തോറ്റു തുന്നം പാടിയ രാഹുൽ ഗാന്ധിക്ക് 'പപ്പുമോൻ' വിളികേട്ട് തുടരാം; 'പ്രിയങ്കയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ..' നിലവിളി തുടരും; ഡൽഹിക്ക് അപ്പുറത്തും സാന്നിധ്യമറിയിച്ച ആം ആദ്മി കൂടുതൽ കരുത്തു നേടും; 56 ഇഞ്ച് നെഞ്ചളവിന്റെ ബലത്തിൽ മോദി കൂടുതൽ കരുത്തകാനും: തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ബിജെപി തന്നെ. യുപിയിലും ഉത്തരാഖണ്ഡിലും വൻ ഭൂരിപക്ഷം നേടി അധികാരത്തിലേക്ക് കുതിക്കുമ്പോൾ അതിന്റെ ഫുൾ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും നൽകുകയാണ് പാർട്ടി.
എന്നാൽ ബിജെപി-ശിരോമണി അകാലിദൾ സഖ്യത്തിൽ മത്സരിച്ച പഞ്ചാബിൽ കോൺഗ്രസ് ബഹുദൂരം മുന്നിലെത്തി ഭരണം പിടിക്കുമ്പോഴും അതിന്റെ ക്രെഡിറ്റ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രവർത്തകർ നൽകുന്നില്ല. കാരണം മറ്റൊന്നുമല്ല. യുപിയിലെ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തേക്ക് കാര്യമായി അടുപ്പിക്കാൻ പോലും അവിടെയുള്ള പ്രാദേശിക നേതൃത്വം തയ്യാറായിരുന്നില്ല എന്നതുതന്നെ.
മറുപക്ഷത്ത് മോദിയും ബിജെപിയും നേട്ടം ആഘോഷിക്കുമ്പോൾ ഇപ്പോൾ പഞ്ചാബിൽ നേടിയ ഉജ്വല വിജയത്തിൽ ഹൈക്കമാൻഡിന് നേട്ടം അവകാശപ്പെടാനാവാത്ത സാഹചര്യമാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്നത്. ദേശീയ പാർട്ടികളെന്ന നിലയിൽ ഈ അഞ്ചുസംസ്ഥാനങ്ങളിലും ഉണ്ടാക്കാവുന്ന നേട്ടങ്ങൾ കോൺഗ്രസിന് വളരെ നിർണായകമായിരുന്നു. ഇതിനായി എല്ലാ തന്ത്രങ്ങളും പയറ്റിയിട്ടും കുടുംബ സീറ്റുകൾ പോലും നിലനിൽക്കുന്ന യുപിയിൽ അടിപതറിയത് രാഹുലിന് വലിയ ക്ഷീണമായി മാറിയിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പിൽ.
രാഹുലിനെ ഒഴിവാക്കി പ്രിയങ്കാ ഗാന്ധിയെ മാത്രം മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനും അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടാനുമാണ് പ്രമുഖ തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ കഴിഞ്ഞവർഷം തന്നെ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. പക്ഷേ, ഇത് നടന്നില്ല. എന്നാലും അവസാന നിമിഷം പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചരണത്തിന് യുപിയിൽ ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. മാത്രമല്ല, ഒറ്റയ്ക്ക് മത്സരിച്ചാൻ വൻ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് കോൺഗ്രസ് അവസാന നിമിഷം അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കുകയാണ് ചെയ്തത്. ഇതെല്ലാം രാഹുലിന്റെ നേതൃപാടവം അത്ര പോരെന്ന് ഏറെക്കാലമായി അടക്കം പറയുന്ന കോൺഗ്രസിലെ ഉന്നതരെ അക്കാര്യം തുറന്നുപറയാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി മാറിയേക്കുമെന്നാണ് സൂചനകൾ.
പഞ്ചാബിൽ വൻ വിജയം നേടാനായതിന്റെ ക്രെഡിറ്റ് ശരിക്കും പോകുന്നത് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനാണ്. തിരഞ്ഞെടുപ്പിനെ അവിടെ മുന്നിൽ നിന്ന് നയിച്ചത് പഞ്ചാബ് കോൺഗ്രസിന്റെ 'ക്യാപ്റ്റൻ' അമരീന്ദർ സിംഗിന്റെ ചാണക്യതന്ത്രങ്ങളാണെന്ന് വ്യക്തം. ഇതിൽ ഹൈക്കമാൻഡിന് പങ്കൊന്നുമില്ല. സ്ഥാനാർത്ഥി നിർണയത്തിൽ പോലും ഹൈക്കമാൻഡിനെ തൊടീക്കാതെയാണ് ക്യാപ്റ്റൻ പ്രവർത്തിച്ചത്. അമരീന്ദർ സിംഗിന്റെ തന്ത്രങ്ങളും ജനപ്രീതിയുമാണ് പഞ്ചാബിലെ ജനങ്ങളെ പത്തുവർഷത്തിന് ശേഷം കോൺഗ്രസിനെ ഭരണം ഏൽപിക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തം.
മാത്രമല്ല, യുപിയിലെ പ്രചരണത്തിൽ കൂടുതലായി കേന്ദ്രീകരിച്ച രാഹുലിനെ പഞ്ചാബിലെ പ്രചരണങ്ങളിൽ കാര്യമായി പങ്കെടുപ്പിച്ചതുപോലുമില്ല എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം തന്നെ ഏറെക്കാലമായി കോൺഗ്രസിൽ രാഹുലിന്റെ നേതൃത്വത്തിനെതിരെ അടക്കത്തിൽ പുകയുന്ന തീ ആളിക്കത്തിച്ചേക്കുമെന്നാണ് സൂചന. മാത്രമല്ല, പാർട്ടി ഉപാധ്യക്ഷനെന്ന പദവി ഇതോടെ രാഹുൽ ഒഴിയണമെന്നും പകരം പ്രിയങ്ക ആ പദവിയിൽ എത്തണമെന്നും ആവശ്യമുയരാനും സാധ്യതയേറെയാണെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ വിലയിരുത്തുന്നു. നെഹ്റു കുടുംബമെന്ന പേരിൽ കോൺഗ്രസിന്റെ നേതൃത്വം കയ്യാളുന്ന സോണിയാ ഗാന്ധിക്കും മക്കൾക്കുമെതിരെ പല സംസ്ഥാന കോൺഗ്രസ് ഘടകങ്ങളിലും എതിരഭിപ്രായങ്ങൾ രൂക്ഷമാണ്.
പഞ്ചാബിൽ ഹൈക്കമാൻഡിനെ വലിയൊരളവിൽ മാറ്റിനിർത്തി കോൺഗ്രസ് പ്രാദേശിക നേതൃത്വം നേടിയ വിജയം വരാനിരിക്കുന്ന വലിയ കൊടുങ്കാറ്റിന്റെ സൂചനയാണെന്നും രാജ്യത്താകെ ഹൈക്കമാൻഡിന്റെ നിലപാടുകൾക്കെതിരെ ഇനി കോൺഗ്രസിനകത്ത് എതിർപ്പ് ശക്തമാകുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. കുട്ടിത്തം വിടാത്ത തീരുമാനങ്ങളും ബാലിശമായി മോദിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുമെല്ലാം 'പപ്പുമോൻ' എന്ന് എതിരാളികൾ കളിയാക്കുന്ന അവസ്ഥയിൽ നിൽക്കുന്ന രാഹുലിന് വലിയ തിരിച്ചടിയായി മാറുകയാണെന്ന് വ്യക്തം. ഇപ്പോഴത്തെ സാഹചര്യത്തിൽ പണ്ട് ഇന്ദിരയെ വിളിക്കൂ.. ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർന്നതിന് സമാനമായ രീതിയിൽ പ്രിയങ്കയെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ എന്ന നിലയിലേക്ക് കാര്യങ്ങളെത്താനും സാധ്യത തെളിയുകയാണ് കോൺഗ്രസിൽ.
അതേസമയം, ഏറ്റവുമധികം നേട്ടമായി ഈ അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ നേട്ടമെത്തുന്നത് ആത്യന്തികമായി മോദിയിലേക്കാണ്. യുപിയിലേയും ഉത്തരാഖണ്ഡിലേയും വിജയങ്ങൾ പാർട്ടിക്കു മാത്രമല്ല, കേന്ദ്രസർക്കാരിനും വലിയ ആശ്വാസമായി മാറുകയാണ്. രാജ്യസഭയിൽ അംഗബലത്തിൽ മുൻതൂക്കമില്ലാത്തത് ബിജെപിയെ തളർത്തിയിരുന്ന കാലം മാറിവരുമെന്നതുതന്നെയാണ് അതിൽ പ്രധാനം. നിർണായകമായ തീരുമാനങ്ങൾ നടപ്പാക്കാൻ ഇത് മോദി സർക്കാരിന് വലിയ തടസ്സമായി മാറുന്നുണ്ട്.
എന്നാൽ മൃഗീയ ഭൂരിപക്ഷത്തോടെ യുപിയെന്ന വലിയ സംസ്ഥാനത്തിൽ അധികാരത്തിലെത്തുന്നത് ഈ സ്ഥിതി മാറ്റുമെന്ന് ഉറപ്പ്. മാത്രമല്ല, രാഷ്ട്രപതി തിരഞ്ഞെടുപ്പ്, ജിഎസ്ടി ബിൽ തുടങ്ങിയ കാര്യങ്ങളിലും ഇത് വലിയതോതിൽ മോദിക്ക് പ്രയോജനം ചെയ്യും. പ്രധാനമന്ത്രിയെന്ന നിലയിൽ ശക്തമായ ഭരണപരിഷ്കാരങ്ങളുമായി മുന്നോട്ടുപോകാനും ഈ വിജയങ്ങൾ മോദിയെ സഹായിക്കും. ഒരേസമയം പാർട്ടിയിലും ജനമനസ്സുകളിലും ഇടംപിടിക്കുന്ന അതികായനെന്ന അവസ്ഥയിലേക്ക്, സോഷ്യൽ മീഡിയയിലെ പ്രചരണംപോലെ അമ്പത്താറിഞ്ച് നെഞ്ചളവിന്റെ പകിട്ടിലേക്ക് മോദി എത്തുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളോടെയെന്ന് ചുരുക്കം.
വലിയ നേട്ടമെന്ന് പറയാനാവില്ലെങ്കിലും ഈ തിരഞ്ഞെടുപ്പിൽ തോൽവിപോലും വൻ വിജയമായി മാറുകയാണ് ആംആദ്മിക്ക്. ഡൽഹിയെന്ന സംസ്ഥാനത്തുമാത്രം ഒതുങ്ങുന്ന പാർട്ടിയെന്ന നിലവിട്ട് കെജ്രിവാളും സംഘവും തൊട്ടടുത്ത പഞ്ചാബിലും സാന്നിധ്യമറയിക്കുന്നു. അടുത്തകാലത്ത് ഉദയംകൊണ്ട ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ അവർ പഞ്ചാബിൽ ഇപ്പോഴുണ്ടാക്കിയ ചെറിയ മുന്നേറ്റം പോലും അസാധാരണമാണെന്ന് പറയേണ്ടിവരും. ഇത് ഭാവിയിൽ ഉണ്ടാകാവുന്ന വലിയ ചില രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയാണെന്ന വിലയിരുത്തലും പുറത്തുവന്നുകഴിഞ്ഞു.
കാരണം കോൺഗ്രസിന്റെയല്ല, മറിച്ച് ബിജെപി സഖ്യത്തിന്റെ വോട്ടുകൾ പിടിച്ചുകൊണ്ടാണ് പഞ്ചാബ് അസംബ്ളിയിൽ അവർക്കൊപ്പംതന്നെ സീറ്റുകൾ നേടി ആംആദ്മി മുന്നേറിയിട്ടുള്ളത്. ഡൽഹിയിലും ആദ്യഘട്ടത്തിൽ ചെറിയ അളവ് സീറ്റുകളിൽ വിജയിച്ച പാർട്ടിയാണ് ആം ആദ്മി. ആ നില വിട്ട് മൃഗീയ ഭൂരിപക്ഷം നേടിയാണ് മോദി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ അവരുടെ കൺമുന്നിൽ ബിജെപിയേയും കോൺഗ്രസിനേയും ഒരുപോലെ തറപറ്റിച്ച് ആംആദ്മി അധികാരത്തിലെത്തിയത്.
അതിനാൽ പഞ്ചാബിൽ ഇപ്പോൾ സാന്നിധ്യമറിയിച്ചതുപോലെ ഭാവിയിൽ മറ്റു സംസ്ഥാനങ്ങളിലേക്കും ആംആദ്മിയുടെ വേരുകൾ എത്തുമെന്ന സൂചനകളാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം. ചെറിയകാലംകൊണ്ട് ഉണ്ടായ ഒരു പാർട്ടി, ഇത്രത്തോളം ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെല്ലുന്നതും ചെറുകാലത്തിനിടയ്ക്ക് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരിടത്തേക്കു കൂടി സ്വാധീനം വർധിപ്പിക്കുന്നതും ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല. ഇത് മുന്നിൽ കണ്ടുതന്നെ ആകണം ഒരു പക്ഷേ, നരേന്ദ്ര മോദി ഏറ്റവുമധികം ഭയക്കുന്ന നേതാവെന്ന് കെജ്രിവാളിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്