കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിച്ച പിള്ള വിജയം ആഘോഷിക്കാൻ സിംഗപ്പൂരിന് പോയി; മകൾക്കും കുടുംബത്തിനും ഒപ്പം ആഡംബര ക്രൂയിസിങ് കഴിഞ്ഞ് വന്നാൽ ഉടൻ ചുമതല ഏൽക്കും; ജയിലിൽ ആയ പിള്ളയ്ക്ക് മന്ത്രി പദവി കിട്ടിയതോടെ കുറ്റാരോപിതൻ മാത്രമായ കെഎം മാണിക്കും പ്രതീക്ഷ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടതുമുന്നണി പ്രവേശനത്തിനായി ഏറെക്കാലമായി കാത്തിരിപ്പ് തുടരുന്ന ആർ ബാലകൃഷ്ണപിള്ളയ്ക്ക് ഒടുവിൽ ക്യാബിനറ്റ് പദവി ലഭിക്കുന്നതോടെ സമാന അവസ്ഥയിൽ സഹകരണം മാത്രമായി പുറത്തുനിൽക്കുന്ന മറ്റു ചില കക്ഷികൾക്കും പ്രതീക്ഷയേറുന്നു. വിഎസിന്റെ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ബാലകൃഷ്ണ പിള്ളയെന്നതിനാൽ തന്നെ അദ്ദേഹത്തെ എൽഡിഎഫിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾ നേരത്തെ ഇക്കാരണത്തിൽ തട്ടി മുടങ്ങിയിരുന്നു.
എന്നാലും മുന്നണിയിലെടുക്കാതെ സഹകരണം തേടുകയായിരുന്നു സി.പി.എം ചെയ്തത്. എന്നാൽ ഇതിന് മാറ്റം വന്ന് അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്കുപോലും പുതിയ സർക്കാർ ക്യാബിനറ്റ് പദവി നൽകി കൂടെ നിർത്തുന്നതോടെ ബാർ കോഴ കേസിൽ കുറ്റാരോപിതൻ മാത്രമായി നിൽക്കുന്ന മാണിക്കുൾപ്പെടെ എൽഡിഎഫ് പ്രവേശനത്തിന് സാധ്യത തെളിയുകയാണെന്നാണ് സൂചനകൾ.
ഏതായാലും പിള്ള ഇപ്പോൾ വിദേശസഞ്ചാരത്തിലാണ്. ഇന്നലെ പിള്ള സിൽക്ക് എയറിൽ സിംഗപ്പൂരിലേക്ക് യാത്രയായി. മകൾക്കും കുടുംബത്തിനുമൊപ്പം വിനോദയാത്രയ്ക്കു പോയ പിള്ള മടങ്ങിവന്ന ശേഷമാകും പുതിയ പദവി ഏറ്റെടുക്കുക. മകൾ ബിന്ദു, മരുമകൻ ബാലകൃഷ്ണൻ എന്നിവർക്കൊപ്പമാണ് പിള്ളയുടെ യാത്ര. ഒരാഴ്ചത്തെ ക്രൂയിസ് യാത്രയ്ക്കായാണ് സിംഗപ്പൂരിൽ എത്തിയിട്ടുള്ളത്. തിരിച്ചെത്തിയ ശേഷം പിള്ള സ്ഥാനമേൽക്കും.
പല കക്ഷികളേയും നിലവിൽ എൽഡിഎഫിനു പുറത്തുനിർത്തി സഹകരിപ്പിക്കുന്നുണ്ട്. ഇവരെ ഏറെക്കാലമായി അവഗണിക്കുന്നുവെന്ന പരാതി പരിഹരിക്കാനുള്ള ആദ്യ നീക്കമായാണ് പിള്ളയ്ക്ക ഇപ്പോൾ നൽകിയ ക്യാബിനറ്റ് പദവി വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം സി.പി.എം സിപിഐ കേന്ദ്രങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ രണ്ട് മുഖ്യകക്ഷികളും പച്ചക്കൊടി കാട്ടിയതോടെയാണ് പിള്ളയുടെ മുന്നണിപ്രവേശനത്തിന് സാധ്യത തെളിയുന്നത്. എന്നാൽ, പൊടുന്നനെയുണ്ടായ തീരുമാനം മറ്റ് ഇടതുകക്ഷികളെ അമ്പരിപ്പിച്ചതായാണ് റിപ്പോർട്ടുകൾഡ. ഇക്കാര്യത്തിൽ വിമർശനവും ഉയർന്നു. ഇക്കാര്യത്തിൽ ഇതുവരെ മൗനംപാലിച്ച വി എസ് എന്തു നിലപാടെടുക്കുമെന്നതും കൗതുകകരമാണ്.
മന്ത്രിതുല്യ പദവിയോടെയാണ് പിള്ളയെ സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോർപ്പറേഷൻ ചെയർമാനായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇടമലയാർ കേസിൽ പിള്ളയ്ക്കെതിരെ സുപ്രീംകോടതിവരെ നിയമപോരാട്ടം നടത്തി ശിക്ഷ വാങ്ങിച്ചു നൽകിയ വിഎസിന്റെ നിലപാടുകൾക്ക് എതിരാണ് ഈ തീരുമാനമെന്നതിനാൽ വിഷയം പാർട്ടിയിലും സജീവ ചർച്ചയാവുമെന്ന് ഉറപ്പാണ്. അതേസമയം, ഗണേശ്കുമാറിന് മന്ത്രിപദവി നൽകി വേണമെങ്കിൽ പിള്ളയെ തൃപ്തിപ്പെടുത്താമായിരുന്നു. ഇതിന് മുതിരാതെ പിള്ളയ്ക്ക് തന്നെ ക്യാബിനറ്റ് പദവി നൽകിയതാണ് ചർച്ചയാവുന്നത്.
തങ്ങളുമായി ആലോചിച്ചാണ് ഈ തീരുമാനമെന്ന സിപിഐയുടെ പ്രതികരണം സിപിഎമ്മിനെ ആശ്വസിപ്പിച്ചിട്ടുണ്ട്. അവർ ഉടക്കുമോ എന്നായിരുന്നു ആശങ്ക. മുന്നണി നേതൃയോഗത്തിൽ ആലോചിച്ചില്ലെങ്കിലും സി.പി.എം-സിപിഐ നേതൃത്വം ഇക്കാര്യം സംസാരിച്ചിരുന്നു. കെ.എം.മാണിയോടുള്ള എതിർപ്പ് സിപിഐക്കു പിള്ളയോടില്ല താനും. എന്നാൽ കോട്ടയത്ത് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എം മാണിക്ക് പിന്തുണ നൽകിയത് മുന്നണിയിലേക്കുള്ള വരവിന്റെ ആദ്യ ചുവടുവയ്പായി വിലയിരുത്തപ്പെടുന്നുണ്ട്.
മുന്നണിക്കു പുറത്ത് ഒമ്പതോളം കക്ഷികൾ എൽഡിഎഫുമായി സഹകരിക്കുന്നുണ്ട്. പക്ഷേ, ഭരണത്തിൽ തഴയപ്പെടുന്നു എന്ന പരാതി ഏവർക്കുമുണ്ട്. കാബിനറ്റ് പദവിയില്ലാതെ മുന്നാക്ക വികസന കോർപറേഷൻ അധ്യക്ഷപദം വേണ്ടെന്നു പിള്ള തീർത്തു പറഞ്ഞു. ഒടുവിൽ, സി.പി.എം അതിനു വഴങ്ങി. പക്ഷേ, അന്നു പിള്ളയ്ക്കു കാബിനറ്റ് പദവി നൽകിയതു വിവാദമാക്കിയവർ തന്നെ അതു തിരിച്ചു ചെയ്തതിലെ വൈരുധ്യമാണു പ്രതിപക്ഷം ആയുധമാക്കുന്നത്.
ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് പദവി നൽകിയെങ്കിൽ കുറ്റാരോപിതൻ മാത്രമായ മാണിയെ കൂടെ കൂട്ടുന്നതിൽ എന്താണ് പ്രശ്നമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് സൂചനകൾ. എന്നാൽ പിള്ളയുടെ പാർട്ടിയേക്കാൾ പ്രബലരായ മാണിയെ മുന്നണിയിലെടുത്താൽ തങ്ങളുടെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്കയുണ്ട് സിപിഐക്കെന്നതാണ് മറ്റൊരു കാര്യം. അതിനാലാണ് അവർ മാണിയെ കൂടെ കൂട്ടുന്നതിനെ എതിർക്കുന്നതെന്നാണ് സൂചനകൾ.
യുഡിഎഫിലായിരിക്കെ നിരന്തരം എതിർത്തിരുന്ന, അഴിമതിക്കേസിൽ ജയിലിൽ പോകേണ്ടിവന്ന പിള്ളയ്ക്ക് ഇടതുസർക്കാർ കാബിനറ്റ് പദവി നൽകി എന്നത് രാഷ്ട്രീയരംഗത്താകെ ചർച്ചയായിട്ടുണ്ട്. ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായ വിഎസിനാണ് ആദ്യം കാബിനറ്റ് പദം നൽകിയത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന ശത്രുക്കളിലൊരാൾക്കും അദ്ദേഹത്തിന്റെ തന്നെ പാർട്ടി ഇപ്പോൾ അതു നൽകിയിരിക്കുന്നു എന്നതാണ് ചർച്ചയാവുന്നത്.
മന്ത്രിസഭയ്ക്കു പുറത്തു കാബിനറ്റ് പദവിയുള്ളവരുടെ യോഗം വിളിച്ചാൽ ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന സ്ഥിതിയുമുണ്ടാവും. ശക്തമായ അമർഷം ഉണ്ടെങ്കിലും മന്ത്രിസഭാ വാർഷികവേളയിൽ വിവാദം വേണ്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണെന്നറിയുന്നു, വി എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മാണി സിപിഎമ്മിനോട് അടുക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണു പിള്ളയ്ക്കു മാന്യമായ പദവി സി.പി.എം നൽകിയിരിക്കുന്നത്. മാണിയോടും അയിത്തമുണ്ടാകില്ലെന്ന സൂചന ഇതിലുണ്ട്. മാണി വരുന്നതു പിള്ള എതിർക്കാതിരിക്കാനാണ് ഇത് എന്നു കരുതുന്നവരുമുണ്ട്.
യുഡിഎഫ് വിട്ടുവന്ന പാർട്ടി എന്ന നിലയിൽ ഇടതുമുന്നണി അംഗത്വമാണ് ആദ്യം മുതൽ പിള്ളയുടെ ആവശ്യം. ഘടകകക്ഷി ആകാതിരുന്നതിനാലാണു കെ.ബി.ഗണേശ്കുമാറിനു മന്ത്രിപദം നിഷേധിക്കപ്പെട്ടത് എന്നു ചൂണ്ടിക്കാട്ടി വലിയ സമ്മർദവും അദ്ദേഹം നടത്തി. കഴിഞ്ഞദിവസം ഉൾപ്പെടെ ഇത്തരമൊരു പ്രതികരണവും ഉണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍