സുകേശന്റെ പേരിൽ കോൺഗ്രസുമായി പരസ്യമായി കലഹിക്കാൻ ഒരുങ്ങി മാണി വിഭാഗം; വാതിലുകൾ വീണ്ടും തുറന്നിട്ട് എൽഡിഎഫ്; ബിജെപിയും പ്രതീക്ഷ കൈവിട്ടില്ല; രോഷം അതിരു കടന്നാൽ പണികൊടുക്കുമെന്ന് ആഭ്യന്തരമന്ത്രിയുടെ ഭീഷണി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ബാർ കോഴക്കേസിൽ കുടുക്കി കെ.എം. മാണിയെ രാജിവയ്പിച്ചതിന് പിന്നിൽ ഇരട്ട നീതിയും ഗൂഢാലോചനയുമെന്ന പഴയ ആരോപണം വീണ്ടും ശക്തമാക്കി കോൺഗ്രസിനേയും ഐ ഗഗ്രൂപ്പിനേയും പ്രതിക്കൂട്ടിലാക്കാൻ കേരള കോൺഗ്രസ് (എം) നീക്കം സജീവമാക്കുന്നു. മുന്നണി മാറ്റത്തിന്റെ സാധ്യത വീണ്ടും സജീവമാകുന്നുവെന്ന തരിച്ചറിവാണ് ഇതിന് കാരണം. ബാർ കോഴയിൽ കുറ്റവിമുക്തി നേടിയാൽ മാണിയെ ഉൾക്കൊള്ളാൻ സിപിഐ(എം) തയ്യാറാണ്. ബാർ കോഴയിലെ ഗൂഢാലോചന തിയറി വീണ്ടും ചർച്ചയാക്കുമ്പോൾ ഇടതുപക്ഷം മാണിയെ നോട്ടമിട്ട് നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപിയും സജീവമാണ്. ഇതോടെ ബാർ കോഴയിലെ ചതി വീണ്ടും ചർച്ചയാക്കാനാണ് മാണിയുടെ നീക്കം. അതിനിടെ മുന്നണി വിട്ടാൽ വിജിലൻസ് റിപ്പോർട്ടുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സൂചന നൽകിയിട്ടുണ്ട്. ബാർ കോഴയിൽ കുറ്റവിമുക്തി ആഗ്രഹിക്കുന്നുവെങ്കിൽ യുഡിഎഫുമായി സഹകരിക്കണമെന്നാണ് ചെന്നിത്തലയുടെ നിലപാട്.
ബാർ കോഴയിൽ ചെന്നിത്തലയ്ക്ക് എതിരെ ആരോപണം ഉയർന്നപ്പോഴാണ് സുകേശന്റെ ഗൂഢാലോചന ചർച്ചയായത്. എന്നാൽ ബിജെപിയുമായി കേരളാ കോൺഗ്രസ് അടുക്കുന്നുവെന്ന അഭ്യൂഹമാണ് എല്ലാത്തിനും കാരണമെന്ന് കേരളാ കോൺഗ്രസ് പറയുന്നു. ഭരണ തുടർച്ച ലക്ഷ്യമിടുന്ന കോൺഗ്രസിന് മാണിയുടെ വിട്ട് പോക്ക് അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് എല്ലാം മാറി മറിഞ്ഞത്. അതുകൊണ്ട് തന്നെ നിലപാട് കടുപ്പിക്കാനാണ് കേരളാ കോൺഗ്രസ് രംഗത്ത് വന്നത്. ഐ ഗ്രൂപ്പിനെ ഉന്നംവച്ചാണ് ആഭ്യന്തരവകുപ്പിനെതിരെ മാണിഗ്രൂപ്പ് ഗൂഢാലോചന ആരോപണം ഉന്നയിക്കുന്നത്. ബിജു രമേശുമായുള്ള ബന്ധം കാരണം മന്ത്രിമാരെ ബാർകോഴ കേസിൽ കുടുക്കാൻ വിജിലൻസ് എസ്പി ആർ. സുകേശൻ കൂട്ടുനിന്നെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർ ശങ്കരറെഡ്ഡി അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. ബാർ കോഴക്കേസിന്റെ തുടക്കത്തിലേ അന്വേഷണത്തിൽ ഗൂഢാലോചനയുണ്ടെന്ന് മാണി പരസ്യമായി ആരോപിച്ചിരുന്നു. എന്നാൽ ആഭ്യന്തരവകുപ്പ് ഇതേക്കുറിച്ച് പ്രതികരിച്ചില്ല . മാണി രാജിവയ്ക്കുംവരെ ഇതിനെപ്പറ്റിയുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് പരിഗണിക്കപ്പെട്ടിരുന്നില്ല.
മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ്. ശിവകുമാർ എന്നീ ഐ ഗ്രൂപ്പ് നേതാക്കൾക്കെതിരെ ബാർ കോഴ ആരോപണം ഉണ്ടായപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശൻ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തൽ പുറത്തുവിട്ടത്. ഇതാണ് കേരളാ കോൺഗ്രസിനെ ചൊടിപ്പിക്കുന്നത്. ഈ റിപ്പോർട്ട് നേരത്തെ പരസ്യമായിരുന്നുവെങ്കിൽ മാണിക്ക് ധനമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരില്ലായിരുന്നു. സുകേശനെതിരായ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തിവച്ചത് ശരിയായില്ലെന്ന് ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. റിപ്പോർട്ട് ഒരു വർഷത്തോളം പൂഴ്ത്തിയതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു കെ.എം. മാണിയുടെ മറുപടി. ഗൂഢാലോചന സംബന്ധിച്ച് വരും ദിവസങ്ങളിൽ സത്യം പുറത്തുവരുമെന്നും മാണി കൂട്ടിച്ചേർത്തു. ഈമാസം 16ന് ബാർ കോഴക്കേസ് കോടതി പരിഗണിക്കുമ്പോൾ അനുകൂല തീരുമാനമോ പരാമർശമോ ഉണ്ടായാൽ ഐ ഗ്രൂപ്പിനെതിരെ മാണി ഗ്രൂപ്പ് തിരിച്ചടിക്കുമെന്നാണ് സൂചന. അതുവരെ ശക്തമായ പ്രതികരണം വേണ്ടെന്ന നിർദ്ദേശവും നേതാക്കൾക്ക് നൽകിയിട്ടുണ്ട്.
ഇത്തരമൊരു പരാമർശം വന്നാൽ മുന്നണി മാറ്റമാണ് മാണിയുടെ മനസ്സിൽ. ഇത് തിരിച്ചറിഞ്ഞാണ് രമേശ് ചെന്നിത്തലയുടെ പുതിയ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ബാർ കോഴയിൽ മാണിയെ പ്രതിക്കൂട്ടിൽ നിർത്താൻ തന്നെയാണ് ചെന്നിത്തലയുടെ ആഗ്രഹം. ബാർ കോഴക്കേസിലെ പരാതിക്കാരൻ ബിജുരമേശും ബാറുടമകളുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയിൽ പിടിച്ച് കോഴക്കേസ് ഒന്നാകെ ഇല്ലാതാക്കാമെന്നാണ് ചെന്നിത്തലയുടെ നിലപാട്. എസ്പി ആർ. സുകേശനെ സസ്പെൻഡ് ചെയ്യുന്നതിലൂടെ അന്വേഷണ ഉദ്യോഗസ്ഥനും പരാതിക്കാരനും തമ്മിലുള്ള ഗൂഢാലോചനയാണ് കോഴക്കേസിനു പിന്നിലുള്ളതെന്ന് വരുത്തിതീർത്ത് പ്രതിസ്ഥാനത്തുള്ളവരെ മുക്തരാക്കാനാണ് നീക്കം. എസ്പി സുകേശൻ ബാർകേസിൽ നൽകിയ അന്വേഷണ റിപ്പോർട്ടുകളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നതിനാൽ തത്കാലം പരിഗണിക്കേണ്ടതില്ലെന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയെ അറിയിക്കാൻ ആലോചിക്കുന്നതായി ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ മാണിയുടെ രാഷ്ട്രീയ നിലപാടാകും നിർണ്ണായകം.
സുകേശൻ നിർബന്ധപൂർവം കെ.എം. മാണിക്കെതിരായി മൊഴി എഴുതി വാങ്ങുകയായിരുന്നുവെന്ന് കോട്ടയം, എറണാകുളം ജില്ലകളിലെ ബാറുടമകളുടെ മൊഴിയും ഉണ്ട്. സുകേശനെതിരായ കൂടുതൽ തെളിവുകൾ രണ്ടുദിവസത്തിനുള്ളിൽ പുറത്തുവിടുമെന്നും കടുത്ത നടപടികളുണ്ടാവുമെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസ് നിരീക്ഷിക്കുന്നുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ സ്വാധീനം ഉറപ്പിക്കാൻ കേരളാ കോൺഗ്രസിന്റെ കൂട്ട് സിപിഐ(എം) ആഗ്രഹിക്കുന്നുണ്ട്. മാണിയെ അടർത്തി മന്ത്രിസഭ വീഴ്ത്താൻ ശ്രമമുണ്ടായപ്പോഴാണ് ബാർ കോഴ ആരോപണം തന്നെ ഉയർന്നത്. അതുകൊണ്ട് മാത്രമാണ് മാണിയുടെ ഇടത് മോഹം നടക്കാതെ പോയത്. മാണിയെ കുറ്റവിമുക്തനാക്കിയാൽ സിപിഐ(എം) ആ അവസരം വീണ്ടും മുതലെടുക്കും. എല്ലാം കോൺഗ്രസ് ഗൂഢാലോചനയെന്ന് വ്യക്തമാക്കി മാണിയെ വീണ്ടും അടുപ്പിക്കും. ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാകും. ബിജെപിയും മാണിയെ കൂടെക്കൂട്ടാൻ എന്തിനും തയ്യാറായി നിൽപ്പുണ്ട്.
ഈ രാഷ്ട്രീയ സാഹചര്യമാണ് കോൺഗ്രസിനെ അങ്കലാപ്പിലാക്കുന്നത്. അതുകൊണ്ട് കരുതലോടെ ഈ സാഹചര്യത്തെ നേരിടാനാണ് നീക്കം. ബാർ കോഴയുടെ ശക്തി ചോർത്താതെ മാണിയെ അനുനയിപ്പിക്കാനാണ് അവരുടെ നീക്കം.
Stories you may Like
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍