തോമസ് ഐസക്കിനെ മൂന്നാമനാക്കി മികച്ച മന്ത്രിയായി വായനക്കാർ കണ്ടെത്തിയത് ജി സുധാകരനെ; രണ്ടാമതായി കൃഷിമന്ത്രി വി എസ് സുനിൽകുമാർ; മികവു വർധിപ്പിച്ച് റെവന്യൂമന്ത്രി ചന്ദ്രശേഖരൻ; പ്രതിപക്ഷവും നേതാവും വലിയതോൽവി; മറുനാടൻ വായനക്കാരുടെ വിലയിരുത്തലുകൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്ന പ്രഖ്യാപനവുമായി അധികാരത്തിൽ എത്തിയ ഇടതു സർക്കാരിലെ മന്ത്രിമാരെ വിലയിരുത്തുമ്പോൾ മുന്നിലെത്തുന്നത് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. സർവേയിൽ പങ്കെടുത്ത 23.8 ശതമാനം പേർ മന്ത്രി സുധാകരനെ പിന്തുണച്ചു. സർക്കാരിന് നൂറു ദിവസം പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ പേരുടെ പിന്തുണയുണ്ടായിരുന്ന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് മൂന്നാമനായെന്നതാണ് സർവേയിലെ ശ്രദ്ധേയമായ വിലയിരുത്തൽ. ഭൂരിഭാഗം മന്ത്രിമാരുടെയും പ്രവർത്തനത്തിൽ കടുത്ത അതൃപ്തിയാണ് വായനക്കാർ വ്യക്തമാക്കുന്നത്. ഭക്ഷ്യമന്ത്രി പി തിലോത്തമനെ ആരും പിന്തുണച്ചില്ല. അതേസമയം, പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ കടുത്ത അതൃപ്തിയും സർവേയിൽ വ്യക്തമായി.
കൃഷിമന്ത്രി അഡ്വ. വി എസ് സുനിൽകുമാറിനെയാണു രണ്ടാമനായി വായനക്കാർ തെരഞ്ഞെടുക്കുന്നത്. സർക്കാരിന് ഒരു വയസു തികയുമ്പോഴും മലയാളികളുടെ മനസിൽ സുനിൽകുമാറിന്റെ ഇമേജിന് വലിയ ഇളക്കം തട്ടുന്നില്ലെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്. നൂറു ദിനം പിന്നിടുമ്പോൾ 24.1 ശതമാനം പേരാണ് സുനിൽകുമാറിനെ പിന്തുണച്ചതെന്നിരിക്കേ ഒരു വർഷം പിന്നിടുമ്പോൾ 20.1 ശതമാനം പേരാണ് അദ്ദേഹത്തെ മികച്ച മന്ത്രിയായി നിർദ്ദേശിക്കുന്നത്.
മൂന്നാമനായി വായനക്കാർ തെരഞ്ഞെടുത്തത് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനെയാണ്. നൂറാം ദിന സർവേയിൽ 38.1 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്ന ഐസക്കിന് വർഷം ഒന്നു പിന്നിടുമ്പോൾ അതു കുറഞ്ഞ് 18.1 ശതമാനമായെന്നതാണ് കൗതുകകരം. ധനവകുപ്പിൽ സർക്കാരിന്റെ തുടക്കത്തിൽ ജനത്തിന് ഏറെ പ്രതീക്ഷയാണുണ്ടായിരുന്നത്. നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടും ധന, നികുതി വകുപ്പുകളുടെ തലവനായ മന്ത്രി ഐസക്കിനെ ജനം പിന്തുണയ്ക്കാൻ മടിക്കുകയാണ്.
സുധാകരനും സുനിൽകുമാറിനും ഐസക്കിനും പിന്നാലെ നാലാം സ്ഥാനത്തു വരുന്നത് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ്. പല വകുപ്പുകൡും ഭരണസ്തംഭനമുണ്ടാകുന്നെന്ന പരാതി നിലനിൽക്കുമ്പോഴും ഊർജസ്വലമായ പ്രവർത്തനമാണ് റെവന്യൂ വകുപ്പിൽ നടക്കുന്നതെന്നു പല തവണ വിലയിരുത്തപ്പെട്ടിരുന്നു. ഇതുതന്നെയാണ് ഇ ചന്ദ്രശേഖരന്റെ പ്രീതി വർധിപ്പിച്ചതെന്നാണു അനുമാനിക്കുന്നത്. 14.4 ശതമാനം വായക്കാരാണ് ഇ ചന്ദ്രശേഖരനെ മികച്ച മന്ത്രിയായി നിർദ്ദേശിക്കുന്നത്. സർക്കാരിന്റെ തുടക്കത്തിൽ വലിയ ജനപ്രീതിയൊന്നുമില്ലാതിരുന്ന മന്ത്രിയാണ് ചന്ദ്രശേഖരൻ എന്നതും ശ്രദ്ധേയമാണ്.
സർക്കാരിന് നൂറു ദിവസം തികഞ്ഞപ്പോൾ നടത്തിയ സർവേയിൽ വെറും 0.7 ശതമാനം വായക്കാരുടെ മാത്രം പിന്തുണയായിരുന്നു റെവന്യൂ മന്ത്രി ചന്ദ്രശേഖരനുണ്ടായത്. ഏതൊരാൾക്കും റെവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾക്കു മന്ത്രിയെ നേരിട്ടു വിളിക്കാൻ അവസരമൊരുക്കിയിരുന്നു. ഉടനടി നടപടിയും ഉണ്ടായിരുന്നു. ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രശ്നങ്ങളാണ് റെവന്യൂ വകുപ്പിൽ വരുന്നതെന്നതിനാലും ജനപക്ഷ പ്രവർത്തനത്തിനു മന്ത്രിതന്നെ നേതൃത്വം നൽകിയതുമാണ് ചന്ദ്രശേഖരന്റെ ജനപ്രീതി ഉയർത്തിയതെന്നാണു വിലയിരുത്തൽ. ഒപ്പം മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ സബ് കളക്ടർ ശ്രീരാം വെങ്കിട്ടരാമനു പിന്തുണ നൽകുകയും കർശന നിലപാടു സ്വീകരിക്കുകയും ചെയ്തതും ചന്ദ്രശേഖരനു തുണയായിട്ടുണ്ട്.
മറ്റു മന്ത്രിമാർക്കൊന്നു വലിയ പിന്തുണ വർഷം ഒന്നു കഴിയുമ്പോൾ ഇല്ലെന്നതും സർവേയിൽ ശ്രദ്ധേയമായ കണ്ടെത്തലായി. ഭക്ഷ്യമന്ത്രി തിലോത്തമനെ പിന്തുണച്ചവർ ആരുമില്ല. ചന്ദ്രശേഖരൻ കഴിഞ്ഞാൽ സർവേയിൽ കൂടുതൽ പേരുടെ നിർദ്ദേശം ലഭിച്ചത് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനാണ്. 5.5 ശതമാനം പേരാണ് രവീന്ദ്രനാഥിനു മികവിന്റെ മാർക്കിട്ടത്. ജലസേചന മന്ത്രി മാത്യു ടി തോമസിന് 3.7 ശതമാനം പേർ പിന്തുണനൽകിയപ്പോൾ തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ ടി ജലീലിനെ പിന്തുണച്ചത് 3.3 ശതമാനം പേരാണ്. ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് 3.1 ശതമാനം പേരുടെ പിന്തുണലഭിച്ചു.
ടൂറിസത്തിൽനിന്നു വ്യവസായത്തിലേക്കു വകുപ്പു മാറ്റം കിട്ടിയ എ സി മൊയ്തീന് 1.9 ശതമാനം വായനക്കാരുടെ പിന്തുണയാണു ലഭിച്ചത്. ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ പിന്തുണയ്ക്കാൻ 1.7 ശതമാനം പേരെത്തിയപ്പോൾ എം എം മണിക്ക് 1.4 ശതമാനം പേരുടെ പിന്തുണ നൽകി. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ 0.8 ശതമാനം പേരാണ് പിന്തുണച്ചത്. വനം മന്ത്രി കെ രാജുവിന് 0.7 ശതമാനവും ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് 0.6 ശതമാനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് 0.4 ശതമാനം പേരുടെയും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് 0.3 ശതമാനം പേരുടെയും പിന്തുണ ലഭിച്ചു. മന്ത്രിസഭയിലെ പ്രമുഖനായ എ കെ ബാലനെ പിന്തുണച്ചവർ തീരെ കുറവായിരുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 0.2 ശതമാനം പേർ മാത്രമാണ് ബാലന് മികവിന്റെ മാർക്കിട്ടത്.
അഴിമതി വിരുദ്ധ നടപടികളിലൂടെയും കൃത്യമായ ഇടപെടലുകളിലൂടെയുമാണ് പൊതുമരാമത്ത് വകുപ്പിൽ ജി സുധാകരൻ ശ്രദ്ധേയനാകുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലെ പ്രവർത്തനമാണ് മിക്കപ്പോഴും സുധാകരനിൽനിന്നുണ്ടായത്. നിരവധി വിവാദങ്ങളിൽ പെട്ടെങ്കിലും വകുപ്പിലെ കാർക്കശ്യവും ജനക്ഷേമ നടപടികളുമാണ് സുധാകരനെ പിന്തുണച്ചതെന്നാണു സർവേയിലൂടെ ലഭിച്ച വിലയിരുത്തൽ. സർക്കാരിന് നൂറു ദിവസം പിന്നിട്ടപ്പോൾ 9.2 ശതമാനം പേരുടെ മാത്രം പിന്തുണയായിരുന്നു സുധാകരന് ലഭിച്ചത്. അതാണ് ഒരു വർഷം പിന്നിടുമ്പോൾ 23.8 ശതമാനമായി വർധിച്ചത്.
മണി മന്ത്രിയാകാൻ യോഗ്യനല്ലെന്ന് ഭൂരിഭാഗം
ഇ പി ജയരാജന്റെ രാജിക്കു ശേഷം മന്ത്രിസഭയിലെത്തിയ എം എം മണി മന്ത്രിയാകാൻ യോഗ്യനല്ലെന്നു വിലയിരുത്തിവരുടെ എണ്ണം 65 ശതമാനമാണെന്നതും ശ്രദ്ധേയമായ വിലയിരുത്തലായി. മന്ത്രിയായ ശേഷവും വിവാദപ്രസ്താവനകൾ തുടർന്ന മണി സർക്കാരിനു പോലും കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു. മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിനെതിരേ രൂക്ഷമായ നിലപാടുമായി മണി രംഗത്തെത്തിയത് സർക്കാരിനു തന്നെ മോശം പ്രതിച്ഛായയാണു നൽകിയത്. മൂന്നാറിന്റെ പേരിൽ സിപിഐ-സിപിഐഎം നേതാക്കൾതമ്മിൽ പരസ്യമായ വാക്പോരിനും വഴി വച്ചത് മണിയുടെ പ്രസ്തവനകളായിരുന്നു. മൂന്നാർ കൈയേറ്റമൊഴിപ്പിക്കിൽ സർക്കാർ നിലപാട് തെറ്റായെന്നു 56.8 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.
പ്രതിപക്ഷം വൻ തോൽവി; ചെന്നിത്തല അതിലും വലിയ തോൽവി
ഏറെ വിവാദങ്ങളുണ്ടാക്കിയ സർക്കാരായിരുന്നിട്ടും പൊതു സമൂഹത്തിലും നിയമസഭയിലും വേണ്ടരീതിയിൽ പ്രതികരിക്കാൻ പ്രതിപക്ഷത്തിനായില്ലെന്ന വിമർശനം ശക്തമായി നിൽക്കേയാണ് അതു ബലപ്പെടുത്തി സർവേയിൽ അഭിപ്രായങ്ങൾ വന്നത്. പ്രതിപക്ഷത്തിന്റെ പ്രവർത്തനം വളരെ മോശമാണെന്ന് സർവേയിൽ പങ്കെടുത്ത 69.9 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. പ്രവർത്തനത്തെ നല്ലതെന്ന് പറഞ്ഞവർ വെറും 2.6 ശതമാനാണെന്നത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലെ പ്രതിപക്ഷത്തോടുള്ള മോശം ജനാഭിപ്രായം വ്യക്തമാക്കുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനം വളരെ മോശമായിരുന്നെന്ന് 66.4 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. പ്രതിപക്ഷനേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനം വളരെ നല്ലതാണെന്നു പറഞ്ഞത് വെറും 1.4 ശതമാനം പേരാണ്. പ്രവർത്തനം നല്ലതാണെന്ന് 4.2 ശതമനം പേരും ഭേദപ്പെട്ടതാണെന്ന് 28 ശതമാനം പേരും അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ പ്രവർത്തനവും പ്രതിപക്ഷത്തിന്റെ പ്രവർത്തനവും തൃപ്തിയുണ്ടാക്കാത്തവരാണ് കേരളത്തിലെ ജനങ്ങൾ എന്ന് ഒരുപോലെ വ്യക്തമായതാണ് മറുനാടൻ മലയാളി നടത്തിയ സർവേ. സർക്കാരിന്റെ ഒരു വർഷം പിന്നിടുമ്പോൾ കഴിഞ്ഞവർഷം ഇതേസമയത്തുണ്ടായിരുന്ന പ്രതീക്ഷകൾ അമ്പേ ഇല്ലാതായെന്ന് വായനക്കാർ അഭിപ്രായപ്പെട്ടതാണ് സർവേയിലൂടെ വ്യക്തമാകുന്നത്.
Stories you may Like
- കെ സുധാകരന്റെ അതിജീവനകഥ
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- മന്ത്രി റിയാസിന്റെ പ്രതിച്ഛായ പരാമർശത്തിൽ വിശദീകരണവുമായി എം വി ഗോവിന്ദൻ
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍