മുൻതൂക്കം യൂഡിഎഫിന്; കൽപ്പറ്റയിൽ ശ്രേയാംസും ശശീന്ദ്രനും പൊരിഞ്ഞ പോരിൽ; മാനന്തവാടിയിൽ ജയലക്ഷ്മിയും ബത്തേരിയിൽ ഐസി ബാലകൃഷ്ണനും സാധ്യത; സികെ ജാനുവിന്റെ വോട്ടുകളെത്രയെന്ന് അറിയാൻ ആകാംഷ; വയനാട്ടിലെ സാധ്യതകളെ അഡ്വ ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ
അഡ്വ ജയശങ്കർ
വയനാട് യുഡിഎഫ് മേൽക്കോയ്മയുള്ള ജില്ലയാണ്. വയനാട് ജില്ലയാകുന്നതിനു മുൻപ് വയനാട് ജില്ലയുടെ ഗണ്യമായ ഒരു ഭാഗം കോഴിക്കോടും ജില്ലയിലും, എന്നുവച്ചാൽ ഇപ്പോഴത്തെ സുൽത്താൻ ബത്തേരി, കല്പറ്റ പ്രദേശങ്ങൾ വടക്കേ വയനാട് കണ്ണൂർ ജില്ലയിലുമായിരുന്നു. കേരളത്തിന്റെ മുഖ്യധാരയിൽ നിന്നും വേർപെട്ടു കിടക്കുന്ന പ്രദേശമെന്നുള്ളതാണ് വയനാടിന്റെ വേറൊരു പ്രത്യേകത. വളരെ പർവതത്താൽ ചുറ്റപ്പെട്ടു വേർപെട്ടു കിടക്കുന്ന പ്രദേശമാണിത്. അവസ്ഥ വളരെ ദുഷ്കരമാണ്. വലിയൊരു വിഭാഗം ആദിവാസികളാണ് ഇവിടെ ജീവിക്കുന്നത്.
വയനാട് ജില്ലയിലെ മുന്നിൽ രണ്ടു മണ്ഡലങ്ങളും പട്ടിക വർഗ്ഗകാർക്ക് സംവരണം ചെയ്തിട്ടുള്ള മണ്ഡലങ്ങളാണ്. കേരളത്തിൽ പട്ടിക വർഗ്ഗകാർക്ക് സംവരണം ചെയ്തിട്ടുള്ള രണ്ടേ രണ്ടു മണ്ഡലങ്ങളെയൊള്ളു അത് രണ്ടും വയനാട്ടിലാണ്. വയനാട്ടിലെ ആദിവാസികൾക്കിടയിൽ തന്നെ ഉച്ചനിചത്വംമുണ്ട് എന്നുള്ളതാണ് വസ്തുത. പല പല വിഭാഗങ്ങൾ തമ്മിൽ കണ്ടാൽ മിണ്ടാത്ത രീതിയുമുണ്ട് ഇവരിൽ ഭൂരിഭാഗവും അവഗണനകളും, ചൂഷണത്തിന് വിധേയരായവരുമാണ്. ദാരിദ്രവും പട്ടിണിയും ചുഷണവും ഏറ്റുവാങ്ങിയ ഒരു ജനതയാണ് കൂടുതലായും വയനാട്ടിലുള്ളത്.
മദ്യപാനവും നല്ല രീതിയിലാണ് ഇവിടെയുള്ളവർക്കു. കുടിയേറ്റക്കാരും, രാഷ്ട്രീയക്കാരും ഇവരെ പറ്റിക്കുന്നതിൽ ഒട്ടും പിന്നിലുമല്ല. പിന്നെ വയനാട്ടിലെ കുടിയേറ്റക്കാകാരും അല്ലാത്തവരുമായ ബഹുഭൂരിപക്ഷം കർഷകരെ സംബന്ധിച്ച് കാപ്പി കുരുമുളകു , തുടങ്ങിയ നാണ്യ വിളകൾ കൃഷി ചെയ്യുന്നവർക്ക് ഇതിനൊന്നും വില കിട്ടുന്നില്ല എന്നാ പ്രശ്നം കാരണം ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയുന്ന സ്ഥലവും വയനാടാണ്. പക്ഷെ ഇതൊന്നും പത്രങ്ങളിൽ പലപ്പോഴും വാർത്തയാകാറില്ല, അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ദുഷ്കരമായ അവസ്ഥയാണ് വയനാട്ടിലുള്ളത്.
1980 ൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് വയനാട് ജില്ല ഉണ്ടായത്. ജില്ലാ ഉണ്ടായത്തിന് ശേഷം കുറെ റോഡുകൾ ഉണ്ടായി ഇന്നലത്തെ വേറെ ഗുണമൊന്നും ജില്ലയായിട്ടും ഇവിടെ ഉണ്ടായിട്ടില്ല. നേരത്തെ കല്പറ്റ സുലത്താൻ ബത്തേരി വടക്കേ വയനാട് എന്നി മൂന്ന് മണ്ഡലങ്ങളാണ് മുൻപ് ഇവിടെ ഉണ്ടായിരുന്നത് ഇപ്പോൾ വടക്കേ വയനാട് മാറ്റി അത് മാനന്തവാടിയായി മാറി.
കൽപ്പറ്റയിൽ പൊരിഞ്ഞ പോര്
വയനാട് ജില്ലയിൽ സംവരണമല്ലാത്ത ഏക മണ്ഡലം കൽപ്പറ്റയാണ്. കൽപ്പറ്റ ഒരു വലിയ കോൺഗ്രസ് മണ്ഡലമാണ്. കൽപ്പറ്റയിൽ കോൺഗ്രസ്സുകാർ അല്ലാത്ത മൂന്ന് പേരെ ആകെ ജയിച്ചിട്ടുള്ളൂ. 1952 ൽ പത്മ പ്രഭ ഗൗണ്ടർ, 1987 ൽ പത്മ പ്രഭാത് ഗൗണ്ടറുടെ മകൻ വീരേന്ദ്ര കുമാർ ഗൗണ്ടർ, 1996 ൽ ഇദ്ദേഹത്തിന്റെ മകൻ ശ്രേയംസ് കുമാർ ഗൗണ്ടർ എന്നിവരാണ് ആ ജയിച്ച മഹാന്മാർ. ഇത്തവണയും ശ്രേയംസ് കുമാർ തന്നെയാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധങ്ങൾ ഒപ്പം പണത്തിന്റെ സ്വാധീനം, വാഗ്മിയും എഴുത്തുകാരനുമാണ് വീരേന്ദ്ര കുമാർ ഇദ്ദേഹത്തിന്റെ അച്ഛൻ, എന്നുള്ള ചില മേന്മകളും ഉള്ളതുകൊണ്ടാണ് ഇവിടെ ഇവർ സ്ഥിരമായി ജയിക്കാറുള്ളത്. 2006 ലെ വി എസ് തരംഗത്തിൽ മന്ത്രി ആയിരുന്ന കെകെ രാമചന്ദ്രനെ തോൽപിച്ചാണ് ശ്രേയംസ് കുമാർ ജയിച്ചത്. കെകെ രാമചന്ദ്രൻ അന്ന് മന്ത്രിയായിരുന്നു മന്ത്രി യായിരിക്കുമ്പോൾ അഴിമതി കാണിച്ചത് പിടിച്ചു ഇദ്ദേഹം വളരെ ഡിമായി ഇരിക്കുന്ന സമയത്താണ് 2006 ലെ തിരഞ്ഞെടുപ്പ് വരുന്നത്, ആ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാമചന്ദ്രൻ മാഷിന്റെ രാഷ്ട്രീയ ഭാവിയും ഏറെക്കുറെ അസ്തമിച്ചുവെന്നും പറയാം.
2011 ലും യുഡിഎഫിനൊപ്പം ചേർന്ന് വലിയ ഭൂരിപക്ഷത്തോടെ ഇദ്ദേഹം വീണ്ടും ജയിച്ചു. പിഎ മുഹമ്മദ് എന്ന മാർസിസ്റ്റ് സ്ഥാനാർത്ഥിയെ 18169 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം മലത്തിയടിച്ചത്. എന്നാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, കൽപ്പറ്റയിൽ കഷ്ടിച്ചു 2000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി എം ഐ ഷാനവാസിനു കിട്ടിയത് . ഷാനവാസ് അത്രക്കും അൺ പോപ്പുലർ ആയിരുന്നു എന്നുള്ളതാണ് ഇതിനു കാരണം. ആദ്യം ഇവിടുന്നു ഷാനവാസ് ജയിച്ചിട്ടുണ്ട്. ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. വീണ്ടും സ്ഥാനാർത്ഥിയാകാൻ വേണ്ടിയാണു പിന്നെ ഇദ്ദേഹം ഇങ്ങോട് വന്നത് എന്നതാണ് ഇതിന്റെ സ്ഥിതി.
ഇത്തവണയും ശ്രേയംസ് കുമാർ തന്നെയാണ് കല്പറ്റയിൽ യുഡിഎഫ് സ്ഥാനാർത്ഥി. പക്ഷെ വിജയം പഴയതുപോലെ എളുപ്പമല്ല കാരണം സിപിഐ(എം) സ്ഥാനാർത്ഥി വളരെ ജനകീയനായ ജില്ലാ സെക്രട്ടറി സി കെ ശശിന്ദ്രനാണ്. ശശീന്ദ്രൻ വളരെ ജനകീയനാണ്. ഇപ്പോഴും പശുവിനെ കറക്കുന്ന, കൃഷി ചെയ്യുന്ന, കാലത്തു ചെടികൾക്ക് വെള്ളം ഒഴിച്ചതിന് ശേഷം പൊതുപ്രവർത്തനത്തിന് പോകുന്ന , ചെരുപ്പിടാത്ത, കട്ടൻ ചായ, പരിപ്പുവട കമ്മ്യൂണിസത്തെക്കാളും ലളിതമായ ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ്കാരണാണ് ശശീന്ദ്രൻ. അല്ലാതെ േ്രശയംസ് കുമാറിനെ പോലെ ഷോട്സും ടീഷർട്ടും ഇട്ടു നടക്കുന്ന ഒരു ഫ്രീക്കനല്ല.
അതുപോലെ ശ്രേയംസ് കുമാർ ഒരു ഉലകം ചുറ്റും വാലിഭനാണ്. ഇന്ന് കൽപ്പറ്റയിൽ ആണെങ്കിൽ നാളെ ലോസ് ഏഞ്ചൽസിൽ ആയിരിക്കും. ചിലപ്പോൾ കിളിമഞ്ചാരോ കാണാൻ പോയിരിക്കുകയായിരിക്കും. എന്നാൽ ശശീന്ദ്രൻ കുടി പോയാൽ കല്പറ്റ വിട്ടു സുൽത്താൻ ബത്തേരി വരെ പോയിട്ടുണ്ടാകും. വയനാടിന് അപ്പുറം ലോകമുണ്ടോ എന്നറിയാത്ത ആളാണ് അദ്ദേഹം. േ്രശയംസ് കുമാറും ശശീന്ദ്രനും തമ്മിലാണ് ഇക്കുറി ഇവിടെ പോരാട്ടം വീരേന്ദ്ര കുമാറിന്റെ മകനെ തോൽപ്പിച്ച് കൾപ്പറ്റയെ ചുവപ്പുകോട്ടയാക്കാൻ പറ്റുമോ എന്നുള്ളതാണ് ഇപ്പോഴത്തെ നമ്മുടെ ചർച്ച വിഷയം. ശശീന്ദ്രൻ വളരെ ശക്തനായ സ്ഥാനാർത്ഥിയാണെങ്കിൽ പോലും ഇന്നത്തെ നിലക്കു ശ്രേയംസ് കുമാർ ജയിക്കാൻ തന്നെയാണ് സാധ്യത.
ജയലക്ഷ്മിക്ക് തന്നെ മുൻതൂക്കം
മാനന്തവാടി വടക്കേ വയനാടായിരുന്ന കാലത്തു സ്ഥിരമായി കോൺഗ്രസാണ് ജയിച്ചുകൊണ്ടിരുന്നത്. 2006 ലാണ് മാനന്തവാടിക്കൊരു മാറ്റമുണ്ടായത്, അന്ന് സിപിഐ(എം) സ്ഥാനാർത്ഥി കെസി കുഞ്ഞിരാമൻ ജയിച്ചു.
2011 ലെ അദ്ദേഹം തോറ്റുപോയി അങ്ങനെ മാനന്തവാടി വീണ്ടും കോൺഗ്രസ് തിരിച്ചു പിടിച്ചു. രാഹുൽ ഗാന്ധി ചരടിൽ കെട്ടി ഇറക്കിയ നമ്മുടെ സികെ ജയലക്ഷ്മിയാണ് ഇവിടെ ജയിച്ചത്. ഇത്തവണയും ജയലക്ഷ്മി തന്നെ മത്സരിക്കുന്നു. ലോകസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി 8000 ൽ പരം വോട്ടുകൾ ലീഡ് ചെയ്ത മണ്ഡലമാണ് മാനന്തവാടി. ഒ ആർ കേളു വാണ് അവിടെ സിപിഐ(എം) ന്റെ സ്ഥാനാർത്ഥി .കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. ജയസാധ്യത ഏറെക്കുറെ ഇവിടെ ജയ ലക്ഷ്മിക്കാണ് എന്നുപറയാം.
ജാനുവിന്റെ സാന്നിധ്യത്തിലും സാധ്യത ബാലകൃഷ്ണന്
2006 വരെ സംവരണമല്ലാത്ത പൊതു നിയോജക മണ്ഡലമായിരുന്നു സുൽത്താൻ ബത്തെരി. സിപിഐ യുടെ കൃഷ്ണ പ്രസാദ് ആണ് അന്ന് ഇവിടെ ജയിച്ചത്. അതിനു മുൻപ് കോൺഗ്രസിലെ എൻപി അപ്പച്ചനാണ് ഇവിടെ ജയിച്ചത്. കുടിയേറ്റക്കാരും ആദിവാസികളും ഒരുപാടുള്ള പ്രദേശമാണ് ഇത് അതുകൊണ്ടു സാധാരണ ഗതിയിൽ ഇവിടെ കോൺഗ്രസാണ് ജയിക്കേണ്ടത്. 2011 ൽ ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ഐസി ബാലകൃഷ്ണന്നാണ് ജയിച്ചത്. 15000 വോട്ടിന്റെ അടുത്ത് ഭൂരിപക്ഷം ഇദ്ദേഹത്തിന് ഇവിടെ കഴിഞ്ഞ തവണ കിട്ടി. പക്ഷെ പാർലമെന്റ് ഇലക്ഷനിൽ ബത്തേരിയിൽ എൽഡിഎഫ് 8000 വോട്ടുകളാണ് ലീഡ് ചെയ്തത്. തുടർന്നുള്ള ഗ്രാമ പഞ്ചായത്തു തിരഞ്ഞെടുപ്പിലും ഇവിടെ എൽഡിഎഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. സാദാരണ വലത്തോട്ട് തിരിഞ്ഞ മണ്ഡലമാണ് ബത്തേരി.
ഇപ്രാവശ്യവും ഐസി.ബാലകൃഷ്ണൻ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി. എൽഡിഎഫിന്റെ സ്ഥാനാർത്ഥി രുക്മണി സുബ്രമണ്യനാണ്. ഈ ഇലക്ഷനിൽ സുൽത്താൻ ബത്തേരിയുടെ ഏറ്റവും വലിയ പ്രത്യേകത ആദിവാസി നേതാവ് സികെ ജാനു മത്സരിക്കുന്നു എന്നതാണ്. സികെ ജാനു ഇവിടെ ബിഡിജെഎസിന്റെ പിന്തുണയോടു കുടി എൻഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പിനെ ധാന്യമാകുന്നത്. ജാനു ഇവിടെ ജയിക്കാനുള്ള സാധ്യത വളരെ വിരളമാണ് എങ്കിൽ പോലും ജാനുവിന്റെ സ്ഥാനർത്ഥിത്വം വളരെ പ്രകമ്പനം സൃഷ്ടിച്ചിട്ടുണ്ട്.
ബുദ്ധിജീവികളും, ചിന്തകന്മാരും മറ്റ് എല്ല അജണ്ടകളും മാറ്റിവച്ചു ഇപ്പോൾ ജാനുവിന്റെ സ്ഥാനർത്ഥിത്വത്തെ കുറിച്ചാണ് ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്രയും നാളും യുഡിഎഫിനും എൽഡിഎഫിനും വേണ്ടാതിരുന്ന സികെ ജാനു ഇപ്പോൾ ബിജെപിക്കു പ്രിയാങ്കരിയാവുക യും അതിനെ തുടർന്ന് മറ്റു എല്ലാ വിഭാഗത്തിൽ പെട്ട മനുഷ്യാവകാശ പ്രവർത്തകരും, ദളിതരും, മുൻകാല നക്സലെറ്റുകളും ഇപ്പോൾ ജാനുവിന്റെ സമീപനത്തിന്റെ നൈതികതയെ കുറിച്ച് ഘോര ഘോരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. മാതൃഭൂമി പത്രത്തിൽ നമ്മുടെ രണ്ടാം മുണ്ടശ്ശേരി ഇതിനെ കുറിച്ച് ഒരു ലേഖനം തന്നെ എഴുതുകയുണ്ടായി. എന്നാൽ മുത്തങ്ങ വന്യ ജീവി സങ്കേതം കുടി ഉൾപ്പെട്ട സുൽത്താൻ ബത്തേരിയിൽ ജാനുവിന്റെ വിജയം വിദൂരമാണ്. ഐസി ബാലകൃഷ്ണനു തന്നെയാണ് ഇവിടെ ജയസാധ്യത
ബിജെപി വയനാട്ടിൽ തിരെ അവഗണിക്കാവുന്ന പാർട്ടിയല്ല കൽപ്പറ്റയിൽ 13000ത്തിന്റെ അടുത്തും ബത്തേരി യിൽ 19000 നു താഴെയും കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ബിജെപിക്ക് വോട്ട് ലഭിച്ചു. വയനാട്ടിൽ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് തന്നെ ജയിക്കാനാണ് സാധ്യത.
Stories you may Like
- പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയ് ശങ്കർ
- വിഘടനവാദത്തിനും ഭീകരവാദത്തിനും കാനഡ ഇടം നൽകുന്നു: എസ് ജയശങ്കർ
- പാക് വിദേശകാര്യമന്ത്രിയെ എസ് ജയശങ്കർ സ്വീകരിച്ചത് കൈകൂപ്പി നമസ്കാരം പറഞ്ഞ്
- കാനഡ ഭീകരവാദികൾക്ക് താവളം ഒരുക്കുന്നു: ഇന്ത്യ
- വിയറ്റ്നാമിൽ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് എസ് ജയശങ്കർ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്