കതിരൂരിൽ സിബിഐയെ എതിർത്തത് പിണറായിയും കോടിയേരിയും; ഷുഹൈബിന്റെ ഘാതകരെ കൊന്നവരെ അഴിക്കുള്ളിലാക്കാൻ കേന്ദ്ര ഏജൻസിയാവാമെന്ന് പറയുന്നത് ഇടത് സർക്കാരിന്റെ പൊലീസും; യൂത്ത് കോൺഗ്രസുകാരന്റേത് രാഷ്ട്രീയ കൊലയെന്ന ഡിജിപിയുടെ പ്രസ്താവന ലക്ഷ്യമിടുന്നതും ജില്ലാ സെക്രട്ടറിയെ തന്നെ; നടക്കുന്നത് കോടിയേരിക്ക് പകരക്കാരനായി യെച്ചൂരി മനസ്സിൽ കണ്ട 'സഖാവിനെ' കേസിൽ പ്രതിയാക്കി ഒതുക്കാനോ? തൃശൂരിൽ ജയരാജനെ വെട്ടിനിരത്തിയേക്കും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ഉയർത്തി കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ ഒതുക്കാൻ സിപിഎമ്മിലെ പിണറായി-കോടിയേരി പക്ഷങ്ങൾ നീക്കം ശക്തമാക്കി. തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ ഈ വിഷയം സജീവമായി ചർച്ചയാക്കാനാണ് നീക്കം. കൊലപാതക രാഷ്ട്രീയം മൂലം സിപിഎമ്മിന്റെ പ്രതിച്ഛായ നഷ്ടമായെന്ന തരത്തിലെ വിവാദമാകും ഉയർത്തുക. ഫലത്തിൽ പി ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിക്കാനുള്ള കണ്ണൂരിലെ പ്രാദേശിക നേതൃത്വത്തിന്റെ നീക്കത്തിന് തടയിടാനാണ് ശ്രമം. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ജയരാജൻ അടുക്കുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കെതിരെ ദുബായിൽ ചെക്ക് കേസുകൾ ഉണ്ടായത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിരുന്നു. മക്കളെ കയറൂരി വിടുന്ന കോടിയേരി സിപിഎമ്മിന് അപമാനമുണ്ടാക്കുന്നവെന്ന വിലയിരുത്തലും എത്തി. ഇതിനിടെയാണ് ഇപി ജയരാജന്റെ ശക്തി കേന്ദ്രമായ മട്ടന്നൂരിലെ കൊല. കോടിയേരിയെ മാറ്റി ജയരാജനെ സംസ്ഥാന സെക്രട്ടറിയാക്കാൻ സീതാറാം യെച്ചൂരി ചരടുവലികൾ നടത്തുന്നുവെന്ന സൂചനയും ഇതിനിടെ സജീവമായിരുന്നു. ജയരാജന്റെ സാധാരണക്കാരോട് ചേർന്നുള്ള പ്രതിച്ഛായ പാർട്ടിക്ക് ഗുണകരമാകുമെന്നും ഏവരും വിലയിരുത്തി. വ്യക്തിപൂജാ വിവാദത്തിൽ ജയരാജനെ പാർട്ടി ശാസിച്ചിരുന്നു. കണ്ണൂരിൽ ജയരാജനെ ഒതുക്കാനായിരുന്നു ഇത്. എന്നാൽ ജില്ലാ സമ്മേളനത്തിലും ജയരാജൻ താരമായി. ഇതോടെ കൊലപാതക രാഷ്ട്രീയത്തിലെ ചർച്ചകൾ ജയരാജനെതിരെ ഉയർത്താൻ ചിലർ തീരുമാനിക്കുകയായിരുന്നു.
ഷുഹൈബിന്റെ സിപിഎം. കണ്ണൂർ നേതൃത്വത്തോട് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയെന്ന് സൂചന. കതിരൂർ മനോജ് കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ് തന്ത്രപൂർവ്വം കരുക്കൾ നീക്കി അന്വേഷണത്തിന് സിബിഐയെ എത്തിച്ചു. അന്ന് ഇതിനെ സിപിഎം എതിർത്തു. പ്രാദേശിക രാഷ്ട്രീയ കൊല സിബിഐയെ അന്വേഷിക്കുന്നത് സിപിഎം നേതാക്കളെ കുടുക്കാനാണെന്ന വാദമുയർത്തി. ഈ ആശങ്ക സംഭവിക്കുകയും ചെയ്തു. സിബിഐ അന്വേഷിച്ച കൊലയിലെല്ലാം ജയരാജൻ പ്രതിയായി. ഇതിന് സമാനമായി ഷുഹൈബ് വദത്തിലും സിബിഐ അന്വേഷണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നു. ഇതിന് കേരളാ പൊലീസ് പിന്തുണയ്ക്കുകയും ചെയ്തു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് സൂചന.
കതിരൂർ മനോജ് വധക്കേസിൽ സിബിഐയെ എതിർത്ത ഇടതുപക്ഷമാണ് അധികാരത്തിൽ. അതുകൊണ്ട് തന്നെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ മനസ്സ് കൂടി മനസ്സിലാക്കിയാണ് സിബിഐയെ എത്തിക്കാൻ പൊലീസും നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തൽ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചാൽ കേരളാ പൊലീസ് അതിനെ എതിർക്കില്ല. ഫലത്തിൽ സിബിഐ അന്വേഷണം ജില്ലയിലെ നേതാക്കളിലേക്കും കടക്കും. ജയരാജനെ വീണ്ടും പ്രതിയാക്കാനും സാധ്യതയുണ്ട്. ഇതോടെ കണ്ണൂരിലെ സഖാവ് അഴിക്കുള്ളിലാകുമെന്ന് പിണറായി-കോടിയേരി പക്ഷങ്ങൾ കണക്ക് കൂട്ടുന്നു. കൊലപാതകരാഷ്ട്രീയത്തെ എതിർക്കുന്ന തരത്തിൽ ജയരാജനെ കണ്ണൂരിലെ ചുമതലയിൽ നിന്ന് പാർട്ടി മാറ്റുകയും ചെയ്യും. ഇതിനുള്ള തന്ത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതോടെ ജയരാജനെ സെക്രട്ടറിയാക്കാനായി യെച്ചൂരി നടത്തുന്ന നീക്കം പൊളിയുകയും ചെയ്യും.
സംഘർഷരഹിത കണ്ണൂരാണ് ലക്ഷ്യമെന്ന് കഴിഞ്ഞവർഷം ഫെബ്രുവരി 14-ന് സർവകക്ഷിയോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന് ഒരുവർഷം തികയുന്നതിന്റെ തൊട്ടുതലേന്നായിരുന്നുണ്ടായ ഷുഹൈബ് വധം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ വിലയിരുത്തൽ. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ പേരിൽ നേരത്തേതന്നെ ബിജെപി. ദേശീയനേതൃത്വം സംസ്ഥാനത്തിനെതിരേ ശക്തമായി രംഗത്തുണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വവും സംസ്ഥാന സർക്കാരിനെതിരേ മുമ്പൊരിക്കലുമില്ലാത്ത വിധം അതിശക്തമായി സമരത്തിനിറങ്ങിയതും ക്രമസമാധാനം തകർന്നെന്ന പ്രചാരണം ശക്തമായതുമാണ് മുഖ്യമന്ത്രിയെയും സംസ്ഥാന നേതൃത്വത്തെയും ചൊടിപ്പിക്കുന്നത്. ഈ ന്യായമാകും ജയരാജനെതിരെ ചർച്ചയാക്കുക.
താൻ നേരിട്ട് നൽകിയ നിർദ്ദേശം അവഗണിക്കപ്പെട്ടതിൽ മുഖ്യമന്ത്രി അതൃപ്തനാണ്. ഇതിൽ കണ്ണൂർ നേതൃത്വത്തോട് രോഷം പ്രകടിപ്പിച്ചുവെന്നാണറിയുന്നത്. പാർട്ടി സംസ്ഥാനസമ്മേളനം നടക്കുന്ന ഘട്ടത്തിൽ ക്രമസമാധാനപ്രശ്നം ഉയർന്നുവന്നത് കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ ജാഗ്രതക്കുറവാണ് എന്നാണ് വിലയിരുത്തൽ. ഇത് സംസ്ഥാനസമ്മേളനത്തിലും കണ്ണൂർ നേതൃത്വത്തിനെതിരേ വിമർശനമുയർത്തിയേക്കും. ഈ ചർച്ച ജയരാജന്റെ രാജിയിലേക്ക് എത്തിക്കാനും ശ്രമിക്കും. ഇതിലൂടെ കോടിയേരിയുടെ മക്കൾക്കെതിരായ ആരോപണങ്ങൾ ശ്രദ്ധനേടാതെ പോവുകയും സെക്രട്ടറി സ്ഥാനത്ത് കോടിയേരിക്ക് തുടരാനുമാകും. അതിന് വേണ്ടി ബോധപൂർവ്വം സൃഷ്ടിച്ചതാണ് ഷുഹൈബിന്റെ കൊലയെന്ന വാദവും ശക്തമാണ്.
കണ്ണൂരിലെ സിപിഎം. നേതൃത്വത്തിന്റെ പോക്ക് ശരിയല്ലെന്ന് ഏതാനും മാസംമുൻപ് പാർട്ടി സംസ്ഥാനകമ്മിറ്റി വിലയിരുത്തിയിരുന്നു. ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ വിമർശനവുമുയർന്നു. വ്യക്തിപൂജ വളർത്തുന്നുവെന്നതായിരുന്നു വിമർശനം. സമ്മേളനകാലത്ത് പാർട്ടിക്കകത്താകെ അത് റിപ്പോർട്ട് ചെയ്തു. ഇതിന്റെ തുടർച്ചയാണ് പുതിയ നടപടി. ജില്ലാ സമ്മേളനത്തിൽ ചർച്ചയിൽ പങ്കെടുത്ത കുറേപ്പേർ ജില്ലാ സെക്രട്ടറിയെ സമ്മേളനകാലത്ത് സംസ്ഥാന കമ്മിറ്റി വിമർശിച്ചത് ശരിയായില്ലെന്ന വിമർശമുന്നയിച്ചു. മറുപടിപ്രസംഗത്തിൽ പിണറായി ആ വിമർശത്തെ തള്ളി. ആരും ആരോടും ചേർന്നുനിൽക്കേണ്ടെന്ന് താക്കീത് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയരാജനെ ഒതുക്കാൻ പുതിയ നീക്കം സജീവമാകുന്നത്.
കോടിയേരിയുടെ മക്കൾക്കെതിരെ ആരോപണമുയർന്നപ്പോഴും പൊറോട്ട അടിക്കുന്ന ജയരാജന്റെ മക്കളുടെ കാര്യം സഖാക്കൾ ഉയർത്തിക്കാട്ടി. ഇതും സംസ്ഥാന നേതൃത്വത്തിന് പിടിച്ചിട്ടില്ല. സർക്കാർ അധികാരത്തിലെത്തി ഏതാനും മാസത്തിനുശേഷം പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി ജില്ലാ സെക്രട്ടറി സ്റ്റേഷൻ വരാന്തയിൽ പ്രസംഗിച്ചതിനെയും ആ ഘട്ടത്തിൽ സംസ്ഥാനകമ്മിറ്റി ശക്തിയായി വിമർശിച്ചിരുന്നു. പിണറായിയും കോടിയേരിയുമായി കൃത്യമായ അകലം ജയരാജൻ പാലിക്കുന്നുണ്ട്. ഇതോടെയാണ് സിപിഎം സംസ്ഥാന നേതൃത്വം ജയരാജനെ ഒതുക്കാൻ കള്ളക്കളി നടത്തുന്നത്. പൊലീസിന്റെ വിശദീകരണങ്ങളും ജയരാജനെ ലക്ഷ്യമിട്ട് കരുതലോടെയാണ് നടത്തുന്നതെന്നാണ് വിലയിരുത്തൽ.
ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ അറസ്റ്റിലായ രണ്ടുപേരും സിപിഎമ്മുകാരാണെന്ന് ഉത്തരമേഖല ഡി.ജി.പി. രാജേഷ് ദിവാൻ വിശദീകരിച്ചു. ഇതോടെ പാർട്ടി കൊലയാണ് ഇതെന്ന് വരുത്തുകയും ചെയ്തു. കേസിൽ നിയമവിരുദ്ധപ്രവർത്തന നിരോധനനിയമം (യു.എ.പി.എ.) ചുമത്താൻ നിലവിൽ കാരണങ്ങളൊന്നുമില്ല. ആവശ്യമെങ്കിൽ, അതിനുള്ള തെളിവുകിട്ടുകയാണെങ്കിൽ പിന്നീട് ചുമത്തും. ഒരു നിരപരാധിപോലും കേസിൽ കുടുങ്ങരുതെന്ന് നിർബന്ധമുണ്ട്. അതിനാൽ, കൃത്യമായ പരിശോധന നടത്തിയാണ് അറസ്റ്റ്. പ്രതികൾ എത്രപേരുണ്ടെന്നോ അവർ ആരൊക്കെയാണെന്നോ ഇപ്പോൾ പറയാനാകില്ല. എല്ലാവരെയും കണ്ടെത്തുമെന്ന് പൊലീസ് ഉറപ്പുനൽകുന്നു. അഞ്ചോ ആറോ പേർ ഒന്നിച്ചെത്തി ഒരു കുറ്റകൃത്യം ചെയ്യണമെങ്കിൽ അതിൽ ഗൂഢാലോചനയുണ്ടെന്ന കാര്യം ഉറപ്പാണ്. അതും അന്വേഷണ പരിധിയിലുണ്ടാകും. ഈ ഘട്ടത്തിൽ ഗൂഢാലോചനയിൽ പങ്കുള്ളവരെക്കുറിച്ച് പറയാൻ ഒരു തെളിവുമില്ലെന്നാണ് പൊലീസ് വിശദീകരിച്ചത്.
കണ്ണൂരിൽ വർഷങ്ങളായി ഒട്ടേറെ കൊലപാതകങ്ങൾ നടക്കുന്നുണ്ട്. അതിലൊന്നാണ് ഇതും. മറ്റ് പ്രത്യേകതകൾ ഒന്നുംതന്നെയില്ല. കേസ് സിബിഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ തെറ്റില്ല. നിലവിലെ അന്വേഷണത്തിൽ പരാതിയുള്ളവർക്ക് മറ്റ് വഴികൾ തേടുന്നതിന് നിയമപരമായി അവകാശമുണ്ട്. ഏത് ഏജൻസി അന്വേഷിക്കാനെത്തുന്നതിനും തടസ്സമില്ല. അതുവരെ പൊലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഡിജിപി വിശദീകരിച്ചു. ഇതും ഷുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാനുള്ള അവസരമൊരുക്കാനായി ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടെയുമാണ് ഡിജിപി സിപിഎമ്മിനെതിരെ ആരോപണം ഉയർത്തിയതെന്നാണ് ജയരാജ പക്ഷത്തിന്റെ വിലയിരുത്തൽ. തന്നെ കേസിൽ കുടുക്കാൻ സിബിഐയെ എത്തിക്കാനാണ് നീക്കമെന്ന് ജയരാജനും തിരിച്ചറിയുന്നുണ്ട്.
ഷുഹൈബിന്റെ കൊലപാതകത്തിൽ ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് പങ്കുണ്ടെന്ന ആരോപണം രാജേഷ് ദിവാൻ നിഷേധിച്ചിട്ടുണ്ട്. പരോളിലിറങ്ങിയ ഒരാൾക്കും ഈ കൊലപാതകത്തിൽ പങ്കില്ല. അതിനുള്ള സാധ്യതയുമില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു. അതായത് ജയിലിനുള്ളിൽ നടന്ന ഗൂഢാലോചനയല്ലെന്ന് പൊലീസ് പറയുകയാണ്. കണ്ണൂരിലെ രാഷ്ട്രീയ നേതൃത്വത്തെ വെട്ടിലാക്കുന്നതാണ് ഇതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്