റെഡ്ഡിമാരുടെ പണക്കിഴിയിൽ വഴങ്ങാൻ ഒരുങ്ങി പത്തോളം കോൺഗ്രസ് എംഎൽഎമാർ റെഡിയാണെങ്കിലും 26പേരെ പിടിക്കാതെ ലക്ഷ്യം കണാത്തതിനാൽ പ്രലോഭനം മുഴുവൻ ഇപ്പോൾ ദൾ എംഎൽഎമാർക്ക്; കുറുമാറ്റ പ്രശ്നം ഒഴിവാക്കാൻ 13ദള്ളുകാരെ പിടിച്ചാൽ മതി; ഗോവ മാതൃകയിൽ രാജിവയ്പ്പിച്ച് നേരിടാനുള്ള നീക്കത്തിന് തടസമാകുന്നത് ജെഡിഎസ്-കോൺഗ്രസ് സഖ്യം ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നത് തന്നെ; സംഘി ഗവർണ്ണർ കനിഞ്ഞാലും സർക്കാർ ഉണ്ടാക്കി മുമ്പോട്ട് പോവുക ബിജെപിക്ക് ബാലികേറാമല തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: ഒരു എംഎൽഎയ്ക്ക് 100കോടിയാണ് കർണ്ണാടകയിലെ വിലയെന്നാണ് അണിയറയിലെ സംസാരം. ഖനി മുതലാളിമാരായയ റെഡ്ഡമാരുടെ ഇടപെടലിൽ ഭരണം പിടിക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. കോൺഗ്രസിലെ ലിംഗായത്ത് എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കം ഏതാണ് വിജയിച്ചു. എന്നാൽ കോൺഗ്രസിന് നിയമസഭയിൽ അംഗ സംഖ്യ 78 ആണ്. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ പിളർപ്പിന് നിയമ സാധുത കിട്ടാൻ 26 എംഎൽഎമാർ വേണം. ഈ സാഹചര്യത്തിൽ ജനതാദൾ എന്ന ബദൽ മാർഗ്ഗത്തെ കുറിച്ച് ചിന്തിക്കുകയാണ് ബിജെപി. ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും വിശ്വസ്തരെയാണ് നോട്ടമിടുന്നത്. 13 ദൾ എംഎൽഎമാർ മറുകണ്ടം ചാടിച്ചാൽ നിയമപ്രശ്നം മറികടക്കാം. അതുകൊണ്ട് തന്നെ ദൾ എംഎൽഎമാരുടെ വില ഉയരുകയാണ്.
ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നനിലയിൽ സർക്കാരുണ്ടാക്കാൻ കർണാടക ഗവർണർ ക്ഷണിച്ചതോടെയാണ് ബിജെപി പുതിയ നീക്കം തുടങ്ങിയത്. സർക്കാരുണ്ടാക്കാൻ ക്ഷണം ലഭിച്ചതോടെ ഭൂരിപക്ഷം 'സംഘടിപ്പിക്കൽ' ഒന്നുകൂടി എളുപ്പമായി. ജെഡിഎസിൽനിന്നോ കോൺഗ്രസിൽനിന്നോ എംഎൽഎമാരെ അടർത്തിയെടുക്കാൻതന്നെ ബിജെപിയുടെ ശ്രമം. ഇരുപാർട്ടികളിലെയും മൂന്നിലൊന്നിൽ കൂടുതൽ അംഗങ്ങളെ അടർത്തിയെടുക്കാനായില്ലെങ്കിൽ കൂറുമാറ്റനിരോധന നിയമത്തിന്റെ വ്യവസ്ഥകൾ നിർണായകമാകും. 78 എംഎൽഎമാരുള്ള കോൺഗ്രസിനെയും 37 എംഎൽഎമാരുള്ള ജെഡിഎസിനെയും മൂന്നിലൊന്നായി പിളർത്തുക എളുപ്പമാകില്ല. ഇത് ബിജെപിക്ക് വലിയ തലവേദനയാണ്. 15 ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണ്ണർ ്അനുവദിച്ചിരിക്കുന്ന സമയം. അതിന് മുമ്പ് 13 ദൾ എംഎൽഎമാരെ കണ്ടെത്തുകയ അസാധ്യമാണ്. അതുകൊണ്ട് തന്നെ ഓപ്പറേഷൻ താമര ഇത്തവണ ജയിക്കില്ലെന്നാണ് സൂചന.
ഗോവയിൽ ബിജെപിക്ക് വേണ്ട എംഎൽഎമാരെ കണ്ടെത്തി അവരെ കൊണ്ട് രാജി വയ്പ്പിച്ചു. അതിന് ശേഷം ഉപതെരഞ്ഞെടുപ്പിലൂടെ ഈ സീറ്റുകൾ നേടി. അങ്ങനെയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. എന്നാൽ ത്രികോണ പോര് നടക്കുന്ന കർണ്ണാടകയിൽ ഇനിയുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡിഎസും ഒരുമിക്കും. അങ്ങനെ വന്നാൽ ഉപതെരഞ്ഞെടുപ്പിൽ ജയിക്കുക ബിജെപിക്ക് അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കുന്ന തരത്തിൽ എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കം. അല്ലാത്ത പക്ഷം ഭരണം നിലനിൽക്കില്ലെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്.
അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ കർണാടകത്തിൽ സർക്കാർ രൂപവത്കരണത്തിനായി ഗവർണർ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കുന്നതിന് ബിജെപിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഗവർണർ വാജുഭായ വാല അറിയപ്പെടുന്ന ബിജെപിക്കാരനാണ്. ഗുജറാത്തിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനുമായിരുന്നു. ഈ രാഷ്ട്രീയമാണ് ബിജെപി സർക്കാർ കർണ്ണാടകത്തിൽ പിറവിയെടുക്കാൻ കാരണം. പ്രധാനമന്ത്രി മോദിയുടെ അതിവിശ്വസ്തനായ ഗവർണ്ണർ ബിജെപിയുടെ തീരുമാനമാണ് കർണ്ണാടകയിൽ നടപ്പാക്കിയത്. ഇതിലൂടെ എംഎൽഎമാരെ അതിവേഗം അടർത്തിയെടുക്കാമെന്നും കരുതി. എന്നാൽ കോൺഗ്രസ് മതിയായ കരുതലെടുത്തപ്പോൾ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കുന്ന മറുകണ്ടം ചാടൽ പൊല്ലാപ്പിലേക്ക് കാര്യങ്ങളെത്തിക്കുകയാണ്.
104 സീറ്റുകൾ നേടിയ ബിജെപിക്ക് ഭൂരിപക്ഷത്തിന് വേണ്ട 112 എന്ന മാന്ത്രിക സംഖ്യ മറികടക്കുക എന്നത് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ചരടുവലികൾക്കും ചാക്കിട്ടുപിടുത്തത്തിനും കർണാടക രാഷ്ട്രീയം സാക്ഷിയാകുമെന്നാണ് കരുതുന്നത്. ഇതു മുൻകൂട്ടി കണ്ട് കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ റിസോർട്ടുകളിൽ മറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ബിജെപിക്ക് അധികാരം പിടിക്കാൻ ഇനി എട്ട് എംഎൽഎമാരുടെ പിന്തുണകൂടി വേണം. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 എംഎൽഎമാരുടെ പിന്തുണയുണ്ട്. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലാണ് കർണ്ണാടകയിലെ ഇടപെടലുകൾ പുരോഗമിക്കുന്നത്. എങ്ങനേയും അധികാരം നിലനിർത്താൻ എന്തും ചെയ്യുമെന്ന അവസ്ഥയിലേക്കാണ് ബിജെപി നീങ്ങുന്നത്. വിട്ടുകൊടുക്കാൻ കോൺഗ്രസും തയ്യാറല്ല.
ഭരണഘടനയുടെ 52ാം ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ പത്താം പട്ടിക കൂറുമാറ്റം സംബന്ധിച്ച വ്യവസ്ഥകൾ വ്യക്തമാക്കുന്നുണ്ട്. 2004 ജനുവരിയിൽ പ്രാബല്യത്തിലായ ഭേദഗതിയനുസരിച്ച്, പാർട്ടികളുടെ പിളർപ്പിന് സാധുതയില്ല. എന്നാൽ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ പുതിയ പാർട്ടിയുണ്ടാക്കുകയോ ചെയ്യുമ്പോൾ, ലയിച്ചവർക്കും മാതൃപാർട്ടിയിൽ തുടരുന്നവർക്കും അയോഗ്യതയില്ല. എന്നാൽ, എംഎൽഎയോ എംപിയോ പാർട്ടി അംഗത്വം സ്വയം വച്ചൊഴിയുകയോ വിപ്പ് ലംഘിക്കുകയോ ചെയ്താൽ പരാതിയുടെ അടിസ്ഥാനത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാം. പാർട്ടിയുടെ നിർദ്ദേശത്തിനു വിരുദ്ധമായി വോട്ടു ചെയ്യുകയോ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുകയോ ചെയ്യുന്നത് വിപ്പു ലംഘനമാവും. ആ ലംഘനം അനുവദിച്ചതായി പാർട്ടി 15 ദിവസത്തിനകം വ്യക്തമാക്കിയാൽ അയോഗ്യതയുണ്ടാവില്ല.
പാർട്ടിയിൽനിന്നു രാജിവയ്ക്കുമ്പോൾ മാത്രമാണ് അംഗത്വം വച്ചൊഴിയലാകുന്നതെന്ന വ്യാഖ്യാനം സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല. പാർട്ടി വിരുദ്ധ നടപടികളും അംഗത്വം വച്ചൊഴിയലായി കണക്കാക്കും. വിവധ കോടതി വധികളും ഇതു സംബന്ധിച്ചുണ്ട്. അതുകൊണ്ട് തന്നെ യെദൂര്യപ്പയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. കൂറുമാറാതിരിക്കാൻ എംഎൽഎമാരെ കോൺഗ്രസ് റിസോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി ചർച്ചകൾക്കും സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനുള്ള 113 മാർക്ക് തൊടാൻ ബിജെപിക്ക് ഏറെ പാടുപെടേണ്ടി വരും. രണ്ട് പാർട്ടിയിൽ നിന്നും ആളുകളെ അടർത്തിയെടുക്കുക അസാധ്യമായി മാറുകയാണ്. ഇതോടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന യെദ്യൂരിയപ്പയ്ക്ക് മുന്നിൽ ഭരണം നിലനിർത്താൻ വെല്ലുവിളികൾ ഏറെയുണ്ട്.
രാജേന്ദ്ര സിങ് റാണയും സ്വാമി പ്രസാദ് മൗര്യയും തമ്മിലുള്ള കേസിൽ 2007 ഫെബ്രുവരി 14നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നൽകിയ വിധി കർണാടകയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാണ്. അഞ്ചംഗ ബെഞ്ചിനുവേണ്ടി ജസ്റ്റിസ് പി.കെ.ബാലസുബ്രഹ്മണ്യൻ എഴുതിയ വിധിയിൽ പറയുന്നത്, എതിർകക്ഷിയുടെ നേതാവിനെ പിന്തുണച്ച് ഗവർണർക്കു കത്തു നൽകുന്നതിനെ പാർട്ടി അംഗത്വം വച്ചൊഴിയുന്ന നടപടിയായി കണക്കാക്കാമെന്നാണ്. ആ വിധിയിൽ, യുപിയിൽ 2003 ഓഗസ്റ്റിൽ മുലായം സിങ് യാദവിനു പിന്തുണക്കത്തു നൽകിയ 13 ബിഎസ്പി എംഎൽഎമാരെ സുപ്രീം കോടതി അയോഗ്യരാക്കുകയും ചെയ്തു. സ്പീക്കർ തീരുമാനമെടുക്കാത്ത സ്ഥിതിയിലാണ് കോടതിയുടെ ഇടപെടലുണ്ടായത്. അതുകൊണ്ട് തന്നെ കർണ്ണാടകയിലും ഭാവിയിലും ഇതെല്ലാം സംഭവിക്കും.
പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടവരും, ഏതു പാർട്ടിയുടെ ടിക്കറ്റിലാണോ ജയിച്ചത് ആ പാർട്ടിയുടെ വിപ്പ് അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ജി.വിശ്വനാഥനും തമിഴ്നാട് നിയമസഭാ സ്പീക്കറുമായുള്ള കേസിൽ 1996ൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്പീക്കർക്കാണ് അംഗങ്ങളെ അയോഗ്യരാക്കാനുള്ള അധികാരം. എന്നാൽ, സ്പീക്കറുടെ തീരുമാനം പരിശോധിക്കാൻ സുപ്രീം കോടതിക്കും ഹൈക്കോടതിക്കും അധികാരമുണ്ടെന്നു കിഹോതോ ഹോളോഹാൻ കേസിൽ (1992) സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഇതും നിർണ്ണായകമാണ്. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയമാണ് ഗവർണർ യെദ്യൂരപ്പയ്ക്കും ബിജെപിക്കും നൽകിയിട്ടുള്ളത്. 104 സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത്. ഒരു സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 112 അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
സത്യപ്രതിജ്ഞയ്ക്ക് സ്റ്റേയില്ലെന്ന സുപ്രീംകോടതി വിധി പുലർച്ചെ എത്തിയതോടെ ബിജെപി വീണ്ടും പ്രതീക്ഷയിലാണ്. രാവിലെ ഒൻപത് മണിയോടെ രാജ്ഭവനിൽ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ ഇതിനായി ഒരുക്കങ്ങൾ തുടങ്ങി. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാകും. മുഖ്യമന്ത്രി മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുള്ളൂ. ഇതും എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമമാണ്. സർക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വവും സുപ്രീംകോടതിയിൽ കോൺഗ്രസ് നൽകിയ ഹർജി നാളെ വീണ്ടും പരിഗണനയിൽ വരുമെന്നുള്ളതുകൊണ്ടും തത്ക്കാലം യെദ്യൂരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്യുന്നത്. ഈ വിധിയും യെദ്യൂര്യപ്പയുടെ ഭാവിയെ നിർണ്ണയിക്കും.
Stories you may Like
- ബെല്ലാരി രാജ ജനാർദ്ദന റെഡ്ഡി ബിജെപിയിൽ തിരിച്ചെത്തുമ്പോൾ!
- മദ്യനയക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകി: എഎപി
- വൈ എസ് ശർമ്മിളക്കൊപ്പം അമ്മ വൈ എസ് വിജയമ്മയും കോൺഗ്രസിൽ ചേർന്നേക്കും
- ജഗനെ തീർക്കുമെന്ന വാശിയിൽ സഹോദരി ശർമ്മിള
- സംസ്ഥാന രൂപീകരണത്തിന് വഴിയൊരുക്കിയ കോൺഗ്രസിന്റെ 'കൈപിടിച്ച്' തെലങ്കാന
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്