ജയലളിത വെറുത്തിരുന്ന ദിനകരൻ തന്നെ 'അമ്മ'യുടെ പിൻഗാമിയായി; ജീവന്മരണ പോരാട്ടത്തിൽ രണ്ടില ചിഹ്നം കിട്ടിയിട്ടും പളനി സ്വാമിയും പനീർസെൽവവും കാലിടറി വീണു; ഡിഎംകെ നിലപരിശായി; കാശിറിക്കി കളിച്ച് വിമതനായി ജയിച്ചു കയറി ദിനകരൻ; ഇനി ലക്ഷ്യം മുഖ്യമന്ത്രി കസേര; അഴിമതിക്കേസിൽ അകത്തായ ശശികലയ്ക്ക് കരുത്ത് പകർന്ന അത്യുഗ്രൻ ജയം; ആർ കെ നഗറിൽ മരുമകനിലൂടെ ലക്ഷ്യമിട്ടത് സാധിച്ച് ചിന്നമ്മ; തമിഴ്നാട്ടിൽ അധികാര കേന്ദ്രങ്ങൾ ഇനി മാറിമറിയും
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: തമിഴ്നാട് മന്നാർഗുഡി മാഫിയയുടെ പിടിയിലാണ്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും മന്നാർഗുഡി മാഫിയയ്ക്കെതിരെ ഉയർന്നു. ജയലളിതയുടെ തോഴി ശശികല മുഖ്യമന്ത്രിയാകാൻ കുപ്പായം തച്ചപ്പോൾ കോടതിയുടെ ഇടപെടലെത്തി. അവർ അഴിക്കുള്ളിലായി. ഇപ്പോൾ മരുമകൻ ദിനകരനിലൂടെ തമിഴ്നാട് തിരിച്ചു പിടിക്കുകയാണ് ശശികല. ഇതിന്റെ ഭാഗമായാണ് ദിനകരനെ ജയലളിതയുടെ മണ്ഡലത്തിൽ എഐഎഡിഎംകെയുടെ സ്ഥാനാർത്ഥിയാകിയത്. വമ്പൻ വിജയവുമായി ദിനകരൻ ജയിക്കുമ്പോൾ ചിരിക്കുന്നത് അഴിക്കുള്ളിലായ ശശികലയാണ്.
ടിടിവി-60,584
ഇ.മധുസൂദനൻ(എഐഎഡിഎംകെ)-30,555
എൻ.മരുതുഗണേശ്(ഡിഎംകെ)- 17145
ബിജെപി-942
തമിഴർക്ക് അമ്മയായിരുന്നു ജയലളിത. ജയലളിതയുടെ വ്യക്തിപ്രഭാവത്തിൽ എംജിആറിന് ശേഷവും അണ്ണാ ഡിഎംകെ മുന്നോട്ട് പോയി. അപ്രതീക്ഷിതമായി ജയലളിത മരിച്ചപ്പോൾ വിവാദവുമെത്തി. അഴിമതിക്കേസിൽ ജയലളിതയ്ക്കൊപ്പം പ്രതിയായിരുന്ന ഉറ്റതോഴി ശശികല അഴിക്കുള്ളിലുമായി. ഇതോടെ അണ്ണാ ഡിഎംകെയിൽ പ്രശ്നങ്ങൾ തുടങ്ങി. ചിന്നമ്മയെ ആദ്യം തള്ളിപ്പറഞ്ഞത് മുൻ മുഖ്യമന്ത്രി പനീർസെൽവമായിരുന്നു. പനീർസെൽവത്തെ തകർക്കാൻ ചിന്നമ്മ കണ്ടെത്തിയ പളനിസ്വാമിയും അധികാരം കിട്ടിയപ്പോൾ സ്വന്തം വഴിക്കായി. പിന്നീട് പളനിസ്വാമിയും പനീർസെൽവവും ഒരുമിച്ചു. ഇവർക്ക് ആർ കെ നഗറിൽ തിരിച്ചടി നൽകുകയാണ് ശശികല. ഇനി ജയലളിതയുടെ അണികളുടെ ചിന്നമ്മയായി ശശികല വീണ്ടും മാറും. കർണ്ണാടക ജയിലിലുള്ള ശശികലയ്ക്ക് വേണ്ടി ദിനകരൻ തമിഴ്നാട് പിടിക്കാനും ശ്രമിക്കും.
പണത്തിന്റെ കുത്തൊഴുക്കാണ് ആർ കെ നഗറിൽ ഉണ്ടായതെന്ന ആരോപണവും ശക്തമാണ്. ജയിച്ചാലും തോറ്റാലും വോട്ടർമാർക്ക് പതിനായിരം രൂപ വച്ച് കൊടുക്കാമെന്ന് ദിനകരൻ പറഞ്ഞതായും ആരോപണം ഉയരുന്നു. നേരത്തെ ഒരിക്കൽ കാശ് കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ആർ കെ നഗറിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. ഇത്തരം ആരോപണങ്ങളുള്ളപ്പോഴും ജയം എന്ന വികാരത്തിലൂടെ എതിരാളികളെ ദിനകരൻ നിഷ്പ്രഭമാക്കും. മൂന്ന് മാസത്തിനുള്ളിൽ അധികാരം താൻ പിടിക്കുമെന്നാണ് വിജയത്തിന് ശേഷം ദിനകരൻ പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത തോൽവിയാണ് ഡിഎംകെയ്ക്ക് നേരിടേണ്ടി വന്നത്. ബിജെപിയും അപ്രസക്തമായി. ഇതോടെ ദിനകരൻ ശക്തനായ നേതാവായി മാറും.
കഴിഞ്ഞ 14 വർഷങ്ങളായി തമിഴകത്ത് ഒരു ഉപതിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന് ജയിക്കാനായിട്ടില്ല. പണത്തിന് പണവും ആളിന് ആളും ഇറക്കി ഭരണകക്ഷി കൽക്കുമ്പോൾ ഉപതിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനാണ് പ്രതിപക്ഷം പലപ്പോഴും തയ്യാറായിട്ടുള്ളത്. ഇതെല്ലാം മനസ്സിലാക്കിയാണ് ദിനകരൻ മത്സരത്തിനെത്തുന്നത്. വെല്ലുവിളികൾ ഏറെയായിരുന്നു. തമിഴ് ജനതയ്ക്ക് മുഴുവൻ ദിനകരനും ജയലളിതയും തമ്മിലെ പ്രശ്നങ്ങൾ അറിയാമെന്നും അതുകൊണ്ട് തന്നെ ദിനകരൻ തോൽക്കുമെന്നും കണക്ക് കൂട്ടി. പക്ഷേ വമ്പൻ വിജയം നേടി ദിനകരൻ എംഎൽഎയാകുന്നു. പണത്തിന്റെ സ്വാധീനവും ഇതിൽ പ്രകടമാണ്. എല്ലാത്തിലും ഉപരി ജയിക്കാനായെന്നതാണ് ദിനകരന്റെ മികവ്.
മന്നാർ ഗുഡി മാഫിയയെ കുറിച്ച് ചില തിരിച്ചറിവുണ്ടായപ്പോൾ ജയലളിത ആദ്യം അകറ്റിയ വ്യക്തിയാണ് ദിനകരൻ. എന്നുട്ടും ആർ കെ നഗറിൽ ദിനകരനെ ശശികല സ്ഥാനാർത്ഥിയാക്കി. ജയിച്ചാൽ ഇനിയുള്ള നാല് കൊല്ലം മന്നാർഗുഡി മാഫിയയ്ക്ക് ഭരണം. അല്ലെങ്കിൽ ശശികലയുടെ രാഷ്ട്രീയവും തീരും. അങ്ങനെ രണ്ടും കൽപിച്ചുള്ള കളിക്കാണ് ശശികല വട്ടം കൂട്ടിയത്. ദിനകരന്റെ വിജയത്തോടെ ജയലളിതയുടെ അനുഗ്രഹം തനിക്കൊപ്പമാണെന്ന് ശശികല വാദിക്കും. പളനിസ്വാമിക്കുള്ള എംഎൽഎമാർ ഇനി കൂട്ടത്തോടെ മറുപക്ഷത്ത് എത്തും. ഏത് നിമിഷം വേണമെങ്കിലും ദിനകരൻ മുഖ്യമന്ത്രിയുമാകും. വീണ്ടും എഐഎഡിഎംകെയുടെ നിയന്ത്രണം ശശികലയുടെ കൈയിലെത്തും.
ആർ കെ നഗറിൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരനെ കളത്തിലിറക്കുമ്പോൾ ശശികല ക്യാമ്പിന് ഒരു ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. അത് വിജയമായിരുന്നു. ആർ കെ നഗറിൽ നിന്ന് ദിനകരൻ ജയിച്ചതോടെ എടപ്പാടി പഴനിസാമി പിന്നീട് അധികകാലം മുഖ്യമന്ത്രി സ്ഥാനത്തുണ്ടാവില്ലെന്ന വിലയിരുത്തലാണ് ഉണ്ടാകുന്നത്. 1996 ലെ തിരഞ്ഞെടുപ്പിൽ ജയലളിത തോറ്റിരുന്നു. ഈ മണ്ഡലത്തിലാണ് ദിനകരൻ ജയിച്ചു കയറുന്നത്. മുൻ രാഷ്ട്രപതി രാധാകൃഷ്ണന്റെ പേരിലുള്ള മണ്ഡലമാണ് ആർ കെ നഗർ. 1977 ലാണ് ഈ മണ്ഡലം നിലവിൽ വന്നത്. അന്ന് തൊട്ടിന്നോളം നടന്നിട്ടുള്ള 11 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏഴിലും ആർ കെ നഗർ എഐഎഡിഎംകെയ്ക്കൊപ്പമായിരുന്നു.
2015 ലെ ഉപതിരഞ്ഞെടുപ്പിൽ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയലളിത ഇവിടെ നിന്നും ജയിച്ചത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പക്ഷേ, ജയലളിതയുടെ ഭൂരിപക്ഷം 39,545 ആയി കുറഞ്ഞു.1977 മുതൽ 84 വരെ എംജിആറും പിന്നിട് ജയലളിതയും പാർട്ടിയുടെ തലപ്പത്തുണ്ടായിരുന്നപ്പോഴാണ് ആർ കെ നഗറിൽ ഏഴ് വിജയവും എഐഎഡിഎംകെ കൊയ്തത്. ഇരട്ട ഇല എന്ന ചിഹ്നവുമായി മത്സരിച്ചിട്ടും പഴനി സ്വാമിയുടെ ഇ മധുസൂധനന് ജയിക്കാനായില്ല. 1999 ൽ തേനിയിൽ നിന്നും ദിനകരൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004 ൽ പെരിയകുളത്ത് ദിനകരൻ കോൺഗ്രസ് നേതാവ് ആരൂൺ റഷീദിനോട് പരാജയപ്പെടുകയും ചെയ്തു. ഇപ്പോൾ നിർണ്ണായക മത്സരത്തിൽ വീണ്ടും ജയിച്ചു. ഇനി തമിഴ്നാട്ടിലെ നിർണ്ണായ രാഷ്ട്രീയ സ്വാധീനമായി ദിനകരൻ മാറും.
നടീകീയ രംഗങ്ങൾ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുന്ന തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികളിൽ ഒന്നും പുതിയതായില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കിടന്നുകൊണ്ട് പനീർസെൽവത്തെ മുന്നിൽ നിർത്തി ജയലളിത മാസങ്ങൾക്ക് മുമ്പ് പിടിച്ച കടിഞ്ഞാൺ എടപ്പാടി പളനിസ്വാമിയെ മുന്നിൽ നിർത്തി നടത്താനായിരുന്നു ശശികല ആഗ്രഹിച്ചത്. പളനിസ്വാമിയെ പുതിയ നേതാവായി ഉയർത്തിക്കാട്ടിയെങ്കിലും പാർട്ടിയിലെ ഏകാധിപതിയായിരുന്ന ജയലളിത പുറത്താക്കിയ തന്റെ സഹോദരിപുത്രൻ ടിടിവി ദിനകരനെ ശശികല പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവന്നത് വ്യക്തമായ പദ്ധതി പ്രകാരമായിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കം മുതൽ ശശികലയ്ക്കൊപ്പം സഹോദരി വനിതാമണിയുടെ മൂത്തമകൻ ദിനകരൻ ഉണ്ടായിരുന്നു. ഒരു പരിധി വരെ ശശികല ഉപയോഗിച്ച തന്ത്രങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രം ദിനകരൻ ആണെന്നും വിലയിരുത്തുന്നു.
ടിടിവി സഹോദരങ്ങൾ എന്നറിയപ്പെടുന്ന ദിനകരൻ, സുധാകരൻ, ഭാസ്ക്കരൻ സഹോദരന്മാരാണ് സംഘത്തിലുള്ളത്. സുധാകരൻ ജയലളിതയുടെ വളർത്തുമകനാകുകയും പിന്നീട് അകലുകയും ചെയ്തെങ്കിലും ദിനകരൻ അടുപ്പം നിലനിർത്തി. 2011 ലായിരുന്നു ശശികലയെയും ബന്ധുക്കളെയും ജയലളിത പുറത്താക്കിയത്. ദിനകരനും കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ശശികലയെ മാത്രമായിരുന്നു ജയലളിത തിരിച്ചു വിളിച്ചത്. മുമ്പ് 2014 ൽ ജയലളിത 18 വർഷം നീണ്ട അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായപ്പോൾ പകരം മുഖ്യമന്ത്രിയാക്കിയത് പനീർസെൽവത്തെ ആയിരുന്നു. എന്നിരുന്നാലും കാര്യങ്ങൾ തീരുമാനിച്ചിരുന്നത് ജയലളിതയായിരുന്നു.
പിന്നീട് കർണാടക ഹൈക്കോടതി കുറ്റവിമുക്തമാക്കിയപ്പോൾ ജയലളിത തിരിച്ചു വരികയും വണ്ടും അസുഖം ബാധിച്ച് അപ്പോളോ ആശുപത്രിയിൽ കഴിച്ചപ്പോഴും കാര്യങ്ങൾ പനീർശെൽവത്തെയായിരുന്നു ഏൽപ്പിച്ചിരുന്നത്. ഇപ്പോൾ ശശികല ജയിലിൽ. ആർകെ നഗറിലെ ജയത്തോടെ ഇനി പാർട്ടിയെ ദിനകരൻ നയിക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍