സ്ഥാനാർത്ഥി നിർണയം കുഞ്ഞാലിക്കുട്ടി ഹൈജാക്ക് ചെയ്തു; സ്വന്തക്കാരെ തിരുകിക്കയറ്റി, യുവാക്കൾക്കും വനിതകൾക്കും പരിഗണയില്ല; കൊടുവള്ളിയും തിരുവമ്പാടിയിലും കോട്ടക്കലിലും വിമത നീക്കം; മലബാറിൽ ലീഗിൽ പൊട്ടിത്തെറി
കെ വി നിരഞ്ജൻ
കോഴിക്കോട്: സ്ഥാനാർത്ഥി നിർണ്ണയം നേരത്തെയാക്കി എതിരാളികളെ ഞെട്ടിച്ച മുസ്ലിം ലീഗ് തന്ത്രം ഇപ്പോൾ തിരിച്ചടിക്കുന്നു. വേണ്ടത്ര കൂടിയാലോചനയില്ലാതെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് വഴങ്ങി ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുവെന്ന് ആരോപിച്ച് മലബാറിൽ പാർട്ടി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ,കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുന്ദമംഗലം ,മലപ്പുറത്തെ കോട്ടക്കൽ എന്നിവടങ്ങളിൽ ലീഗിനെതിരെ അണികളുടെ നീക്കം ശക്തമാണ്. കോഴിക്കോട്ടെ ലീഗിന്റെ ഉറച്ച മണ്ഡലമായ കൊടുവള്ളിയിൽ പ്രമുഖ ലീഗ് നേതാവ് കാരാട്ട് റസാഖിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടുകഴിഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിൽ ഇടഞ്ഞു നിൽക്കുന്ന കോട്ടക്കലിലെ ഒരു വിഭാഗം സിപിഐ(എം) നേതൃത്വവുമായി ചർച്ച നടത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. സൗത്ത് സുരക്ഷിത മണ്ഡലമല്ളെന്ന് പരസ്യമായി പറഞ്ഞിട്ടും മന്ത്രി എം.കെ മുനീറിനെ അവിടെതന്നെ മൽസരിപ്പിക്കുന്നതിലും ലീഗിൽ എതിർപ്പുണ്ട്. ഒരോ തെരഞ്ഞെടുപ്പിലും നിറം മാറുന്ന സൗത്ത് മണ്ഡലത്തിൽനിന്ന് മാറി സുരക്ഷിത സീറ്റ് നേടാൻ എം.കെ മുനീർ ശ്രമിച്ചെങ്കിലും കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ഈ നീക്കത്തിന് തടയിടുകയായിരുന്നു.ഇതോടെ ഒരു ഇടവേളക്കുശേഷം കുഞ്ഞാലിക്കുട്ടിമുനീർ പോരും പാർട്ടിയിൽ ശക്തമായിരക്കയാണ്. യുവാക്കളെയും വനിതകളെയും പൂർണമായി തഴഞ്ഞതിന് പ്രതിഷേധം നേരിടുന്നതിന് പുറമെയാണ് പുതിയ സംഭവ വികാസങ്ങൾ.
ഇത്തവണ പി.കെ കുഞ്ഞാലിക്കുട്ടി എകപക്ഷീയമായാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. എക്കാലവും ലീഗിന്റെ ഷുവർ സീറ്റായ കോട്ടക്കലിൽ ഇതേചൊല്ലിയാണ് അസ്വാരസ്യം ഉയർന്നത്. കൊടുവള്ളിയിലും കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരനായ ഗൾഫിലെ വ്യവസായിയുടെ താൽപ്പര്യമാണ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഫലിച്ചതെന്ന് ആരോപണമുണ്ട്. യുവാക്കളെ അവഗണിച്ചെന്ന് യൂത്ത്ലീഗിനും എം.എസ്.എഫിനും പരാതിയുണ്ട്. സ്ഥാനാർത്ഥിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത കോഴിക്കോട് കുന്ദമംഗലത്ത് യുവ നേതാവ് പി.കെ ഫിറോസിനെ സ്ഥാനാർത്ഥിയാക്കെണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അതേസമയം കോൺഗ്രസുമായി കുന്ദമംഗലം വച്ചുമാറാൻ ലീഗ് നീക്കം നടത്തുന്നുവെന്ന വാർത്തകളും അണികളെ ചൊടുപ്പിച്ചിട്ടുണ്ട്.
തിരുവമ്പാടിയിൽ സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ്ങ് എംഎൽഎ, സി. മോയിൻകുട്ടിയുടെ പ്രതിഷേധവും പാർട്ടിക്ക് വിനയാവുന്നുണ്ട്.സീറ്റ് നൽകാതിരുന്നതിന് പകരമായി പാർട്ടി നൽകിയ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പദവി അദ്ദേഹം സ്വീകരിച്ചിട്ടില്ല. പാർട്ടിയിൽ മോയിൻകുട്ടിയേക്കാൾ ജൂനിയർ ആയ ഉമ്മർ പാണ്ടികാശാലയാണ് ജില്ലാ പ്രസിഡന്റ്. അദ്ദേഹത്തിനു കീഴിൽ ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിന്റെ അനൗചിത്യം മോയിൻകുട്ടി ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.ഇതോടെ മോയിൻകുട്ടിക്ക് സംസ്ഥാന ഭാരവാഹിത്വം നൽകാനാണ് ആലോചന നടക്കുന്നത്. ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സി.പി ചെറിയ മുഹമ്മദിന്റെ പേരാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്.
എന്നാൽ ചെറിയ മുഹമ്മദിനെതിരെയും പാർട്ടിയിൽ പ്രതിഷേധം ശക്തമാണ്് കൊടുവള്ളി തിരുവമ്പാടി മണ്ഡലങ്ങളിലെ പ്രശ്നങ്ങളാണ് ലീഗിന് ശരിക്കും കീറാമുട്ടിയയായി നിൽക്കുന്നത്. കോഴിക്കോട് ജില്ലയിൽ ലീഗിന്റെ പച്ചതുരുത്തെന്ന് പ്രവർത്തകർ ആവേശം കൊള്ളുന്ന കൊടുവള്ളിയലും, ലീഗ് പ്രമുഖർ വൻ മാർജിനിൽ ജയിച്ചു കയറിയ തിരുവമ്പാടിയിലുമാണ് സ്ഥാനാർത്ഥി നിർണയം പാർട്ടിയെ പ്രതിസന്ധിയിലത്തെിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വത്തിനെതിരെ കലഹിച്ച് പുറത്ത് വന്നമണ്ഡലം സെക്രട്ടറി കാരാട്ട് റസാഖിനെ കൊടുവള്ളിയിൽ എഴുതിത്ത്തള്ളാനാവില്ല. പണം കൊണ്ടും സ്വാധീന ശക്തികൊണ്ടും കൊടുവള്ളിയിലെ കരുത്തനായ നേതാവാണ് റസാഖ്. കാരാട്ട് റസാഖ് ഇപ്പോൾ പാർട്ടി വിട്ട് പുറത്ത് വന്നിരിക്കയാണ്.
ഇതോടെ 2005ൽ പി ടി എ റഹീം പാർട്ടിവിട്ടപ്പോഴുണ്ടായ സമാന സംഭവങ്ങളാണ് കൊടുവള്ളിയിൽ ഉണ്ടായിരിക്കുന്നത്. കൊടുവള്ളിയിലെ പ്രവർത്തകരുടെ വികാരം മാനിക്കാതെ എം എ റസാഖിന് സീറ്റ് നൽകിയിൽ പ്രതിഷേധിച്ച് കാരാട്ട് റസാഖ് കൊടുവള്ളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി കാരാട്ട് റസാഖ്,പി ടി എ റഹീം എം എൽ എ, എളമരം കരീം എം എൽ എ, ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തി. ഇതിന് പിന്നാലെ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ നേരിൽ കണ്ട് പിന്തുണയും അദ്ദഹേം അഭ്യർത്ഥിച്ചിട്ടുണ്ട്.
പാർട്ടി മണ്ഡലം സെക്രട്ടറി, കൊടുവള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാരാട്ട് റസാഖ്. നടത്തിയിട്ടുള്ളത്. കാരാട്ട് റസാഖിന് സീറ്റ് നൽകണമെന്ന് പ്രാദേശിക തലത്തിൽ നിന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിലെ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് തുടങ്ങിയ നേതാക്കളുടെയും ജില്ലാ കമ്മിറ്റിയുടെയും പിന്തുണയുടെ കരുത്തിൽ സീറ്റ് എം എ റസാഖ് സ്വന്തമാക്കുകയായിരുന്നു. വി എം ഉമ്മർ മാസ്റ്ററെയോ കാരാട്ട് റസാഖിനെയോ മത്സരിപ്പിക്കണമെന്ന പ്രാദേശിക നേതൃത്വത്തിന്റെ അഭ്യർത്ഥന തള്ളിക്കോണ്ടാണ് എം എ റസാഖിനെ സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്.
നിലവിൽ മുൻസിപ്പാലിറ്റിയായി മാറിയ കൊടുവള്ളിയിലെ മുൻ പഞ്ചായത്ത് ഭരണ സമിതിയുമായി കാരാട്ട് റസാഖിന് അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായിരുന്നു. ഈ പ്രശ്നങ്ങൾ രൂക്ഷമായതോടെ കഴിഞ്ഞ തദ്ദശേ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അദ്ദഹേം പ്രചാരണ രംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ പങ്കടെുത്ത തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗങ്ങളിൽ പോലും അദ്ദേഹം പങ്കടെുത്തിരുന്നില്ല.തെരഞ്ഞെടുപ്പിൽ അതിന്റെ മാറ്റവും കണ്ടിരുന്നു. ഉറച്ച കോട്ടയെന്ന് കരുതിയ കൊടുവള്ളി നഗരസഭയിൽ കഷ്ടിച്ചാണ് യു.ഡി.എഫ് കേവല ഭൂരിപക്ഷത്തിൽ എത്തിയത്.
2006ൽ അർഹതപ്പെട്ട സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തുവന്ന പി ടി എ റഹീം ഇടത് സ്വതന്ത്രനായി കൊടുവള്ളിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. റഹീമിനെ തഴയാൻ അന്ന് സീറ്റിങ് സീറ്റ് ലീഗ് കോൺഗ്രസിന് നൽകുകയായിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ മുരളീധരനെ തകർത്ത് രംഗത്തത്തെിയ റഹീമും അനുയായികളും കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കനത്ത തിരിച്ചടിയാണ് ലീഗിന് നൽകിയത്. ലീഗിന്റെ ഉരുക്കുകോട്ടയായ കൊടുവള്ളി പഞ്ചായത്തിൽവരെ റഹീമിന്റെ സഹായത്തോടെ എൽ ഡി എഫ് ഭരണം പിടിച്ചിരുന്നു. സമാന അനുഭവമാണ് ലീഗിനെ കാത്തിരിക്കുന്നതെന്നാണ് കാരാട്ട് റസാഖ് അനുയായികൾ പറയുന്നത്.
കൊടുവള്ളിയിലെ സിറ്റിങ് എം എൽ എ വി എം ഉമ്മർ മാസ്റ്ററെ തിരുവമ്പാടി മണ്ഡ്ലത്തിലേക്ക് മാറ്റിയതും ലീഗിന് ഇരുട്ടടിയായിരിക്കുകയാണ്. തിരുവമ്പാടി മണ്ഡലം സീറ്റിനായി യു ഡി എഫിൽ അവകാശവാദമുന്നയിച്ച കോൺഗ്രസിന്റെ ഉൾപ്പെടെ നീക്കങ്ങളാണ് മണ്ഡലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. താമരശ്ശേരി രൂപതയും മലയോര വികസന സമിതിയും ഉൾപ്പെടെ ലീഗിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. തങ്ങൾക്ക് കൂടി സ്വീകാര്യനായ ഒരാൾ വേണം മത്സരിക്കാൻ എന്നതാണ് അവരുടെ നിർബന്ധം. മലയോര കർഷകരുടെ വികാരം അറിയുകയും അവിടുത്തെ ജനങ്ങൾക്കോപ്പം നിന്ന് പ്രവർത്തിക്കുകയും ചെയ്യന്നയാളായിരിക്കണം തിരുവമ്പാടിയിൽ മത്സരിക്കേണ്ടത് എന്നാണ് അവരുടെ ആവശ്യം. മുസ്ലിം ലീഗിന്റെ സിറ്റിങ് മണ്ഡലമായ തിരുവമ്പാടിയിൽ ഇത്തവണ പൊതു സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ധാരണയുണ്ടായിരുന്നതായും എന്നാൽ അതെല്ലാം അട്ടിമറിച്ച് ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്നുമാണ് അവർ ആരോപിക്കുന്നത്. സ്ഥാനാർത്ഥിയെ മാറ്റിയില്ലങ്കെിൽ ലീഗിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് തന്നെയാണ് താമരശ്ശേരി രൂപതയും മലയോര വികസന സമിതിയും വ്യക്തമാക്കുന്നത്.
ഇതോടെ തിരുവമ്പാടിയിലേക്ക് മാറ്റപ്പെട്ട ഉമ്മർ മാസ്റ്റർക്ക് അവിടെ മത്സരിക്കാൻ താത്പര്യമില്ലാതായിരിക്കുകയാണ്. ഇക്കാര്യം അദ്ദഹേം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. താമരശ്ശേരി രൂപതയുടെയും മലയോര വികസന സമിതിയുടെയും കോൺഗ്രസിന്റെയും എതിർപ്പിനെ നേരിട്ട് മണ്ഡലത്തിൽ വിജയിച്ച് കയറാനാവില്ലന്നെ് അദ്ദേഹത്തിന് ഉറപ്പാണ്. ഇതേ സമയം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു പോയ സ്ഥിതിക്ക് തങ്ങളുടെ സീറ്റിൽ നിന്ന് താമരശ്ശേരി രൂപതയുടെ സമ്മർദ്ദ ഫലമായി സ്ഥാനാർത്ഥിയെ മാറ്റുന്നത് കനത്ത തിരിച്ചടിയാവുമെന്ന് ലീഗിനറിയാം. പാർട്ടി രൂപതയ്ക്കും കോൺഗ്രസിനും കീഴടങ്ങുന്നത് പ്രവർത്തകർ അംഗീകരിക്കില്ലന്നെും പാർട്ടിക്കറിയാം. പക്ഷെ ജയസാധ്യത വച്ചു പുലർത്തുന്ന കോഴിക്കൊട്ടെ രണ്ട് മണ്ഡലങ്ങളിലും തിരിച്ചടി നേരിടുമോ എന്ന കടുത്ത ആശങ്കയിലാണ് പാർട്ടി നേതത്വമിപ്പോൾ.
റഹീം പാർട്ടിവിടുകയും ശക്തമായ ഇടത് തരംഗം ആഞ്ഞടിക്കുകയും ചെയ്ത 2006ലെ തിരഞ്ഞെടുപ്പിൽ തിരുവമ്പാടിയും കൊടുവള്ളിയും ലീഗിനെ കൈവിട്ടിരുന്നു. 20 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേമത്തം വിളമ്പിയ പാർട്ടി നേതൃത്വം നിലവിലെ സാഹചര്യത്തിൽ എന്തു ചെയ്യമെന്നറിയാത്ത അവസ്ഥയിലാണിപ്പോൾ.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്