കന്നഡയും തുളുവും മറാഠിയും മലയാളവും ഇവിടെ കേൾക്കാം; ഭാഷാന്യൂനപക്ഷങ്ങൾ ജനവിധിയെ മാറ്റിമറിക്കും; ത്രികോണ പോരിൽ തിളച്ച് കാസർഗോഡ്; മഞ്ചേശ്വരം കടക്കാൻ ബിജെപിക്കാകുമോ? ഉദുമയിൽ താരമാകാൻ സുധാകരന് കഴിയുമോ?
രഞ്ജിത് ബാബു
കാസർഗോഡ്: കന്നട മനസ്സുള്ള മഞ്ചേശ്വരവും കാസർഗോഡും ഐക്യ കേരളത്തിൽ ചേർത്തപ്പോൾ എതിർപ്പുമായി വന്നവരായിരുന്നു ഈ മേഖലയിലുള്ളവർ. കർണ്ണാടക സമിതിയുടെ പ്രാദേശിക വാദങ്ങൾ ചെറുത്തു തോൽപ്പിച്ചതിൽ കോൺഗ്രസ്സിനും സിപിഐ.(എം). നും മുസ്ലിം ലീഗിനും ഒരു പോലെ പങ്കുണ്ട്. കാസർഗോഡ് ജില്ലയിലെ ഈ രണ്ട് മണ്ഡലങ്ങളിലും കർണ്ണാടകക്കാരായിരുന്നു ഒരു കാലത്ത് ഭൂരിപക്ഷം. എന്നാൽ കാസർഗോഡ് സ്ഥിതി മാറി. ഇന്ന് മഞ്ചേശ്വരത്ത് മാത്രമാണ് കർണ്ണാടക സ്വാധീനം പൂർണ്ണമായും ഉള്ളത്. മഞ്ചേശ്വരത്തെത്തിയാൽ ഇത് കേരളമാണോ എന്ന് ഏതൊരാളും സംശയിക്കും.
തുളുവും കന്നടയും മറാഠിയും മലയാളം ചേർന്ന സങ്കര ഭാഷയും സംസാരിക്കുന്നവരാണ് ഇവിടെ. ഒരു കാലത്ത് മഞ്ചേശ്വരക്കാരായ സിപിഐ.(എം). രാമണ്ണറെയും കോൺഗ്രസ്സിലെ ഐ. രാമറായിയും കാസർഗോഡിനെ പ്രധിനിധീകരിച്ച് ലോകസഭയിൽ എത്തിയിരുന്നു. കേരള നിയമസഭയിൽ സിപിഐ.ക്കാരനായ സുബ്ബറാവു മന്ത്രിയുമായിരുന്നു. അതല്ലാം പഴയ കഥ. ഭാഷാ ന്യൂനപക്ഷങ്ങളിലെ ഒരു പ്രതിനിധി നിയമസഭയിലെങ്കിലും സാമാജികരാകണമെന്ന അവരുടെ ആഗ്രഹം ഇന്ന് വിലപ്പോകുന്നില്ല. ഒരു മുന്നണിയും അവരെ പരിഗണിക്കാറുമില്ല.
ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം കാസർഗോഡ് ജില്ല ആർക്കൊപ്പം എന്നതാണ്. മൂന്ന് മുന്നണികളും അവകാശപ്പെടുന്നത് മഞ്ചേശ്വരം സ്വന്തമാക്കുമെന്നാണ്. യു.ഡി.എഫ് മുസ്ലിം ലീഗിനു നല്കിയ സീറ്റിൽ പി.സി. അബ്ദുൾ റസാക്ക് രണ്ടാം തവണയാണ് ജനവിധി തേടുന്നത്. ബിജെപി.യിലെ കെ.സുരേന്ദ്രൻ തന്നെ വീണ്ടും ഇവിടെ അങ്കം കുറിക്കുന്നു. ബിജെപി. അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. 2006 ലെ തിരഞ്ഞെടുപ്പിൽ മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയെ അട്ടിമറിച്ച് എൽ.ഡി.എഫിലെ സി.എച്ച് കുഞ്ഞമ്പു ജയിച്ചതും ചരിത്രം.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 14 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും 5,828 വോട്ടിന്റെ ഭൂരിപക്ഷം നേടിയ യു.ഡി.എഫിലെ അബ്ദുൾ റസാക്ക് വിജയം ഉറപ്പെന്ന വിശ്വാസത്തിലാണ്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പോരടിക്കുന്ന മണ്ഡലമായി മാറിയിരിക്കയാണ് മഞ്ചേശ്വരം. മൂന്ന് പേർക്കും ഈ മണ്ഡലം പ്രതീക്ഷയും നൽകുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ കെ.സുരേന്ദ്രനും സി.എച്ച്്് കുഞ്ഞമ്പുവും സിറ്റിങ് എംഎൽഎ. യായ അബ്ദുൾ റസാക്കും മഞ്ചേശ്വരം തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മ വിശ്വാസത്തിലാണ്.
ഇടതു മുന്നണിയുടെ ബാലികേറാമലയാണ് കാസർഗോഡ്. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രവും. മുസ്ലിം ലീഗും അഖിലേന്ത്യാ ലീഗും തമ്മിലായിരുന്നു 1982 വരെ ഇവിടുത്തെ പ്രധാന മത്സരം. 87 ൽ ബിജെപി. രണ്ടാം സ്ഥാനത്ത് എത്തിയതോടെ മുസ്ലിം ലീഗ് കരുതലോടെ പ്രവർത്തിക്കുകയാണ്. ഐ.എൻ എൽ. ൽ നിന്നും കൂടുമാറി ലീഗിലെത്തിയ എൻ.എ. നെല്ലിക്കുന്ന് വീണ്ടും ജനവിധി തേടുകയാണ് ഇവിടെ. കുണ്ടാർ രവീശ തന്ത്രിയെയാണ് ബിജെപി.യുടെ സ്ഥാനാർത്ഥിയാക്കി നിർത്തിയിട്ടുള്ളത്. മനസ്സില്ലാ മനസ്സോടെ ഐ.എൻ.എൽ. ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ. എ.എ. അമീൻ ഇവിടെ പോരിനിറങ്ങിയിട്ടുണ്ട്.
ഐ.എൻ.എൽ ലെ പഴയ കാല സൗഹൃദം മാറ്റി വച്ചാണ് ഇരുവരും അങ്കം വെട്ടുന്നത്. എൽ.ഡി.എഫ്. ഐ.എൻ.എൽ ന് നീക്കിവച്ച മണ്ഡലമായ കാസർഗോഡ് ഇത്തവണയും പതിവ് തെറ്റിക്കില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 10,000 ത്തോളം വോട്ടിനാണ് നെല്ലിക്കുന്ന് കാസർഗോഡ് ജയിച്ചത്. എന്നാൽ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ലീഡ് 13,000 കവിഞ്ഞു. ഇവിടെ പ്രധാന മത്സരം മുസ്ലിം ലീഗും ബിജെപി.യും തമ്മിലാണ്. ഒരിക്കൽ പോലും ഈ മണ്ഡലത്തിൽ എൽ.ഡി.എഫിന് വിജയക്കൊടി നാട്ടാനായിട്ടില്ല.
കാസർഡോഡ് ജില്ലയിലെ സംസ്ഥാന ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലമായി മാറിയിരിക്കയാണ് ഉദുമ. കോൺഗ്രസ്സിലെ പ്രബലനായ കെ.സുധാകരൻ മണ്ഡലം പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ചാണ് കണ്ണൂർ വിട്ട് ഉദുമയിലേക്ക് എത്തിയത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 835 വോട്ടിന് യു.ഡി.എഫ് ലീഡ് ചെയ്തതോടെയാണ് കോൺഗ്രസ്സിന് ഈ മണ്ഡലത്തോട് പ്രണയം ജനിച്ചത്. 1987 ൽ കെ.പി. കുഞ്ഞിക്കണ്ണൻ പാറിച്ച ത്രിവകർണ്ണ പതാക വീണ്ടും പാറിക്കുമെന്ന വാശിയിലാണ് സുധാകരൻ പോരിനിറങ്ങിയത്. ഒരിക്കലും ഇല്ലാത്ത അവസ്ഥയിൽ ഈ മണ്ഡലം തിളച്ചു മറിയുകയാണ്. നിലവിലുള്ള എംഎൽഎ. കെ.കുഞ്ഞിരാമനെത്തന്നെ വീണ്ടും നിർത്തിയാണ് എൽ.ഡി.എഫിന്റെ പോരാട്ടം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11,350 വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ എൽ.ഡി.എഫിനുണ്ട്.
സിപിഐ. (എം). ന്റെ മുഖ്യ ശത്രുവായ സുധാകരന് എതിരെ കതിരൂർ മനോജ് വധക്കേസിലെ പ്രതിയായ പി.ജയരാജൻ എത്തിയതും ഉദുമയുടെ പ്രത്യേകതയാണ്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയുള്ളതിനാൽ വടകരയിൽ നിന്നും വയനാട് വഴി കർണ്ണാടകത്തിലെത്തുകയും അവിടുന്ന സുള്ള്യ വഴി കാസർഗോഡ് ജില്ലയുടെ കിഴക്കൻ മലയോരം കടന്നാണ് ജയരാജൻ ഉദുമയിൽ പ്രചാരണത്തിനെത്തിയത്. ഉദുമയെ നിലനിർത്താൻ സിപിഐ.(എം). എത്രമാത്രം ശ്രമിക്കുന്നു വെന്ന് വേറെ ഉദാഹരണം തേടേണ്ടതില്ല. പ്രവചനങ്ങൾ ഇവിടെ അസാധ്യമാണ്. ബലാബലമായ പോരാട്ടം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 25,000 ലേറെ വോട്ടുകൾ ലഭിച്ച ബിജെപി. ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്തിനെ ഇറക്കിയാണ് മത്സരം കൊഴുപ്പിക്കുന്നത്.
ഇടതു മുന്നണിയുടെ തകർക്കാനാവാത്ത കോട്ടയാണ് കാഞ്ഞങ്ങാട്. സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ. ചന്ദ്രശേഖരനാണ് ഇവിടെ വീണ്ടും ജനവിധി തേടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേടിയ മുൻതൂക്കവും മുന്നണിയുടെ കെട്ടുറപ്പും ആത്മ വിശ്വാസം നൽകുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിത്വത്തിൽ പകച്ചു നിന്ന മണ്ഡലമാണ് കാഞ്ഞങ്ങാട്. ഡി.സി. സി. ജനറൽ സെക്രട്ടറിയായ ധന്യ സുരേഷ് ആണ് ഇവിടെ എതിർ സ്ഥാനാർത്ഥി. 2011 വരെ എസ്.സി. സംവരണ മണ്ഡലമായിരുന്ന ഹോസ്ദുർഗ്ഗ് കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് കാഞ്ഞങ്ങാടായത്. 12, 178 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് ഇവിടെ വിജയക്കൊടി നാട്ടിയത്. ഭൂരിപക്ഷത്തിന്റെ കാര്യത്തിലൊഴിച്ച് മണ്ഡലത്തിൽ ചരിത്രം ആവർത്തിക്കുമെന്ന് ഉറപ്പാണ്. എൻ.ഡി.എ. ബി.ഡി.ജെ.എസിന് നൽകിയ സീറ്റിൽ എം. പി. രാഘവനും ഇവിടെ മത്സരിക്കുന്നു.
രണ്ട് കേരള മുഖ്യ മന്ത്രിമാരെ സംഭാവന ചെയ്ത മണ്ഡലമാണ് തൃക്കരിപ്പൂർ. പഴയ നീലേശ്വരം മണ്ഡലം പേര് മാറിയാണ് തൃക്കരിപ്പൂരായത്. സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പിൽ ഇ.എം. എസും 87 ലും 91 ലും ഇ.കെ. നായനാരേയും തെരഞ്ഞെടുത്ത മണ്ഡലം ഒരിക്കൽ പോലും തൃക്കരിപ്പൂരിൽ യു.ഡി.എഫിന് കടന്നു കയറാനായിട്ടുമില്ല. 2011 നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലോകസഭാ തെരഞ്ഞെടുപ്പിലും ഇടതു പക്ഷത്തിന്റെ ഈ കോട്ടയിൽ ഭൂരിപക്ഷം കുറഞ്ഞു കുറഞ്ഞു വരുന്നത് അവരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. 2011 ൽ 8,766 വോട്ടിന് കെ.കുഞ്ഞിരാമൻ ഇവിടെ വിജയിച്ചെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 3,451 വോട്ടായി കുറഞ്ഞു.
തൃക്കരിപ്പൂരിൽ പ്രതീക്ഷ അർപ്പിച്ചാണ് കെ.പി. കുഞ്ഞിക്കണ്ണനെ കോൺഗ്രസ്സ് കളത്തിലിറക്കിയിട്ടുള്ളത്. 2000 വോട്ട് കൂടുതൽ പിടിച്ചാൽ ഇവിടെ 87 ആവർത്തിക്കുമെന്നാണ് കുഞ്ഞിക്കണ്ണന്റെ പ്രതീക്ഷ. ബിജെപി. മണ്ഡലം വൈസ് പ്രസിഡണ്ട് എം. ഭാസ്ക്കരനാണ് എൻ.ഡി.എ. സ്ഥാനാർത്ഥി. തൃക്കരിപ്പൂരിലെ പോരാട്ടവും ബലാബലത്തിലേക്ക് നീങ്ങുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍