തെരഞ്ഞെടുപ്പുകളിൽ എല്ലാം ലഭിക്കുന്ന ഉഗ്രൻ വിജയം ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു; ആക്കൗണ്ട് തുറക്കാത്ത സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രത്യേക പാക്കേജ്; ഡൽഹി കൂടി ഉറപ്പിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാട് കർശനമായി; മോഹൻ ഭാഗവതിനെ പ്രസിഡന്റാക്കാൻ ആർ എസ് എസും സജീവം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഉത്തരേന്ത്യയുടെ മനസ്സ് കൂടെ നിർത്തിയായിരുന്നു നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി കസേരയിലേക്കുള്ള തേരോട്ടം. ഡൽഹിയിലേയും ബീഹാറിലേയും പിഴവുകൾ ബിജെപിയുടെ ശോഭ കെടുത്തി. എന്നാൽ സർജിക്കൽ സ്ട്രൈക്കും നോട്ട് നിരോധനവുമായി മോദി തിരിച്ചടിച്ചു. ഈ രണ്ട് തീരുമാനങ്ങളിലൂടെ കരുത്തനായ ഭരണാധികാരിയെന്ന് മോദി തെളിയിച്ചു. ഉത്തർപ്രദേശായിരുന്നു പിന്നീടെത്തിയ വലിയ പരീക്ഷണ ശാല. അവിടെ മോദി തരംഗം ആഞ്ഞടിച്ചു. ആർക്കും പ്രവചിക്കാനാവാത്ത വിജയം ബിജെപി യുപിയിൽ നേടി. മണിപ്പൂരും പിടിച്ചു. ഗോവയിലും തന്ത്രങ്ങളിലൂടെ ഭരണം നിലനിർത്തി. ഉത്തരാഖണ്ഡിലും തൂത്തുവാരൽ. ഇങ്ങനെ ബിജെപിയും മോദി കരുത്ത് കാട്ടി. അതിന് ശേഷം ചില ഉപതെരഞ്ഞെടുപ്പുകൾ. അതിൽ ഡൽഹി രജൗജി ഗാർഡനിലെ ഫലം ബിജെപി പോലും പ്രതീക്ഷച്ചതിന് അപ്പുറമായിരുന്നു. അങ്ങനെ ഡൽഹിയിലും ബിജെപി ചുവടുറപ്പിച്ചു. ഇപ്പോഴിതാ എംസിഡി തെരഞ്ഞെടുപ്പിലൂടെ ഡൽഹിയും പൂർണ്ണമായും മോദിയുടേതാകുന്നു.
കേരളവും തമിഴ്നാടുമാണ് ബിജെപിക്ക് ഇനിയും വഴങ്ങാത്ത സംസ്ഥാനങ്ങൾ. ഇവിടേയും ശക്തി കൂട്ടാനാണ് മോദിയുടെ തീരുമാനം. ബിജെപി പ്രസിഡന്റ് അമിത് ഷാ ഇതിനായി പ്രത്യേക പാക്കേജുകൾ തയ്യാറാക്കും. കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാനാണ് നീക്കം. കോൺഗ്രസിൽ നിന്ന് മികച്ച നേതാക്കളെ അടർത്തിയെടുക്കാനാണ് ശ്രമം. ഇതിനൊപ്പം കേരളാ കോൺഗ്രസ് പോലുള്ള പ്രമുഖരെ എൻഡിഎ പാളയത്തിലെത്തിക്കാനും നീക്കമുണ്ട്. തമിഴ്നാട്ടിൽ ജയലളിതയുടെ മരണമുണ്ടാക്കിയ വിടവ് പരമാവധി അനുകൂലമാക്കാനാണ് നീക്കം. ഇതിനായി അണ്ണാ ഡിഎംകെയിലെ വിവിധ വിഭാഗങ്ങളുമായി ചർച്ച പുരോഗമിക്കുന്നുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും അടുത്ത വർഷം തെരഞ്ഞെടുപ്പാണ്. ഇവിടെ അധികാരം നിലനിർത്തണം. ഒപ്പം കർണ്ണാടകയിൽ കോൺഗ്രസിനെ തോൽപ്പിച്ച് അധികാരം പിടിച്ചെടുക്കണം. ഇതിനും വ്യക്തമായ പദ്ധതി ബിജെപി ഒരുക്കുന്നുണ്ട്.
അതിന് മുമ്പ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. ബിജെപിക്കെതിരെ പ്രതിപക്ഷം കരുക്കൾ നീക്കുന്നുണ്ട്. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജിലെ വോട്ടുകണക്കിൽ ഇപ്പോൾ എൻഡിഎയും പ്രതിപക്ഷവും ഒപ്പത്തിനൊപ്പമാണ്. എന്നാൽ, വിഘടിച്ചു നിൽക്കുന്ന പ്രതിപക്ഷത്തെ 'കൈകാര്യം' ചെയ്യുന്നതിൽ ബിജെപി വിജയിച്ചാൽ മത്സരം ഏകപക്ഷീയമാകും. വിജയം ഉറപ്പിക്കാൻ 5,49,442 വോട്ടാണു വേണ്ടത്. എൻഡിഎയ്ക്കു കുറവു പതിനയ്യായിരത്തോളം വോട്ട്. ഈ കുറവുള്ളപ്പോഴും പ്രതിപക്ഷത്തിന് കീഴടങ്ങേണ്ടതില്ലെന്നാണ് ബിജെപിയുടേയും മോദിയുടേയും തീരുമാനം. യുപിയിലും ഉത്തരാഖണ്ഡിലും ഡൽഹിയിലും നേടി വിജയത്തിന്റെ കരുത്തിൽ ചെറുകക്ഷികളെല്ലാം ബിജെപിക്ക് പിറകേ എത്തുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഓഗസ്റ്റിൽ നടക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപി ആരുമായും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ആർ എസ് എസുമായി മാത്രം ആലോചിച്ച് സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിക്കും.
മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ അയോധ്യ കേസിലെ വിചാരണ ഇവരുടെ സാധ്യത മങ്ങി. അമിതാഭ് ബച്ചന്റെ പേരും കേട്ടിരുന്നു എങ്കിലും പനാമ പേപ്പർ കേസ് ആ സാധ്യതയും മടക്കി. വിദേശകാര്യ മന്ത്രിയായ സുഷമാ സ്വരാജിന്റെ പേരും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എന്നാൽ മന്ത്രിയായി തുടരാൻ സുഷമ തയ്യാറാണെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവതിന്റെ പേര് ചർച്ചയാക്കിയത്. ഇതിനെ ശിവസേനയും പിന്തുണയ്ക്കുന്നു. ആർഎസ്എസ് തലവനെ എന്തുകൊണ്ട് രാഷ്ട്രപതിയാക്കി കൂടായെന്നതാണ് ഉയരുന്ന ചോദ്യം. ആർ എസ് എസുകാരെ വ്യാപകമായി ഗവർണ്ണർമാരായി മോദി സർക്കാർ നിയമിക്കുന്നുണ്ട്. ഗവർണ്ണറും ഭരണഘടാനാ പദവിയാണ്. അതുകൊണ്ട് ഗവർണ്ണറായി ആർഎസ്എസ് നേതാക്കൾക്ക് എത്താമെങ്കിൽ മോഹൻ ഭാഗവതിന് രാഷ്ട്രപതിയാകാമെന്നാണ് തീവ്ര നിലപാടുകാരുടെ പക്ഷം.
നിലവിലുള്ള പ്രസിഡന്റ് പ്രണബ് മുഖർജിയുടെ അഞ്ചു വർഷ കാലാവധി ജൂലൈയിലാണ് പൂർത്തിയാകുന്നത്. ഉത്തർപ്രദേശ് നിയമസഭയിലുൾപ്പെടെ നേടിയ കൂടുതൽ അംഗബലം ബിജെപിക്ക് അനുകൂലമാണെന്നത് ഉറപ്പാണെങ്കിലും രാഷ്ട്രപതി ഭവനിലേയ്ക്ക് സ്വന്തം പ്രതിനിധിയെ എത്തിക്കുക എന്നത് പ്രയാസകരമായിരിക്കും. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ശിവസേനയാണ് ആദ്യമായി ഒരു പേർ നിർദ്ദേശിച്ചിരിക്കുന്നത്. ശിവസേന വക്താവ് സഞ്ജയ് റാവത്തായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്തിന്റെ പേര് ഉയർത്തിക്കാട്ടിയിട്ടുണ്ട്. അദ്ദേഹമായിരിക്കും യുക്തമായ സ്ഥാനാർത്ഥിയെന്നാണ് റാവത്തിന്റെ വാദം. എന്തുകൊണ്ടെന്നു ചോദിച്ചാൽ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേയ്ക്ക് വളരെ എളുപ്പമെത്തിക്കാൻ പരിശ്രമിക്കുന്ന ഒരാളെന്നതായിരിക്കും അതിനുള്ള ഉത്തരം.
ഭഗവത്ത് ശക്തമായി അത് നിരസിച്ചിട്ടുണ്ട്. 'അത്തരത്തിലൊരു സ്ഥാനവും സ്വീകരിക്കാൻ താൻ ഒരുക്കമല്ല. ആത്യന്തികമായി താനൊരു സ്വയം സേവകനാണ്, അവിടെ ഭാരിച്ച ഉത്തരവാദിത്തവുമുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ആർഎസ്എസ് നേതൃത്വത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും മോഹൻ ഭാഗവതിനായി ചരടു വലി നടത്തുണ്ട്. അതുകൊണ്ടാണ് സുഷമ്മാ സ്വരാജും മറ്റും മനസ്സ് തുറക്കാതെ മാറി നിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർത്ഥിയെ നിർത്താൻ പ്രതിപക്ഷ പാർട്ടികൾ ചർച്ചകൾ സജീവമാക്കിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാറും കൂടിക്കാഴ്ച നടത്തി. ബിജെപി വിരുദ്ധ കൂട്ടായ്ക്ക് നേതൃത്വം നൽകാൻ സോണിയാ ഗാന്ധിയോട് ഇരു നേതാക്കളും ആവശ്യപ്പെട്ടു.
മോഹൻ ഭാഗവത്തിനെ പോലുള്ളവരെ സ്ഥാനാർത്ഥിയാക്കാതിരിക്കാൻ ബിജെപിയിൽ സമ്മർദ്ദം ശക്തമാക്കാനാണ് ഈ നീക്കം. ഇത് മനസ്സിലാക്കിയാണ് വിട്ടുവീഴ്ചയ്ക്കോ ചർച്ചയ്ക്കോ വേണ്ടെന്ന നിലപാടിലേക്ക് ബിജെപി എത്തുന്നത്. ലോക്സഭയിലേയും രാജ്യസഭയിലെയും അംഗങ്ങളും സംസ്ഥാന നിയമസഭാ അംഗങ്ങളും ചേർന്നാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 4120 എംഎൽഎമാരും 776 എംപിമാരും ഉൾപ്പെടുന്ന 4896 ഇലക്ടറൽ വോട്ടർമാരാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഒരു എംപിയുടെ വോട്ടിന് 708 ആണ് മൂല്യം. ആകെ ജയിക്കാൻ 5,49,001 മൂല്യം വോട്ട് വേണം. 338 എംപിമാരും 1126 എംഎൽഎമാരുമാണ് 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുൻപുണ്ടായിരുന്നത്. അതായത് ഒറ്റക്ക് ജയിക്കാൻ 75,000 മൂല്യം വോട്ട് കൂടി വേണമായിരുന്നു. ഉത്തർപ്രദേശിൽ നേടിയ 324 പേരുടെ പിന്തുണകൂടി കിട്ടുമ്പോൾ 67,392 വോട്ട് മൂല്യം കൂടി കിട്ടും.
പഞ്ചാബിലെ തിരിച്ചടി മൂലം കുറയുന്ന വോട്ടുകൾ എൻഡിഎക്ക് പുറത്ത് നിന്ന് പ്രമുഖപ്രദേശികപാർട്ടിയിലൂടെ നികത്താനാണ് ആലോചന. തെലുങ്കാനയിലെ ടി ആർ എസ്, ഒഡീഷയിലെ ബിജു ജനതാദൾ എഐഎഡിഎംകെ തുടങ്ങിയ പാർട്ടികളിലേതെങ്കിലും പിന്തുണയാണ് പ്രതീക്ഷിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍