അരുവിക്കരയിലെ നേട്ടത്തിൽ ഹൈക്കമാൻഡിനു തൃപ്തി പോര; ബിജെപിയുടെ വളർച്ചയിൽ കേന്ദ്ര നേതൃത്വത്തിന് ആശങ്ക; ഇടതുപക്ഷവുമായി രാജ്യവ്യാപകമായി സഹകരിക്കാൻ ആലോചിച്ച് കോൺഗ്രസ് നേതൃത്വം; മോദി തരംഗത്തിനെതിരെ കോൺഗ്രസും സിപിഎമ്മും ഒരുമിച്ചു നിന്നേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മും കോൺഗ്രസും ഒരു മുന്നണിയായി മത്സരിക്കുന്ന ഒരു കാലം നിങ്ങൾക്ക് ആലോചിക്കാൻ സാധിക്കുമോ? ഒരു ദശകത്തിനകം അങ്ങനെയും സംഭവിച്ചേക്കാമെന്നു സൂചന.
ബംഗാളിലെ പോലെ സിപിഐ(എം) ദുർബലമാകുകയും ബിജെപി ശക്തമാകുകയും ചെയ്യുമ്പോൾ അതു കോൺഗ്രസിന്റെയും അന്ത്യമാകുമെന്നു തിരിച്ചറിഞ്ഞ കോൺഗ്രസ് കേന്ദ്ര നേതൃത്വമാണ് അരുവിക്കരയുടെ വിജയത്തിൽ അമിതാഹ്ലാദം വേണ്ടെന്നു പറയുന്നത്.
മോദി തരംഗത്തിൽ പിടിച്ചുനിൽക്കാൻ കോൺഗ്രസിന് ഇടതുപക്ഷത്തിന്റെ സഹകരണം കൂടിയേ മതിയാകൂ എന്ന തോന്നൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽ ശക്തമാകുകയാണ്. ബംഗാളിൽ അതിനുള്ള അവസരം ഒരുങ്ങിയെന്നും കേരളവും അങ്ങോട്ടേക്കാണു നീങ്ങുന്നതെന്നുമാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.
ബിജെപി ശക്തമാകുകയും ഇടതുപക്ഷത്തിനും യുഡിഎഫിനും വോട്ടു ചോരുകയും ചെയ്ത കാഴ്ചയാണ് അരുവിക്കരയിൽ കണ്ടത്. ഒരർഥത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എം വിജയകുമാറിന്റെ ജയം നിഷേധിച്ചത് ബിജെപിയുടെ അക്കൗണ്ടിലേക്ക് വോട്ടുകൾ ചോർന്നതാണെന്നു തന്നെ പറയാം. വിവിധ കക്ഷികളുടെ തെരഞ്ഞെടുപ്പു വിശകലനത്തിൽ ഈ വസ്തുത എല്ലാവരും അംഗീകരിച്ചതുമാണ്. ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി ബിജെപി പോരാടിയില്ലായിരുന്നുവെങ്കിൽ അരുവിക്കരയിലെ തെരഞ്ഞെടുപ്പു ഫലം മറ്റൊന്നാകുമായിരുന്നുവെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
സിപിഐ(എം) നേതാക്കൾ തന്നെ ഇക്കാര്യം പരസ്യമായി പറയുന്നുമുണ്ട്. പൊളിറ്റ് ബ്യൂറോ അംഗങ്ങളടക്കം എൽഡിഎഫ് വോട്ടുകൾ ബിജെപിക്കു ചോരാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് കോൺഗ്രസും സിപിഎമ്മും കൈകോർക്കാനുള്ള വിദൂര സാധ്യതകൾ തെളിയുന്നത്. അങ്ങനെയെങ്കിൽ, വർഗീയ പാർട്ടിയെന്ന ആരോപണമുള്ള ബിജെപിയെ കേരളത്തിൽ കൂടി വേരുറപ്പിക്കുന്നതിനു തടയിടുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നിലുണ്ടാകുക.
കോൺഗ്രസിനോട് കാര്യമായ വിരോധമൊന്നുമില്ലാത്ത എൽഡിഎഫ് ഘടകകക്ഷികളെ യുഡിഎഫിന്റെ ഭാഗമാക്കുക എന്നതാണ് ആദ്യ പടിയായി കോൺഗ്രസ് നേതൃത്വം ചെയ്യുന്നതെന്നാണ് സൂചന. ഇതിനായി ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയതായും സൂചനയുണ്ട്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും അടുത്തുതന്നെ ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ചിട്ടയായ പ്രവർത്തനം നടത്തിയിട്ടും സഹതാപ തരംഗം ഉണ്ടായിട്ടും യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം തിളക്കമാർന്നതല്ലെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ബിജെപിയുടെ സാന്നിധ്യം തന്നെയാണ് തങ്ങൾക്കും തിരിച്ചടിയായെന്നാണ് കോൺഗ്രസും കരുതുന്നത്. തങ്ങളുടെ പാളയത്തിൽ നിന്നും ബിജെപിയിലേക്കു വോട്ടുകൾ ചോർന്നതായി കോൺഗ്രസും കരുതുന്നുണ്ട്. അരുവിക്കരയിൽ യുഡിഎഫിനുണ്ടായ തിരഞ്ഞെടുപ്പു വിജയത്തെക്കാൾ ബിജെപി കൈവരിച്ച നേട്ടം വിശകലനം ചെയ്യണമെന്നു രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. ഇരുപാർട്ടികളും ബിജെപിയുടെ കാര്യത്തിൽ നടത്തിയ വിലയിരുത്തലാണ് ഒരു സിപിഐ(എം) - കോൺഗ്രസ് ബാന്ധവത്തിനുള്ള പുതുവഴികൾ തെളിക്കുന്നതെന്നാണു സൂചന.
സിപിഐയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വീക്ഷണം ദിനപത്രത്തിൽ വന്ന ലേഖനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സിപിഎമ്മിനേയും എൽഡിഎഫിനെയും വിട്ട് സിപിഐ യുഡിഎഫിലേക്കു വരുമെന്ന തരത്തിലായിരുന്നു വീക്ഷണത്തിന്റെ മുഖപ്രസംഗം. അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ചതല്ല ഈ വാർത്തയെന്നും ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് സിപിഐ യുഡിഎഫിലേക്കെന്ന തരത്തിൽ മുഖപ്രസംഗം എഴുതിയതെന്നുമാണ് സൂചന. മുമ്പ് കോൺഗ്രസിനോടു സഹകരിച്ചു പ്രവർത്തിച്ച പാർട്ടിയാണ് സിപിഐ എന്നതും വീക്ഷണത്തിന്റെ മുഖപ്രസംഗത്തിനു വഴിതെളിച്ചു. എൽഡിഎഫിൽ അതൃപ്തിയുള്ള ഘടകകക്ഷികളെ എല്ലാം ഇത്തരത്തിൽ യുഡിഎഫ് പാളയത്തിലേക്കു കൊണ്ടുവരാനുള്ള നീക്കമാണ് ഘട്ടംഘട്ടമായി നടപ്പാക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്.
ഇന്നു ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കോൺഗ്രസ് നേതാക്കൾ നടത്തുന്ന ചർച്ചയിൽ ഈ വിഷയവും പരിഗണനയിലുണ്ടാകുമെന്നാണ് വിവരം. കേരളത്തിലെ പരിമിതമായ സാഹചര്യത്തിൽ കോൺഗ്രസിനോടുള്ള എതിർപ്പു ശരിയാണെന്നു തോന്നാമെങ്കിലും അതാണോ ഇനി വേണ്ടതെന്ന പുനർവിചിന്തനമാണ് ഇടതുമുന്നണിയിലുള്ളതെന്നാണ് കോൺഗ്രസ് വക്താവ് പി സി ചാക്കോ പറഞ്ഞത്. കോൺഗ്രസുമായി സഹകരിക്കാതെ ഇടതു പാർട്ടികൾക്കു ബിജെപിയെ ചെറുക്കാനാകില്ലെന്നു കഴിഞ്ഞ ദിവസം എ കെ ആന്റണിയും പറഞ്ഞിരുന്നത് ഈ നീക്കത്തിന്റെ മുന്നോടിയായാണ് വിലയിരുത്തൽ.
ഇടതുപക്ഷത്തു നിന്നു കോൺഗ്രസിലേക്കു കൂടുതൽ വ്യക്തികളും സഖ്യകക്ഷികളും വരാനുള്ള സാധ്യത നിലവിലുണ്ടെന്നാണ് വിവിധ കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. ബംഗാളിലേതിനു സമാനമായ രാഷ്ട്രീയ സാഹചര്യം കേരളത്തിലും ഉരുത്തിരിയുന്നുണ്ടെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടതായി കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. കേരളത്തിൽ ബിജെപി വേരുറപ്പിക്കുന്നതു തടയാൻ സിപിഎമ്മും കോൺഗ്രസും കൈകോർക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍