സാമുദായികമായി ജനങ്ങൾ സംഘടിക്കുമ്പോൾ ചരിത്രത്തിൽ എപ്പോഴും തറപറ്റുന്നത് കോൺഗ്രസ്; കേരളാ കോൺഗ്രസിന്റെ പിറവി മുതൽ കണ്ട കാര്യങ്ങൾ ആവർത്തിക്കുന്നു: യുഡിഎഫ് തകർച്ച ഒരു വിലയിരുത്തൽ കൂടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അര നൂറ്റാണ്ടോളം ഇന്ത്യ ഭരിച്ച രാഷ്ട്രീയപാർട്ടി, കോൺഗ്രസിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിച്ച പാർട്ടി.. ഇതൊക്കെയാണ് പഴയകാലത്തെ കോൺഗ്രസിനെ കുറിച്ച് ഓർക്കുമ്പോൾ പ്രതാപത്തോടെ പറയാൻ കഴിയുന്ന കാര്യങ്ങൾ. ഒറ്റകക്ഷി ഭരണത്തിൽ കാലങ്ങളോളം ഇന്ത്യയെ മുന്നോട്ടു നയിച്ച പാർട്ടിക്ക് പിന്നീട് തിരിച്ചടികളുടെ ഘോഷയാത്ര ആയിരുന്നു. രണ്ട് തവണ ഘടക കക്ഷികളെ ഒപ്പം ചേർത്ത് രാജ്യം ഭരിച്ച കോൺഗ്രസ് മോദിയുടെ കുതിപ്പിലുണ്ടായ ബിജെപി മുന്നേറ്റത്തിൽ തകർന്നടിഞ്ഞു. പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒന്നിനു പിറകേ മറ്റൊന്നായി കോൺഗ്രസ് അധികാര ഭ്രഷ്ടരായി. ഏറ്റവും ഒടുവിൽ കേരളത്തിലും കോൺഗ്രസ് വൻ തോൽവി ഏറ്റുവാങ്ങിയതോടെ പാർട്ടിയുടെ അസ്തമനത്തിന്റെ സമയമായോ എന്ന ചോദ്യം എല്ലായിടത്തും നിന്നും ഉയരുകയാണ്.
ഹിന്ദുത്വ വികാരം ഉയർത്തി ദേശീയ തലത്തിൽ, ബിജെപി പടയോട്ടം നടത്തിയപ്പോൾ തുടങ്ങിയതാണ് കോൺഗ്രസിന്റെ തകർച്ച. എന്നാൽ, കേരളത്തിൽ ഇവിടുത്തെ ന്യൂനപക്ഷത്തിന്റെ ബലത്തിൽ കോൺഗ്രസ് നിവർന്നു തന്നെ നിന്നു. എന്നാൽ, ഇവിടെയും ജാതി സംഘടനകളുടെ രാഷ്ട്രീയ മോഹം തകർത്തത് കോൺഗ്രസിനെയാണ്. ഇക്കഴിഞ്ഞ നിയസമഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോൾ അക്കാര്യം കൂടുതൽ വ്യക്തമാകും. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ കേരളത്തിൽ രൂപം കൊണ്ട ബിഡിജെഎസ് എന്ന പാർട്ടിയാണ് അധികാരത്തിൽ നിന്നും കോൺഗ്രസിനെ പുറത്താക്കുന്ന സംഭവത്തിന്റെ ജാതകം കുറിച്ചതെന്നാണ് വ്യക്തമാകുന്ന കാര്യം.
ഉത്തർപ്രദേശിൽ അടക്കം മുസ്ലിം, ദലിത് വിഭാഗങ്ങൾ പാർട്ടിയിൽ നിന്നും അകന്നു പോയതാണ് കോൺഗ്രസിനെ ക്ഷീണിപ്പിച്ചത്. കേരളത്തിൽ ഇപ്പോഴുണ്ടായ കനത്ത തകർച്ചയ്ക്ക് ഉത്തരം തേടിയ കെപിസിസിയും എത്തി നിൽക്കുന്നത് ഈ നിഗമനത്തിലാണ്. ഏറെക്കാലമായി കോൺഗ്രസ് പിന്തുടർന്നു പോന്ന ജാതിപ്രീണന നയങ്ങൾ തന്നെയാണ് ഇവിടെയും കോൺഗ്രസിന് തിരിച്ചടിയായെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സമുദായങ്ങളുടെ കൂട്ടായ്മായായി മാറിയ കോൺഗ്രസിന് കേഡർ സ്വഭാവം പുലർത്തിയ സിപിഎമ്മിന്റെ അച്ചടക്കത്തോട് പിടിച്ചു നിൽക്കാൻ സാധിച്ചുമില്ല.
മുസ്സിം വോട്ടുകളുടെ ബലത്തിൽ മലപ്പുറത്ത് ലീഗ് പിടിച്ചു നിന്നപ്പോൾ കോൺഗ്രസ് തകർന്നടിഞ്ഞു. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ വോട്ടുകളുടെ ബലത്തിൽ മാത്രമാണ് കോൺഗ്രസിന് തുണായായി നിന്നത്. സിപിഎമ്മിന്റെ ഭൂരിപക്ഷം വരുന്ന പിന്തുണ ഈഴവ വിഭാഗത്തിൽ നിന്നുമാണ്. ഇക്കാര്യം മനസിലാക്കിയാണ് ഉമ്മൻ ചാണ്ടി ബിഡിജെഎസിനെയും ബിജെപിയെയും തുടക്കത്തിൽ എതിർക്കാതിരുന്നത്. മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തിൽ ഏതൊരു കൂട്ടായമ്മയും രൂപപെട്ടാലും തങ്ങൾക്കാണ് ക്ഷീണം സംഭവിക്കുക എന്ന് മുൻകൂട്ടി കാണുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഇതിനെ തുറന്നെതിർക്കാതെ കോൺഗ്രസ് നിന്നപ്പോൾ അവർക്കൊപ്പമുണ്ടായിരുന്ന ന്യൂനപക്ഷം സംശയത്തോടെ വീക്ഷിച്ചു. ഇത് കോൺഗ്രസിന് തിരിച്ചടിയാകുയും ചെയ്തു.
ബിഡിജെഎസ്-ബിജെപി മുന്നേറ്റം തടയാൻ വേണ്ടി സെക്യൂലർ വോട്ടുകൾ ഏകീകരിച്ചു. ഇതോടൊപ്പം തന്നെ, ഹൈന്ദവ പാർട്ടിയുടെ മുന്നേറ്റം തടയാൻ വേണ്ടി ന്യൂനപക്ഷ വോട്ടുകളും ഇടതു മുന്നണിക്ക് പോയി. സിപിഎമ്മിനോട് കൂറു പുലർത്തുന്ന ഭൂരിപക്ഷം ഈഴവരും ഈഴവരുണ്ടാക്കിയ പാർട്ടി ലെഫ്റ്റിനെ ബാധിക്കാതിരിക്കാനാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ ഈഴ വിഭാഗത്തിൽ നിന്നുള്ള വോട്ടുചോർച്ച സിപിഎമ്മിനെ കാര്യമായി ബാധിച്ചുമില്ല. മറുവശത്ത് കോൺഗ്രസിനോട് ചേർന്നു നിന്ന ഈഴവർ ബിഡിജെഎസിനൊപ്പം പോകുകയും ചെയ്തു. ഇത് മുൻകൂട്ടി കാണാൻ നേതാക്കൾക്ക് സാധിച്ചതുമില്ല.
മധ്യതിരുവിതാംകൂറിൽ കോൺഗ്രസ് പിടിച്ചു നിന്നത് കേരളാ കോൺഗ്രസിന്റെ കൂടി പിന്തുണയോടെയാണ്. കേരളാ കോൺഗ്രസ് പിറവിയെടുത്തപ്പോഴും കോൺഗ്രസിന് തന്നെയായിരുന്നു അക്കാലങ്ങളിൽ തിരിച്ചടിയായത്. ക്രൈസ്തവ വോട്ടർമാരിൽ ഒരു വിഭാഗത്തിന് ബിജെപിയോട് പഴയതു പോലെ തൊട്ടുകൂടായ്മയില്ല. ഒരു വിഭാഗം സവർണ്ണ ക്രൈസ്തവർക്ക് പോലും ബിജെപിയോട് തൊട്ടുകൂടായ്മ കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് കോൺഗ്രസ് അടിപതറിയതും.
ബിഡിജെഎസ് എന്ന ഈഴവ പാർട്ടി കോൺഗ്രസിനെ രക്ഷിക്കുമെന്ന മൗഢ്യത്ത് ഏറ്റ കനത്ത തിരിച്ചടി തന്നെയായാണ് കോൺഗ്രസിന്റെ തോൽവിയെ വിലയിരുത്തുന്നത്. സമുദായ കൂട്ടായമ്മക്ക് അപ്പുറത്തേക്ക് കോൺഗ്രസ് വളരുമെന്ന് പ്രതീക്ഷിക്കുന്ന നേതാക്കളും പാർട്ടിയിൽ കുറവാണ്. വർഗീയതയിലേക്ക് വീഴുന്ന ജനങ്ങളെ പിടിച്ചു നിർത്താൻകോൺഗ്രസിന് സാധിക്കാത്തിടത്തോളം കാലം കോൺഗ്രസിന്റെ അടിവേരിളക്കും വിധം വർഗീയത ഉയർന്നുപൊങ്ങുമെന്നത് ഉറപ്പാണ്.
തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും കോൺഗ്രസിന്റെ വോട്ടിൽ തന്നെയാണ് വിള്ളലുണ്ടായത്. സർക്കാരിന് ബിജെപിയോട് മൃദുസമീപനമെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണം ഫലിച്ചു. വർഗ്ഗീയ ശക്തികളെ എതിർക്കാൻ കോൺഗ്രസിനേക്കാൾ നല്ലത് സിപിഐ(എം) ആണെന്ന ധാരണ ശക്തമായി. സംഘപരിവാർ നേതാക്കളുടെ പ്രസംഗങ്ങളും കേന്ദ്ര ബിജെപി മന്ത്രിമാരുടെ പ്രചരണവും ന്യൂനപക്ഷങ്ങളിൽ ആശങ്ക ജനിപ്പിച്ചു. കോൺഗ്രസിന് പരമ്പരാഗതമായ വോട്ടു നൽകിപ്പോന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽ ഭൂരിപക്ഷം ഇടതുപക്ഷത്തിന് വോട്ടുചെയ്തു. കോൺഗ്രസിലെ ഹൈന്ദവ വിഭാഗത്തിൽ നല്ലൊരു പങ്ക് താമരയെയും സ്വീകരിച്ചു. ചുരുക്കിപ്പറഞ്ഞാൽ ഇതൊക്കെ കോൺഗ്രസിന്റെ കൈയൊടിക്കുന്ന ഘടകങ്ങളായി മാറി. അധികാരം ഒഴിയാറായപ്പോൾ തിരക്ക് പിടിച്ചു നടത്തിയ ചില ഭൂമിദാനങ്ങളും സർക്കാറിനെ സംബന്ധിച്ചടത്തോളം തിരിച്ചടികൾ സമ്മാനിച്ച നടപടികളായി മാറുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍