തെരഞ്ഞെടുപ്പ് അടുത്തതോടെ ഇടതുപക്ഷത്തേക്ക് പാലമിട്ട് കാന്തപുരം; നിലപാട് മാറ്റത്തിന്റെ സൂചന നൽകി ആദ്യഘട്ടത്തിൽ ഇടത് എംഎൽഎമാരുമായി ചർച്ച നടത്തി; പിന്തുണ തേടി കോടിയേരിയും എത്തിയേക്കും; എ പി മനസുമാറ്റിയാൽ മലബാർ രാഷ്ട്രീയത്തിൽ ഇടതു കുതിപ്പിന് വഴിതുറക്കും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയസഭയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പ് അടുത്തതോടെ കാന്തപുരം എ പി വിഭാഗം വീണ്ടും ഇടതുപക്ഷത്തേക്ക് ചായുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മുസ്ലിംലീഗിന് അനുകൂലമായ നിലപാട് സ്വീകരിച്ച കാന്തപുരം വീണ്ടും ഇടതുപക്ഷത്തേക്ക് ചായുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റത്തോടെയും ലീഗിനുള്ളിൽ സമസ്ത വിഭാഗം കൂടുതൽ പിടിമുറുക്കുന്നതോടെയുമാണ്. എപിയുടെ നിലപാടുകളെ പരസ്യമായി എതിർത്ത് രംഗത്തെത്താറുള്ള സമസ്ത വിഭാഗം സുന്നികൾ ലീഗ് മന്ത്രിമാരെ പോലും സ്വന്തം പോക്കറ്റിലാക്കിയാണ് നടപ്പ്. അതുകൊണ്ട് അവരിൽ നിന്നും തങ്ങൾക്ക് വേണ്ട പിന്തുണ ഒന്നും ലഭിക്കുന്നില്ലെന്ന വികാരം എപി വിഭാഗത്തിനിടെ ശക്തിപ്പെട്ടിട്ടുണ്ട്. പ്രവർത്തകരിലും ഈ വികാരം ശക്തമാണ്. കൂടാതെ കോഴിക്കോട് നിർമ്മിക്കുന്ന തിരുകേശ പള്ളിയുടെ കാര്യത്തിലും ലീഗ് ശക്തമായി എതിർത്ത് രംഗത്തെത്തിയതോടെ ഇടതുപക്ഷവുമായി അടുക്കാനുള്ള സാധ്യതകൾ ആരായുകയാണ് എപി കാന്തപുരം അബൂബക്കർ മുസ്ലിയാർ.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നിലപാടിൽ മാറ്റം വരുമെന്ന സൂചന നൽകി കാന്തപുരവുമായി ഇന്നലെ ഇടതു എംഎൽഎമാർ കൂടിക്കാഴ്ച്ച് നടത്തി. കാരന്തൂർ മർക്കസിലെത്തിയാണ് എംഎൽഎമാരായ കെ ടി ജലീലും പിടിഎ റഹീമും കാന്തപുരത്തെ കണ്ടത്. കാന്തപുരം കാണാൻ പറഞ്ഞതു കൊണ്ടാണ് വന്നതെന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായെന്നും എംഎൽഎമാർ പറഞ്ഞു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഇടത് എം.എൽ.മാർ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയത്. കാന്തപുരം ആവശ്യപ്പെട്ടതനുസരിച്ചാണ് കാണാനെത്തിയതെന്ന് കെടി ജലീൽ എംഎൽഎ പറഞ്ഞു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ട കാര്യം കാന്തപുരത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പിടിഎ റഹീം എംഎൽഎ പറഞ്ഞു.
എന്നാൽ എംഎൽഎമാർ ഇടക്കിടെ തന്നെ കാണാറുണ്ടെന്നും ഇപ്പോഴൊന്നും പറയാനില്ലെന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. അതേസമയം സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളുമായി ചർച്ചക്ക് വഴി തുറന്നിടുക എന്ന ലക്ഷ്യത്തോടെയാണ് ഇടതു എംഎൽഎമാരുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് കാന്തപുരം സൂചന. മതനേതാക്കളുമായി കൂടുതൽ അടുക്കാൻ കോടിയേരിയുടെ നേതൃത്വത്തിൽ ശ്രമം നടത്തുന്നുണ്ട്. ഇപ്പോഴത്തെ കൂടിക്കാഴ്ച്ചയിൽ നടന്ന കാര്യങ്ങൾ അനുകൂലമാണെന്ന സൂചനയാണ് എംഎൽഎമാർ നൽകുന്നത്. ഇതോടെ രണ്ടാം ഘട്ടം എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണനോ മുതിർന്ന് സിപിഐ(എം) നേതാവോ കാന്തപുരവുമായി കൂടിക്കാഴ്ച്ചക്ക് എത്തിയേക്കുമെന്നും സൂചനയുണ്ട്.
നേരത്തെ ഇടതുപക്ഷത്തിനനുകൂലമായി രാഷ്ട്രീയ നിലപാടെടുക്കാറുണ്ടായിരുന്ന കാന്തപുരം 2011 നിയമസഭാ തിരഞ്ഞെടുപ്പു മുതൽ മുസ്ലിംലീഗ് നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തി വന്നിരുന്നു. ഇടതു എംഎൽമാരെ വിളിച്ചുവരുത്തിയുള്ള കൂടിക്കാഴ്ച ഇടതുപക്ഷവുമായി വീണ്ടും അടുക്കാൻ കാന്തപുരം ആഗ്രഹിക്കുന്നുവെന്നാണ് നൽകുന്ന സൂചന. മന്ത്രി മഞ്ഞളാംകുഴി അലിയുമായി അടുത്ത നിലപാടാണ് കാന്തപുരം പുലർത്തിയിരുന്നത്. അലി ലീഗിലേക്ക് പോയതും മലബാറിലെ രാഷ്ട്രീയത്തിലെ നിർണ്ണായകമായ സംഭവമായിരുന്നു. ഇതോടെ ഇടതുപക്ഷത്തിന് നഷ്ടമായത് എംപി വിഭാഗത്തിന്റെ ഉറച്ച പിന്തുണയും കൂടിയായിരുന്നു. തങ്ങൾക്ക് നഷ്ടമായ രാഷ്ട്രീയ വോട്ടുബാങ്കിനെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ബിജെപി മുന്നേറ്റത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്നത്.
മലബാറിലെ രാഷ്ട്രീയ ഭാഗദേയം നിർണ്ണയിക്കുന്നതിൽ നിർണ്ണായക സ്ഥാനം തന്നെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ എ പി വിഭാഗത്തിനുള്ളത്. കേരളത്തിലെ സംഘടിതമായി രാഷ്ട്രീയ ശക്തിയായി തന്നെയാണ് ഈ മുസ്ലിംവിഭാഗത്തെ വിലയിരുത്തുന്നത്. ഇ കെ സമസ്ത വിഭാഗവുമായുള്ള എതിർപ്പിനെ തുടർന്ന് കാലങ്ങളായി സിപിഐ(എം) നേതൃത്വം നൽകുന്ന ഇടതുപക്ഷത്തെ പിന്തുണച്ചുപോന്നിരുന്നു ഇവർ. സിപിഎമ്മിനെ പിന്തുണക്കുന്ന ഈ സുന്നി വിഭാഗത്തിന് 'അരിവാൾ സുന്നി'യെന്ന വിളിപ്പേരും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ലീഗിലെ ചില നേതാക്കളുമായുള്ള അടുപ്പം മൂലം കാന്തപുരം വിഭാഗം ലീഗിനെ പിന്തുണക്കുന്ന നിലപാടും കൈക്കൊള്ളുകയായിരുന്നു.
എപി വിഭാഗം വീണ്ടും ഇടതു അനുകൂല നിലപാട് സ്വീകരിച്ചാൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാൻ സാധിച്ചേക്കും. തെക്കൻ കേരളത്തിലെ ജില്ലകളിൽ ബിജെപി വലിയതോതിൽ മുന്നേറ്റം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ മലബാറിൽ നിന്നും പരമാവധി സീറ്റുകൾ സ്വന്തമാക്കിയാൽ മാത്രമേ അടുത്ത തവണ ഭരണം പിടിക്കാൻ സാധിക്കുകയുള്ളൂ. ഈ തിരിച്ചറിവിലാണ് പ്രബല മുസ്ലിം വിഭാഗത്തെ ഒപ്പം നിർത്താൻ ബിജെപി ശ്രമിക്കുന്നത്.
സിപിഐ(എം) സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി എത്തിയത് മുതൽ വീണ്ടും ഇടതു പക്ഷത്തേക്ക് തിരിയാനുള്ള സാധ്യത എ പി വിഭാഗം സുന്നികൾ ആരാഞ്ഞു വരികയായിരുന്നു. കോടിയേരിക്ക് കാന്തപുരവുമായുള്ള നല്ല ബന്ധവും സുന്നികൾക്ക് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. മുമ്പ് പിണറായി വിജയന്റെ ഭാഗത്തു നിന്നും കാന്തപുരത്തിന് നേരെ പരുഷമായ ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. അതായിരുന്നു എ പി വിഭാഗത്തെ പ്രധാന പ്രശ്നം. അടുത്തിടെ എ പി ഇ കെ സംഘർഷം വ്യാപകമാകുന്ന വേളയിൽ എളമരം കരീം എംഎൽഎ എ പി വിഭാഗത്തെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു. കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കക്കെ ജനാധിപത്യവിശ്വാസികൾ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും കരീം പറയുകയുണ്ടായി. ന്യൂനപക്ഷങ്ങൾക്കിടയിൽ അടിവേര് നഷ്ടമാകുന്ന സിപിഐ(എം) എ പി സുന്നികളുമായുള്ള പഴയ ബന്ധം വീണ്ടെടുക്കാനുള്ള ശ്രമത്തിലുമാണ്. ഇത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നും വിലയിരുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍