തന്നെ കള്ളനാക്കി പുറത്താക്കാൻ ചരട് വലിച്ച പാർട്ടി ഉന്നതനെ തിരിച്ചറിഞ്ഞ് ക്ഷോഭത്തോടെ മടക്കം; ബന്ധു നിയമനത്തിലെ പിഴവ് അണികളോട് ഏറ്റു പറഞ്ഞ് കണ്ണൂരിലെ നഷ്ടമായ പ്രതാപം തിരിച്ചു പിടിക്കും; അധികാരത്തിന്റെ അപ്പകഷ്ണം വീണതിന്റെ ക്ഷീണം അണികളുടെ കരുത്തിൽ മറികടക്കും; ഇപി ജയരാജന്റെ മുറിവേറ്റ മടക്കം സിപിഎമ്മിന്റെ അധികാര സമവാക്യങ്ങളിൽ പൊളിച്ചെഴുത്തു നടത്തും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ബന്ധുത്വ നിയമനവിവാദത്തിൽ ഇപി ജയരാജന് പാരകളൊരുക്കിയത് സിപിഎമ്മിലെ തന്നെ ഉന്നതനായിരുന്നുവെന്നാണ് സൂചന. വ്യവസായ വകുപ്പിലെ കൈകടത്തുകൾ നടക്കില്ലെന്ന് കണ്ടപ്പോൾ സമർത്ഥമായി നീങ്ങിയതോടെ ഇപി ജയരാജൻ മന്ത്രിസഭയിൽ നിന്ന് പുറത്തായി. അഴിമതിയെന്ന ലക്ഷ്യത്തോടെയല്ല താൻ പികെ ശ്രീമതിയുടെ ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയാക്കിയത്. അക്കാര്യത്തിൽ പിഴവ് സംഭവിച്ചെന്നും ജയരാജന് അറിയാം. എന്നാൽ ഈ വിഷയത്തിൽ തന്നേയും പി.കെ. ശ്രീമതി എംപി.യേയും ഒറ്റപ്പെടുത്താനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് ജയരാജന്റെ നിലപാട്.
ബന്ധുനിയമനത്തിന്റെ പേരിൽ വ്യവസായ മന്ത്രിസ്ഥാനം രാജിവച്ച് ഒഴിയേണ്ടി വന്ന ജയരാജൻ പാർട്ടിഅണികളുടെ അവിശ്വാസം നേരിടേണ്ടി വന്നിരുന്നു. സ്വന്തം നിയോജക മണ്ഡലമായ മട്ടന്നൂരിലെ പൊതു പരിപാടികൾക്കപ്പുറം പാർട്ടി പരിപാടികളിൽ ജയരാജനുള്ള മേൽക്കോയ്മ നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ഇതിനെല്ലാം പിന്നിൽ സിപിഐ(എം) നേതൃത്വത്തിലെ ചിലരുടെ ബോധപൂർവ്വമായ കൈയുണ്ടെന്നാണ് ജയരാജൻ വിലയിരുത്തുന്നത്. 1998ൽ പിണറായി വിജയൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായതോടെ കേന്ദ്രീകരണം തിരുവനന്തപുരത്തായി. അന്ന് മുതൽ കണ്ണൂരിലെ സിപിഐ(എം) രാഷ്ട്രീയത്തിലെ പ്രധാനിയായിരുന്നു ജയരാജൻ. കോടിയേരി ബാലകൃഷ്ണന് പോലും ജയരാജന്റെ മേധാവിത്വത്തെ കണ്ണൂരിൽ ചോദ്യം ചെയ്യാനായില്ല. പിണറായിയുടെ വിശ്വസ്തനായി നിന്ന് പാർട്ടി കോട്ട ജയരാജൻ കാത്തു.
പിണറായിക്ക് ശേഷം ആരാകും സിപിഐ(എം) സെക്രട്ടറി എന്ന ചോദ്യത്തിന് പോലും ജയരാജൻ എന്ന ഉത്തരം കണ്ടവരുണ്ട്. പിണറായിയും ജയരാജനെയാണ് ആ പദവിയിലേക്ക് ആഗ്രഹിച്ചത്. എന്നാൽ പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരിയെ തഴഞ്ഞ ജയരാജനെ കൊണ്ടു വരുന്നത് മറ്റ് ചില സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ അധികാരത്തിലെത്തുമ്പോൾ മന്ത്രിപദവി വാഗ്ദാനം ചെയ്ത് ജയരാജനെ കാബിനറ്റിൽ രണ്ടാമനാക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ നിയമസഭയിലെ രണ്ടാമത്തെ കസേരയിലും ജയരാജൻ എത്തി. ഇതിനിടെയാണ് അബദ്ധം പിണഞ്ഞ് ജയരാജൻ ബന്ധുത്വ വിവാദത്തിൽ കുടുങ്ങിയത്. മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ ജയരാജൻ പ്രതീക്ഷിച്ചിരുന്നു. സിപിഎമ്മിൽ എക്കാലവും ഇത്തരം നിയമനങ്ങൾ അധികാരത്തിലെത്തുമ്പോൾ പതിവാണ്. അതുകൊണ്ട് തന്നെ അതിലെ രാഷ്ട്രീയ വശങ്ങൾ ജയരാജൻ ചിന്തിച്ചതുമില്ല.
ഇഎംഎസിന്റെ മരുമകൻ സികെ ഗുപ്തനെ കെ എസ് ആർ ടി സിയുടെ തലപ്പത്ത് എത്തിച്ചത് മുതൽ നിരവധി ഉദാഹരണങ്ങളുണ്ട്. പക്ഷേ ജയരാജന്റെ കാര്യം വന്നപ്പോൾ പാർട്ടി ഇതെല്ലാം മറുന്നു. ജയരാജനെ എന്തോ വലിയ ക്രിമിനൽ ആക്കുന്ന വിധം കളികളുണ്ടായി. അണികൾക്കിടയിൽ മോശക്കാരനാക്കി. ഇതിനെല്ലാം പിന്നിലെ കറുത്ത കരത്തെ മനസ്സിലാക്കിയാണ് തന്റെ പകരക്കാരനെ നിശ്ചയിക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ജയരാജൻ വിട്ടുനിന്നത്. സെക്രട്ടറിയേറ്റിലും ആഞ്ഞടിച്ചു. സിപിഎമ്മിലെ ഉന്നതതന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദമാണ് ജയരാജന് കരുക്കായത്. യോഗ്യതയില്ലാത്ത ഇയാളെ വ്യവസായ വകുപ്പിലെ സുപ്രധാന സ്ഥാനത്ത് നിയമിക്കാൻ ജയരാജൻ തയ്യാറായില്ല. ഇതിന്റെ പ്രതികാരം തീർക്കലിൽ പാർട്ടി അണികളിൽ നിന്ന് കേന്ദ്ര കമ്മറ്റി അംഗത്തെ അകറ്റുകയും ചെയ്തു. ഇതിന് പിന്നിൽ കണ്ണൂർ രാഷ്ട്രീയത്തെ കൈയടക്കാനുള്ള ബോധപൂർവ്വ ശ്രമമാണെന്ന് ജയരാജൻ തിരിച്ചറിയുന്നു.
അതുകൊണ്ട് തന്നെ കണ്ണൂരിലേക്ക് പ്രവർത്തനം ശക്തമാക്കാനാണ് ജയരാജന്റെ തീരുമാനം. എന്താണ് സംഭവിച്ചതെന്ന് അണികളോട് നേതാവ് വിശദീകരിക്കും. ഇത് വീണ്ടെടുത്ത് പഴയ പ്രതാപത്തിലേക്ക് വരാനാണ് ജയരാജന്റെ നീക്കം. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതല്ല അണികളുടെ വിശ്വാസത്തകർച്ചക്ക് കാരണമായത്. പകരം പാർട്ടിക്കും മേലേയുള്ള ജയരാജന്റെ ബന്ധങ്ങളിലും വിള്ളലുണ്ടായെന്ന വിലയിരുത്തലുണ്ടായി. പിണറായിയുമായി ജയരാജൻ അകന്നുവെന്ന പ്രചരണവും അതിശക്തമാക്കി. സിപിഐ.(എം.) കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനും ഭാര്യാ സഹോദരിയായ പി.കെ. ശ്രീമതിയും തങ്ങൾ വഹിക്കുന്ന സ്ഥാനങ്ങളോട് നീതി പുലർത്തുന്ന നിലപാടായിരുന്നില്ല സമീപകാലങ്ങളിൽ സ്വീകരിച്ചിരുന്നതെന്ന പ്രചരണവും ബോധപൂർവ്വമായിരുന്നു.
ജയരാജനും പി.കെ. ശ്രീമതിയും സമീപകാലത്ത് കണ്ണൂർ പാർട്ടിയിൽ കരുത്തരായി. ലോക്സഭയിൽ കോൺഗ്രസിനോട് തോൽക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. കെ സുധാകരനെതിരെ ശ്രിമതിയെ മത്സരിപ്പിച്ചതും ജയിപ്പിച്ചതും ജയരാജന്റെ കരുതലായിരുന്നു. മട്ടന്നൂരിലെ മൃഗീയ ഭൂരിപക്ഷവും ജയരാജന്റെ ജനപിന്തുണയ്ക്കുള്ള തെളിവായി. വി എസ് അച്യുതാനന്ദനുമായും നല്ല ബന്ധം പുലർത്തിയ ജയരാജിന് വേണ്ടി വിഭാഗിയത കത്തി നിൽക്കുന്ന കാലത്തും വി എസ് മട്ടന്നൂരിൽ പ്രചരണത്തിനെത്തി. ഇതിനിടെ പാർട്ടിയിലെ എതിരാളികൾ തന്നെ ജയരാജനെതിരെ ആർഭാട വീട് വിവാദവുമുയർത്തി. പാർട്ടിക്ക് പുറത്തും ജയരാജന്റെ വീട് പരാമർശ വിഷയമായിരുന്നപ്പോൾ 'അന്തസ്സുള്ള നേതാവിന് അന്തസ്സുള്ള വസതിവേണം ' എന്ന പ്രസ്താവനയോടെ പ്രതിഷേധത്തെ തണുപ്പിച്ചത് വി എസ്. അച്യുതാനന്ദനായിരുന്നു.
കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ പി.കെ. ശ്രീമതിക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിൽ കാര്യമായ ഇടപെടൽ നടത്തിയത് ഇ.പി. ജയരാജനാണ്. ഇതോടെയാണ് പാർട്ടിക്കുള്ളിൽ ശത്രുക്കൾ കൂടിയത്. ബന്ധുത്വ നിയമവിവാദത്തിൽ ശ്രീമതിയുടെ മകനും വില്ലനായതോടെ ഇരുവരേയും ഒതുക്കാനുള്ള സുവർണ്ണാവസരമായി ഇതിനെ പാർട്ടിക്കുള്ളിലെ മറുവിഭാഗം കണ്ടു. അങ്ങനെ പിണറായി വിജയനെ സമ്മർദ്ദത്തിലാക്കി മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. വിജിലൻസ് അന്വേഷണം ഉടൻ പൂർത്തിയാക്കും. ഇത് മനസ്സിലാക്കി എംഎം മണിയെ പകരക്കാരനാക്കി. ഇതോടെ കുറ്റ വിമുക്തനായാലും മന്ത്രിസഭയിൽ ജയരാജൻ തിരിച്ചെത്തില്ലെന്ന് ഉറപ്പിച്ചു. മന്ത്രിയായാൽ ജയരാജന് തന്നെ വ്യവസായം ലഭിക്കുമെന്ന ഭയമാണ് ഇതിന് കാരണമെന്ന് ജയരാജൻ ക്യാമ്പ് വിശ്വസിക്കുന്നു. ഏതായാലും കണ്ണൂരിൽ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച് അണികളുടെ നേതാവാകാനാണ് നീക്കം.
കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറിയേറ്റിൽ ചിലതെല്ലാം ജയരാജൻ തുറന്നു പറഞ്ഞിരുന്നു. ബന്ധുനിയമന വിവാദത്തിൽ അന്വേഷണം പൂർത്തിയാകാനിരിക്കെ, താൻ ഒഴിഞ്ഞ വകുപ്പുകളിൽ പകരം മന്ത്രിയെ നിശ്ചയിച്ചതിൽ ഇ.പി. ജയരാജന്റെ പ്രതിഷേധമാണ് ഇതിന് കാരണം. എംഎ!ൽഎ. സ്ഥാനം വലിച്ചെറിയുമെന്നും പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജൻ പൊട്ടിത്തെറിച്ചു. പുതിയ മന്ത്രിയെ പ്രഖ്യാപിച്ചപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയെ നേരിട്ട് ആക്രമിച്ച്് കൊണ്ടായിരുന്നു ഇ.പിയുടെ പ്രസ്താവന. കോടിയേരിയും ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണെങ്കിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കാമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനും എ.കെ ബാലനും ബന്ധുക്കളെ സർക്കാർ പദവികളിൽ നിയമിച്ചുവെന്നാണ് ജയരാജന്റെ ആരോപണം. ഇപ്പോൾ തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും ജയരാജൻ പറഞ്ഞു. പുതിയ മന്ത്രിയെ തീരുമാനിക്കുന്നതിന് മുൻപ് തന്നോട് കൂടിയാലോചിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ ജയരാജൻ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
തന്നെ കുറ്റക്കാരനാക്കി തൂക്കിലേറ്റാനാണു ചിലർ ശ്രമിക്കുന്നതെന്ന് ഇ.പി. ജയരാജൻ സെക്രട്ടേറിയറ്റ് യോഗത്തിൽ തുറന്നടിച്ചു. താൻ കുറ്റക്കാരനാണെന്നു പാർട്ടി തന്നെ പ്രഖ്യാപിക്കുമ്പോൾ പൊതുപ്രവർത്തകനായി തുടരുന്നതിൽ അർഥമില്ല. പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണ്. എംഎൽഎ. സ്ഥാനം ഉടൻ രാജിവയ്ക്കുമെന്നും പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു ഈ അഭിപ്രായ പ്രകടനങ്ങൾ. വ്യവസായ മന്ത്രിയായിരിക്കെ നടത്തിയ അഴിമതിവിരുദ്ധ നടപടികളിൽ വിറളിപൂണ്ട ചില പാർട്ടി നേതാക്കളടക്കമുള്ളവർ തന്റെ രക്തത്തിനായി ദാഹിക്കുകയാണ്. എന്നെ വളർത്തിയ പാർട്ടിക്കു തന്നെ വേണ്ടാതായെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതാണു നല്ലത്. എന്തു തെറ്റ് ചെയ്തിട്ടാണ് കുറ്റക്കാരനാക്കി പുറത്താക്കാൻ ശ്രമിക്കുന്നത്? ബന്ധു നിയമനവിവാദത്തിൽ വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് വരാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ തന്നെ കുറ്റക്കാരനെന്നു വിധിയെഴുതി ഇല്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നത്. പാർട്ടി സെക്രട്ടറി ഇവരുടെ കെണിയിൽപ്പെടുകയായിരുന്നുവെന്നും ജയരാജൻ സെക്രട്ടേറിയറ്റിൽ തുറന്നടിച്ചു.. ജയരാജൻ മന്ത്രിപദത്തിൽ തിരിച്ചെത്താതിരിക്കാൻ ഒരു പ്രമുഖ നേതാവിനു രണ്ടു കോടി രൂപയാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ എം.ഡി. നൽകിയത്. മറ്റൊരു നേതാവിന്റെ ഭാര്യയ്ക്ക് ഇദ്ദേഹം ആഡംബര കാർ നൽകിയെന്നീ ആരോപണങ്ങളും സജീവമായി ഉയരുന്നുണ്ട്.
സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കാനൊരുങ്ങിയ പി.കെ ശ്രീമതിയെ കോടിയേരി തടഞ്ഞു. സംസ്ഥാന സമിതിയിൽ ചില കാര്യങ്ങൾ വ്യക്തമാക്കാൻ ഇ.പി. ജയരാജൻ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന വിശദീകരണത്തോടെ സംസാരിക്കാനൊരുങ്ങവേയാണു ശ്രീമതിയെ കോടിയേരി വിലക്കിയത്. എന്നാൽ സെക്രട്ടറിയേറ്റിൽ ജയരാജൻ പറഞ്ഞത് ശ്രീമതി സംസ്ഥാന സമിതിയിൽ ആവർത്തിക്കുമെന്ന ഭയമായിരുന്നു ഈ തടയലിന് കാരണമെന്നും വിലിയിരുത്തുന്നു. ഏതായാലും കണ്ണൂരിലെ സിപിഐ(എം) രാഷ്ട്രീയത്തെ സ്വാധീനിക്കാൻ ജയരാജൻ സജീവമാകുമ്പോൾ പുതിയ ചേരിതിരിവിലേക്ക് കാര്യങ്ങളെത്തിക്കുമെന്നുറപ്പ്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്