത്രത്തിലേ ഇല്ലാതിരുന്ന പാർട്ടി വീറുറ്റ പോരാട്ടമാണ് കകോൺഗ്രസ് കാഴ്ച്ചവെച്ചത്. ഗുജറാത്തിൽ ചെറുകക്ഷികൾ രസം കൊല്ലിയായതും കൊണ്ട് കോൺഗ്രസിന് ചുരുങ്ങിയത് ആറ് സീറ്റെങ്കിലും നഷ്ടമായിട്ടുണ്ട്.
ഗുജറാത്തിലും ഹിമാചലിലും 34 മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു നടന്നത്. 2000 വോട്ടിൽ താഴെ ഭൂരിപക്ഷം നേടിയ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണമാണിത്. കൊട്ടിഘോഷിച്ച പട്ടേൽ, പിന്നാക്ക സമുദായ പിന്തുണ കോൺഗ്രസിനെ കാര്യമായി രക്ഷിച്ചില്ല. അതേയവസരത്തിൽ ബിജെപിയെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. ഗുജറാത്തിൽ കോൺഗ്രസിന്റെ വിജയവഴി അടച്ചത് സഖ്യകക്ഷി തിരഞ്ഞെടുപ്പിലെ വീഴ്ചയാണ്. ബിഎസ്പി, എൻസിപി, ആം ആദ്മി പാർട്ടി തുടങ്ങിയവരെ ഒപ്പം നിർത്തിയിരുന്നെങ്കിൽ ഇപ്പോഴത്തേക്കാൾ വലിയ വിജയം നേടാമായിരുന്നു എ്ന്ന് കോൺഗ്രസ് ഇപ്പോൾ വിലയിരുത്തുന്നുണ്ട്.
ചെറുപാർട്ടികളെ ചേർത്തുനിർത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടത് വോട്ട് ഭിന്നിക്കാൻ കാരണമായി. ഇതാണ് ഫലത്തിൽ ബിജെപിക്കു പലയിടത്തും നേട്ടമായത്. സ്വതന്ത്ര സ്ഥാനാർത്ഥികളും നോട്ടയും നിർണായക വോട്ടുകൾ പിടിച്ചെടുത്തു. 49.1 ശതമാനം വോട്ട് ബിജെപിക്കും 41.4 കോൺഗ്രസിനും കിട്ടിയപ്പോൾ, സ്വതന്ത്രർക്ക് 4.3ഉം നോട്ടയ്ക്ക് 1.8 ശതമാനവും വോട്ടുവിഹിതമാണ് ലഭിച്ചത്. നോട്ടയ്ക്ക് ആകെ കിട്ടിയത് 5.51 ലക്ഷം വോട്ടുകൾ !
ഗുജറാത്തിൽ 16 പേർക്കാണ് കുറഞ്ഞ ഭൂരിപക്ഷമുള്ളത്. കോൺഗ്രസും ബിജെപിയും എട്ടു വീതം. ബിജെപിയുടെ സി.കെ.രാഹുൽജി (258), ഭൂപേന്ദ്രസിങ് (327), സൗരഭ് പട്ടേൽ (906) എന്നിവർ കഷ്ടിച്ചാണു കടന്നുകൂടിയത്. കോൺഗ്രസിൽ മൂന്നക്കത്തിന്റെ ഭൂരിപക്ഷമുള്ളവർ അഞ്ചു പേരുണ്ട്. ഇതിൽ രാജേന്ദ്രസിങ് ശിവ്സിങ് (147), ചൗധരി ജിത്തുഭായ് (170) എന്നിവരുടെ ജയം തലനാരിഴ വ്യത്യാസത്തിൽ.
ഹിമാചലിൽ 18 പേർക്കാണു കുറഞ്ഞ ഭൂരിപക്ഷം. സിപിഎമ്മിന്റെ ഒന്നും ബിജെപിയുടെ എട്ടും കോൺഗ്രസിന്റെ ഒൻപതും സ്ഥാനാർത്ഥികളാണ് നേരിയ വിജയം നേടിയത്. രാജീവ് സൈസാൽ (442), അരുൺകുമാർ (519) എന്നിവരാണ് ബിജെപിയിലെ മൂന്നക്കക്കാർ. 120 വോട്ടിന് ജയിച്ച ജഗത്സിങ് ആണ് കോൺഗ്രസിലെ പിൻനിരക്കാരൻ. ഇന്ദർദത്ത് (439), ധനിറാം ഷന്ദിൽ (671) എന്നിവരാണ് മറ്റുള്ള മൂന്നക്കക്കാർ. ഏറെക്കാലത്തിനുശേഷം ഹിമാചലിൽ ചെങ്കൊടി പാറിച്ച സിപിഎമ്മിന്റെ രാകേഷ് സിൻഹയുടെ ഭൂരിപക്ഷം താരതമ്യേന ഭേദമാണ്, 1983 വോട്ടുകൾ.
വിജയം കൊണ്ടുവന്നത് മോദി പ്രഭാവം
ഗുജറാത്തിലെ തിരഞ്ഞെടുപ്പു വിജയം ബിജെപിക്ക് അവസാന നിമിഷം വിജയം സമ്മാനിച്ചത് മോദി തന്നെയായിരുന്നു എന്നാണ് വിലയിരുത്തുന്നത്. മോദിയോടുള്ള ഗുജറാത്ത് ജനതയുടെ അടുപ്പം തന്നെയാണ് ബിജെപിക്ക് വിജയം സമ്മാനിച്ചത്. മോദിയുടെയും അമിത് ഷായും സ്വന്തം തട്ടകത്തിൽ വിജയത്തിനായി വിയർക്കേണ്ടി വന്നതു ഭരണത്തിലും പാർട്ടിയിലും തിരുത്തലിനു സമയമായെന്ന മുന്നറിയിപ്പാണ്. ബിജെപി ക്യാമ്പിൽ നിന്നും ഈ രണ്ടാൾ കൂട്ടുകെട്ടിനുമെതിരെ ശബ്ദമുയരാൻ ഇടയാകുമെന്നത് ഉറഫ്പണ്. കോൺഗ്രസ് മുഖ്യ എതിരാളിയായ കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നേരിടാനിരിക്കെ, ബിജെപിക്കു വിജയമുറപ്പിക്കാൻ മോദിയും അമിത് ഷായും മാത്രം മതിയോയെന്ന ചോദ്യമുയർത്തുന്നതാണു ഗുജറാത്ത് ജനവിധി.
ഭരണ തന്ത്രം മാറ്റിപ്പിടിക്കാൻ മോദി
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപി ജനപ്രിയ തന്ത്രങ്ങളുമായി രംഗത്തെത്തുമെന്നത് ഉറപ്പാണ്. ഇനി ക്ഷേമ പദ്ധതികൾക്കാകും കൂടുതൽ ഊന്നൽ നൽകുക. നോട്ട് അസാധുവാക്കലും ചരക്ക്, സേവന നികുതിയും (ജിഎസ്ടി) ഉൾപ്പെടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ വഴിയിൽനിന്നു കേന്ദ്ര സർക്കാർ ജനപ്രിയ മാർഗത്തിലേക്കു മാറിയില്ലെങ്കിൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു കടുത്ത വെല്ലുവിളിയാകുമെന്നു പാർട്ടി മനസ്സിലാക്കുന്നുണ്ട്.ജിഎസ്ടി വിഷയത്തിൽ പാർട്ടിയുടെ വോട്ടുബാങ്കായ വ്യാപാരി സമൂഹത്തിന്റെ ആശങ്കകളെ വകവയ്ക്കാതെ നരേന്ദ്ര മോദിയുടെ പ്രചാരണ ശക്തിയെ മാത്രം ആശ്രയിച്ചായിരുന്നു ഗുജറാത്തിൽ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അടുത്ത കേന്ദ്ര ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളും നികുതി ഇളവുകളും അനിവാര്യമാക്കുന്നതാണു ബിജെപി അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യം.
അമിത് ഷാ പാർട്ടി അധ്യക്ഷനായ ശേഷം ബിജെപിയിലുണ്ടായ അധികാര കേന്ദ്രീകരണം ഉൾപ്പാർട്ടി ജനാധിപത്യം ദുർബലമാക്കിയിട്ടുണ്ട്. പാർട്ടി കെട്ടിപ്പടുത്ത എൽ.കെ. അഡ്വാനിയും മുരളീ മനോഹർ ജോഷിയും മാർഗദർശകരെന്ന ആലങ്കാരിക പദവിയിലായി. പരമോന്നത സമിതിയായ പാർലമെന്ററി ബോർഡിൽ തിരുവായ്ക്ക് എതിർവായില്ലാത്ത സ്ഥിതി. മുതിർന്ന നേതാക്കളെയെല്ലാം നിശ്ശബ്ദരാക്കി ഏകാധിപത്യ പ്രവണത പ്രകടമാകുന്നുവെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ഉയരുന്നുമുണ്ട്.
ഗുജറാത്ത് ഫലം നൽകുന്ന അപകട സൂചന മുതിർന്ന നേതാക്കളെയെങ്കിലും വിശ്വാസത്തിലെടുക്കാൻ മോദിയെയും അമിത് ഷായെയും നിർബന്ധിതരാക്കും. ഇന്നലെ തിരഞ്ഞെടുപ്പു ഫലത്തെ കുറിച്ചു പ്രതികരിക്കാൻ മാധ്യമങ്ങൾക്കു മുന്നിലെത്തിയ അമിത് ഷായുടെ ശരീരഭാഷയിൽ പതിവില്ലാത്ത വിനയം പ്രകടമായിരുന്നു.
ഹിന്ദുത്വ അജണ്ട വീണ്ടും പുറത്തെടുക്കും
മോദിയുടെ ഗുജറാത്ത് മോഡലും വികസന അജണ്ടയുമാണ് ബിജെപിക്ക് ഇന്ത്യാഭരണം നൽകിയതെങ്കിലും ഗുജറാത്തിൽ അവസാന നിമിഷം തീവ്രഹിന്ദുത്വത്തിൽ ബിജെപിക്ക് ഊന്നേണ്ടി വന്നിരുന്നു. പാക്കിസ്ഥാൻ പരാമർശം പോലും മോദിക്ക് നടത്തേണ്ടി വന്നു. ബിജെപിയുടെ കോട്ടകളായ മധ്യപ്രദേശും ഛത്തീസ്ഗഡും പോലും സുരക്ഷിതമാകില്ലെന്ന ആശങ്ക ഉയർത്തുന്നതാണു ഗുജറാത്ത് ഫലം. കോൺഗ്രസിൽനിന്നു കർണാടക പിടിച്ചെടുക്കാനായില്ലെങ്കിൽ മോദി-ഷാ ആധിപത്യം കൂടുതൽ ദുർബലമാകും.
രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരം ശക്തമായതിനാൽ അധികാരം നഷ്ടമാകുമെന്ന വിലയിരുത്തൽ നേരത്തേയുണ്ട്. അതുകൊണ്ട് തന്നെ തീവ്രഹിന്ദുത്വ വികാരത്തിലേക്ക് ബിജെപി തിരിച്ചു പോകുമെന്നും വിലയിരുത്തുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും യുപി തിരഞ്ഞെടുപ്പിലും പ്രചാരണത്തിനിടെ അയോധ്യ സന്ദർശിക്കണമെന്ന സംഘപരിവാറിന്റെ അഭ്യർത്ഥന നരേന്ദ്ര മോദി നിരാകരിച്ചിരുന്നു. അയോധ്യ രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചു നരേന്ദ്ര മോദി ആദ്യമായി പരാമർശിച്ചത് ഇത്തവണ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍