ഭൂരിപക്ഷ സമുദായത്തിലെ പാവപ്പെട്ടവർക്കും സംവരണം വേണം; ന്യൂനപക്ഷങ്ങളിലെ സമ്പന്നരെ വിദ്യാഭ്യാസ സംവരണത്തിൽ നിന്നും ഒഴിവാക്കണം; കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തടയാൻ അടിസ്ഥാന നിലപാടുകളിൽ പൊളിച്ചെഴുത്ത് നടത്താൻ ഇടതുപക്ഷം
കെ വി നിരഞ്ജൻ
കോഴിക്കോട്: അരുവിക്കര തെരഞ്ഞെടുപ്പിലെ തോൽവി കേരളത്തിലെ ഇടതു പ്രസ്ഥാനങ്ങളെ സംബന്ധിച്ചടത്തോളം ഏറെ ചിന്തിപ്പിച്ച കാര്യമാണ്. ബിജെപിയുടെ കടന്നുകയറ്റം ഏറ്റവും അലോസരപ്പെടുത്തുന്നത് സിപിഐ(എം) അടക്കമുള്ള പാർട്ടികളെ തന്നെ. എന്നാൽ, ഇപ്പോഴുണ്ടായ തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ട് പുതിയ ആശയങ്ങൾ സ്വീകരിച്ച് വളരാൻ ഒരുങ്ങുകയാണ് ഇടതുപാർട്ടികൾ. തോൽവിയെ തുടർന്ന് സമുദായിക വിഷയത്തിലും സംവരണ വിഷയത്തിലും പുനർവിചിന്തനം നടത്തുകയാണ് സിപിഐ(എം) അടക്കമുള്ള പാർട്ടികൾ.
ഭൂരിപക്ഷ വോട്ടുകളിൽ ഒരു വിഭാഗം പ്രത്യേകിച്ച് പുതുതലമുറ പാർട്ടിയിൽനിന്ന് അകലുകയാണെന്ന സത്യം സിപിഎമ്മും, സിപിഐയും ഇപ്പോൾ തിരച്ചറിയുന്നുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ഇക്കാര്യം വെട്ടിത്തുറന്ന് പറയുകയും ചെയ്തു. മതന്യൂനപക്ഷങ്ങളുടെ താൽപര്യസംരക്ഷണം മാത്രമായി ഇടതുപക്ഷം ചുരുങ്ങിപ്പോയതായി ഭൂരിപക്ഷത്തിന് ധാരണയുണ്ടെന്ന് കാനം വ്യക്തമാക്കി.
ഇടതുപാർട്ടികളുടെ മാറുന്ന മനസ്സാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിപിഐ(എം) ആകട്ടെ ഒരുകാലത്ത് ഇ.എം.സ് ഉയർത്തിക്കൊണ്ടുവന്ന സാമ്പത്തിക സംവരണമടക്കമുള്ള വിഷയങ്ങൾ വീണ്ടും തിരിച്ചുകൊണ്ടു വരാൻ നീക്കം നടത്തുന്നുണ്ട്. കേരളത്തിന്റെ മാറുന്ന സാമുദായിക-സാമ്പത്തിക സ്ഥിതി ഇടതുബുദ്ധിജീവികളും പണ്ഡിതരും വിശകലനം ചെയ്തുവരികയാണ്.
1925ൽ രൂപവത്കരിച്ചതുമുതൽ രണ്ടു സമാന്തരരേഖകളായി സഞ്ചരിക്കുന്ന ആർ.എസ്.എസും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള അകലം ചെറുതാവുന്നുണ്ടോയെന്ന് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് പറഞ്ഞുകൊണ്ട്, കാനം രാജേന്ദ്രൻ ഈ വിഷയത്തിൽ സംവാദത്തിന് തുടക്കമിട്ടുകഴിഞ്ഞു. ഇന്നലെ തലശ്ശേരിയിൽ എൻ.ഇ. ബാലറാം, പി.പി. മുകുന്ദൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവയെണാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
'ഇടതുപക്ഷ വോട്ടർമാർ മാറിച്ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന ചർച്ചയാണ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്നത്. നിയമസഭാ ഉപതെരഞ്ഞെടുപ്പുവച്ച് ഇത് വിലയിരുത്താനാവില്ല. എന്നാൽ, രണ്ടു ചിന്താധാരകൾ തമ്മിലുള്ള അകലം ചെറുതാവുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. ഒരു പാർട്ടിവിട്ട് മറ്റേതിലേക്കും തിരിച്ചും ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. പണ്ട് അങ്ങനെ ആയിരുന്നില്ല. പുതിയ സാഹചര്യത്തിൽ ഈ അവസ്ഥ അപഗ്രഥിക്കാൻ ഇടതുപക്ഷം തയാറാകണം. മതന്യൂനപക്ഷങ്ങളുടെ താൽപര്യസംരക്ഷണം മാത്രമായി ഇടതുപക്ഷം ചുരുങ്ങിപ്പോയതായി ഭൂരിപക്ഷത്തിന് ധാരണയുണ്ടായാൽ അതിനെ തെറ്റുപറയാൻ പറ്റില്ല'.കാനം കൂട്ടിച്ചേർത്തു.
ഇടതുപക്ഷം നാട്ടുകാരുടെ പ്രശ്നങ്ങളിൽനിന്ന് അകന്നതാണ് അരുവിക്കരയിലെ തോൽവിക്ക് കാരണമെന്ന് ചടങ്ങിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രനും വ്യക്തമാക്കി.നേരത്തെ തെരഞ്ഞെടുപ്പിൽ പറഞ്ഞ കണക്ക് പ്രകാരം വോട്ടുകൾ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴങ്ങനെ അല്ല. ഇത് കമ്യൂണിസ്റ്റ് പാർട്ടികളുടെ വേരിന് ശക്തിയില്ലാതെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാനത്തിന്റെ വാക്കുകൾ കേരളത്തിലെ ഇടതുപക്ഷത്തിന്റെ മൊത്തത്തിലുള്ള തിരിച്ചറിവിൽ നിന്നുണ്ടായതാണെന്ന വിലയിരുത്തുന്നവർ ഏറെയാണ്. സംവരണം അടക്കമുള്ള വിഷയങ്ങളിൽ ഇടപെട്ട് പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ വെട്ടിപ്പിടിക്കുകയാണ് ഇടതുപക്ഷം വേണ്ടതെന്ന് വാദിക്കുന്നവരും ഏറെയാണ്. എസ്്.ഇ എസ്.ടി സംവരണംമാത്രമാണ് കേരളത്തിന്റെ നിലവിലുള്ള സാമുദായിക ഘടനയനുസരിച്ച് നിലനിർത്തേണ്ടതെന്നാണ് പ്രമുഖരായ ഇടതുപക്ഷ ബുദ്ധിജീവികളിൽ ചിലരുടെ അഭിപ്രായം. സ്വകാര്യമേഖലയും ഗാൾഫും മറ്റുമായ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ സാമ്പത്തികമായി തെറ്റില്ലാത്ത വിധത്തിൽ ഉയർന്നുകഴിഞ്ഞു. ഇത്തരക്കാരെ വിദ്യാഭ്യാസ സംവരണത്തിൽ നിന്നെങ്കിലും മാറ്റിനിർത്തിയാൽ ആ സമുദായത്തിലെ അർഹിക്കുന്നവർക്ക് കൂടുതൽ പരിഗണന കിട്ടും.
അതോടൊപ്പം ഭൂരിപക്ഷ വിഭാഗത്തിൽപെടുന്ന പാവപ്പെട്ടവർക്കും കൂടുതൽ പരിഗണനകിട്ടും. മുന്നോക്ക സമുദായങ്ങളിലെ പിന്നാക്കക്കാർക്കും 5 ശതമാനം സംവരണം വേണമെന്ന ഇ.എം.സിന്റെ വാദവും ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ചർച്ചകൾ അനൗദ്യോഗികമായി പലവഴിക്കും നടക്കുന്നുണ്ടെങ്കിലും സിപിഐ (എം) ഔദ്യോഗികമായി ഈ വിഷയത്തിൽ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. നവംബർ അവസാനം കൊൽക്കൊത്തയിൽ ചേരുന്ന പാർട്ടി പഌനത്തിൽ സംഘടനാപ്രശ്നങ്ങൾകൊപ്പം കേരളത്തിലെ സാമുദായിക സാമ്പത്തിക ഘടനയും ചർച്ചയാവുന്നുണ്ട്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ബംഗാളിൽ പ്രതീക്ഷ പൂർണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇനി ഏക പ്രതീക്ഷ കേരളത്തിൽ മാത്രമാണ്. ഏതാനും നാളുകളായി സിപിഐ(എം) ന്യൂനപക്ഷങ്ങളെ അമിതമായി ലാളിക്കുന്നു എന്ന ആക്ഷേപം കേരളത്തിലെ ഭൂരിപക്ഷങ്ങൾക്കിടയിൽ ശക്തമാണ്. ഇതിന്റെ അനുരണനമാണ് അരുവിക്കരയിൽ ഉണ്ടായതെന്നും പാർട്ടി വിലയിരുത്തുന്നു. പാർട്ടിയുടെ ഏറ്റവും അടിസ്ഥാന വിഭാഗമായിരുന്ന ഈഴവ സമുദായം പാർട്ടിയിൽ നിന്നും ഏറെ അകന്നു കഴിഞ്ഞു. ഇങ്ങനെയുള്ള സാഹചര്യത്തിൽ സമുദായ സംവരത്തിൽ ഉപരിയായി സാമ്പത്തിക സംവരണം എന്ന നിലപാട് സ്വീകരിച്ചാൽ ജാതിമത വ്യത്യാസമാല്ലാതെ പിന്തുണ കിട്ടുമെന്നും ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍