കെ എം മാണിയെ കുടുക്കിയത് 'സീസറിന്റെ ഭാര്യ' പരാമർശം; തോമസ് ചാണ്ടിയുടെ കാര്യത്തിൽ 'രാജിവെച്ച് പൊയ്ക്കൂടെ.. എന്ന് പച്ചയായി ചോദിച്ച് വിമർശിച്ച് ഹൈക്കോടതി; പണക്കൊഴുപ്പുള്ള മുതലാളിയെ പേറി നാണംകെട്ടത് മുഖ്യമന്ത്രി പിണറായിയും; കോടതിയുടെ അതിരൂക്ഷ പരാമർശത്തിൽ അടിപതറിയ ഗതാഗത മന്ത്രി ഇടതു സർക്കാറിന് തീരാക്കളങ്കം
മറുനാടൻ മലയാളി ഡസ്ക്
കൊച്ചി: ഇംഗ്ലീഷ് ഭാഷയിൽ പ്രചാരത്തിലുള്ള ചൊല്ലാണ് സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്നത്.റോമൻ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസർ രണ്ടാം ഭാര്യ പോംപിയയിൽനിന്ന് വിവാഹമോചനം നേടാൻ പറഞ്ഞ കാരണമാണ് പഴഞ്ചൊല്ലായത്. പൊതുപ്രവർത്തകർ സംശുദ്ധരായിരിക്കണം എന്നാണ് ഇതിനർഥം.ഷേക്സ്പിയറിന്റെ ഈ വാക്കുകൾ കടമെടുത്താണ് ജസ്റ്റിസ് ബി.കമാൽ പാഷ ബാർകോഴക്കേസിൽ കെ.എം.മാണിയെ കുരുക്കുന്ന പരാമർശം നടത്തിയത്. നീതി നടപ്പാക്കിയാൽ പോരാ നടപ്പാക്കിയെന്ന് വിശ്വാസം തേടാനും സാധിക്കണം, ഇതാണ് കോടതി അന്ന് വ്യക്തമാക്കിയത്.
സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം' എന്ന കോടതി പരാമർശം അന്നത്തെ മുഖ്യമന്ത്രിയുടെ നിരപരാധിത്വം പോലും ചോദ്യം ചെയ്യുന്ന പരാമർശമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്ന് ആരോപിച്ചത്. ചൊവ്വാഴ്ച ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹർജിയിൽ അതിരൂക്ഷമായ വിമർശനങ്ങളാണ് നടത്തിയത്.
ദന്തഗോപുരത്തിൽ നിന്ന് മന്ത്രി താഴെയിറങ്ങണമെന്നും സാധാരണക്കാരനെ പോലെ നടപടികൾ നേരിടണമെന്നും, രാജി വയ്ക്കുന്നതാണ് ഉത്തമമെന്നും കോടതിക്ക് പറയേണ്ടി വന്നു.ഹർജിയിൽ മിനിസ്റ്റർ എന്ന പദമുള്ളത് ചൂണ്ടിക്കാട്ടിയാണ് ദന്തഗോപുരത്തിൽ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞത്. ചരിത്രത്തിൽ ആദ്യമാവാം സർക്കാരിനെതിരെ മന്ത്രി ഹർജി നൽകുന്നതെന്ന നിരീക്ഷണവും തോമസ് ചാണ്ടിക്ക് ക്ഷീണമായി.
'മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിനു നിലപാടെടുക്കാനാകുമോ?' തുടങ്ങിയ ചോദ്യങ്ങളാണു കോടതി ചോദിച്ചത്.'
'നിങ്ങൾ സർക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തൽസ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗർഭാഗ്യകരമാണ്. അയോഗ്യത കൽപ്പിക്കാൻ മതിയായ കാരണങ്ങളാണിത്. സർക്കാരിനെതിരെ കോടതിയെ സമീപിച്ചതുതെറ്റുതന്നെ. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയിൽ ഇരിക്കാനാകും ?
മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണ്' ഹൈക്കോടതി അഭിപ്രായപ്പെട്ടു.മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല എന്ന കോടതി പരാമർശം ഗൗരവതരമാണെന്നും അത് പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത് ശ്ര്ദ്ധേയമായി.മന്ത്രിമാർ പാർട്ടിയെ നയിക്കാനും, ഭരിക്കാനും തുടങ്ങിയാൽ ഇത്തരം നിർഭാഗ്യകരമായ കാര്യങ്ങൾ ഉണ്ടാകുമെന്ന് കൂടി കാനം തുറന്നടിച്ചു.
കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന തരത്തിൽ കോടതിയെ കൊണ്ട് പറയിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതിൽ എൽഡിഎഫും, സർക്കാരും, വിശേഷാൽ മുഖ്യമന്ത്രിയും സ്വയം പഴിക്കുകയേ നിവൃത്തിയുള്ളു. മുന്നണിയിലെ താരതമ്യേന ചെറിയ കക്ഷിയായ എൻസിപിയുടെ സമ്മർദ്ദങ്ങൾക്ക് സി.പി.എം വഴങ്ങിയെന്ന ദുഷ്പേരും സ്വന്തമാക്കി.
മുന്നണി മര്യാദയെന്ന പേരിൽ തീരുമാനം നീട്ടിക്കൊണ്ടുപോയതോടെ, പൊതുജനത്തിന് മുന്നിൽ വിശ്വാസ്യത നഷ്ടമാകുന്ന നില വരികയും ചെയ്തു.കടുത്ത തീരുമാനങ്ങൾ എടുക്കാൻ വിമുഖത കാട്ടാറില്ലെന്ന ഖ്യാതിയുള്ള പിണറായി വിജയന് കോടതി വിധി വലിയ തിരിച്ചടിയായി. തോമസ് ചാണ്ടിയുടെ പണക്കൊഴുപ്പിന് മുന്നിൽ മുഖ്യന്റെ കണ്ണ് മഞ്ഞളിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങളും ഒളിഞ്ഞും തെളിഞ്ഞും ചാനൽ ചർച്ചകളിലും, സോഷ്യൽ മീഡിയയിലും വന്നു.
കുട്ടനാട്ടിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് കമ്പനി കായൽ കയ്യേറിയെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് വന്നപ്പോഴും ാേതമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ജനജാഗ്രതായാത്ര കഴിയും വരെ മന്ത്രിയുടെ രാജി നീട്ടാൻ എജിയുടെ നിയമോപദേശത്തിന് വിട്ടു. സമയം നീട്ടിയെടുക്കാൻ മാത്രമാണ് ആ നടപടിയെന്ന് അന്നുതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർനടപടിയാകാമെന്ന എജിയുടെ നിയമോപദേശം വന്നപ്പോഴും തോമസ് ചാണ്ടി കുലുങ്ങിയില്ല.
കളക്ടറുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ ഹർജിയും അത് വാദിക്കാൻ വൻതുക മുടക്കി വിവേക് തൻഖയെ കൊണ്ടുവരാനുമായിരുന്നു ചാണ്ടിയുടെ നീക്കം. ഇതിനിടെ കുട്ടനാട്ടിൽ നടന്ന ജനജാഗ്രത യാത്രയ്ക്കിടെ അന്വേഷണ സംഘം തനിക്കെതിരെ ഒരുചെറുവിരൽ പോലും അനക്കില്ലെന്ന് കാനത്തിന്റെ സാന്നിധ്യത്തിൽ വീമ്പിളക്കാനും ചാണ്ടി മുതിർന്നു.ഈ പാരമർശത്തിൽ നീരസം പ്രകടിപ്പിച്ച മുഖ്യമന്ത്രി, രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ കുഴികളിലേക്ക് ചാടുകയാണോ എന്ന് ചാണ്ടിയോട് ചോദിച്ചതായി വാർത്തകൾ വന്നിരുന്നു. യഥാർഥത്തിൽ രാജി തീരുമാനം നീട്ടിയതോടെ വലിയ കുഴിയിലേക്ക് ചാടിയത് മുന്നണിയും സിപിഎമ്മും സർ്ക്കാരുമാണ്.
രാജി എന്നുണ്ടാകും എന്ന് ചോദിച്ച മാധ്യമ പ്രവർത്തകരോട് രണ്ടുവർഷം കഴിഞ്ഞുണ്ടാകും എന്ന മറുപടി ഭരണസ്വാധീനത്തിന്റെയും, പണക്കൊഴുപ്പിന്റെയും അഹന്തയായി വ്യാഖ്യാനിക്കപ്പെട്ടു. ഈ അഹന്തയ്ക്കാണ് ചൊവ്വാഴ്ച കോടതി വൻതിരിച്ചടി നൽകിയത്. ഭരണത്തിലിരിക്കുമ്പോൾ ഒരു ന്യായവും, പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു ന്യായവും എന്ന ഇടതുപക്ഷ ഇരട്ടത്താപ്പായി ചാണ്ടി വിവാദം എണ്ണപ്പെടും. കോടതി പരാമർശത്തിന്റെ പേരിൽ കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട കോടിയേരിക്ക് ചാണ്ടിയുടെ കാര്യത്തിൽ അത്തരം നാണക്കേട് ഒഴിവാക്കാനായില്ല.
എന്തായാലും വിവാദത്തിൽ ക്ഷീണം സംഭവിച്ചത് മുഖ്യമന്ത്രിക്ക് തന്നെയാണ്. തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മുഖ്യമന്ത്രിക്ക് വിട്ടെങ്കി്ലും അതുചെയ്യാൻ കൂട്ടാക്കാതെ എൻസിപിയുടെ യോഗങ്ങൾക്ക് കാത്തിരുന്നതോടെ ഒലിച്ചുപോയത് പിണറായിയുടെ കാൽക്കീഴിലെ മണ്ണ് തന്നെയാണ്. സർ്ക്കാർ തീരുമാനത്തിനെതിരെ കോടതിയിൽ പോകാൻ ചാണ്ടി തുനിഞ്ഞപ്പോൾ, അത് എന്തുകൊണ്ട് മുഖ്യമന്ത്രിയോ, മുന്നണി നേതൃത്വമോ വിലക്കിയില്ല എന്ന ചോദ്യവും ഉയരുന്നു. സർക്കാർ കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നില്ലെന്ന കോടതി പരാമർശം വിധിയിൽ കൂടി ഉൾപ്പെടുത്തിയതോടെ അതിഗുരുതരമായ സ്ഥിതിവിശേഷത്തെയാണ് അഭിമുഖീകരിക്കുന്നത്. ഒരുസോളാർ കമ്മീഷൻ റിപ്പോർട്ടൊന്നും മതിയാവില്ല ഈ നാണക്കേട് മറയ്ക്കാൻ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍