തദ്ദേശസീറ്റ് കൂടുതൽ വേണം; വിമതന്മാരും കാണരുതെന്ന് വീരൻ; എല്ലാം സമ്മതിച്ച് മുഖ്യമന്ത്രിയും ചെന്നിത്തലയും; ഏപ്രിലിൽ രാജ്യസഭാ സീറ്റും നൽകും; ജെഡിയുവിനെ അനുനയിപ്പിക്കുമ്പോൾ നഷ്ടങ്ങൾ കോൺഗ്രസിന് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വീരേന്ദ്രകുമാറും ജനതാദൾ യുവിന്റെ രണ്ട് എംഎൽഎമാരും യുഡിഎഫിൽ തന്നെ തുടരും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വീരേന്ദ്രകുമാർ നടത്തിയ വിലപേശലുകൾ കോൺഗ്രസ് നേതൃത്വം അംഗീകരിച്ചതോടെയാണ് ഇത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മലബാറിൽ വീരേന്ദ്രകുമാറിന്റെ പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കും. അല്ലാത്ത പക്ഷം മാത്രമേ മുന്നണി വിടുന്നതിനെ കുറിച്ച് ചിന്തിക്കൂ എന്നാണ് വീരേന്ദ്രകുമാർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നൽകിയിരിക്കുന്ന ഉറപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വീരേന്ദ്രകുമാറിന് നൽകേണ്ട സീറ്റുകളിൽ ഉടൻ തീരുമാനം ഉണ്ടാകും. അതിനിടെ മലബാർ മേഖലയിൽ വീരേന്ദ്രകുമാറിന് നൽകുന്ന സീറ്റുകൾ കോൺഗ്രസിന്റെ അക്കൗണ്ടിൽ നിന്ന് വേണമെന്ന് മുസ്ലിം ലീഗും മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇടത് മുന്നണിയിൽ ആയിരിക്കെ 700ഓളം തദ്ദേശ സീറ്റുകളിൽ വീരേന്ദ്രകുമാർ വിഭാഗം മത്സരിച്ചിരുന്നു. എന്നാൽ യുഡിഎഫിൽ എത്തിയപ്പോൾ അത് 350 സീറ്റുകളായി. മലബാറിലെ പാർട്ടിയുടെ കരുത്ത് തിരിച്ചറിഞ്ഞ് കൂടുതൽ പേർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കണമെന്നാണ് വീരേന്ദ്രകുമാർ പക്ഷത്തിന്റെ ആവശ്യം. രാജ്യസഭാ സീറ്റിനപ്പറും പാർട്ടി മു്ൻതൂക്കം നൽകുന്നത് അതാണെന്നും മുഖ്യമന്ത്രിയോട് വീരേന്ദ്രകുമാർ വിശദീകരിച്ചിരുന്നു. ഇത് തന്നെയാണ് ഇന്ന് നടന്ന ചർച്ചയിൽ രമേശ് ചെന്നിത്തലയോടും വീരേന്ദ്രകുമാർ ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയെ പോലെ ചെന്നിത്തലയും അംഗീകരിച്ചു. കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായി ചർച്ച നടത്തി സീറ്റുകളുടെ എണ്ണത്തിൽ ധാരണയാകും. മുന്നണിയുടെ ജില്ലാ കൺവീനർ സ്ഥാനവും നൽകും. എന്നാൽ കൺവീനർ സ്ഥാനമല്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളാണ് ആവശ്യമെന്ന് വീരേന്ദ്രകുമാർ വിശദീകരിച്ചു.
അതിനൊപ്പം കഴിഞ്ഞ തവണ നിയമസഭാ മത്സരത്തിന് അനുവദിച്ചത് അഞ്ച് സീറ്റുകളാണ്. ഇതിൽ നേമത്ത് ആരും മത്സരിക്കാൻ തയ്യറാകാത്ത സീറ്റാണ്. മുന്നാം സ്ഥാനത്തേക്കും സ്ഥാനാർത്ഥി പോയി. സമാന സ്വഭാവം തന്നെയാണ് എലത്തൂരും ഉണ്ടായിരുന്നത്. വടകരയിൽ ജനതാദൾ പ്രേംനാഥിനെ പാലം വലിച്ചു. ചിറ്റൂർ സീറ്റ് നൽകിയുമില്ല. ഇതെല്ലാം പാർട്ടിയുടെ അടിത്തറ തകർക്കാൻ പോന്ന തീരുമാനമായിരുന്നു. പ്രേംനാഥിനേയും കൃഷ്ണൻകുട്ടിയും പാർട്ടിയെ വിട്ടുപോയത് ഈ സാഹചര്യത്തിലാണ്. അതുകൊണ്ട് തന്നെ വിജയസാധ്യത കൂടുതൽ ഉള്ള സീറ്റുകൾ നിയമസഭാ മത്സരത്തിന് വേണം. അല്ലെങ്കിൽ ഇടതുപക്ഷത്തെ ജനതാദള്ളുമായി താരതമ്യം ചെയ്യുമ്പോൾ ദുർബ്ബലമാണ് തങ്ങളെന്ന തോന്നൽ ജനങ്ങൾക്കുണ്ടാകുമെന്നും വീരേന്ദ്രകുമാർ വിശദീകരിച്ചു. ഇത്തരം കാര്യങ്ങളിലും പരിഹാരമുണ്ടാകും. ഇതോടൊപ്പം ദേശീയ തലത്തിൽ ജനതാപരിവാറിന്റെ യോജിപ്പ് ഉടൻ ഉണ്ടാകില്ലെന്നതും വീരൻ പക്ഷത്തിന് ആശ്വാസമാണ്.
അത്തരമൊരു ലയനമുണ്ടായാൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കേണ്ടി വരും. അല്ലാത്ത പക്ഷം മുന്നണി വിടില്ലെന്നാണ് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും വീരേന്ദ്രകുമാർ നൽകുന്ന ഉറപ്പ്. മന്ത്രിയായ കെപി മോഹനനും എംഎൽഎയായ ശ്രേയംസ്കുമാറിനും ഈ ഘട്ടത്തിൽ മറിച്ചൊരു നിലപാടില്ല. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടി സർക്കാരിന് തൽക്കാലത്തേക്ക് ഭീഷണികൾ ഇല്ല. ഇങ്ങനെ വീരേന്ദ്രകുമാറിനായി വിട്ടുവീഴ്ച ചെയ്യുമ്പോൾ നഷ്ടം കോൺഗ്രസിനാകും. സംസ്ഥാന ഭരണത്തെ താങ്ങി നിർത്താനായി കോൺഗ്രസുകാർ മത്സരിച്ച് ജയിക്കുന്ന കോഴിക്കോട് ജില്ലയിലെ സീറ്റുകൾ ജെഡിയുവിന് നൽകേണ്ടി വരും. ഇത് പ്രാദേശീക തലത്തിൽ കോൺഗ്രസിൽ ഭിന്നതയുണ്ടാക്കും. വിമത സ്ഥാനാർത്ഥികളും അവതിരക്കും. ഈ ഭീഷണികളും ജെഡിയു മുന്നിൽ കാണുന്നുണ്ട്. അത്തരം നിലപാടുകൾ ഉണ്ടായാൽ രാഷ്ട്രീയമായ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ചെന്നിത്തലയോടും ഉമ്മൻ ചാണ്ടിയോടും വീരേന്ദ്രകുമാർ വ്യക്തമാക്കിയിട്ടുണ്ട്.
പാർട്ടിയെ വേദനിപ്പിക്കുന്ന പാലക്കാട് ലോക്സഭാ സീറ്റിലെ തോൽവിക്ക് പരിഹാരമായി അടുത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ജനതാദൾ (യു)വിന് നൽകാൻ ധാരണയിലെത്തിയതായും സൂചനയുണ്ട്. രാജ്യസഭയിലേക്ക് ഇനി ഒഴിവുകൾ വരുന്നത് അടുത്ത വർഷം ഏപ്രിലിലാണ്. കോൺഗ്രസിന്റെ എ.കെ. ആന്റണി, സിപിഎമ്മിന്റെ കെ.എൻ. ബാലഗോപാൽ, ടി.എൻ. സീമ എന്നിവരുടെ അംഗത്വ കാലാവധിയാണ് പൂർത്തിയാവുന്നത്. ഈ മൂന്ന് സീറ്റിൽ രണ്ടെണ്ണത്തിൽ യു.ഡി.എഫിന് വിജയിക്കാനാവും. എ.കെ. ആന്റണി ഒഴിയുന്ന സീറ്റ് വീണ്ടും അദ്ദേഹത്തിന് തന്നെ നൽകേണ്ടി വരും. സിപിഎമ്മിന് ഒരു സീറ്റിലേ ജയിക്കാനാവൂ. സിപിഎമ്മിൽ നിന്ന് ഒഴിഞ്ഞു കിട്ടുന്ന രണ്ടാമത്തെ സീറ്റ് ജനതാദൾ(യു) വിന് നൽകാമെന്നാണ് വാഗ്ദാനം.
ഈ ഉറപ്പ് കോൺഗ്രസിന്റെ തലപ്പത്തുള്ള മൂന്ന് പേരും ഒന്നിച്ചു നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. രാജ്യസഭാ സീറ്റൊഴിവ് വരുന്നത് അടുത്ത ഏപ്രിലിലായതിനാൽ അത് വരെയെങ്കിലും ജനതാദൾ (യു)വിന് യു.ഡി.എഫിൽ തുടരേണ്ടി വരും. അപ്പോഴേക്കും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. ആ ഘട്ടത്തിൽ മുന്നണി മാറ്റം പാർട്ടി ആഗ്രഹിച്ചാൽപ്പോലും അസാദ്ധ്യമാവും. ഇതാണ് മുഖ്യമന്ത്രി മനസ്സിൽ കാണുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന സമയത്ത് തന്നെ, പാലക്കാട് സീറ്റിൽ തോറ്റാൽ രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ് ജനതാദളിന് (അന്നത്തെ സോഷ്യലിസ്റ്റ് ജനത ) വാക്കു കൊടുത്തിരുന്നു. ജയസാദ്ധ്യത കുറഞ്ഞ പാലക്കാട് ഏറ്റെടുക്കാൻ മടിച്ചപ്പോഴായിരുന്നു ഈ വാഗ്ദാനം. അത് നേടിയെടുക്കാൻ ഇപ്പോഴത്തെ സമ്മർദ്ദത്തിലൂടെ വീരേന്ദ്രകുമാറിന് കഴിഞ്ഞു എന്നതാണ് വസ്തുത.
ഇതിനൊപ്പം പാലക്കാട് തോൽവിയിൽ യുഡിഎഫ് അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തുകയും കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും ചെയ്യും. പാലക്കാട് ഡിസിസി പ്രസിഡന്റിന് സ്ഥാന ചലനവും ഉണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍