ജനശക്തിയുടെ പുനരവതാരം വി.എസിനെ മുഖ്യമന്ത്രിയാക്കാനോ? രണ്ടാം വരവ് കൂടുതൽ ശക്തിയാർജിച്ച്; സിപിഐ(എം)ക്കു തള്ളാനും കൊള്ളാനും കഴിയുന്നില്ല
പത്തനംതിട്ട: ഒന്നര വർഷം മുമ്പാണ് ജനശക്തി വാരികയിൽനിന്ന് അച്ചടിമഷി മാഞ്ഞത്. അപ്പോൾ വി.എസിനു ശക്തിക്ഷയത്തിന്റെ കാലമായിരുന്നു. ജനശക്തി വീണ്ടും അവതരിച്ചപ്പോൾ ഒരു നിയോഗം പോലെ വി.എസും പതിന്മടങ്ങ് കരുത്താർജിച്ചതു യാദൃച്ഛികമാകാം. ഈ സാഹചര്യത്തിലാണ് ജനശക്തിയെ പാർട്ടി വിരുദ്ധ മാസികയായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചതും. പാർട്ടിയെ തള്ളിപ്പറയുന്ന അഭിമുഖം നൽകിയില്ലെന്ന് വി എസ് വ്യക്തമാക്കി കഴിഞ്ഞു. ഈ വിഷയത്തിൽ ജനശക്തി മൗനം പാലിക്കുമോ എന്നതാണ് ഇനി നിർണ്ണായകം. അങ്ങനെ വന്നാൽ വിഎസിനെ പ്രതിരോധത്തിലാക്കാൻ ജനശക്തി ശ്രമിക്കില്ലെന്നും വ്യക്തമാകും.
ഈ സാഹചര്യത്തിൽ ജനശക്തിയെ കരുതലോടെയാകും സിപിഐ(എം) നേരിടുക. ഇന്ന് വി എസ് പാർട്ടിക്ക് ഒപ്പമാണ്. അതുകൊണ്ട് തന്നെ വിഎസിനെ അനുകൂലിക്കുന്ന മാസികയെ തള്ളിപ്പറയാനും കഴിയില്ല. എംഎ ബേബിയുടെ അഭിമുഖവുമായുള്ള തുടക്കത്തിൽ തന്നെ ചിലത് ഒളിച്ചിരിപ്പുണ്ട്. വിഎസിനപ്പുറം ചിലരൊക്കെ മനസ്സുകൊണ്ട് അനുകൂലമാണെന്ന് വരുത്താനാണ് നീക്കം. അതു കഴിഞ്ഞാണ് വിഎസിലേക്ക് അഭിമുഖമെത്തുന്നത്. ഇതിൽ നിന്നെല്ലാം വ്യക്തമായ രാഷ്ട്രീയ സൂചനകളാണ് ജനശക്തി നൽകുന്നത്. അതുകൊണ്ട് കൂടിയാണ് കിട്ടിയ അവസരത്തിൽ പാർട്ടി വിരുദ്ധമാണെന്ന് ജനശക്തി തുറന്ന് പ്രഖ്യാപിച്ചതും.
സിപിഐ-എമ്മിന്റെ വലതുപക്ഷ ചായ്വിനെതിരേ ജനശക്തി പിറവി കൊണ്ടത് വി.എസിന്റെ മനസറിഞ്ഞു തന്നെയായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ, അതായത് വി എസ്. മുഖ്യമന്ത്രിപദത്തിലേറിയതിന്റെ കൃത്യം നൂറാം ദിവസമായിരുന്നു ജനശക്തി പിറവി കൊണ്ടത്. അമരത്ത് ചുരുട്ടിയ മുഷ്ടിയുമായി എം.എൻ. വിജയൻ എന്ന അതികായൻ. അണിയത്ത് കടുത്ത വി എസ്. ആരാധകരായ ജി. സുഗതൻ, കെ.സി. ഉമേഷ്ബാബു, ജി. ശക്തിധരൻ എന്നിവരൊക്കെ. സുകുമാർ അഴീക്കോട്, സക്കറിയ, ലീലാവതി, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ബെർലിൻ കുഞ്ഞനന്തൻ നായർ എന്നിവരൊക്കെയായിരുന്നു സ്ഥിരം എഴുത്തുകാർ. ജി. സുഗതൻ മാനേജിങ് എഡിറ്ററും ജി. ശക്തിധരൻ എഡിറ്ററുമായി ദ്വൈവാരികയായിട്ടായിരുന്നു ജനശക്തി പുറത്തിറങ്ങിയിരുന്നത്. വിവാദമുണ്ടാക്കിയതും സിപിഎമ്മിനെ വിമർശിച്ചുള്ളതുമായ നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും ജനശക്തിയിലൂടെ അച്ചടിമഷി പുരണ്ടു. എം.എൻ. വിജയനും ബെർലിൻ കുഞ്ഞനന്തനും പിണറായിയുടെ നിശിത വിമർശനങ്ങൾ ഏറ്റുവാങ്ങിയതും ജനശക്തിയിലൂടെ ലോകമറിഞ്ഞ ലേഖനങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയുമായിരുന്നു.
രാഷ്ട്രീയ സാഹിത്യ മാസിക എന്ന ലേബലിൽ പുറത്തിറങ്ങിയ ജനശക്തി വി.എസിനെ പൊതിഞ്ഞുപിടിച്ച് കണ്ണൂർ ലോബിയെ കടന്നാക്രമിക്കുകയായിരുന്നു. പലപ്പോഴും വി.എസിന്റെ മനസറിഞ്ഞതു പോലെ അദ്ദേഹത്തിന് പറയാനുള്ളത് ജനശക്തി പറഞ്ഞു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കണ്ണിലെ കരടായിരുന്നു ജനശക്തി. പാർട്ടിയുടെ അപചയം വിഷയമാക്കി കെ.സി. ഉമേഷ്ബാബു എഴുതിയ കവിത പിണറായിയെ ചൊടിപ്പിച്ചു. ജനശക്തി പ്രവർത്തിക്കുന്നത് വിദേശഫണ്ട് കൊണ്ടാണെന്നു പോലും പിണറായി വിളിച്ചു പറഞ്ഞു. വാരിക ഇല്ലാതാക്കാൻ പ്രതിരോധതന്ത്രമായി പിന്നീട്. തപാലിലൂടെ വാരിക അയയ്ക്കുന്നത് നിർത്താനുള്ള ശ്രമം നടന്നു. ഒടുവിൽ രണ്ടു വർഷം മുമ്പ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ജനശക്തി പ്രസിദ്ധീകരണം നിർത്തി. ഇതോടെ വി.എസിനും തിരിച്ചടി നേരിട്ടു.
ഇക്കഴിഞ്ഞ ഓണത്തിന് ഓണപ്പതിപ്പ് ഇറക്കി കൊണ്ടാണ് വീണ്ടും ജനശക്തി അവതരിച്ചത്. പിന്നെ ഇറങ്ങിയ ലക്കങ്ങളെല്ലാം വിവാദം സൃഷ്ടിച്ചു. പാർട്ടി വിരുദ്ധപ്രസിദ്ധീകരണമെന്ന് പിണറായിയും കോടിയേരിയും വിധിയെഴുതിയ ജനശക്തിയിൽ പി.ബി. അംഗം എം.എ. ബേബിയുടെ അഭിമുഖം പ്രത്യക്ഷപ്പെട്ടു. പിന്നാലെ സക്കറിയ, വെള്ളാപ്പള്ളി, ഇപ്പോഴിതാ വി.എസും. എല്ലാ അഭിമുഖങ്ങളും കുറിക്കു കൊണ്ടു. വാരികയുടെ തലപ്പത്ത് പഴയ ടീം തന്നെ. ജി. സുഗതൻ, ജി. ശക്തിധരൻ, കെ.സി. ഉമേഷ് ബാബു, ആസാദ്, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, പി. സുരേന്ദ്രൻ...അങ്ങനെ നീളുന്നു നിര. തങ്ങൾക്ക് പറയാനുള്ളത് ജനശക്തി പറയണം എന്ന നിർബന്ധമുള്ളതു കൊണ്ട് എഴുത്തുകാരെല്ലാം ചേർന്ന് ഷെയറിട്ടാണ് ഇപ്പോൾ പുനഃപ്രസിദ്ധീകരണം. ഒപ്പം വി.എസിന്റെ മൗനസമ്മതവുമുണ്ടെന്നാണ് സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ. ഇനി ഇവരുടെ ലക്ഷ്യം വീണ്ടും വി.എസിനെ മുഖ്യമന്ത്രിപദത്തിലെത്തിക്കുകയാണ്.
വെള്ളാപ്പള്ളിയെ മടയിൽ ചെന്ന് അടിച്ചമർത്തി വി എസ്. വീണ്ടും ശക്തിയാർജിച്ചിരിക്കുകയാണ്. എസ്.എൻ.ഡി.പി-ബിജെപി ബാന്ധവത്തെ എതിർക്കാൻ പാർട്ടിയിലെ തീപ്പൊരി നേതാക്കൾക്കൊന്നും കഴിഞ്ഞിരുന്നില്ല. വി എസ്. രംഗത്തു വന്നതോടെ വെള്ളാപ്പള്ളി നിലംപരിശായി. ഇപ്പോൾ ഹീറോ പരിവേഷത്തിൽ നിൽക്കുന്ന വി.എസിന് ജനശക്തിയുടെ സാമീപ്യം കൂടുതൽ ശക്തി പകരും. ഔദ്യോഗിക പക്ഷത്തുനിന്ന് ബേബി അടക്കമുള്ളവർ വാരികയിൽ പ്രത്യക്ഷപ്പെട്ടതോടെ വാരികയെ തള്ളാനും കൊള്ളാനും കഴിയുന്നുമില്ല നേതാക്കൾക്ക്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍