മോദിയുടെ മനസ്സിൽ ശ്രീധരൻ തന്നെ; ഉത്തരേന്ത്യൻ ലോബിക്ക് താൽപ്പര്യം ദ്രൗപദി മുർമുവിനെ; ജനകീയ പരിവേഷവുമായി സുഷമാ സ്വരാജും മുൻഗണനാ പട്ടികയിൽ; എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയിൽ നിർണ്ണായകമാവുക ആർഎസ്എസ് നിലപാട്; പൊതു സമ്മതനെന്ന വിലയിരുത്തൽ മെട്രോമാന് അനുകൂലമാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മെട്രോറെയിൽ ശില്പിയും മലയാളിയുമായ ഇ. ശ്രീധരനെ രാഷ്ട്രപതിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിയായ താൽപ്പര്യം. എന്നാൽ രാഷ്ട്രീയക്കാരെ ഈ പദവിയിലേക്ക് നിയോഗിച്ചാൽ മതിയെന്നാണ് ബിജെപിയിലെ വിലിയൊരു വിഭാഗത്തിന്റെ നിലപാട്. ജാർഖണ്ഡ് ഗവർണർ ദ്രൗപദി മുർമുവിനൊപ്പം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പേരും സജീവ പരിഗണനയിലാണ്. ഒഡീഷയിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ദ്രൗപദി മർമുവിന് വേണ്ടി ബിജെപിയിലെ ഉത്തരേന്ത്യൻ ലോബി ചരട് വലിക്കുന്നു. ജനകീയ മുഖമാണ് സുഷമാ സ്വരാജിന്റെ കരുത്ത്. ആരോഗ്യ പ്രശ്നങ്ങളുള്ള സുഷമയെ രാഷ്ട്രപതിയാക്കണമെന്നാണ് അദ്വാനി പക്ഷത്തിന്റെ ആഗ്രഹം. ഇക്കാര്യത്തിൽ ആർഎസ്എസ് നിലപാടാകും നിർണ്ണായകം.
മോദിയുടെ പിന്തുണയുള്ളതിനാൽ ശ്രീധരനാണ് കൂടുതൽ സാധ്യതയെന്നാണ് സൂചന. എന്നാൽ, ഭരണവൃത്തങ്ങളോ ബിജെപി. വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മെട്രോമാൻ എന്നറിയപ്പെടുന്ന ഇ. ശ്രീധരനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. രാജ്യം ആദരവോടെ കാണുന്ന ശ്രീധരനെ എതിർക്കാൻ പ്രതിപക്ഷം തയ്യാറാകില്ലെന്നും ഇതിന് ഉപോദ്ബലകമായി പറയപ്പെടുന്നു. മുമ്പ് ബിജെപി കേന്ദ്രം ഭരിച്ചപ്പോൾ എപിജെ അബ്ദുൾ കലാമിനെയാണ് രാഷ്ട്രപതിയാക്കിയത്. ഇതു പോലെ ശ്രീധരനെ രാഷ്ട്രപതിയാക്കാനാണ് മോദിക്കും താൽപ്പര്യം. ഇന്ന് ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. ശ്രീധരനേയും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന സൂചന അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിട്ടുണ്ട്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്നാഥ് സിങും വെങ്കയ്യനായിഡുവും അരുൺ ജെയ്റ്റ്ലി എന്നിവരടങ്ങുന്ന മൂന്നംഗ സമിതി വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. സോണിയയെ കണ്ട ശേഷം സിപിഐ- എം എംപി സീതാറാം യെച്ചൂരിയേയും കാണും. ജൂൺ 12-ന് രാജ്നാഥ് സിങ്, അരുൺ ജയ്റ്റ്ലി, വെങ്കയ്യ നായിഡു എന്നിവർ പ്രതിപക്ഷ കക്ഷികളുമായി ചർച്ചകൾ നടത്തിയിരുന്നു. ബിജെപി. സമിതിയിൽ സംസാരിച്ച ശേഷം സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്നാണ് അറിയുന്നത്. പ്രതിപക്ഷം പലരേയും രാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലുള്ള കേന്ദ്ര നിലപാട് അറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളു. ജൂൺ 28-ാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
ബിജെപി ശ്രീധരന്റെ പേരുയർത്തിയാൽ അതിനെ ഇടതുപക്ഷത്തിന് പിന്തുണയ്ക്കേണ്ടി വരും. കേരളത്തിൽ ശ്രീധരനുള്ള അംഗീകരാമാണ് ഇതിന് കാരണം. ഇതിലൂടെ പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പത്തിനാണ് ബിജെപി ശ്രമിക്കുന്നത്. അതിനൊപ്പം രാജ്യത്തിന്റെ പൊതുഗതാഗത വികസനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞു വച്ച എഞ്ചിനിയർക്കുള്ള ആദരവും. ആർഎസ്എസ് നേതൃത്വത്തിന്റെ നിലപാട് തന്നെയാകും ഇനി നിർണ്ണായകം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആരേയും ജയിപ്പിക്കാൻ നിലവിലെ അവസ്ഥയിൽ എൻഡിഎയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ പരിവാറുകാരൻ പ്രസിഡന്റാകട്ടേ എന്ന നിലപാട് ആർ എസ് എസിനുണ്ടെന്നാണ് സൂചന.
ശ്രീധരൻ രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽനിന്ന് ആദ്യം ഒഴിവാക്കിയതെന്നാണ് വിവരം. രാഷ്ട്രപതി സ്ഥാനാർത്ഥിയെ എൻഡിഎ പ്രഖ്യാപിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇതിനാൽതന്നെ കൊച്ചി മെട്രോ ഉദ്ഘാടന പരിപാടിയിൽ തനിക്കൊപ്പം ശ്രീധരൻ വേദി പങ്കിടുന്നത് ഉചിതമാകില്ലെന്നു പ്രധാനമന്ത്രി കരുതിയിരുന്നു. ഇതാണ് അദ്ദേഹത്തെ ആദ്യം വേദിയിൽനിന്ന് ഒഴിവാക്കിയത്. ഇക്കാര്യം ശ്രീധരന് അറിയാമായിരുന്നെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് ശ്രീധരന്റെ പേര് സജീവ ചർച്ചയായത്.
സുമിത്രാ മഹാജൻ, ദ്രൗപദി മർമ്മു, സുഷമാ സ്വരാജ്, കരിയ മുണ്ട, തൻവർ ചന്ദ് ഗെലോട്ട്, രജനികാന്ത്, ഇ ശ്രീധരൻ എന്നിവരെയാണ് രാഷ്ട്രപതിയാക്കാൻ ബിജെപി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ പേര് ശിവസേന മുന്നോട്ട് വച്ചിരുന്നു. എന്നാൽ താനില്ലെന്ന് മോഹൻ ഭാഗവത് അറിയിച്ചിട്ടുണ്ട്. അയോധ്യാക്കേസ് അദ്വാനിയുടെ സാധ്യതയും ഇല്ലാതാക്കി. മീരാകുമാർ, ഗോപാലാകൃഷ്ണ ഗാന്ധി, ശരദ് യാദവ് എന്നിവരെയാണ് പ്രതിപക്ഷം പ്രധാനമായും പരിഗണിക്കുന്നത്. ഇതിൽ ശ്രീധരന് പൊതു സമ്മതനായി മാറാനുള്ള വ്യക്തിപരമായ മേന്മകളുണ്ട്. രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനയെ ഏവരും അംഗീകരിക്കുന്നുവെന്നതാണ് ഇതിന് കാരണം.
കഴിഞ്ഞ ദിവസം രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം തുടങ്ങിയിരുന്നു. പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിനമായ ഇന്നലെ മാത്രം ആറു പേരാണ് മുന്നോട്ടുവന്നത്. ഇവരിൽ മുംബൈ സ്വദേശികളായ ദമ്പതികളുമുണ്ട്. സൈറാ ബാനോ മുഹമ്മദ് പട്ടേൽ ഭർത്താവ് മുഹമ്മദ് പട്ടേൽ അബ്ദുൾ ഹമീദ് എന്നിവരാണ് ഒരുമിച്ച് പത്രിക നൽകിയത്. തങ്ങളിൽ ഒരാളെ പ്രസിഡന്റാക്കിയാൽ നല്ലകാര്യമായിരിക്കുമെന്നും വൈസ് പ്രസിഡന്റിനായി തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യം വരില്ലെന്നുമാണ് ദമ്പതികൾ റിട്ടേണിങ് ഓഫീസറെ അറിയിച്ചത്. കഴിഞ്ഞ 29 വർഷത്തിനിടെ 170 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പരാജയം ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ടിച്ച തമിഴ്നാട് സ്വദേശി ഡോ.കെ. പത്മരാജനാണ് നാമനിർദ്ദേശം നൽകിയ മറ്റൊരാൾ.
മധ്യപ്രദേശ സ്വദേശി ആനന്ദ് സിങ് കുഷ്വാഹ, തെലങ്കാന സ്വദേശി എ.ബാലരാജ്, പൂണെ സ്വദേശി കൊന്ദേകർ വിജയ്പ്രകാശ് എന്നിവരും മത്സരത്തിന് മുന്നോട്ടുവന്നിട്ടുണ്ട്. ഒരു സന്യാസിയുടെ വേഷത്തിലാണ് മേൽമുണ്ട് ധരിച്ച് വിജയ്പ്രകാശ് എത്തിയത്. എന്നാൽ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാത്തതിനാൽ ഇവരിൽ പലരുടേയും പത്രികകൾ തള്ളിക്കളഞ്ഞേക്കും. നാലു പേർക്ക് മാത്രമാണ് 15,000 രൂപ കെട്ടിവയ്ക്കാൻ കഴിഞ്ഞത്. തന്റെ പത്രിക തള്ളുമെന്ന് അറിയാമെന്ന് വിജയ്പ്രകാവശ പറഞ്ഞു. തന്നെപോലെയുള്ള സാധാരണക്കാരന് 100 പേരുടെ ഒപ്പ് ശേഖരിക്കാൻ കഴിയില്ല. പാർലമെന്റ് പോലെയുള്ള നമ്മുടെ സംവിധാനങ്ങൾ രാഷ്ട്രീയ പാർട്ടികളെ തളച്ചിടുന്ന ജയിലുകളാണെന്നും അദ്ദേഹം പറഞ്ഞു.
35 വയസ്സ് പൂർത്തിയായ ലോക്സഭയിലേക്ക് മത്സരിക്കാൻ യോഗ്യരായ ഇന്ത്യൻ പൗരന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. എന്നാൽ, രാഷ്ട്രപതിതിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള 50 പേർ നിർദ്ദേശിക്കുകയും 50 പേർ പിന്താങ്ങുകയും ചെയ്യുന്നവർക്കുമാത്രമേ പത്രിക നൽകാനാവൂ. ജൂൺ 28-നാണ് പത്രിക സ്വീകരിക്കുന്ന അവസാന ദിവസം. 29-ന് സൂക്ഷ്മപരിശോധന നടക്കും. ജൂലായ് ഒന്നുവരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. വോട്ടെണ്ണൽ ജൂലായ് 20-നാണ്. എംപി.മാരും എംഎൽഎ.മാരും അടങ്ങിയ ഇലക്ടറൽ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഇവരുടെ വോട്ടിന്റെ മൂല്യത്തിൽ വ്യത്യാസമുണ്ട്.
ലോക്സഭാ സെക്രട്ടറി ജനറൽ അനൂപ് മിശ്രയാണ് റിട്ടേണിങ് ഓഫീസർ. സംസ്ഥാനങ്ങളിൽ നിയമസഭാ സെക്രട്ടറിമാർ അസി. റിട്ടേണിങ് ഓഫീസറായി പ്രവർത്തിക്കും. എംപി.മാർക്ക് ഡൽഹിയിലും എംഎൽഎ.മാർക്ക് അതത് നിയമസഭകളിലും വോട്ട് ചെയ്യാം. മുൻകൂർ അനുമതി വാങ്ങിയാൽ മറ്റേതെങ്കിലും പോളിങ്സ്റ്റേഷനിലും വോട്ടുചെയ്യാം. ആനുപാതിക പ്രാതിനിധ്യ സംവിധാനത്തിലാണ് വോട്ടെടുപ്പ്. പേന ഉപയോഗിച്ച് ബാലറ്റ് പേപ്പറിലാണ് വോട്ടുചെയ്യേണ്ടത്. ഇത്തവണ പ്രത്യേക പേന തിരഞ്ഞെടുപ്പ് കമ്മിഷൻതന്നെ നൽകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്ദി പറഞ്ഞു. മറ്റേതെങ്കിലും പേന ഉപയോഗിച്ചാൽ വോട്ട് അസാധുവാക്കും.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്