മാണി സ്വയം തീരുമാനിക്കട്ടേയെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി കൈയൊഴിഞ്ഞു; പിണറായിയും കോടിയേരിയും ഒരുപോലെ വാദിച്ചെങ്കിലും മുഖം തിരിച്ച് കേന്ദ്ര നേതൃത്വം; മഹാസമ്മേളനം വഴി കരുത്തറിയിച്ചെങ്കിലും മാണിയുടെ മുന്നണി പ്രവേശനത്തിൽ അനിശ്ചിതത്വം തുടരുന്നു; കേരളാ കോൺഗ്രസ് ഏത് മുന്നണിക്കൊപ്പമെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം
ബി രഘുരാജ്
കോട്ടയം: കെ എം മാണി ഇടത്തോട്ടോ വലത്തോട്ടോ? ജോസ് കെ മാണിയുടെ താൽപ്പര്യം ഇടതുപക്ഷമാണെന്ന് വ്യക്തം. എന്നാൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയാൽ മാത്രമേ ഇക്കാര്യത്തിൽ സിപിഎം അന്തിമ തീരുമാനം എടുക്കൂ. എംപി വീരേന്ദ്രകുമാറിന്റെ ജനതാദള്ളിന് ഇടതുപക്ഷത്തേക്ക് സ്വാഗമേകിയ സിപിഎം കേരളാ കോൺഗ്രസിൽ ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇടതുപക്ഷ ഐക്യത്തിനെ തകർക്കുന്ന തരത്തിൽ സിപിഎം-സിപിഐ ഏറ്റുമുട്ടൽ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടാകുമോ എന്ന ആശങ്ക സിപിഎം കേന്ദ്ര നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരുമിച്ച് ആഗ്രഹിച്ചിട്ടും മാണിയെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യാൻ സിപിഎമ്മിന് കഴിയാത്തത്. ബാർ കോഴ അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും സിപിഎം കേന്ദ്ര നേതൃത്വത്തെ ചിന്തിപ്പിക്കുന്നുണ്ട്.
യുഡിഎഫിലേക്ക് മാണിയെ എത്തിക്കാൻ കരുക്കൾ നീക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. എന്നാൽ ജോസ് കെ മാണിയുടെ മനസ്സ് ഇടത്തോട്ടാണെന്ന് ഉമ്മൻ ചാണ്ടി തിരിച്ചറിയുന്നു. ഇതോടെ മുന്നണിയിലേക്ക് കേരളാ കോൺഗ്രസിനെ എത്തിക്കാനുള്ള ശ്രമങ്ങൾ ഉമ്മൻ ചാണ്ടി അവസാനിപ്പിച്ചു. മുസ്ലിം ലീഗും കേരളാ കോൺഗ്രസിനെ യുഡിഎഫിൽ നിലനിർത്താൻ എന്ത് വിട്ടു വീഴ്ചയും വേണമെന്ന നിലപാടിലാണ്. പക്ഷേ കരുതലോടെ മാത്രമേ അവരും നീങ്ങുന്നുള്ളൂ. കേരളാ കോൺഗ്രസിൽ മോൻസ് ജോസഫിന് യുഡിഎഫിനോടാണ് താൽപ്പര്യം. യുഡിഎഫുമായി അകലാൻ മാണി തീരുമാനിച്ചാൽ മോൻസ് കേരളാ കോൺഗ്രസ് വിടും. ഇത് കോൺഗ്രസും കണക്ക് കൂട്ടുന്നു. അത്തരമൊരു പിളർപ്പിനായി കാത്തിരിക്കുകയാണ് കോൺഗ്രസ്. മാണി ഇടതുപക്ഷത്ത് എത്തിയാൽ ഫ്രാൻസിസ് ജോർജും കൂട്ടരും സിപിഎം ബന്ധം അവസാനിപ്പിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ ഈ ഗ്രൂപ്പിനെ യുഡിഎഫിൽ എത്തിക്കാനും കോൺഗ്രസ് കരുക്കൾ നീക്കം.
കേരള കോൺഗ്രസ്-എമ്മിനെ എൽഡിഎഫിലെടുക്കാനുള്ള സിപിഎം സംസ്ഥാന ഘടകത്തിന്റെ നീക്കത്തിനു സിപിഎം കേന്ദ്ര നേതൃത്വം തടസ്സം പറഞ്ഞതായി സൂചന. ശരദ് യാദവും എച്ച്.ഡി.ദേവെഗൗഡയും തമ്മിലുള്ള ചർച്ചയുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ ജനതാദൾ- യു വീരേന്ദ്രകുമാർ ഘടകത്തെ മുന്നണിയിലേക്കു പരിഗണിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. മാണിയെ മുന്നണിയിലെടുക്കണമെങ്കിൽ ആദ്യം എൽഡിഎഫിനെ വിശ്വാസത്തിലെടുക്കണമെന്നാണു സെക്രട്ടേറിയറ്റിൽ വ്യക്തമാക്കപ്പെട്ടത്. അതായത്, സിപിഐയെ പിന്നിലേക്കു തള്ളുന്ന തരത്തിലുള്ള നടപടികൾ പാടില്ല. അതു ദേശീയതലത്തിലും ഇടത് ഐക്യത്തെ ബാധിക്കും. മാത്രമല്ല, മാണി വരുമ്പോൾ പി.ജെ.ജോസഫും പറ്റുമെങ്കിൽ ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസും ഒപ്പമുണ്ടാകുന്നതാണ് ഏറെ സ്വീകാര്യമെന്നു സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, മോൻസ് പാർട്ടിയെ പിളർത്തുമെന്ന് സിപിഎമ്മിന് അറിയാം. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ കരുതൽ.
പരസ്യമായി ക്ഷണിച്ചാൽ വരാമെന്നൊക്കെ മാണി സൂചിപ്പിക്കുന്നതു വിലപേശലാണോയെന്ന സംശയവും സിപിഎമ്മിലെ ചില നേതാക്കൾക്കുണ്ട്. ബാർ കോഴയിൽ മാണിക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടു മുന്നണിയിൽ ഉൾപ്പെടുത്തിയാൽ പാർട്ടിക്കുള്ളിൽത്തന്നെ എങ്ങനെ ന്യായീകരിക്കുമെന്ന ആശങ്കയുമുണ്ട്. ഇതും മാണിയുടെ ഇടത് മുന്നണി പ്രവേശനത്തിന് ഇപ്പോഴും തടസ്സമാണ്. കേരളാ കോൺഗ്രസിലാകട്ടെ വിവിധ ഗ്രൂപ്പുകളുടെ രാഷ്ട്രീയ മനസ്സ് വ്യക്തവുമാണ്. സിപിഎമ്മിനെ എതിർക്കാതെയും കോൺഗ്രസിനെയും ബിജെപിയെയും നിശിതമായി വിമർശിച്ചും കേരള കോൺഗ്രസ് (എം) സംസ്ഥാന സമ്മേളനത്തിൽ കെ.എം.മാണിയുടെയും ജോസ് കെ.മാണിയുടെയും പ്രസംഗം എല്ലാം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നത്തെ ഭരണത്തിൽ അഹങ്കരിക്കരുത്. മുഖ്യമന്ത്രി പിണറായി വിജയനോടും ഇതു തന്നെയാണു പറയാനുള്ളത്. എന്നാൽ പിണറായിയോട് ഒരു വിരോധവുമില്ല. പിണറായി വിജയൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു തീർച്ചയായും കേരള കോൺഗ്രസിന്റെ പിന്തുണയുണ്ട്. എന്നാൽ തെറ്റു ചെയ്താൽ അതു തെറ്റാണെന്നു പറയും - പാർട്ടി ചെയർമാൻ കെ.എം. മാണി ഉദ്ഘാടന പ്രസംഗത്തിനൊടുവിൽ പറഞ്ഞു.
വൈസ് ചെയർമാൻ കൂടിയായ ജോസ് കെ.മാണിയും എംപി പ്രസംഗത്തിലുടനീളം കോൺഗ്രസിനെ ശക്തമായി വിമർശിച്ചു. കേരള കോൺഗ്രസ് കുലംകുത്തികളല്ല; അങ്ങനൊരു ചരിത്രം പാർട്ടിക്കില്ല. ശത്രുക്കളല്ല, ഒപ്പം നടന്നവരാണു കേരള കോൺഗ്രസിനെ പിന്നിൽ നിന്നു കുത്തിയത് - സ്വാഗത പ്രസംഗത്തിൽ ജോസ് കെ.മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതാക്കളുടെ രക്തമായിരുന്നു അവർക്കു വേണ്ടിയിരുന്നത്. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനുള്ള തന്ത്രമാണ് അവർ പ്രയോഗിച്ചത് പക്ഷേ, ഒന്നും നടന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. നേതൃമാറ്റം ഇപ്പോൾ അജൻഡയിലില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാൻ കേരള കോൺഗ്രസിനു സാധിക്കും. കേരള കോൺഗ്രസ് പാർട്ടിക്ക് ആരോടും പകയോ വിദ്വേഷമോ ഇല്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
എന്നാൽ അധ്യക്ഷത വഹിച്ച പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് പ്രസംഗത്തിൽ രാഷ്ട്രീയ വിഷയങ്ങളൊന്നും നേരിട്ടു പറഞ്ഞില്ല. എന്നാൽ മുൻ സർക്കാർ നടപ്പാക്കിയ നയങ്ങൾ മാത്രമാണ് ഈ സർക്കാരും പിന്തുടരുന്നതെന്നു പറഞ്ഞതിലൂടെ യുഡിഎഫിനോടുള്ള ജോസഫ് വിഭാഗത്തിന്റെ ആഭിമുഖ്യത്തെപ്പറ്റി ഒരിക്കൽക്കൂടി ജോസഫ് സൂചന നൽകി. യുഡിഎഫിനെ ജോസഫ് ഇപ്പോഴും തള്ളിപ്പറയുന്നില്ലെന്നതിന്റെ സൂചനയാണ് ഇത്. വിവിധ ജില്ലകളിൽ നിന്നുള്ള പതിനായിരക്കണക്കിനു പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. നിർണായക രാഷ്ട്രീയ നയങ്ങൾ തീരുമാനിക്കുന്ന പ്രതിനിധി സമ്മേളനം ഇന്നു രാവിലെ 10നു ഹോട്ടൽ ഐഡയിൽ നടക്കും. ഇതിൽ നിർണ്ണായക ചർച്ചകളുണ്ടാകും. എന്നാൽ മുന്നണി പ്രവേശനത്തിൽ ഒരു തീരുമാനവും എടുക്കില്ല. ഇക്കാര്യത്തിൽ മാണിയും ജോസഫും ചേർന്നൊരു തീരുമാനം എടുക്കട്ടേയെന്നാകും ഉണ്ടാവുന്ന ധാരണ.
കേരളാ കോൺഗ്രസിനെ പിളരരുതെന്നാണ് കെഎം മാണിയുടെ ആഗ്രഹം. മുന്നണി സംവിധാനത്തിൽ അല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും അറിയാം. മോൻസ് ജോസഫാണ് വലിയ തലവേദന. യുഡിഎഫിനൊപ്പമേ താനുള്ളൂവെന്ന് മോൻസ് ജോസഫ് അറിയിച്ചു കഴിഞ്ഞു. അതായത് കേരളാ കോൺഗ്രസ് യുഡിഎഫ് വിട്ടാൽ മോൻസ് പാർട്ടി വിടും. കോൺഗ്രസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമാകാനാണ് മോൻസിന്റെ താൽപ്പര്യം. കേരളാ കോൺഗ്രസിന് മാണിയുൾപ്പെടെ ആറ് പേരാണുള്ളത്. ഇതിൽ ജയരാജും റോഷി അഗസ്റ്റിനും മാണിക്കൊപ്പം നിൽക്കും. സിഎഫ് തോമസിനും മാണിയോട് പഴയ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ സിഎഫ് തോമസിന്റെ നിലപാട് നിർണ്ണായകമാകും. പിജെ ജോസഫ്, മാണിക്കൊപ്പം നിന്നാൽ സിഎഫും കേരളാ കോൺഗ്രസിൽ ഉറച്ചു നിൽക്കും. അതായത് പിജെയെ അടുപ്പിക്കാനായാൽ മോൻസ് മാത്രമാകും എംഎൽഎമാരിൽ മാണിക്ക് വെല്ലുവിളിയാകുക.
ഇരിങ്ങാലക്കുടക്കാരൻ തോമസ് ഉണ്ണിയാടനും മുന്നണി മാറ്റത്തിൽ ആശങ്കയിലാണ്. യുഡിഎഫിനൊപ്പം നിന്നാൽ തനിക്ക് അടുത്ത തവണയും ഇരിങ്ങാലക്കുട മത്സരിക്കാനാകും. ഇടതു പക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് അത്. അതിനാൽ മുന്നണി മാറിയാൽ ഈ സീറ്റ് കേരളാ കോൺഗ്രസിന് കിട്ടുമെന്ന് ഉറപ്പില്ല. ഇരിങ്ങാലിക്കുടയിലാണ് ഉണ്ണിയാടന് ബന്ധങ്ങളുമുള്ളത്. അതുകൊണ്ട് തന്നെ മാണിക്കൊപ്പം ഇടതുപക്ഷത്ത് എത്താൻ തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുട ഉറപ്പിക്കണമെന്നും മാണിയോട് ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ ഈ ഘട്ടത്തിൽ ഉറപ്പു നൽകാൻ സിപിഎം തയ്യാറുമല്ല. അതുകൊണ്ട തന്നെ ഉണ്ണിയാടനും മാണിയെ കൈവിടാൻ സാധ്യത ഏറെയാണ്. പിജെ ജോസഫിന്റെ പിന്തുണയുണ്ടെങ്കിൽ ഈ വെല്ലുവിളികളെ മറികടക്കാമെന്നാണ് മാണിയുടെ പ്രതീക്ഷ.
ഏറ്റുമാനൂരും കുട്ടനാടും തിരുല്ലയിലും കേരളാ കോൺഗ്രസായിരുന്നു യുഡിഎഫിൽ മത്സരിച്ചിരുന്നത്. ഏറ്റുമാനൂരിൽ സിപിഎം നേതാവ് സുരേഷ് കുറുപ്പാണ് എംഎൽഎ. കുട്ടനാട്ടിൽ എൻസിപിയുടെ തോമസ് ചാണ്ടിയും തിരുവല്ലയിൽ മന്ത്രി മാത്യു ടി തോമസും. അതുകൊണ്ട് തന്നെ ഈ സീറ്റ് ഇടതുപക്ഷത്ത് എത്തിയാലും സിപിഎമ്മിന് കിട്ടാൻ സാധ്യതയില്ല. എൻസിപിയുടേയും ദള്ളിന്റെ സീറ്റുകളിൽ കേരളാ കോൺഗ്രസിന് താൽപ്പര്യം ഏറെയാണ്. മൂന്ന് സീറ്റും കേരളാ കോൺഗ്രസിന്റെ കുത്തകകളായിരുന്നു ഒരു കാലത്ത്. അതിനാൽ ഈ സീറ്റുകൾ ലക്ഷ്യമിടുന്ന നിരവധി പേർ മാണി ഗ്രൂപ്പിലുണ്ട്. ഈ സീറ്റുകൾ കിട്ടില്ലെന്ന് ഉറപ്പായാൽ അവരെല്ലാം യുഡിഎഫിലേക്ക് ചുവടുമാറാൻ സാധ്യത ഏറെയാണ്. ഇതും മാണിയെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ട്.
ഇടതുമുന്നണിയിലെത്താൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് സിപിഎമ്മിന്റെ വാഗ്ദാനം രണ്ടു മന്ത്രിസ്ഥാനവും രണ്ടു ലോക്സഭാ സീറ്റുമാണെന്നാണ് സൂചന. മാണി-ജോസഫ് വിഭാഗങ്ങൾ പിളരാതെ നിലവിലുള്ള എംപിമാരും എംഎൽഎമാരും ഒന്നിച്ച് എൽ.ഡി.എഫിലെത്തണമെന്നാണ് സിപിഎമ്മിന്റെ ഡിമാൻഡ്. എന്നാൽ മൂന്നു മന്ത്രിസ്ഥാനം, മൂന്നു പാർലമെന്റ് സീറ്റ്, 22 നിയമസഭാ സീറ്റ് എന്നിവ ഉറപ്പുനൽകണമെന്നാണ് മാണിഗ്രൂപ്പിന്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് ഏല്ലാവരേയും ഒരുമിപ്പിച്ച് ഇടതുപക്ഷത്തേക്ക് നീങ്ങാൻ മാണിയുടെ ശ്രമം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്