നായന്മാർക്ക് സംവരണം ഏർപ്പെടുത്തിയാൽ ഈഴവർ ആർക്ക് വോട്ട് ചെയ്യും? ഗുജറാത്തിൽ സംഭവിച്ചതും ഇതു തന്നെ; മുന്നോക്കകാരായ പട്ടേലന്മാർക്ക് കോൺഗ്രസ് സംവരണം ഉറപ്പു നൽകിയപ്പോൾ ദളിതർ കൂട്ടത്തോടെ ബിജെപി പക്ഷത്തേക്ക് ചേർന്നു; മുസ്ലിം ബെൽറ്റിൽ പോലും വോട്ട് ചോർന്നത് കോൺഗ്രസിന്റെ പ്രതീക്ഷ തകർത്തു; കോൺഗ്രസ് നേട്ടം കൊയ്യുന്നത് പട്ടേൽ ബെൽറ്റിൽ തന്നെ; ഗുജറാത്തിൽ സംഭവിച്ചത് എന്ത്?
മറുനാടൻ മലയാളി ബ്യൂറോ
അഹമ്മദാബാദ്: പിന്നോക്ക് സമുദായങ്ങൾക്ക് വേണ്ടിയാണ് സംവരണം വേണമെന്ന് മഹാത്മാ ഗാന്ധി വാദിച്ചതും പോരടിച്ചതും. ഒരു സമൂഹത്തിന് നേരിടേണ്ടി വന്ന അവഗണനയ്ക്കുള്ള പ്രായച്ഛിത്തം. കാലം മാറിയപ്പോൾ സാമ്പത്തിക സംവരണമെന്ന ആവശ്യവും ശക്തമായി. ഇതിനെ പോലും സംവരണത്തിന് അർഹരായവർ എതിർക്കുന്നു. ഭരണ ഘടനയിൽ സംവരണമുള്ളത് സാമ്പത്തിക കുറവ് പരിഹരിക്കാനല്ലെന്നും മറിച്ച് സാമൂഹീകാവസ്ഥയിലെ മാറ്റത്തിനാണെന്നും ഇവർ വാദിക്കുന്നു. കേരളത്തിൽ പിണറായി സർക്കാർ ദേവസ്വം നിയമനങ്ങളിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തി. ഇതിനെ സംവരണാർഹരായവരെല്ലാം ഒറ്റക്കെട്ടായി എതിർത്തു. ഇവിടെ പ്രത്യക്ഷത്തിൽ തന്നെ പട്ടേലന്മാർക്ക് തൊഴിൽ-വിദ്യാഭ്യാസ സംവരണം ഏർപ്പെടുത്തുമെന്ന് വാക്ക് കൊടുത്തായിരുന്നു കോൺഗ്രസ് പോരിനിറങ്ങിയത്. പ്രചരണത്തിൽ കത്തികയറിയിട്ടും കോൺഗ്രസിന് തിരിച്ചടിയായത് ഈ സംവരണം നയം തന്നെ.
കേരളത്തിൽ നായന്മാർക്ക് സംവരണം ഏർപ്പെടുത്തുമെന്ന് പിണറായി സർക്കാർ ശ്രമിച്ചാൽ എന്താകും അടുത്ത തെരഞ്ഞെടുപ്പിൽ സംഭവിക്കുക. ഈഴവരും പിന്നോക്ക് സമുദായങ്ങളും പിണറായിക്ക് വോട്ട് ചെയ്യില്ല. നായർ സമുദായം മൊത്തത്തിൽ പിണറായിക്കൊപ്പം നിന്നാലും മറുപക്ഷത്തുണ്ടാകുന്ന ഒത്തൊരുമ സർക്കാരിന് തിരിച്ചടിയാകും. പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ എന്നും നല്ല വാക്കുകൾ മാത്രമായിരുന്നു വെള്ളാപ്പള്ളി സർക്കാരിനെ കുറിച്ച് പറഞ്ഞത്. എന്നാൽ മുന്നോക്ക സംവരണം ദേവസം ബോർഡിലെത്തിയപ്പോൾ കഥ മാറി. വെള്ളാപ്പള്ളി പരസ്യമായി സർക്കാരിനെ വിമർശിച്ചു. ഈ വിഷയത്തിൽ കോൺഗ്രസ് കരുതലോടെയാണ് പ്രതികരിച്ചത്. സാമ്പത്തിക സംവരണത്തിൽ ബിജെപി പോലും മൗനം പാലിച്ചു. അത്രയും സങ്കീർണ്ണമാണ് സംവരണത്തിൽ ഒരോ പാർട്ടിയും എടുക്കുന്ന നിലപാട്. ഇത് രാഹുൽ ഗാന്ധി തിരിച്ചറിഞ്ഞില്ല. എങ്ങനേയും മോദിയെ തോൽപ്പിക്കാൻ പട്ടേലന്മാർക്ക് രാഹുൽ കൈകൊടുത്തു. ഇത് കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കിനെ കോൺഗ്രസിൽ നിന്ന് അകറ്റി.
മുസ്ലീങ്ങളും ക്രിസ്ത്യാനികളും പിന്നോക്കക്കാരുമായിരുന്നു മോദിയുഗം തുടങ്ങിയ ശേഷം കോൺഗ്രസിനൊപ്പം നിന്നിരുന്നത്. പട്ടേലന്മാർ ബിജെപിക്കൊപ്പവും. മുന്നോക്ക് സമുദായങ്ങളായിരുന്നു മോദിയുടെ കരുത്ത്. പിന്നാക്കകാരനായി സ്വയം ഉയർത്തിക്കാട്ടിയപ്പോഴും പട്ടേലന്മാരെ ഒപ്പം നിർത്തിയായിരുന്നു മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്ര. ഇതിനെ തകർക്കുകയായിരുന്നു ഹാർദിക് പട്ടേലിന്റെ ലക്ഷ്യം. സംവരണം ഉയർത്തിയുള്ള പട്ടേൽ പ്രക്ഷോഭങ്ങളെ ബിജെപി കണ്ടില്ലെന്ന് നടിച്ചു. അതിന് പിന്നിലും മറ്റു ജാതിക്കാരെ അടുപ്പിക്കുകയെന്ന തന്ത്രമുണ്ടായിരുന്നു. ഇത് രാഹുൽ ഗാന്ധിയും കോൺഗ്രസും തിരിച്ചറിഞ്ഞില്ല. ഹാർദിക് പട്ടേലിനെ ഇരു കൈയും നീട്ടി സ്വീകരിച്ചു. പട്ടേലന്മാർക്ക് സംവരണം രാഹുൽ ഉറപ്പ് നൽകി. ഇത് ഉണ്ടാക്കുന്ന സാമൂഹിക സന്തുലിതാവസ്ഥയിലെ മാറ്റം രാഹുൽ തിരച്ചറിഞ്ഞില്ല.
ജിഗ്നേഷ് മേവാനി, അൽപേഷ് ഠാക്കൂർ എന്നിവരെ കോൺഗ്രസ് ഒപ്പം കൂട്ടിയത് കരുതലോടെയായിരുന്നു. പക്ഷേ സംവരണത്തിൽ നടത്തിയ സൂചനകളിൽ ഒളിച്ചിരുന്ന പ്രതിഷേധത്തെ മറികടക്കാൻ അൽപ്പേഷ്, ജിഗ്നേഷ് കൂട്ടുകെട്ടിനുമായില്ല. പട്ടേലന്മാർക്ക് സംവരണം അനുവദിക്കുകയെന്ന് പറഞ്ഞാൽ മറ്റ് സമുദായങ്ങളുടെ സംവരണം കുറയുകയെന്നാണ് അർത്ഥം. പിന്നോക്കക്കാരുടെ സംവരണം ഇല്ലാതാക്കാനാണ് പട്ടേലന്മാർക്ക് സംവരണം നൽകാനുള്ള നീക്കമെന്ന് ബിജെപി പ്രചരിപ്പിച്ചു. ഇത് വലിയ തോതിൽ അവർ ഉൾക്കൊള്ളുകയും ചെയ്തു. ഗുജറാത്തിൽ മുന്നോക്കക്കാരനാണ് പട്ടേലന്മാർ. വ്യവസായ-വാണിജ്യ മേഖലയെ സ്വാധീനിക്കുന്നവർ. കച്ചവടെ അവരുടെ കുത്തകയാണ്. സമുദായത്തിലെ ബഹുഭൂരിഭാഗവും നല്ല സ്ഥിതിയിൽ. എന്നിട്ടും പട്ടേലന്മാർക്ക് സംവരണം എന്തിന് അനുവദിക്കുന്നുവെന്നതിൽ കോൺഗ്രസിന് വ്യക്തമായ ഉത്തരം നൽകാനായില്ല.
ഹാർദിക് പട്ടേലിന്റെ സമൂദായ കരുത്തിന് മുമ്പിൽ കോൺഗ്രസ് മുട്ടുമടക്കിയെന്ന് പിന്നോക്ക സമുദായം തിരിച്ചറിഞ്ഞു. അവർ ഒറ്റയടിക്ക് കളം മാറി. കോൺഗ്രസിന്റെ നേട്ടം പട്ടേൽ ബൽറ്റുകളിൽ മാത്രമായി. എസ്ടി, നോട്ട്നിരോധനം, ജാതി അതൃപ്തിയും ഗുജറാത്തിൽ രാജകീയമായി വാണിരുന്ന ബിജെപിക്ക് തിരിച്ചടിയാകുമെന്ന കോൺഗ്രസ് കണക്ക് കൂട്ടലുകൾ തെറ്റി. തുടർച്ചയായ ആറാം തവണയാണ് ബിജെപി ഗുജറാത്തിൽ അധികാരത്തിലെത്തുന്നത്. അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിൽ ബിജെപിയെ തുണച്ചു. ഒരു ഘട്ടത്തിൽ സൂറത്ത് തിരിച്ചടിയാകുമെന്ന പ്രതീതി ഉണ്ടാക്കിയതിനു ശേഷമാണ് തിരികെ കയറുന്നത്. എന്നാൽ ബിജെപിയുടെ പരമ്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടാകുകയും ചെയ്തു. അതായത് പട്ടേലന്മാർ കൈവിട്ടുവെന്ന് സാരം. സൂറത്ത് പോലുള്ള വ്യവസായ നഗരത്തിൽ ബിജെപി കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. സൗരാഷ്ട്രയിലും, കച്ചിലും കോൺഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇതിന് കാരണവും പട്ടേൽ സമുദായത്തിന്റെ പിന്തുണയായിരുന്നു.
സൗരാഷ്ട്ര, വടക്കൻ ഗുജറാത്ത് മേഖലകളിൽ കോൺഗ്രസിന് വൻ മുന്നേറ്റം ഉണ്ടായി. 2012ൽ ബിജെപിക്കൊപ്പം നിന്ന മേഖലയായിരുന്നു വടക്കൻ ഗുജറാത്ത്. പാട്ടിദാർമാരുൾപ്പടെയുള്ള കാർഷികമേഖലയിൽ നിന്ന് ബിജെപിക്കേറ്റ തിരിച്ചടിയുടെ പ്രതിഫലനം കൂടിയാണ് കോൺഗ്രസ്സിന്റെ ഈ മുന്നേറ്റം. കഛ്-സൗരാഷ്ട്ര മേഖലകൾ എന്നും ബിജെപിക്കൊപ്പം നിന്നവയായിരുന്നു. ഇത്തവണ ഇത് മാറിമറിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കഛിൽ ആറിൽ അഞ്ച് സീറ്റുകൾ ബിജെപി നേടിയിരുന്നു. ഇക്കുറി മൂന്ന്-മൂന്ന് എന്നാണ് സീറ്റ് നില. സൗരാഷ്ട്ര 2012ൽ ബിജെപിക്ക് നൽകിയത് 48ൽ സീറ്റുകളായിരുന്നു. കോൺഗ്രസ്സിന് 15സീറ്റുകളും മറ്റുള്ളവർക്ക് 3 സീറ്റുകളും ലഭിച്ചു. ഇക്കുറി സ്ഥിതി മാറിമറിഞ്ഞു. കോൺഗ്രസ് മുപ്പതോളം സീറ്റുകൾ നേടി. പാട്ടിദാർ സമുദായത്തിന്റെ വോട്ടുകൾ കോൺഗ്രസ്സിലേക്കെത്തിയെന്ന് ഇതിലൂടെ വ്യക്തം.
നഗരപ്രദേശങ്ങൾ ഉൾപ്പെട്ട മധ്യ-തെക്കൻ ഗുജറാത്തുകൾ ബിജെപിക്കൊപ്പം തന്നെ ഉറച്ചുനിന്നു. കഴിഞ്ഞ തവണ നേടിയ 37 എന്ന നിലയിലേക്ക് എത്താനായില്ലെങ്കിലും മേൽക്കൈ നിലനിർത്താനും ഭരണത്തിലേക്ക് അടുക്കാനും ഈ മേഖലകൾ ബിജെപിയെ സഹായിച്ചു. തെക്കൻ ഗുജറാത്തും മധ്യഗുജറാത്തും വഡോദരയുമാണ് ബിജെപിയെ വീണ്ടും ഭരണത്തിലെത്താൻ തുണച്ചത്. ഇവിടെ രണ്ടും മോദി പ്രഭാവം ബിജെപിയെ കൈവിട്ടില്ല. സ്വതന്ത്രസ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങുമ്പോൾ ജിഗ്നേഷ് മേവാനിയെന്ന ദളിത് നേതാവിന് മുന്നിൽ പ്രതിസന്ധികൾ ഏറെയായിരുന്നു. കോൺഗ്രസ്സിന്റെ സിറ്റിങ് സീറ്റായ വാദ്ഗാം തെരഞ്ഞെടുത്തതിൽ തുടങ്ങി ഹൈന്ദവവിരുദ്ധനെന്ന പ്രചാരണം വരെ മേവാനിയുടെ വിജയസാധ്യതയ്ക്ക് മങ്ങേലേൽപ്പിച്ചിരുന്നു. എന്നാൽ സ്വന്തം മണ്ഡലത്തിൽ ഈ നേതാവ് ജയിച്ചു കയറി. പക്ഷേ ദളിത് വോട്ടുകൾ മുഴുവൻ സംസ്ഥാനത്തുടനീളം ബിജെപി വിരുദ്ധ ക്യാമ്പിലേക്ക് എത്തിക്കാൻ കഴിഞ്ഞതുമില്ല.
ജിഗ്നേഷ് മേവാനി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പാർട്ടി സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. കോൺഗ്രസ്സിന്റെയും ആം ആദ്മി പാർട്ടിയുടെയും പിന്തുണ മേവാനിക്ക് ലഭിക്കുകയും ചെയ്തു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന മേവാനിയുടെ നിലപാടിനെ വാദ്ഗാമിലെ ജനങ്ങൾ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഈ 35കാരന്റെ വിജയം. വിജയത്തിലേയ്ക്ക് ഒബിസി നേതാവ് അൽപേഷ് താക്കൂറും എത്തി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ പിന്നാക്കം പോയെങ്കിലും അൽപേഷ് താക്കൂർ ഘട്ടംഘട്ടമായി മുന്നേറുന്ന സ്ഥിതിയാണ് പിന്നീട് കണ്ടത്. രാധൻപൂരിൽ ഒബിസി വിഭാഗത്തിലുള്ള ജനങ്ങളാണ് ഭൂരിപക്ഷമുള്ളത് എന്ന ഒറ്റക്കാരണത്താൽ അവിടെ മത്സരിക്കാൻ തയ്യാറായ താക്കൂറിന്റെ തീരുമാനത്തെ വിമർശനം കൊണ്ടാണ് രാഷ്ട്രീയവൃത്തങ്ങൾ നേരിട്ടത്.
നരേന്ദ്ര മോദിക്ക് വെളുത്ത നിറം ലഭിച്ചത് അദ്ദേഹം തായ്വാനിൽ നിന്നുള്ള കൂൺ കഴിച്ചതുകൊണ്ടാണെന്ന താക്കൂറിന്റെ പരാമർശവും വിവാദമായിരുന്നു. അൽപേഷ് താക്കൂർ ജയിച്ചെങ്കിലും ഇത്തരം പ്രസ്താവനകൾ ഗുജറാത്തിലുടനീളം ബിജെപി ചർച്ചായാക്കി. ഇത് മോദി അനുകൂല തരംഗത്തിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്