ഉമ്മൻ ചാണ്ടി കാര്യം നേടിയത് ഹൈക്കമാണ്ടിനെയും ഭീഷണിപ്പെടുത്തി; വേണ്ടി വന്നാൽ പാർട്ടി പിളർത്തുമെന്നും ഭീഷണി മുഴക്കി; ചങ്കും കരളുമായ മന്ത്രിമാരെ രക്ഷപെടുത്താൻ മുസ്ലിംലീഗിനെയും ഒപ്പംകൂട്ടി; സുധീരന്റെ നിലപാട് ശരിവച്ച രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രിയുടെ കടുംപിടുത്തത്തിൽ കടുത്ത അമർഷം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശരാശരി രാഷ്ട്രീയക്കാരന് അതിജീവിക്കാനായിരുന്നില്ല സോളാർ കോലാഹലങ്ങൾ. സെക്രട്ടറിയേറ്റ് വളയലെന്ന ചരിത്ര സമരവുമായി സിപിഐ(എം) കരുത്തുകാട്ടാനെത്തിയതോടെ ഏവരും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി പ്രതീക്ഷിച്ചു. എന്നാൽ എല്ലാം ഉമ്മൻ ചാണ്ടി അതിജീവിച്ചു. നേർത്ത ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ സർക്കാരിനെ അഞ്ച് കൊല്ലം മുന്നോട്ട് കൊണ്ടു പോയി. ബാർ കോഴ ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ ഉമ്മൻ ചാണ്ടി വിചാരിച്ചത് മാത്രമേ നടന്നൂള്ളൂ. ധനമന്ത്രിയായിരുന്ന കെഎം മാണിക്ക് പോലും രാജിവയ്ക്കേണ്ടി വന്നു. അപ്പോഴും കെ ബാബുവെന്ന വിശ്വസ്തനെ ആർക്കും വിട്ടുകൊടുക്കാതെ കാത്തു. തന്നെ തള്ളിപ്പറഞ്ഞവർക്കെല്ലാം പണിയും കിട്ടി. പിസി ജോർജ് ഉൾപ്പെടെയുള്ളവർ വഴിയാധാരമായി. ഈ രാഷ്ട്രീയ കൗശലത്തിന്റെ അവസാന ഉദാഹരണമാണ് ഡൽഹിയിൽ കണ്ടത്.
കോൺഗ്രസ് എന്നാൽ ഹൈക്കമാണ്ടാണ്. മുകളിൽ നിന്ന് വരുന്ന തീരുമാനം എന്തായാലും അംഗീകരിക്കണം. കെ കരുണാകരന് പോലും ഇതിന് അതിജീവിക്കാൻ കഴിയുന്നില്ല. സാധാരണ സ്ഥാനാർത്ഥികളുടെ പട്ടിക കേരളത്തിൽ തയ്യാറാക്കും. അത് ഡൽഹിക്ക് അയക്കും. ഹൈക്കമാണ്ടിന് താൽപ്പര്യമുള്ളവർ മാത്രം അന്തിമ പട്ടികയിലെത്തും. ഇതാണ് പതിവ്. എന്നാൽ കേരളത്തിലെ പട്ടിക ഡൽഹിയിൽ ചർച്ചയായി. മുഖ്യമന്ത്രി തന്നെയായിരുന്നു ചർച്ചകളിലെ വില്ലൻ. ആരെന്തു പറഞ്ഞിട്ടും ഉമ്മൻ ചാണ്ടി വിട്ടുകൊടുത്തില്ല. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയേയുമെല്ലാം പറഞ്ഞിടത്തുകൊണ്ടു വന്നു. എല്ലാവരേയും വരച്ച വലയിൽ നിർത്തി. അതിന് എന്ത് ചെയ്യണമെന്ന് ഉമ്മൻ ചാണ്ടിക്ക് നന്നായി അറിയാമായിരുന്നു. തുറുപ്പ് ചീട്ടുകൾ ഓരോന്നായി ചാണ്ടി പുറത്ത് എടുത്തപ്പോൾ വി എം സുധീരൻ എന്ന കെപിസിസി അധ്യക്ഷൻ തീർത്തും പരാജിതനായി.
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തിൽ ഉമ്മൻ ചാണ്ടിയുടെ പക്ഷം ചേർന്ന് മുസ്ലിം ലീഗ് നേതൃത്വം എത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയെ ഉമ്മൻ ചാണ്ടി തന്നെ നയിക്കണമെന്നും അദ്ദേഹത്തെ മാറ്റരുതെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മന്ത്രി കുഞ്ഞാലിക്കുട്ടിയും ഹൈക്കമാന്റിനെ അറിയിച്ചു. എ.കെ. ആന്റണിയുമായി ലീഗ് നേതാക്കൾ സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വിട്ടുവീഴ്ച ചെയ്യാൻ മുഖ്യമന്ത്രിയും തയ്യാറാകണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. സോളാറിലും ബാർ കോഴയിലുമെല്ലാം ഉമ്മൻ ചാണ്ടിക്ക് കരുത്തായത് ലീഗിന്റെ ഈ അടുപ്പം തന്നെയാണ്. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിലും സുഹൃത്ത് കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കി വിജയം കൊയ്തു.
സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺഗ്രസിനുള്ളിലെ പോര് രൂക്ഷമായത് തെരഞ്ഞെടുപ്പിൽ മുന്നണിയുടെ ജയ സാധ്യതകളെത്തന്നെ ബാധിക്കുമെന്ന രീതിയിൽ വളർന്നതോടെ മുസ്ലിം ലീഗ് പ്രശ്നത്തിൽ ഇടപെട്ടെന്നാണ് ലീഗ് പറയുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ലെന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾ വിട്ടു വീഴ്ചയ്ക്ക് തയാറാകണം. തർക്കം തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്നും ലീഗ് നിലപാട് അറിയിച്ചു. ഹൈക്കമാന്റുമായുള്ള ചർച്ചയ്ക്ക് ശേഷം ലീഗ് നേതാക്കൾ ഉമ്മൻ ചാണ്ടിയുമായി ആശയവിനിമയം നടത്തി. ഈ ആശയ സംവാദമാണ് നിർണ്ണായകമായത്. വേണ്ടത് ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി തന്നെ ഉമ്മൻ ചാണ്ടിക്ക് ഉറപ്പ് നൽകി. ഇടപെടൽ വന്നപ്പോൾ ജയം ഉമ്മൻ ചാണ്ടിക്കായി.
അധികാരത്തിൽ ഏറിയ അന്നുമുതൽ മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടിയെ കൊണ്ട് രാജിവയ്പ്പിക്കാനായിരുന്നു നീക്കം. കെപിസിസി അധ്യക്ഷ പദം രാജിവച്ച് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് പോലും മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ്. കെപിസിസി അധ്യക്ഷനായി വി എം സുധീരൻ എത്തിയത് മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് അഞ്ച് കൊല്ലത്തിനിടെ തിരിച്ചടിയായത്. ആന്റിയുടെ ഇടപെടലായിരുന്നു ഇതിന് കാരണം. എന്നാൽ കേന്ദ്രത്തിൽ കോൺഗ്രസിന് അധികാരം പോയതോടെ ഹൈക്കമാണ്ട് ദുര്ബ്ബലാവസ്ഥയിലായി. കേരളത്തിൽ ഭരണം നഷ്ടപ്പെട്ടാൽ അത് ദേശീയ തലത്തിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്ന് ഏവർക്കും അറിയാം. അതുകൊണ്ട് തന്നെ ഭീഷണിയുടെ മുൾമുനയിൽ നിർത്താൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. വിശ്വസ്തർക്ക് സീറ്റ് നിഷേധിച്ചാൽ മത്സരിക്കില്ലെന്ന വാദം ഉമ്മൻ ചാണ്ടിയെടുത്തതോടെ ഹൈക്കമാണ്ട് സമ്മർദ്ദത്തിലായി. ഒടുവിൽ കെ ബാബുവിനും കെസി ജോസഫിനും ബെന്നി ബെഹന്നാനും അടൂർ പ്രകാശിനും ഉമ്മൻ ചാണ്ടി സീറ്റുറപ്പിച്ചു.
ആരോപണ വിധേയർ മാറിനിൽക്കാനാണ് പാർട്ടി തീരുമാനമെങ്കിൽ ആദ്യം മാറിനിൽക്കേണ്ടത് താനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ സുശക്തമായ നിലപാട്. ഇവർ അഞ്ചുപേരും മാറി നിൽക്കുന്നതാണ് സംസ്ഥാനത്ത് കോൺഗ്രസിന് ജയസാധ്യത നൽകുന്നതെന്നായിരുന്നു വി എം. സുധീരന്റെ നിലപാട്. ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കിടെ ഇരുവരും വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നത് കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി ഉളവാക്കിയിരുന്നു. തന്റെ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർക്ക് മേൽ അവിശ്വാസം രേഖപ്പെടുത്തി അവർക്ക് സീറ്റ് നിഷേധിക്കുന്നത് തന്റെമേൽ അവിശ്വാസം രേഖപ്പെടുത്തുന്നതിന് തുല്യമാണെന്നായിരുന്നു അവസാനം വരെയും മുഖ്യമന്ത്രിയുടെ നിലപാട്. ഇവരെ മാത്രമായി ഒറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരെ തഴയുന്ന പക്ഷം എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളുൾപ്പെടെയുള്ളവർ മൽസരരംഗത്ത് നിന്ന് മാറുമെന്നും സൂചനയുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മനസ്സ് മുൻകൂട്ടി തിരിച്ചറിഞ്ഞായിരുന്നു ഉമ്മൻ ചാണ്ടിയുടെ നീക്കമെന്നതാണ് മറ്റൊരു വസ്തുത.
ഹൈക്കമാണ്ടിൽ രണ്ട് അധികാര കേന്ദ്രങ്ങളുണ്ട്. സോണിയയും രാഹുലും. ഇവർ രണ്ട് പേരും രണ്ട് വഴിക്കാണുള്ളതെന്ന് പരസ്യമായ രഹസ്യവും. ഈ ഭിന്നത ഉമ്മൻ ചാണ്ടി സമർദ്ദമായി വിനിയോഗിച്ചു. അതുകൊണ്ട് കൂടിയാണ് എല്ലാവർക്കും സീറ്റ് കിട്ടുന്നത്. ഇക്കാര്യത്തിലും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും രണ്ടു തട്ടിലായി. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്നും ഈ സാഹചര്യത്തിൽ ആരോപണവിധേയരായവർ മൽസരരംഗത്തേക്ക് വരുന്നത് തെറ്റായ കീഴ്!വഴക്കം ഉണ്ടാക്കുമെന്നും രാഹുൽ ഗാന്ധി നിലപാടെടുത്തപ്പോൾ തെരഞ്ഞെടുപ്പു വിജയമാണ് പ്രധാനമെന്ന നിലപാടിലാണ് സോണിയ ഗാന്ധി. കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യമാണ്. വിജയത്തിനാവശ്യമായതെന്താണോ അതു ചെയ്യണമെന്ന നിർദ്ദേശമാണ് സോണിയ മുന്നോട്ടുവച്ചത്. ഇതാണ് സത്യത്തിൽ ഉമ്മൻ ചാണ്ടിയെ രക്ഷിച്ചത്.
ഉമ്മൻ ചാണ്ടി വഴങ്ങില്ലെന്നും സുധീരനെ എങ്ങനേയും സമാധാനിപ്പിക്കാമെന്നും കോൺഗ്രസ് നേതൃത്വം കരുതി. ഉമ്മൻ ചാണ്ടിയുടെ ഭീഷണിയുടെ ശക്തിയായിരുന്നു ഇതിന് കാരണം. ഉമ്മൻ ചാണ്ടി മത്സരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ എല്ലാ സാധ്യതയും ഇന്ന് തന്നെ അവസാനിക്കും. അത് ഒഴിവാക്കിയെടുക്കാൻ അവർക്ക് മറ്റ് മാർഗ്ഗമില്ലായിരുന്നു. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സാധാരണയാണെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. ഭരണ തുടർച്ചയുടെ സാഹചര്യത്തെ കുറിച്ചും കൃത്യമായ നിലപാടുണ്ട്. എങ്കിലും സമുദായ സമവക്യമെല്ലാം അനുകൂലമാക്കിയാൽ വിജയം നേടിയെടുക്കാൻ കഴിയുമെന്ന് ഉമ്മൻ ചാണ്ടി കരുതുന്നു. തനിക്കൊപ്പമുള്ള പരമാവധിപേരെ ജയിപ്പിക്കുക. അതിനുള്ള തന്ത്രങ്ങളിലേക്ക് ഇനി ഉമ്മൻ ചാണ്ടി കടക്കും. കേരളത്തിലെ കോൺഗ്രസിന് ഒറ്റ നേതാവേ ഉള്ളൂവെന്ന് തെളിയിക്കുകയാണ് ഉമ്മൻ ചാണ്ടി. പാർട്ടിയെ പിളർത്താൻ പോലും കെൽപ്പുള്ള ഏക നേതാവ്. ഇത് തന്നെയാണ് ഉമ്മൻ ചാണ്ടിക്ക് അനുകൂലമാകാൻ ഹൈക്കമാണ്ടിനെ പ്രേരിപ്പിച്ച ഘടകവും.
ഏഴ് ദിവസമായി ഡൽഹിയിൽ നടന്ന മാരത്തോൺ കൂടിയാലോചനകൾക്കൊടുവിലാണ് വിജയസാധ്യത എന്ന മാനദണ്ഡം മാത്രം പരിഗണിച്ച് മന്ത്രിമാരെല്ലാം മത്സരിക്കട്ടെ എന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേർന്നത്. ആരോപണവിധേയരെ മാറ്റിനിർത്തിയേ തീരൂ എന്ന് തുടക്കം മുതൽ സുധീരൻ നിലപാടെടുത്തപ്പോൾ ആരോപണത്തിന്റെ പേരിൽ മന്ത്രിമാരെ മാറ്റിനിർത്തിയാൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് ഉമ്മൻ ചാണ്ടിയും കട്ടായം പറഞ്ഞു. ഇതിന് മുന്നിൽ ഹൈക്കമാണ്ട് പോലും ഭയന്നു. ഈ ഭയത്തിന് ശക്തികൂട്ടാൻ ലീഗിനെ ഇറക്കിയുള്ള കളിയും. അങ്ങനെ ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന ആശങ്കയും ഹൈക്കമാൻഡ് കണക്കിലെടുത്തു. ഇതോടെ രാഹുൽഗാന്ധിയുടെ നിലപാട് പോലും മറികടന്നാണ് സോണിയ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. അങ്ങനെ ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാനുള്ള ആന്റണിയുടേയും സുധീരന്റേയും രമേശ് ചെന്നിത്തലയുടേയും മോഹം വീണ്ടും പൊളിയുകയാണ്. ഇനിയെല്ലാം രാഷ്ട്രീയ പ്രബുദ്ധരായ ജനം തീരുമാനിക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്