അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്നത് ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ? മദ്ധ്യസ്ഥ സ്ഥാനാർത്ഥിയായി സുധീരനെ ഇറക്കാൻ ആന്റണിയുടെ നിർദ്ദേശം; തർക്കത്തിനൊടുവിൽ നറുക്കു വീഴുക ആന്റണിക്കെന്ന് സൂചന; കോൺഗ്രസിൽ മുഖ്യമന്ത്രി കസേരക്കായുള്ള കളികൾ പുതിയ തലത്തിൽ
ബി രഘുരാജ്
തിരുവനന്തപുരം: അടുത്ത പൊതു തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്നത് ആരായിരിക്കും? ഒരു വർഷം കൂടി അവശേഷിക്കവെ യുഡിഎഫ് ക്യാമ്പിൽ ചർച്ചകൾ സജീവമായി. ഉമ്മൻ ചാണ്ടിയെ പോലെ ഒരു ശക്തനായ നേതാവിനെ മാറ്റാൻ പറ്റിയ സാഹചര്യം ഇല്ലെന്ന് തുറന്ന് പ്രഖ്യാപിച്ചാണ് എ ഗ്രൂപ്പ് നീക്കം. എന്നാൽ അഴിമതി ആരോപണങ്ങളുടെ കൂറ്റൻ തിരമാല വിഴുങ്ങിയ സർക്കാരിനെ ഉമ്മൻ ചാണ്ടി നയിച്ചാൽ എങ്ങും എത്തില്ലെന്നും മികച്ച മന്ത്രിയെന്ന പേരുള്ള ചെന്നിത്തല തന്നെ നയിച്ചാലേ പച്ചതൊടൂ എന്നുമാണ് ഐ ഗ്രൂപ്പ് വാദം. കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ അവസാന വാക്കായ എ. കെ ആന്റണിയുടെ നിലപാടാണ് നിർണ്ണായകം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള പോര് മുറുകുന്നതിനാൽ പകരം സുധീരനെ ഇറക്കി പരീക്ഷണം എന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ബാർ നിരോധനത്തിന്റെ ക്രെഡിറ്റ് സുധീരന് ഉള്ളതാണെന്ന് ഇവർ പറയുന്നു. ഈ വാദത്തോട് ആന്റണിക്കും യോജിപ്പുണ്ടെന്ന റിപ്പോർട്ടാണ് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും ഒരേ പോലെ പേടിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുൻപ് ഇടക്കാല മുഖ്യമന്ത്രി ആകാനുള്ള നീക്കങ്ങളുടെ പേരിൽ ലീഗും മാണിയും ഇടഞ്ഞു നിൽക്കുന്നതിനാൽ ചെന്നിത്തലയുടെ സാധ്യത മങ്ങുകയാണെന്നാണ് റിപ്പോർട്ട്. ലീഗിനെയും മാണിയെയും നിശബ്ദരാക്കിയ ശേഷം ഉമ്മൻ ചാണ്ടിയുമായി വിലപേശി അവസാന ആറ് മാസം മുഖ്യ മന്ത്രി ആകാൻ ചെന്നിത്തല തീവ്ര ശ്രമം നടത്തിയതായാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിജിലൻസിനെ അതിന് വേണ്ടി വേണ്ട വിധം ഉപയോഗിച്ചു എന്ന ആരോപണമാണ് ഉയർന്ന് കേൾക്കുന്നത്. മാണിയുടെ പേരിലുള്ള ബാർ കോഴ വിവാദത്തിന് ശേഷം കെ ബാബുവിലേക്ക് കുന്തമുന നീളുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മാണിക്കെതിരെ ഫലിച്ച പോലെ ആ നീക്കം ബാബുവിനെതിരെ ഫലിക്കാതെ പോവുകയായിരുന്നു. ഈ സാഹചര്യത്തിൽ ഒരു കാരണവശാലും ചെന്നിത്തലയെ പിന്തുണയ്ക്കേണ്ട എന്ന കർക്കശ നിലപാടിൽ ആണ് ലീഗും മാണിയും ഇപ്പോഴും. മാണിക്കെതിരെ കേസ് മുറുകുന്നു എന്ന സൂചനകൾ സമ്മർദ്ദ തന്ത്രങ്ങളുടെ ഭാഗമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും ഇടയിൽ സമവായ സ്ഥാനാനർത്ഥിയായി സുധീരനെ ഇറക്കിയ ശേഷം അവസാന നിമിഷം ഒത്തു തീർപ്പ് സ്ഥാനാർത്ഥിയായി രംഗത്ത് വരാൻ സാധിക്കുമെന്നാണ് ആന്റണിയുടെ കണക്ക് കൂട്ടൽ എന്നും റിപ്പോർട്ടുകൾ ഉണ്ട്. കോൺഗ്രസ്സ് ഭരണം കേന്ദ്രത്തിൽ തുടർന്നാൽ അടുത്ത രാഷ്ട്രപതിയായി പരിഗണിക്കേണ്ട രീതിയിൽ വളരാനായെങ്കിലും കോൺഗ്രസ്സിന്റെ തകർച്ച ഇനി ഡൽഹിയിൽ പണിയൊന്നും ഇല്ലാത്ത സാഹചര്യമാണ് ആന്റണിക്ക് സൃഷ്ടിച്ചിരിക്കുന്നത്. കുറഞ്ഞത് 15 വർഷത്തേക്ക് ഇനി ഡൽഹിയിലേക്ക് തിരിഞ്ഞ് നോക്കേണ്ട എന്നാണ് കോൺഗ്രസ്സ് നേതാക്കൾ തന്നെ കണക്കാക്കുന്നത്. ആ സാഹചര്യത്തിൽ കേരളത്തിലേക്ക് തിരിച്ചു വരിക മാത്രമാണ് ആന്റണിയുടെ മുൻപിലുള്ള മാർഗ്ഗം. എന്നാൽ ഇവിടെ വന്ന് അധികാരത്തിനായി അവകാശം ഉയർത്താൻ ആന്റണിക്ക് വിഷമം ഉണ്ട്. ഉമ്മൻ ചാണ്ടി - ചെന്നിത്തല പോരിന് നടുവിൽ മദ്ധ്യസ്ഥനായി വന്നാൽ പോലും ആന്റണിക്ക് ക്ഷീണം ഉണ്ടാകാം. അതിനാലാണ് സുധീരനെ ഉയർത്തി കാട്ടി സമയ വ്യവസ്ഥയിലൂടെ രംഗത്ത് വരാൻ ശ്രമം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ ആന്റണിയെ വീണ്ടും ഉയർത്തിക്കാട്ടണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ചിലതെല്ലാം അന്റണി ഇന്നലെ പറഞ്ഞത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടന്നാൽ മുന്നിൽ നിന്ന് നയിക്കാനും ആന്റണി ഉണ്ടാകും. അടുത്ത വർഷം ആന്റണിയുടെ രാജ്യസഭാ അംഗമെന്ന നിലയിലെ കാലാവധി തീരും. അതിന് ശേഷം വീണ്ടും ആന്റണി മത്സരിക്കില്ലെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കും. ബാർ കോഴയും സോളാറുമെല്ലാം സർക്കാരിന്റെ പ്രതിച്ഛായ നഷ്ടമാക്കി. ഇതിനെല്ലാം കൂട്ടുനിന്നത് ഉമ്മൻ ചാണ്ടിയെന്ന് തന്നെയാണ് ആന്റണിയുടെ വിലയിരുത്തൽ. ഇത് തന്നെയാണ് ഇന്നലെ ആന്റണി തുറന്ന് പ്രഖ്യാപിച്ചത്. കേരളത്തിൽ സർവ്വത്ര അഴിമതിയാണെന്ന് ആന്റണിയും പറഞ്ഞതോടെ ഉമ്മൻ ചാണ്ടി കൂടുതൽ പ്രതിരോധത്തിലായി. വരും ദിനങ്ങളിൽ പ്രതിപക്ഷം ആന്റണിയുടെ വാക്കുകൾ ഉയർത്തി മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനാണ് സാധ്യത.
മനസ്സിലുള്ള മുഖ്യമന്ത്രി പദമോഹമാണ് ഈ സർക്കാർ വിരുദ്ധ പ്രസ്താവനയ്ക്ക് കാരണമെന്ന് എ ഗ്രൂപ്പും പറയുന്നു. ആന്റണിയുടെ പേരിലാണ് എ ഗ്രൂപ്പ് എങ്കിലും ഇന്ന് അതിന്റെ നേതാവ് ഉമ്മൻ ചാണ്ടിയാണ്. ഗ്രൂപ്പിന് അതീതനായി മാറിയ ആന്റണിയുടെ ഉമ്മൻ ചാണ്ടി വിരുദ്ധ പ്രസ്താവനയെ കരുതലോടെ മാത്രമേ എ ഗ്രൂപ്പ് കാണൂ. മുമ്പ് അധികാരത്തിൽ നിന്ന് ആന്റണിയെ മാറ്റിയത് ഉമ്മൻ ചാണ്ടിയാണെന്ന ആക്ഷേപം നിലവിലുണ്ട്. അതിനുള്ള പ്രതികാരം തീർക്കാൻ ഈ അവസരം ആന്റണി ഉപയോഗിക്കുമോ എന്ന സംശയം എ ഗ്രൂപ്പിനുണ്ട്. പക്ഷേ ചെന്നിത്തലയെ തുറന്ന് എതിർക്കുന്നത് പോലും എക്കാർക്ക് ആന്റണിയെ വിമർശിക്കാനാകില്ല. എല്ലാം മനസ്സിലാക്കി വരും ദിനങ്ങളിലും സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാകാനുള്ള നടപടികൾ ആന്റണി കൈക്കൊള്ളുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ കേരള രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന് ആവർത്തിക്കുകയാണ് ആന്റണി ഇപ്പോഴും.
അഴിമതി ആരോപണത്തിൽ മുങ്ങിയ സർക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ നേതൃമാറ്റം ആവശ്യമാണോ എന്ന ചോദ്യത്തിന് അത്തരമൊരു ചർച്ച തന്റെ അറിവിൽ നടന്നിട്ടില്ലെന്ന് എ.കെ.ആന്റണി പറഞ്ഞു. സെക്രട്ടേറിയറ്റ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്നാൽ സമൂഹത്തിന്റെ എല്ലാ തുറകളിലും അഴിമതി കൂടി വരികയാണ്. സ്കൂളുകളിൽ അദ്ധ്യാപക നിയമനത്തിനും വിദ്യാർത്ഥി പ്രവേശനത്തിനുമെല്ലാം പണം വാങ്ങുന്ന അവസ്ഥയായി. കാലാകാലങ്ങളിൽ അഴിമതി തടയാൻ സർക്കാർ ചില സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും അഴിമതി കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എല്ലാ മേഖലയിലും അഴിമതിയാണെന്നും കാശു കൊടുക്കാതെ ഒരു കാര്യവും സാധിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് ആന്റണിയുടെ വിലയിരുത്തൽ.
അഴിമതി സംസ്ഥാനത്തിന്റെ ശാപമായി മാറി. സർക്കാർ മേഖലയിൽ അഴിമതി കൂടി വരുന്നു. തദ്ദേശ സ്ഥാപനങ്ങളിലും അഴിമതി കൂടുന്നുണ്ട്. എല്ലാവരും അഴിമതി രഹിത പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കിലും നാട്ടിൽ അഴിമതി കൂടിവരുന്നുവെന്നാണ് ജനം പറയുന്നത്. സർക്കാർ മേഖലയിൽ മാത്രമല്ല, സ്വകാര്യ മേഖലയിലും അഴിമതി വർധിക്കുന്നു. അഴിമതിയിൽ നിന്ന് ഒരു മേഖലയേയും ഒഴിവാക്കാൻ കഴിയില്ല. അഴിമതി തടയാൻ താനും ചിലതൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ അവ വിജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായി ശ്രമിച്ചാൽ സമൂഹത്തെ അഴിമതിയിൽ നിന്നു കുറെയെങ്കിലും രക്ഷിക്കാൻ കഴിയും. ഇതിനു സർക്കാറിനെ കൊണ്ടു മാത്രം കഴിയില്ല. സാമൂഹിക സാമുദായികസർവീസ് സംഘടനകളും അഴിമതി തടയാനുള്ള പ്രവർത്തനങ്ങളിൽ സജീവമാകണം. എല്ലാവരുടെയും കൂട്ടായ പ്രവർത്തനം അഴിമതി തടയാൻ ആവശ്യമാണ്. സർവീസ് സംഘടനകളുടെ പ്രവർത്തനം ജീവനക്കാരുടെ അവകാശ സംരക്ഷണം മാത്രമാകാതെ സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 30 ശതമാനം കുടുംബങ്ങൾ ബാറുകളായി മാറി കൊണ്ടിരിക്കുകയാണെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ബാറുകൾ പൂട്ടിയതു കൊണ്ട് മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞിട്ടില്ല. വർധിച്ചു വരുന്ന മദ്യാസക്തി കുറയ്ക്കാൻ സർക്കാർ മാത്രം വിചാരിച്ചാൽ പോര. ഇതിന് ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള കർമ പദ്ധതി നടപ്പാക്കണമെന്നും ആന്റണി പറയുമ്പോൾ ലക്ഷ്യം ഉമ്മൻ ചാണ്ടി തന്നെയാണെന്ന് വ്യക്തം. അത് മനസ്സിലാക്കിയാണ് ആന്റണിയുടെ പ്രസ്താവനയെ ചെന്നിത്തല പിന്തുണച്ചതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്