ബന്ധു നിയമന വിവാദത്തിൽ ഇ പി ജയരാജനെ കൈവിട്ട പിണറായി കൊലക്കേസിൽ രണ്ടാം പ്രതിയായ എംഎം മണിയെ സംരക്ഷിക്കുമോ? പ്രതിയായിരിക്കേ തന്നെ മന്ത്രിയായി സ്ഥാനമേറ്റത് മണിക്ക് തുണയായേക്കും; പ്രതിപക്ഷത്തെ ചെറുക്കുമ്പോഴും വി എസ് ഉടക്കുമായി എത്തിയാൽ സർക്കാർ പ്രതിസന്ധിയിലാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടതുമുന്നണി സർക്കാർ അധികാരത്തിലേറിയ ശേഷം മന്ത്രിസഭയിലെ രണ്ടാമത്തെ വിക്കറ്റും വീഴുമോ? ബന്ധു നിയമന വിവാദത്തിൽ കുരുങ്ങി ഇ പി ജയരാജൻ രാജിവച്ചതിന് പിന്നാലെയാണ് ഇപ്പോൾ അഞ്ചേരി ബേബി വധക്കേസിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വൈദ്യുതി മന്ത്രിയമായ എം.എം. മണിയുടെ രാജിക്ക് വേണ്ടി പ്രതിപക്ഷം മുറവിളി കൂട്ടുന്നത്. കേസിൽ രണ്ടാം പ്രതിയായ മണിയുടെ വിടുതൽ ഹർജി കോടതി തള്ളിയതോടെയാണ് അദ്ദേഹത്തിന്റെ രാജി ആവശ്യം കൂടുതൽ ശക്തമായി മുഴങ്ങിക്കേട്ടത്. ഇത് സർക്കാറിനെ പ്രതിരോധത്തിൽ ആക്കുന്നുണ്ട്. എന്നാൽ, ഈ കേസിൽ പ്രതിയായിരിക്കേ തന്നെയാണ് എംഎം മണിയെ സിപിഐ(എം) മന്ത്രി സ്ഥാനത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. അതുകൊണ്ട് തന്നെ മണിക്കെതിരായ ഇപ്പോഴ വിധി കൊണ്ട് മണി രാജിവെക്കേണ്ട സാഹചര്യം കുറവാണ്.
എന്നാൽ, രാഷ്ട്രീയ ധാർമ്മികത ഉയർത്തി പ്രതിപക്ഷം മണിയുടെ രാജി ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. സർക്കാറിനെയും സിപിഎമ്മിനെയും ഇത് പ്രതിരോധത്തിലാകുന്നുണ്ട്. എന്നാൽ, മറ്റു കേസുകളെ പോലെയല്ല, ഒരു പ്രസംഗത്തിന്റെ പേരിലാണ് കേസെന്ന കാര്യം ചൂണ്ടിക്കാട്ടി മണി തന്നെ സ്വയം പ്രതിരോധം തീർക്കുന്നുണ്ട്. മണി മന്ത്രിസ്ഥാനത്ത് എത്തിയിട്ട് കുറച്ചു നാളുകളായിട്ടേയുള്ളൂ. ബന്ധുനിയമന വിവാദത്തിൽ ഇ.പി.ജയരാജന്റെ രാജിയെ തുടർന്നാണ് മണി മന്ത്രിയായത്. ജയരാജൻ രാജിവച്ചത് കേസിൽ പ്രതിയായതു കൊണ്ട് ആയിരുന്നില്ല. വിചാരണ നേരിടേണ്ട ആവശ്യവും ഉയർന്നില്ല. എന്നാൽ, ജയരാജനെതിരെ രാഷ്ട്രീയമായ ചില നീക്കങ്ങളാണ് നടന്നതും. എന്നാൽ, മണിയുടെ കാര്യത്തിൽ അങ്ങനെയല്ല, മണി വിചാരണ നേരിടേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇവിടെ കൊലക്കേസിൽ രണ്ടാംപ്രതിണ് മണിയെന്ന പ്രത്യേകതയുമുണ്ട്.
കേസിലെ വിചാരണ തുടങ്ങുമ്പോൾ മന്ത്രിയായ ഒരാൾ കോടതിയിൽ പോയി നിൽക്കേണ്ടി വരുമെന്നത് സർക്കാറിന് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഇത് അത് സ്വാഭാവികമായും സർക്കാരിനെയും ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കും. കോൺഗ്രസും പ്രതിപക്ഷ കക്ഷികളും മണിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു. സർക്കാരിനെ പ്രതിരോധത്തിലാക്കി ഈ ആവശ്യവുമായി ശക്തമായി മുന്നോട്ടുപോകാനാകും പ്രതിപക്ഷ കക്ഷികളുടെ ശ്രമം. ഉമ്മൻ ചാണ്ടിയും സുധീരനും ചെന്നിത്തലയും അടക്കമുള്ള കോൺഗ്രസ് നേതാക്കളും ലീഗ് നേതാക്കളും മാണിയുടെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി. ക്രിസ്തുമസിന്റെ ആഘോഷങ്ങൾ കഴിഞ്ഞാൽ പ്രതിപക്ഷം മാണിക്കെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങും.
പിണറായി സർക്കാർ അധികാരമേറ്റശേഷമുള്ള രണ്ടാമത്തെ വലിയ പ്രതിസന്ധിയാണ് മണിയിലൂടെ സിപിഎമ്മും സർക്കാരും നേരിടാൻ പേകുന്നത്. ആദ്യത്തേത് ബന്ധു നിയമന വിവാദമാണ്. അതിൽ ഇ.പി. ജയരാജന് രാജിവയ്ക്കേണ്ടിവന്നു. കേസ് വിജിലൻസ് അന്വേഷണ പരിധിയിലുമാണ്. പകരം മന്ത്രിയായി മണിയെ തീരുമാനിച്ചത് ജയരാജന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരു സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്നുതന്നെ വിട്ട് നിന്നായിരുന്നു ജയരാജന്റെ പ്രതിഷേധം. ജയരാജനും പി.കെ. ശ്രീമതിയും ഉൾപ്പെട്ട ബന്ധു നിയമന വിവാദം അടുത്തമാസം ആദ്യം ചേരുന്ന സിപിഐ(എം) സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യാനിരിക്കുകയാണ്. അതിനിടയിലാണ് പാർട്ടിയേയും സർക്കാരിനെയും പ്രതിരോധത്തിലാക്കി മണി വിഷയം കൂടി വന്നത്. ജയരാജൻ ധാർമ്മിതകയുടെ പേരിൽ രാജിവച്ചതുപോലെ ഇക്കാര്യത്തിൽ മണിയും മാതൃക കാണിക്കണമെന്ന ആവശ്യമാകും ഉയരുക. ഇടുക്കിയിലെ പാർട്ടിയുടെ പ്രബലനായ നേതാവാണ് മണി.
രാഷ്ട്രീയ ധാർമ്മികത തന്നെയാണ് ഇവിടെയും മണിക്ക് ഭീഷണിയായി ഉയരുന്ന കാര്യം. മാണിയുമായി മുൻകാലങ്ങളിൽ തന്നെ ഉടക്കി നിൽക്കുന്ന ഭരണപരിഷ്ക്കരണ കമ്മീഷൻ ചെയർമാന് വിഎസിന്റെ അഭിപ്രായമാകും ഇതിൽ നിർണായകമാകുക. ധാർമ്മിക വിഷയം ഉയർത്തി വി എസ് മാണിക്കെതിരെ പ്രതികരിക്കുമോ എന്ന ആശങ്ക സിപിഎമ്മിൽ ശക്തമാണ്. വി എസ് നിലപാട് കടുപ്പിച്ചാൽ അത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുമെന്നത് തീർച്ചയാണ്.
പ്രതിപക്ഷത്തായിരുന്നപ്പോൾ ധാർമ്മികതയെക്കുറിച്ച് മുറവിളികൂട്ടിയവരുടെ തനിനിറം വ്യക്തമായെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. ആരോപണം വരുമ്പോഴേക്കും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവർ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. ധാർമ്മികത ആരുടെയും മേൽ അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തായിരുന്നപ്പോൾ ചെറിയ ആരോപണങ്ങൾക്ക് പോലും രാജി ആവശ്യപ്പെട്ട കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ നിലപാട് മാറ്റുകയാണ്. രാഷ് ട്രീയ എതിരാളിയെ കൊലപ്പെടുത്തിയെന്ന മണിയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അല്ലാതെ കേസ് രാഷ് ട്രീയപ്രേരിതമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ വാക്കുകളിൽ വ്യക്തമാകുന്നത് സിപിഐ(എം) നേതൃത്വത്തെ തന്നെയാണ് പ്രതിപക്ഷം ലക്ഷ്യമിടുക എന്നതാണ്. എം എം മണിയുമായി പ്രതിപക്ഷ നേതാക്കൾക്ക് അടക്കം നല്ലബന്ധമുണ്ട്. എന്നാൽ, ഈ ബന്ധത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ ചുരുക്കുമെന്ന വിശ്വാസം ആർക്കുമില്ല. ഇ പി ജയരാജൻ വിഷയത്തെ പോലെ അണികളിൽ മണിക്കെതിരായ വികാരം ഇല്ലെന്നതാണ് സിപിഎമ്മിന് അനുകൂലമാകുന്ന ഘടകം. മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളവും മണിയുടെ കേസ് നിർണായകമാണ്. ലാവലിന്‍ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിൽ നിൽക്കുകയാണ് ഈ സാഹചര്യത്തിൽ മണി രാജിവച്ചാൽ ലാവലിൻ കേസിലെ വിധി പ്രതികൂലമായാൽ പിണറായിയെ സംബന്ധിച്ച് അതും വലിയ കുരുക്കായി മാറും.
ബന്ധു നിയമന വിവാദത്തിൽ ഉമ്മൻ ചാണ്ടി അടക്കം പത്ത് യു.ഡി.എഫ് നേതാക്കൾക്കെതിരെ പ്രഥാമികാന്വേഷണത്തിന് വിജിലൻസ് കോടതി ഇന്നലെ ഉത്തരവിട്ടതോടെ കോൺഗ്രസ് അടക്കം പ്രതിരോധത്തിലായിരിക്കുന്ന സമയത്താണ് മണി വിഷയം വന്നത്. അത് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാകും ഇനി യുഡിഎഫ് ഭാഗത്തുനിന്നുണ്ടാകുക. എന്നാൽ, ഇക്കാര്യത്തിൽ എൽ.ഡി.എഫ് കക്ഷികളും സിപിഐ(എം) സ്വീകരിക്കുന്ന നിലപാട് അടുത്ത ദിവസങ്ങളിൽ വ്യക്തമാകും. മണി രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഐ(എം) വ്യക്തമാക്കി കഴിഞ്ഞു. ഇടതുമുന്നണിയാണ് തന്നെ മന്ത്രിയാക്കിയതെന്നും മുന്നണി പറയാതെ രാജി വയ്ക്കില്ലെന്നും മണിയും പറഞ്ഞു. എന്തായാലും രാഷ്ട്രീയ കേരളത്തിൽ ഇനിയുള്ള ദിവസങ്ങൾ മണി വിഷയം കത്തിക്കയറുമെന്നത് ഉറപ്പാണ്.
യുഡിഎഫ് സർക്കാറിന്റെ കെടുകാര്യസ്ഥതയിൽ മനം മടുത്താണ് സിപിഎമ്മിനെ ജനങ്ങൾ അധികാരത്തിലേറ്റിത്. രാഷ്ട്രീയ ധാർമ്മികതയ്ക്ക് പ്രാധാന്യം കൊടുക്കുമെന്ന് സിപിഐ(എം) നേതാക്കൾ തന്നെ പലതവണ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കെങ്കിൽ സിപിഐ(എം) കൂടുതൽ പ്രതിരോധത്തിലാകുമെന്നത് തീർച്ചയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍