അധികാരവും പണവും ഒരുമിച്ച് വന്നപ്പോൾ സർവതും കീഴടക്കാൻ ഇറങ്ങി പുറപ്പെട്ടു; കോടികൾ വാരി എറിഞ്ഞ് കൈക്കരുത്ത് കാട്ടിയിട്ടും ജനാധിപത്യത്തെ പുച്ഛിച്ചു മുന്നേറി; തക്ക സമയത്ത് ഉണർന്നു പ്രവർത്തിച്ച കോൺഗ്രസ് നേതൃത്വം പാതിരാത്രിയിൽ സുപ്രീം കോടതിയുടെ വാതിൽ തുറപ്പിച്ചപ്പോൾ കണക്കു കൂട്ടലുകൾ പാളി; ചാക്കിട്ടു പിടിക്കാൻ നേരം കിട്ടാതെ പോയതോടെ കണക്കു കൂട്ടലുകൾ പിഴച്ചു; രാജ്യത്തെ മുഴുവൻ കാവിയാക്കാൻ ഇറങ്ങിയ അമത് ഷാക്ക് കടുത്ത തിരിച്ചടി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേന്ദ്രത്തിലും രാജ്യത്തെ പരമാവധി സംസ്ഥാനങ്ങളിലും നേടിയ അധികാരത്തിന്റെയും പണക്കൊഴുപ്പിന്റേയും ഹുങ്കിൽ കർണാടകത്തിലും ഏതുവിധത്തിലും അധികാരം നേടുകയെന്ന തന്ത്രം പാളിയതോടെ ബിജെപി ദേശീയ നേതൃത്വത്തിന് കർണാടകത്തിൽ ഉണ്ടായത് വൻ നാണക്കേട്. അടുത്ത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാരിന്റെ രണ്ടാമൂഴം പ്രതീക്ഷിച്ച് നിൽക്കുന്ന അമിത്ഷായ്ക്കും ബിജെപിക്കും ഏറ്റവുംവലിയ തിരിച്ചടിയായി കർണാടകയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അതിന്റെ പേരിൽ ഗവർണറെ ഉപയോഗിച്ച് യദിയൂരപ്പ മുഖ്യമന്ത്രിയായിട്ടും രാജിവച്ച് ഒഴിയേണ്ടിവന്ന ഗതികേട്.
രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഇടപെടലിലേക്ക് കോൺഗ്രസിന് കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞതാണ് അവരുടെ വിജയമായി മാറിയത്. അതോടൊപ്പം രാഷ്ട്രീയപരമായി തിരഞ്ഞെടുപ്പിൽ ശക്തരായ എതിരാളികളെ പോലെ പോരാടിയ ദേവഗൗഡയുടെ ദളിനെ കൂടെനിർത്താൻ കഴിഞ്ഞതും അവരുടെ നേട്ടമായി. അതിനെ പൊളിക്കാൻ കർണാടകയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും അമിത്ഷായുടേയും യദിയൂരപ്പയുടേയും തന്ത്രങ്ങൾക്ക് കഴിഞ്ഞില്ല. അധികാരവും പണവും ഒരുമിച്ച് കൈയിൽ വന്നതോടെയാണ് ബിജെപി എന്തുവിലകൊടുത്തും ഈ തിരഞ്ഞെടുപ്പ് ജയിക്കുകയെന്ന തന്ത്രം മെനഞ്ഞത്. ഇത് വരാൻ പോകുന്ന ദേശീയ തിരഞ്ഞെടുപ്പിന്റെ മുന്നോടിയാണെന്ന് അവർക്ക് നന്നായി അറിയാം. അതിനാൽ തിരഞ്ഞെടുപ്പിന് മുന്നേതന്നെ പ്രവർത്തനം തുടങ്ങി. സോഷ്യൽ മീഡിയവഴി ആയിരക്കണക്കിന് ഗ്രൂപ്പുകൾവരെ സൃഷ്ടിച്ചുകൊണ്ടും പണമൊഴുക്കിയും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എല്ലാ സാധ്യതകളും പയറ്റി.
അതിന്റെ ഫലവും തിരഞ്ഞെടുപ്പിൽ ഉണ്ടായി. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അധികാരത്തിന്റെ കൈക്കരുത്ത് കാട്ടിയുള്ള മുന്നേറ്റമാണ് പിന്നീട് കണ്ടത്. മോദിയുടെ വിശ്വസ്തനായ ഗവർണർ വാജു ഭായി കൂടെയുണ്ടെന്നതിന്റെ ബലത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കുകയെന്ന തന്ത്രം ഗവർണറെ ഉപയോഗിച്ച് പയറ്റിയത്. പക്ഷേ, അതിന് മുന്നേ കോൺഗ്രസ് എറിഞ്ഞ തന്ത്രം ഫലിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങിയ ചൊവ്വാഴ്ച ഉച്ചതന്നെ കോൺഗ്രസ് തീരുമാനിച്ചിരുന്നു സ്ഥിതി മോശമാണെന്നും ബിജെപി ചാക്കിട്ടുപിടിത്തത്തിലേക്ക് നീങ്ങുമെന്നും. ബിജെപി 105 സീറ്റിൽ ഒതുങ്ങുമെന്ന നില വന്നതോടെ തന്നെ കോൺഗ്രസ് രണ്ടുതന്ത്രവും ഒരേസമയം പ്രയോഗിച്ചു.
ജനതാദളിനെ കയ്യിലെടുക്കുക എന്നതായിരുന്നു. ദളിനേക്കാൾ മുപ്പത് സീറ്റ് കൂടുതൽ ഉണ്ടായിട്ടും മുഖ്യമന്ത്രിയായി ദേവഗൗഡയുടെ മകൻ കുമാരസ്വാമിയെ ഉയർത്തിക്കാട്ടി കോൺഗ്രസ് രംഗത്തുവന്നു. ബിജെപിക്ക് ഏറ്റ ആദ്യ അടി ഇതായിരുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മതേതര ദളും കോൺഗ്രസും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന പ്രഖ്യാപനവും ഇതോടൊപ്പം വന്നു. ഇതോടെ രാഷ്ട്രീയ കാലാവസ്ഥ ആകെ മാറി. മുഖ്യമന്ത്രി പദമെന്ന വാഗ്ദാനത്തിൽ ദൾ വീണു. അവർ തിരിച്ച് ഉപമുഖ്യമന്ത്രിപദം കോൺഗ്രസിന് വാഗ്ദാനം ചെയ്തു. കൂടെ ദളിനേക്കാൾ കൂടുതൽ മന്ത്രിസ്ഥാനങ്ങളും. ഇതോടെ വലിയൊരു സഖ്യത്തിനാണ് തിരഞ്ഞെടുപ്പിന് പിന്നാലെ കർണാടകത്തിൽ ഉദയമായത്. ഇത് ദേശീയ തലത്തിൽ കോൺഗ്രസിന് പിന്തുണയുമായി എത്തുന്ന കക്ഷികൾക്കും വലിയ പ്രതീക്ഷയാണ് നൽകിയത്.
രണ്ടാമത്തെ തന്ത്രം ബിജെപിയുടെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയെന്നതായിരുന്നു. ആർഎസ്എസുകാരനായ ഗവർണറുടെ പിൻബലത്തിൽ യദിയൂരപ്പ അധികാരത്തിലേറുമെന്ന സൂചന വന്നതോടെതന്നെ ഇതിനെതിരെ സുപ്രീംകോടതിയിലേക്ക് നീങ്ങാൻ കോൺഗ്രസിനായി. ഇതോടെയാണ് പതിനഞ്ച് ദിവസത്തെ സാവകാശം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നൽകിയ സ്ഥാനത്ത് മൂന്നാം ദിവസംതന്നെ സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. സുപ്രീംകോടതി കർശന നിർദ്ദേശം പുറപ്പെടുവിച്ചതോടെ എല്ലാ പ്രതീക്ഷകളും പാളി. ബിജെപിക്ക് മറ്റൊരു വഴിയും ഇല്ലാതായി. പതിനാല് എംഎൽഎമാരെ ചാക്കിട്ടുപിടിക്കുക എന്ന തന്ത്രം പടിപടിയായി കോൺഗ്രസും ദളും ഒരുമിച്ച് നിന്ന് പൊളിച്ചടുക്കി. രാഷ്ട്രീയ ചാണക്യൻ അമിത്ഷാ തലയിൽ കൈവച്ചുനിൽക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. ഇത്തരത്തിൽ ജനാധിപത്യത്തിനെ കുഴിച്ചുമൂടാനുള്ള നീക്കത്തിനെതിരെ കോടതിയുടെ കൂടെ പിൻബലത്തിൽ കർണാടകത്തിൽ കോൺഗ്രസിന് വിജയം നേടാനായി.
കോൺഗ്രസ് ഉണർന്നു പ്രവർത്തിച്ചതോടെയാണ് പാതിരാത്രി തന്നെ സുപ്രീംകോടതി തുറപ്പിക്കാനും ജനാധിപത്യ കശാപ്പിനെതിരെ നിയമത്തെ ഉപയോഗിക്കാനും കഴിഞ്ഞത്. ഇത് വലിയ രാഷ്ട്രീയ വിജയമായി മാറി കോൺഗ്രസിന്. ഇതോടൊപ്പം ദൾ-കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കുന്ന സാധ്യത ഒഴിവാക്കാൻ വേണ്ട സന്നാഹങ്ങളും ചെയ്തു. എംഎൽഎമാരെ പാർപ്പിച്ചിരുന്ന ബിഡദിയിലെ റിസോർട്ടിന് യദിയൂരപ്പ അധികാരമേറ്റതിന് പിന്നാലെ സുരക്ഷാ ചുമതല ഒഴിവാക്കിയതോടെ എംഎൽഎമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റി.
ഒടുവിൽ ചാർട്ടേഡ് ഫ്ളൈറ്റ് വ്യോമയാന മന്ത്രാലയത്തെ ഇടപെടീച്ച് റദ്ദാക്കിപോലും ബിജെപി തന്ത്രങ്ങൾ പയറ്റി. ഇതോടെ കൊച്ചിയിലേക്ക് എംഎൽഎമാരെ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിച്ച് ജനതാദൾ എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി. ഈ വിഷയമെല്ലാം കോടതിക്ക് മുമ്പിൽ എത്തിക്കാനും അഭിഷേക് സിംഘ്വിയെ ഉപയോഗിച്ച് സുപ്രീംകോടതിയുടെ മുന്നിൽ വാദങ്ങളായി അവതരിപ്പിക്കാനും കഴിഞ്ഞത് കോൺഗ്രസിന് വലിയ നേട്ടമായി. ഇത്തരത്തിൽ സമർത്ഥമായി നടത്തിയ നീക്കങ്ങളുടെ വിജയമാണ് കർണാടകയിൽ യദിയൂരപ്പയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചതും കോൺഗ്രസിന്റെയും ദളിന്റേയും ഐക്യസർക്കാർ അധികാരത്തിലേറാൻ വഴിതെളിയിക്കുന്നതും.
ഇതോടെ വലിയ തിരിച്ചടിയാണ് അമിത്ഷായും ബിജെപിയും നേരിടുന്നത്. ദേശീയ തലത്തിൽ കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരത്തിലേറിവരുമ്പോൾ തന്നെ അവിടെ മിക്കയിടങ്ങളിലും തന്ത്രങ്ങളുടെ വിജയംകൊണ്ടാണ് ബിജെപി ജയിച്ചുകയറിയത്. പലയിടത്തും ജനാധിപത്യമല്ല പണാധിപത്യമാണ് നടന്നതെന്ന ആക്ഷേപം ഒരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഉയർന്നെങ്കിലും അതിനെയെല്ലാം പ്രതിപക്ഷ ആരോപണങ്ങൾ മാത്രമായി അമിത്ഷായും ബിജെപിയും വ്യാഖ്യാനിച്ചുതള്ളി. ഒടുവിൽ അതിന് വലിയ തിരിച്ചടി കർണാടകത്തിൽ നേരിടുമ്പോൾ ബിജെപിക്ക് ഇത് വലിയ ക്ഷീണമാണ് ദേശീയതലത്തിൽ ഉയർത്തുന്നത്. ജനാധിപത്യത്തെ കശാപ്പുചെയ്യാൻ ബിജെപി ശ്രമിച്ചുവെന്ന നിലയിൽ കാര്യങ്ങൾ തുറന്നുകാട്ടാൻ കോൺഗ്രസിന് കഴിഞ്ഞുവെന്നത് അവർ നേരിടുന്ന വലിയ വിജയവുമായി മാറുന്നു. രാജ്യംമുഴുവൻ പണക്കൊഴുപ്പിന്റേയും അധികാരത്തിന്റേയും ബലത്തിൽ പിടിച്ചടക്കാൻ ബിജെപി നടത്തിയ നീക്കത്തിന് ഏറ്റ ഏറ്റവും വലിയ പരാജയമായി മാറുകയാണ് കർണാടകയിലെ അധികാര നഷ്ടം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍