ബജറ്റിന്റെ സാധുതയിൽ ഗവർണ്ണർ ഇടപെടുമോ? സദാശിവത്തിന്റെ നീക്കങ്ങളിൽ സർക്കാരിന് ആശങ്ക; ധനമന്ത്രിയുടെ ബജറ്റ് വായന ചട്ടലംഘനമോയെന്ന് രാജ്ഭവൻ പരിശോധിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കിട്ടുള്ള നയപ്രഖ്യാപനത്തിനായി ഗവർണ്ണർ പി സാദാശിവം നിയമസഭയിലെത്തിയപ്പോഴും വലിയ പ്രതിപക്ഷ ബഹളമായിരുന്നു. ധനമന്ത്രിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഗവർണ്ണറോട് പറയുകയും ചെയ്തു. അപ്പോൾ ഐ വിൽ കൺസിഡർ എന്നായിരുന്നു ഗവർണ്ണറുടെ മറുപടി. തുടർന്ന് പ്രതിപക്ഷം വിഷയമുന്നയിച്ച് ഗവർണ്ണർക്ക് പരാതിയും ഔദ്യോഗികമായി നൽകി. ഇതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ഗവർണ്ണർ വിശദീകരണം ചോദിച്ചു. അഴകൊഴമ്പൻ മറുപടിയാണ് അന്ന് സർക്കാർ നൽകിയത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് പി സാദാശിവത്തെ മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ ബജറ്റ് അവതരണത്തിലെ സാധുത പ്രതിപക്ഷം ഗവർണ്ണറുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവന്നേക്കും. അതുകൊണ്ട് തന്നെ കേരള നിയമസഭാ ചട്ടങ്ങൾ അനുസരിച്ച് അല്ലാതെ അവതരിപ്പിച്ച ബജറ്റ് റദ്ദാക്കാൻ സാധ്യതയും തെളിയുന്നു. നിയമസഭയിൽ ഇന്ന് നടന്ന പ്രശ്നങ്ങൾ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ വിഷയത്തിൽ ഗവർണ്ണർ ഇടപെടും. നിയമം അറിയാവുന്ന വ്യക്തിയായതിനാൽ എല്ലാ പഴുതുകളും അടച്ചാകൂം ഗവർണ്ണറുടെ തീരുമാനം വരിക. പ്രതിപക്ഷം പരാതി നൽകിയില്ലെങ്കിൽ പോലും സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കിയ വിഷയത്തിൽ ഏതു പ്രകാരം ഇടപെടണമെന്ന് രാജ്ഭവൻ ആലോചിക്കുന്നുണ്ട്. പ്രതിപക്ഷം പരാതി നൽകിയില്ലെങ്കിൽ ബിജെപി നേതൃത്വം വിഷയമുയർത്തി ഗവർണ്ണറെ സമീപിക്കും.
ബജറ്റിന്റെ സാധുതയാകും പരിശോധിക്കുക. ഡർ നൽകാതെ ബജറ്റ് അവതരിപ്പിക്കാനാവില്ല. സ്പീക്കറുടെ അനുമതിയില്ലാതെ ബജറ്റ് അവതരിപ്പിക്കാനും പാസാക്കാനുമാവില്ല. സ്പീക്കർ ചെയറിൽ ഇരുന്നു ഓർഡർ നൽകിയാൽ മാത്രമേ നിയമസഭ ചേർന്നതായി പോലും കണക്കാക്കാനാവൂ എന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സ്പീക്കർ എൻ. ശക്തന് ഡയസിൽ എത്താനോ ചെയറിൽ ഇരിക്കാനോ സാധിച്ചിട്ടില്ല. പിന്നെ എന്ത് ബജറ്റ് അവതരണമെന്നാണ് ഉയരുന്ന ചോദ്യം. ഏതായാലും സർക്കാരിനോടും സ്പീക്കറോടും ഗവർണ്ണർ വിശദീകരണം ചോദിക്കാൻ ഇടയുണ്ട്.
പ്രതിഷേധത്തിനിടെ സഭയിലെത്തിയപ്പോൾ സ്പീക്കറെ പ്രതിപക്ഷ എംഎൽഎമാർ തടഞ്ഞിരുന്നു. ബഹളത്തിനിടെ മാണിക്ക് ആംഗ്യം കാണിച്ച് ബജറ്റ് അവതരിപ്പിക്കാൻ അനുമതി നൽകിയെന്നാണ് സ്പീക്കർ എൻ. ശക്തൻ പറഞ്ഞത്. എന്നാൽ ഈ വാദം ചട്ടപ്രകാരം നിലനിൽക്കുന്നതല്ല. സഭയിലെ സീറ്റിൽ സ്പീക്കറെത്തി ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാൻ ഓർഡർ നൽകുകയും ധനമന്ത്രി ബജറ്റ് മേശപ്പുറത്തുവച്ചെന്ന് പറയുകയും സ്പീക്കർ അതിന് അംഗീകാരം നൽകുകയും ചെയ്താൽ മാത്രമേ ചട്ടപ്രകാരം ബജറ്റ് അവതരിപ്പിക്കാനാവൂ. കേവലം ഒരു മിനിട്ടുകൊണ്ടുമാത്രം ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവും. ഇതൊന്നും സഭയിൽ നടന്നില്ല. എവിടെയോ ഇരുന്ന് എല്ലാം ചെയ്തെന്നാണ് സ്പീക്കറുടെ വാദം. ഇത് ഗവർണ്ണർ അംഗീകരിക്കാൻ ഇടയില്ലെന്നാണ് സൂചന.
സ്പീക്കർക്ക് ഡയസിലും ചെയറിലും എത്താനാവാത്ത സാഹചര്യത്തിൽ ബജറ്റ് അവതരിപ്പിച്ചതായുള്ള വാദം ചട്ട പ്രകാരം നിലനിൽക്കില്ല. ഇതിന്റെ നിയമപ്രശ്നങ്ങൾ പ്രതിപക്ഷവും തിരക്കുന്നുണ്ട്. എന്നാൽ സഭയിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ്ണറെ കാണാൻ സഭയിലെ പ്രതിപക്ഷം തയ്യാറാകാനിടയില്ല. സ്പീക്കറുടെ ചേമ്പറും മറ്റും തകർത്തതിനെ കുറിച്ച് ഗവർണ്ണർ മറുചോദ്യമുയർത്തിയാൽ പാടു പെടും. സഭയിൽ അക്രമം കാട്ടിയവർക്കെതിരെ കർശന നടപടി വേണമെന്ന നിലപാടും ഗവർണ്ണർക്കുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് പരാതിയുമായി ഗവർണ്ണറെ സമീപിക്കാൻ ബിജെപി ഒരുങ്ങുന്നത്. നിയമസഭയിലെ സംഭവങ്ങളെ കുറിച്ച് രാഷ്ട്രപതിക്കും കേന്ദ്ര സർക്കാരിനും ഗവർണ്ണർ റിപ്പോർട്ട് നൽകാനും സാധ്യതയുണ്ട്.
സഭയിൽ ഇന്നുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്ന വിലയിരുത്തലാണ് ഗവർണ്ണർക്കുള്ളത്. സംഘർഷം കൂട്ടാനുള്ള സാഹചര്യങ്ങളും ഒരുക്കി. പ്രതിഷേധിച്ച് സഭയിൽ തങ്ങിയ പ്രതിപക്ഷത്തിന് എല്ലാ സൗകര്യവും ഒരുക്കി പ്രശ്നമുണ്ടാക്കിയതാണെന്ന വിലയിരുത്തലുമുണ്ട്. സഭയ്ക്ക് പുറത്തെ സമരത്തെ നിയന്ത്രിക്കുന്നതിലും സർക്കാരിന് വീഴ്ച വന്നുവെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. ഇതൊക്കെ സർക്കാരും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗവർണ്ണറുടെ ഇടപെടലുകളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണ് മുഖ്യമന്ത്രിയും. ബജറ്റിന്റെ സാധുത ഗവർണ്ണർ തള്ളിയാൽ അത് സർക്കാരിന് പുതിയ പ്രതിസന്ധിയുമാകും. ഗവർണ്ണർ വിശദീകരണം ചോദിച്ചാൽ പഴുതുകൾ അടച്ച് നൽകേണ്ട മറുപടിയാകും സർക്കാർ നൽകുക. അത് സദാശിവത്തെ തൃപ്തിപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍