സർവ ഗ്രാമങ്ങളിലും ആർഎസ്എസ് ശാഖകൾ തുടങ്ങും; യുവ എൻജിനീയർമാർക്കും ഡോക്ടർമാർക്കുമായി പ്രത്യേക ശാഖ വരുന്നു; മോദി തരംഗത്തിൽ കുതിച്ചുയരുന്നത് ആർഎസ്എസ് ഗ്രാഫ്
ആർഎസ്എസിലൂടെ വളർന്ന് വന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ആർഎസ്എസ് വളർന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. സംഘടനയിൽ അംഗങ്ങളാകുന്നവരുടെ ഗ്രാഫ് അനുദിനം കുതിച്ച് കയറുമ്പോൾ സംഘടനയുടെ പ്രവർത്തനം എല്ലാവിഭാഗം യുവാക്കളിലേക്കുമെത്തിക്കാൻ നേതൃത്വം പുതിയ പദ്ധതികൾ തയ്യാറാക്കി വരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോ യൂത്ത് ലെഫ്റ്റ് ബിഹൈൻഡ് എന്ന പുതിയ മന്ത്രമാണ് ആർഎസ്എസ് മോദിയുഗത്തിൽ ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി സർവ ഗ്രാമങ്ങളിലും നഗരങ്ങളിലും ശാഖകൾ തുടങ്ങാൻ പദ്ധതിയ തയ്യാറാക്കി വരികയാണ്.
ചുരുക്കത്തിൽ ആർഎസ്എസിനെ സ്മാർട്ടാക്കാൻ നേതൃത്ത്വം ഒരുങ്ങുകയാണെന്ന് സാരം. ഇതിന്റെ ഭാഗമായി എൻജിനീയറിങ്, മെഡിസിൻ, മാനേജ്മെന്റ് തുടങ്ങിയ പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന യുവാക്കൾക്കളുടെ സൗകര്യാർത്ഥം പ്രത്യേക ശാഖകൾ തുടങ്ങാൻ ആർഎസ്എസ് ഒരുങ്ങുകയാണ്. സംഘടനയുടെ ശക്തി രാജ്യവ്യാപകമായി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കൂടുതലാളുകൾ സംഘടനയിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആർഎസ്എസ് പുതിയ കർമപദ്ധതികൾ തയ്യാറാക്കുന്നത്. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ കാര്യങ്ങളെക്കുറിച്ച് തിങ്കളാഴ്ച ലക്നൗവിൽ ചേർന്ന ആർഎസ്എസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതു പ്രകാരം നഗര ഗ്രാമ മേഖലകളിൽ സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. എൻജിനീയറിങ്, മെഡിക്കൽ, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർത്ഥികളും ഗ്രാമങ്ങളിലെ കർഷകരും ആർഎസ്എസിൽ ചേരാൻ താൽപര്യപ്പെടുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി.
ആർഎസ്എസുകാരനായ മോദിയുടെ നേതൃത്ത്വത്തിലൂടെ ബിജെപി ഏറെ നേട്ടമുണ്ടാക്കിയെന്നും വർഷങ്ങളോളം ഈ നേട്ടം നിലനിർത്തണമെന്നും സംഘനേതൃത്വം പറയുന്നു. സംഘ്പരിവാറിന്റെ അടിത്തറ വ്യാപിപ്പിക്കുന്നത് ബിജെപിയുടെ വളർച്ചക്ക് കളമൊരുക്കുമെന്നും സംഘനേതൃത്വം വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ആർഎസ്എസിനോട് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങൾക്ക് നല്ലപ്രതികരണമാണുള്ളതെന്നും 2012ൽ എല്ലാ മാസവും 1000 പേർ വീതം ജോയിൻ ആർഎസ്എസ് എന്ന ഓൺലൈൻ ഫോറത്തിലൂടെ സംഘടനയിൽ ചേരാൻ എത്തിയിരുന്നുമെന്നുമാണ് ആർഎസ് എസ് പറയുന്നത്. 2013ൽ എല്ലാ മാസവും 2500 പേർ ആർഎസ്എസിൽ ചേർന്നിരുന്നുവെങ്കിൽ ഇപ്പോൾ മാസംതോറും 7000 പേർ അംഗത്വമെടുക്കുന്നുണ്ടെന്നാണ് ആർഎസ്എസ് നേതാവ് മന്മോഹൻ വൈദ്യ പറയുന്നത്. അഖിൽ ഭാരതീയ പ്രചാർ പ്രമുഖാണ് അദ്ദേഹം.
ഇന്ന് രാജ്യമൊട്ടാകെ ആർഎസ്എസിന് 40,000 ശാഖകളാണുള്ളത്.ഓരോ വർഷവും 4500 ശാഖകൾ വീതം തുറക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യ പറയുന്നു. സംഘടനയിൽ ചേരാൻ താൽപര്യമുള്ളവരിലേക്കെത്താൻ ബൃഹത്തായ ഒരു നെറ്റ് വർക്കുണ്ടാക്കാനുള്ള ശ്രമത്തിലാണ് ആർഎസ്എസ്. ഇതിന് നല്ല പ്രതികരണമാണ ്ലഭിച്ചു കൊണ്ടിരിക്കുന്നത്. നിത്യേന ആയിരക്കണക്കിന് ആളുകളാണ് സംഘടനയിൽ ചേരാൻ ഓൺലൈനിലൂടെ താൽപര്യം പ്രകടിപ്പിക്കുന്നതെന്ന് വൈദ്യ പറയുന്നു. സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്താൻ അവരെക്കൂടി ഉൾപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ആർഎസ്എസ് വളണ്ടിയർമാർ അത്തരക്കാരെ സമീപിച്ച് സംഘടനയുടെ ആദർശങ്ങൾ വിശദീകരിക്കും. അതിന് ശേഷം ഇനീഷ്യൽ ഇന്റാക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുകയാണ് ചെയ്യുകയെന്ന് വൈദ്യ പറഞ്ഞു. 2012നും 2014നും ഇടയിൽ ആർഎസ്എസ് രാജ്യവ്യാപകമായി നടത്തുന്ന നിത്യേനയുള്ള കൺവെൻഷനുകളുടെ എണ്ണത്തിൽ 13 ശതമാനം വർധനവുണ്ടായി. ഈ സമയത്തിനിടയിൽ 4635 പുതിയ ശാഖകൾ തുറന്നു. 2012ൽ 34,761 ശാഖകളായിരുന്നുവെങ്കിൽ 2013ൽ അത് 37,125 ആയും ഈ വർഷം ജൂലൈയിൽ അത് 39,396 ആയും വർധിച്ചു.
സംഘത്തിന് ദുർബലമയാ അടിസ്ഥാനം മാത്രമുള്ള സംസ്ഥാനങ്ങളിൽ അത് ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടത്താനും പദ്ധതിയുണ്ട്. ഇതിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ സംഘത്തിന്റെ വളർച്ച ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടി വർധിച്ചിരിക്കുന്നു. ശാഖകളുടെ എണ്ണത്തിലുള്ള വർധനവ് 38 ശതമാനമായി വർധിക്കുകയും ചെയ്തു. നിത്യേനയുള്ള ശാഖകൾ ആർഎസ്എസിന്റെ പ്രവർത്തനത്തിന്റെ ഏറ്റവും മൂർത്തമായ സിംബലാണ്. ബിജെപിയുട നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 2004ൽ നിലംപൊത്തിയതിനെത്തുടർന്ന് ശാഖകളുടെ എണ്ണത്തിൽ ഇടിവ് സംഭവിച്ചിരുന്നു. ബിജെപിയുടെ മുൻ സർക്കാരിന്റെ കാലത്ത് ശാഖകളുടെ എണ്ണം 51,000 ആയിരുന്നു. എന്നാൽ ഭരണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ശാഖകളുടെ എണ്ണം കുറയുകയാണുണ്ടായത്.
ഇടക്കാലത്ത് യുവജനങ്ങളെ ആകർഷിക്കുന്നതിൽ സംഘടന പ്രതിസന്ധികൾ നേരിട്ടിരുന്നു. ജനങ്ങളുടെ ജീവിതരീതികളിൽ വന്ന മാറ്റങ്ങൾ മൂലമാണ് യുവജനങ്ങൾ ശാഖയിൽ വരുന്നത് കുറയാൻ കാരണമെന്നായിരുന്നു സംഘത്തിന്റെ നേതാവ് സുരേഷ് ബയ്യാജി ജോഷി കഴിഞ്ഞ വർഷം വെളിപ്പെടുത്തിയത്. വിദ്യാഭ്യാസ രീതി, ജീവിതശൈലി, പ്രവൃത്തിസമയം, തുടങ്ങിയവ കാരണം ആളുകൾക്ക് രാവിലെയും വൈകുന്നേരവും ശാഖകളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്.
2006 2007ൽ ഗുരു ഗോൾവാൾക്കറുടെ ജന്മശതാബ്ദി ആഘോഷിച്ചപ്പോൾ സംഘടനയിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചിരുന്നതായി സംഘത്തിന്റെ മറ്റു ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ തുടർന്ന് ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിലും വികസിപ്പിക്കുന്നതിലും സംഘടന പുറകോട്ട് പോയതിനാൽ ആ വളർച്ച നിലനിർത്താനായില്ലെന്നും അവർ വെളിപ്പെടുത്തുന്നു. യുവാക്കളെ ആകർഷിക്കാൻ സംഘടനയുടെ ചട്ടങ്ങളിൽ അയവ് വരുത്തുന്നതിനോടും ചിലർ യോജിക്കുന്നുണ്ട്.
2015നും 2025നും ഇടയിൽ സംഘത്തിന്റെ പ്രവർത്തനം മൂന്ന് ഘട്ടങ്ങളിലൂടെ കൂടുതൽ ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്.
Stories you may Like
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- കപട വൈദ്യന്മാരെ വിമർശിക്കുന്ന സലീം കുമാറിന്റെ വാക്കുകൾ വൈറൽ
- നെഹ്റുവിനെ ഇകഴ്ത്തിയതിന് പിന്നാലെ മന്മോഹൻ സിങ്ങിനെ വാഴ്ത്തി നരേന്ദ്ര മോദി
- രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മുൻ കോൺഗ്രസ് സർക്കാരുകൾ ആണോ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍