ബാർ കോഴയിലെ ചതിയുടെ തിരക്കഥ ആദ്യം പുറം ലോകം അറിയിച്ചത് മറുനാടൻ; പുറത്ത് പോവേണ്ട സാഹചര്യങ്ങളിൽ എല്ലാം പേടിച്ച് പിൻവലിഞ്ഞ മാണി ഒടുവിൽ നിലപാട് കടുപ്പിച്ചത് അണികൾ ഒരുപോലെ തിരിഞ്ഞപ്പോൾ; അവസാനിക്കുന്നത് മൂന്നര പതിറ്റാണ്ട് നീണ്ട ബന്ധം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഘടകകക്ഷികളെ കാൽക്കീഴിൽ കൊണ്ടുവരാൻ ആഭ്യന്തരമന്ത്രിയായിരിക്കെ രമേശ് ചെന്നിത്തല കളിച്ച കളിയായിരുന്നു ബാർ കോഴ ആരോപണം. കോൺഗ്രസിലെ അന്നത്തെ തന്റെ വിശ്വസ്തനായ റവന്യൂമന്ത്രി അടൂർ പ്രകാശിനെ കൂട്ടുപിടിച്ച് നടപ്പാക്കിയ തിരക്കഥ. പിസി ജോർജും ഇവർക്കൊപ്പമുണ്ടായിരുന്നു. അടൂർ പ്രകാശിന്റെ സുഹൃത്തും ബന്ധുവാകാൻ പോകുന്ന ബിജു രമേശ് അങ്ങനെ മാണിയെ മുൾമുനയിൽ നിർത്തി ബാർകോഴ ആരോപണം ഉന്നയിച്ചു. ഈ ഗൂഢാലോചന തുറന്ന് പറഞ്ഞത് മറുനാടൻ മലയാളി മാത്രമായിരുന്നു. ബിജു രമേശിന്റേയും അടൂർ പ്രകാശിന്റേയും മക്കൾ തമ്മിലെ വിവാഹ വാർത്തയും നൽകി. എന്നാൽ അന്നൊന്നും കെഎം മാണി കടുത്ത നടപടികളെടുത്തില്ല. പിസി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ മാണി പക്ഷേ യുഡിഎഫ് വിടാൻ ഒരു ഘട്ടത്തിലും തയ്യാറായില്ല. ധനമന്ത്രി സ്ഥാനം നഷ്ടപ്പെട്ട് അപമാനിതനായിട്ടും യുഡിഎഫിൽ തുടർന്നു. അസംബ്ലി തെരഞ്ഞെടുപ്പിൽ പലയിടത്തും കേരളാ കോൺഗ്രസിനെ കാലുവാരാനും ശ്രമിച്ചു. ഇതു അണികളിൽ വികാരമായപ്പോൾ മുന്നണി വിടുകയാണ് മാണി. മുന്നരപതിറ്റാണ്ടോളം യുഡിഎഫിന്റെ ശബ്ദമായിരുന്ന മാണി ഇനി നിയമസഭയിൽ സ്വതന്ത്രന്റെ റോളിലാകും എത്തുക.
യു.ഡി.എഫുമായും എൽ.ഡി.എഫുമായി സമദൂരം പ്രഖ്യാപിച്ച പാർട്ടി ചെയർമാൻ കെ.എം. മാണി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അണികൾക്കു ശരിദൂരമെന്നു നിർദ്ദേശം നൽകുകയും ചെയ്തു. തെരഞ്ഞെടുപ്പ് വേളയിലെ ധാരണയനുസരിച്ചാണു തദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനമെടുത്തതെന്നു കെ.എം. മാണി പറയുന്നു. ചരൽക്കുന്ന് ക്യാമ്പിൽ പങ്കെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളായ നേതാക്കൾ നിലവിലുള്ള മുന്നണി സംവിധാനം പഞ്ചായത്ത് തലത്തിൽ തുടരണമെന്ന ഉറച്ചനിലപാട് സ്വീകരിച്ചതോടെയാണു പുതിയ രാഷ്ട്രീയ പരീക്ഷണം അവതരിപ്പിച്ചത്. ഏതായാലും ബിജെപിയിൽ പോകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മാണിയുടെ മനസ്സ് ഇടതുപക്ഷത്തേക്കാണെന്ന വിലയിരുത്തലാണ് സജീവമാകുന്നത്. ഏതായാലും സമദൂരത്തിനിടയിലെ തദ്ദേശത്തിലെ ശരിദൂരം ചർച്ചയാവുകയാണ്. പിളരും തോറും കേരളാ കോൺഗ്രസ് വളരുമെന്ന മാണി സിന്താദ്ധത്തിന് സമാനമാണ് ഇതും. മാണി ഗ്രൂപ്പ് യു.ഡി.എഫ്വിട്ട സാഹചര്യത്തിൽ പഞ്ചായത്ത് തലങ്ങളിലും മുന്നണി ബന്ധം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ്. കൺവീനർ പി.പി. തങ്കച്ചൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിൽ ഒത്തുപോകുമോ എന്നതാണു അറിയേണ്ടത്.
കോട്ടയം, ഇടുക്കി ജില്ലകളിലായി നാൽപതോളം തദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം നടത്തുന്നതു കോൺഗ്രസും മാണി ഗ്രൂപ്പും ചേർന്നാണ്. അമ്പതോളം ബാങ്കുകളുടെ ഭരണം നിയന്ത്രിക്കുന്നതും ഇരു പാർട്ടികളും ചേർന്നാണ്. ഇവിടങ്ങളിലെ ഭരണം ഇനി മുന്നോട്ട് കൊണ്ടുപോകുന്നതാണ് ഇരുപാർട്ടികളും നേരിടുന്ന വെല്ലുവിളി.ചരൽകുന്ന് ക്യാമ്പിനു മുമ്പുതന്നെ നിയമസഭയിൽ പ്രത്യേക ബ്ലോക്കാകാനും സഭയ്ക്കു പുറത്ത് സമദൂരം പാലിക്കാനും മാണി ഗ്രൂപ്പ് നേതൃത്വം തീരുമാനിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ യു.ഡി.എഫ്. തുടരുന്നതു സംബന്ധിച്ച തീരുമാനം മാത്രമാണു ചരൽക്കുന്ന് ക്യാമ്പിൽ പുതുതായി ഉണ്ടായത്. എൽ.ഡി.എഫിലേക്കോ എൻ.ഡി.എയിലേക്കോ ഇല്ലെന്നു പറഞ്ഞ കെ.എം. മാണി ദേശീയതലത്തിൽ യു.പി.എക്കു പ്രശ്നാധിഷ്ഠിത പിന്തുണ നൽകുമെന്നും പറയുന്നു. അതായത് ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കാൻ കൂടിയാണ് ഈ നീക്കം. ഒരു പക്ഷേ ബാർ കോഴയിൽ ആരോപണങ്ങൾ ഉയർന്നപ്പോൾ ഉറച്ച നിലപാട് എടുത്തിരുന്നുവെങ്കിൽ ഈ പ്രതിസന്ധികൾ മാണിക്ക് ഒഴിവാക്കാമായിരുന്നു.
ധനമന്ത്രിയായിരിക്കെയാണ് ബാർ കോഴയിൽ ആരോപണമെത്തുന്നത്. വിജിലൻസിന്റെ ത്വരിത പരിശോധനാ റിപ്പോർട്ട് എതിരായിരുന്നു. അപ്പോൾ തന്നെ ഗൂഢാലോചന വ്യക്തവുമായി. എന്നാൽ ബജറ്റ് അവതരിപ്പിച്ച് ജയിക്കാനായിരുന്നു ശ്രമം. ബഹളങ്ങൾക്കിടയിൽ അത് നടന്നുവെങ്കിലും യുഡിഎഫ് പക്ഷത്ത് തന്നെ തുടർന്നു. പിസി ജോർജിനെ പുറത്താക്കാനുള്ള നീക്കത്തിലും കോൺഗ്രസ് ആദ്യ ഘട്ടത്തിൽ പിന്തുണച്ചില്ല. കെ ബാബുവിനെതിരെ എഫ്ഐആർ ഇടാത്തതും മാണിക്ക് സുവർണ്ണാവസരമായി മുന്നിലെത്തി. അപ്പോഴും രാജിവച്ചില്ല. കോടതി പരാമർശത്തെ തുടർന്ന് നാണം കെട്ട് ധനമന്ത്രിസ്ഥാനം ഒഴിഞ്ഞു. കോടതി ബാബുവിനെതിരെ പരാമർശം ഉയർത്തിയപ്പോൾ സംഭവിച്ചത് മറിച്ചായിരുന്നു. ബാബു രാജി കൊടുത്തെങ്കിലും മുഖ്യമന്ത്രി അത് അംഗീകരിച്ചില്ല. പിന്നീട് ബാബു മന്ത്രിയായി തുടരുകയും ചെയ്തു. ഇതൊന്നും മാണിയുടെ കാര്യത്തിൽ സംഭവിച്ചില്ല. സമ്മർദ്ദത്തിലൂടെ മാണിയുടെ രാജി ചോദിച്ചു വാങ്ങി. അതുകൊടുത്തപ്പോൾ തന്നെ ഗവർണ്ണറുടെ അംഗീകരാത്തിന് അയക്കുകയും ചെയ്തു. ഈ വേദനകളെല്ലാം ഉള്ളിലമർത്തി നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പക്ഷത്ത് തുടർന്നു.
മറുനാടൻ നൽകിയ വാർത്തകൾ ശരിവച്ച് അടൂർ പ്രകാശിന്റെ മകനും ബിജു രമേശ് എന്ന ബാറുടമയുടെ മകളും വിവാഹിതരാകുന്നു. വിവാഹ നിശ്ചയ ചടങ്ങിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു. കെപിസിസി അധ്യക്ഷൻ വി എം സുധീരനെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതുമില്ല. യുഡിഎഫിലെ പ്രമുഖ ഘടകകക്ഷി നേതാക്കളാരും ഈ വിവാഹ നിശ്ചയത്തിന് എത്തിയില്ല. എന്നാൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അതീവ രഹസ്യമായി പോയത് മാണിയെ വേദനിപ്പിച്ചു. ഈ വാർത്തയും മറുനാടനാണ് പുറത്തുകൊണ്ടുവന്നത്. ഇതോടെ മാണി കോൺഗ്രസ് നേതൃത്വവുമായി അകന്നു. അണികളുടെ വികാരം മാനിച്ച് പടിയിറക്കം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടത് ക്യാമ്പാണ് ലക്ഷ്യമിടുന്നത്. അത് തന്നെയാണ് അണികളുടെ വികാരമെന്നും മാണി തിരിച്ചറിയുന്നു. ഏതായാലും മൂന്നര പതിറ്റാണ്ട് നീണ്ട ഇടതു ബന്ധമാണ് പാലയിലെ മാണിക്യം ഉപേക്ഷിക്കുന്നത്.
1981 ഒക്ടോബർ 29ന് ഇ.കെ. നായനാർ സർക്കാരിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ്(എം) ആ മന്ത്രിസഭയിൽനിന്നും രാജിവച്ചു പുറത്തുവന്നതോടെയാണ് പുതിയ യു.ഡി.എഫ്. രൂപംകൊണ്ടത്. 1964ലാണു കേരള രാഷ്ട്രീയത്തിലെ രണ്ടു നിർണായക പിളർപ്പുകൾ നടക്കുന്നത്. സിപിഐ. പിളർന്നു സിപിഎമ്മും കോൺഗ്രസ് പിളർന്നു കേരളാ കോൺഗ്രസും ഉണ്ടായി. മുന്നണി സംവിധാനം എന്നത് ഇന്ത്യൻ ജനാധിപത്യത്തിനു കേരളത്തിന്റെ സംഭാവനയാണ്. 1957ലെ ആദ്യ സർക്കാർ മാത്രമായിരുന്നു വ്യത്യാസം. 1960 മുതൽ ഇവിടെ മുന്നണിയുടെ പരീക്ഷണം തുടങ്ങി. എന്നാൽ ഏറ്റവും പ്രശസ്തം 1967ലെ സപ്തകക്ഷി മുന്നണിയാണ്. സിപിഐ(എം)., സിപിഐ, ആർ.എസ്പി, മുസ്ലിംലീഗ്, ഐ.എസ്പി, കെ.എസ്പി, കെ.ടി.പി, എന്നിവ ഉൾപ്പെട്ടതായിരുന്നു അത്. മൃഗീയഭൂരിപക്ഷത്തോടെ ആ മുന്നണി അധികാരത്തിൽവരികയും ചെയ്തു. കോൺഗ്രസും കേരളാ കോൺഗ്രസുമായിരുന്നു പ്രതിപക്ഷത്ത്.
ആ മുന്നണിയുടെ ആയുസ് രണ്ടുവർഷം മാത്രമായിരുന്നു. വെല്ലിങ്ടൺ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെത്തുടർന്നു സിപിഐ, ആർ.എസ്പി. എന്നിവർ ഇടഞ്ഞു. അധികാരമേറ്റ് 30 മാസം കഴിഞ്ഞ് 1969 ഒക്ടോബർ 24ന് ഇ.എം.എസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ രാജിവച്ചു. അന്നു ഭരണമുന്നണിവിട്ട സിപിഐ, ആർ.എസ്പി, മുസ്ലിംലീഗ്, ഐ.എസ്പി. കക്ഷികൾ കോൺഗ്രസും കേരളാ കോൺഗ്രസുമായി ചേർന്നു പുതിയ സർക്കാർ ഉണ്ടാക്കിയതോടെയാണ് പുതിയ മുന്നണി പരീക്ഷണം തുടങ്ങുന്നത്. 1969 നവംബർ ഒന്നിന് അധികാരമേറ്റ ആ സർക്കാർ 1970 ഓഗസ്റ്റ് ഒന്നിനു രാജിവച്ചു. തുടർന്നു സെപ്റ്റംബർ 17ന് തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ഐക്യമുന്നണി ഭൂരിപക്ഷം നേടി സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽവന്നു. ഏഴുവർഷം ആ സർക്കാർ കേരളം ഭരിച്ചു.
1977ൽ നടന്ന അടുത്ത തെരഞ്ഞെടുപ്പിലും ഈ മുന്നണി അധികാരത്തിൽ വന്നു. രണ്ടുവർഷത്തിനിടയിൽ മുന്നണി ബന്ധങ്ങൾ മാറിമറിഞ്ഞു. ഇടതുപക്ഷ ഐക്യത്തിനുവേണ്ടി മുഖ്യമന്ത്രി സ്ഥാനം ത്യജിച്ചു സിപിഎമ്മിനോടൊപ്പം സിപിഐ. ചേർന്നു. ആർ.എസ്പിയും ഒപ്പം കൂടി. ലീഗിലെ ഒരു വിഭാഗം പിളർന്ന് അഖിലേന്ത്യാ ലീഗായി സിപിഎമ്മിനൊപ്പം നിന്നു. ഒപ്പം എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസിൽനിന്നു പിളർന്നുപോയവരുടെ ഗ്രൂപ്പും. കേരളാ കോൺഗ്രസും(എം) ഈ മുന്നണിയിലെത്തി. 1980ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നു. രണ്ടുവർഷത്തിനുള്ളിൽ കോൺഗ്രസിൽ ദേശീയമായുണ്ടായ ചില മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ എ.കെ. ആന്റണിയും ക്രമസമാധാന പ്രശ്നം പറഞ്ഞു മാണി ഗ്രൂപ്പും യു.ഡി.എഫിനൊപ്പമെത്തി. അങ്ങനെ ഇ.കെ. നായനാർ സർക്കാർ നിലംപതിച്ചു. ഇതോടെ യുഡിഎഫ് സംവിധാനമായി.
പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് തുടങ്ങിയവരുമായി ചേർന്നു കെ. കരുണാകരൻ ഉണ്ടാക്കിയ ഐക്യജനാധിപത്യമുന്നണി നിർണ്ണായക ശക്തിയായി ഇതോടെ മാറി. ചെറി മാറ്റങ്ങൾ മുന്നണിയിൽ ഉണ്ടായെങ്കിലും കോൺഗ്രസും ലീഗും കേരളാ കോൺഗ്രസും യുഡിഎഫിലെ നെടുതൂണുകളായി. അതിൽ ഒന്നാണ് ബാർ കോഴയിൽ മുന്നണി വിടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്