എ ഗ്രൂപ്പിനെ വിഴുങ്ങാൻ സുധാകരൻ തേരോട്ടം തുടങ്ങി; പ്രതിരോധിക്കാൻ പോലുമാകാതെ പകച്ച് ഉമ്മൻ ചാണ്ടി അനുകൂലികൾ; കണ്ണൂരിൽ വിശാല ഐയുടെ മുന്നേറ്റത്തെ തടയാൻ എ ഗ്രൂപ്പിൽ നേതാക്കളില്ല
രഞ്ജിത് ബാബു
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കോൺഗ്രസ്സ് 'എ' വിഭാഗം നേതൃത്വമില്ലാതെ വലയുന്നു. മുൻ മന്ത്രി കെ.പി.നൂറുദീനും കെപിസിസി. ജനറൽ സെക്രട്ടറിമാരായ പി.രാമകൃഷ്ണനും സതീശൻ പാച്ചേനിയുമാണ് 'എ'.വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
പഴയ ഐ ക്കാരനായ എ.ഡി.മുസ്തഫയും കെ.സുധാകരൻ വിരുധരുമെല്ലാം 'എ' പാളയത്തിലുണ്ടെങ്കിലും കാര്യമായ പ്രവർത്തനമില്ലാത്തതിനാൽ കടുത്ത നിരാശയിലാണ്. 'എ' വിഭാഗത്തിലെ പ്രാദേശിക നേതാക്കളും പോഷക സംഘടനാ നേതാക്കളും അണികളും ഗ്രൂപ്പുപ്രവർത്തനമില്ലാതെ കെ.സുധാകരൻ വിഭാഗത്തിന്റെ അപ്രമാദിത്വത്തിൽ നിരാശരായിക്കഴിയുന്ന അവസ്ഥയിലാണ് കണ്ണൂർ ജില്ലയിലെ 'എ' വിഭാഗം.
ടി.സിദ്ദിഖ് കെപിസിസി. ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ കണ്ണൂർ ജില്ലയിൽ കെ. സുധാകരൻ വിഭാഗത്തെ പ്രതിരോധിച്ചു നിർത്താനും പ്രവർത്തകരെ ഒരുമിപ്പിച്ചു നിർത്താനും 'എ' വിഭാഗത്തിനു കഴിഞ്ഞിരുന്നു. സിദ്ദിഖിനു ശേഷം 'എ' ക്കാരെ ഒരുമിച്ചു കൊണ്ടുപോകാൻ നിലവിലുള്ള ആർക്കും ആയില്ല. കെ.പി. നൂറുദ്ദീനാണ് കണ്ണൂർ ജില്ലയിലെ അണികൾക്കിഷ്ടപ്പെട്ട 'എ' നേതാവ്. തൊട്ടടുത്ത് കെപിസിസി.ജനറൽ സെക്രട്ടറി പി.രാമകൃഷ്ണനും. ഇരുവർക്കും പഴയപോലെ പ്രവർത്തനത്തിനിറങ്ങാനുള്ള ഊർജം ഇപ്പോഴില്ല. പി.രാമകൃഷ്ണനാണെങ്കിൽ അനീതി കണ്ടാൽ പ്രതികരിച്ചെന്നു വരും. സുധാകരൻ കോൺഗ്രസ്സിൽ വന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ നയങ്ങളെ എതിർത്താണ് രാമകൃഷ്ണൻ അണികളിൽ സ്വാധീനമുറപ്പിച്ചത്. പാർട്ടിക്കകത്തും പുറത്തും സുധാകര വിഭാഗത്തിന്റെ കടുത്ത വിമർശകനായിരുന്നു രാമകൃഷ്ണൻ. എന്നാൽ അടുത്തകാലത്തായി വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് കെപിസിസി.പ്രസിഡന്റ് രാമകൃഷ്ണനുൾപ്പെടെയുള്ള നേതാക്കളോട് നിർദേശിച്ചിരുന്നു.
നിലവിലുള്ള ഡി.സി.സി. നേതൃത്വത്തിനെതിരെ വിവിധ ആരോപണങ്ങളുയർന്നുവന്നിട്ടും വാ മൂടിയ അവസ്ഥയിലാണ് രാമകൃഷ്ണനുൾപ്പെടെയുളഌനേതാക്കൾ. അടുത്തകാലത്ത് ഡി.സി.സി. നേതൃത്വത്തിലെ ചിലർക്കെതിരെ മണൽ മാഫിയാ ബന്ധം തുടങ്ങിയ കാര്യങ്ങൾ ഉയർന്നു വന്നിട്ടും സുധാകര വിരുദ്ധർക്ക് അത് ഉയർത്തിക്കൊണ്ടുവരാനായില്ല.
സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് കണ്ണൂരിലെത്തുമ്പോൾ 'എ' ഗ്രൂപ്പിനെ മറക്കും. പഴയ 'എ' ക്കാരനാണെന്നുള്ള വിചാരം അങ്ങേർക്കില്ലെന്നാണ് പ്രാദേശിക 'എ' വിഭാഗക്കാരുടേയും അണികളുടേയും ആരോപണം. മത്സരിച്ച് ജയിച്ച ഇരിക്കൂർ മണ്ഡലത്തിനപ്പുറം ലോകമില്ലെന്ന നിലപാടിലാണ് മന്ത്രി ജോസഫെന്നും 'എ' വിഭാഗം പ്രവർത്തകർക്കാക്ഷേപമുണ്ട്. ഗ്രൂപ്പ് നേതൃത്വത്തിന്റെ നിലപാട് മൂലം 'എ' വിഭാഗത്തിന് യുവ തലമുറ നഷ്ടമായിക്കൊണ്ടിരിക്കയാണ്. കെ.സുധാകരൻ വിഭാഗം അവരെ ഓരോരുത്തരേയും വെട്ടി നിരത്തി. 'എ' വിഭാഗത്തിന്റെ പ്രതീക്ഷയായിരുന്ന കൃഷ്ണകുമാർ കാഞ്ഞിലേരി സ്വന്തം നാട്ടിൽ ഒതുങ്ങി ഗ്രൂപ്പില്ലാതെ കഴിയുന്നു. യൂത്ത് കോൺഗ്രസ്സിലേയും കെ.എസ്.യു വിലേയും നല്ലൊരു വിഭാഗം 'എ' ഗ്രൂപ്പ് വിട്ട് സുധാകരനൊപ്പം ചേരാനിരിക്കുകയാണ്.
'എ' വിഭാഗക്കാരെ സമ്മർദ്ദത്തിലാക്കി കെ.സുധാകരനൊപ്പം നിർത്താൻ ജില്ലയിൽ സജീവശ്രമം നടക്കുന്നുണ്ട്. 'എ' ഗ്രൂപ്പിലെ യുവ നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് വിളിച്ചു വരുത്തി തന്നോടൊപ്പം നിർത്താനുള്ള തന്ത്രമാണ് സുധാകരൻ ഇപ്പോൾ പയറ്റുന്നത്. അടുത്തിടെ മുന്‍മന്ത്രി എൻ.രാമകൃഷ്ണന്റെ അനുയായികളായ നേതാക്കളെ ഈ തന്ത്രം ഉപയോഗിച്ച് തന്നോടൊപ്പം നിർത്തി. രാമകൃഷ്ണന്റെ മകൾ അമൃതാ രാമകൃഷ്ണനും സുധാകരൻ നയിക്കുന്ന വിശാല ഐ.ഗ്രൂപ്പിലെത്തിച്ചു. 'എ' ഗ്രൂപ്പിനൊപ്പം ചേർന്ന പഴയ ഐ വിഭാഗത്തെ ആദ്യം പിടിക്കുക എന്ന രീതിയാണ് സുധാകരൻ കൈക്കൊള്ളുന്നത്. ഓരോരുത്തരെയായി ഐ.വികാരം ഉന്നയിച്ച് തന്നോടൊപ്പം നിർത്തി കണ്ണൂരിൽ ആധിപത്യം ഉറപ്പിക്കാമെന്ന വിശ്വാസത്തിലാണ് സുധാകരൻ.
ത്രിതല പഞ്ചായത്തുകളിലേക്കും കണ്ണൂർ കോർപ്പറേഷനുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെ.സുധാകരന്റെ തന്ത്രങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് 'എ' വിഭാഗക്കാർ. ആദർശം പറഞ്ഞ് മേനി നടിക്കുന്ന ഒരു വിഭാഗം ജില്ലാ ബ്ലോക്ക് നേതാക്കളാണ് 'എ' ഗ്രൂപ്പിന് ശാപമായിരിക്കുന്നതെന്ന് അണികൾ ആരോപിക്കുന്നു. കഴിഞ്ഞ നാലര വർഷക്കാലത്തെ യു.ഡി.എഫ്. ഭരണം കണ്ട് നോക്കിയിരിക്കേണ്ട അവസ്ഥയാണ് മഹാഭൂരിപക്ഷം 'എ' ഗ്രൂപ്പുകാർക്കും ഉണ്ടായത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണ്ണയിക്കുമ്പോൾ ശക്തമായി അവകാശ വാദം ഉന്നയിക്കാൻ പോലും നേതാക്കളില്ലാത്ത അവസ്ഥയിലാണ് 'എ' ഗ്രൂപ്പുകാർ. അതുകൊണ്ട് തന്നെ ഭൂരിഭാഗം സ്ഥാനങ്ങളും വിശാല ഐ.ക്കാരുടെ കൈയിലെത്തുകയായിരിക്കും ഫലം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍