35 കൊല്ലത്തെ ഏറ്റവും മികച്ച പ്രകടനവുമായി കോൺഗ്രസ്; മോദിയുടെ ഗുജറാത്ത് മോഡൽ ഇനി രാഹുലിന്റെ സ്വന്തം; 2019ൽ കളം പിടിക്കാൻ രാഹുൽ ഗാന്ധി ഇറങ്ങുന്നത് ഗുജറാത്ത് മോഡലിന്റെ പിശകുകൾ തിരുത്തിയും നേട്ടങ്ങൾ ആവർത്തിച്ചും; തീവ്ര ഹിന്ദുത്വം പറയുന്ന ബിജെപിയെ നേരിടാൻ മൃദു ഹിന്ദുത്വം ആവശ്യമെന്ന് തിരിച്ചറിഞ്ഞു; മുസ്ലിംങ്ങളെ പിണക്കാതെ ഹിന്ദി ഹൃദയഭൂമിയിൽ കരുത്താർജ്ജിക്കാൻ കോൺഗ്രസ്
മറുനാടൻ ഡെസ്ക്ക്
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ശരിക്കുമൊരു പരീക്ഷണ ശാലയായിരുന്നു. ജാതി സമാവാക്യങ്ങൾ അടക്കം സങ്കീർണമായ ഒട്ടനവധി ഘടകങ്ങളെ ചേർത്തുകെട്ടി കൊണ്ടായിരുന്നു രാഹുൽ ഗാന്ധി ഇവിടുത്തെ പോരാട്ടം നയിച്ചത്. അത് പൂർണമായും വിജയത്തിൽ എത്തിയില്ലെങ്കിലും ഒട്ടനവധി നേട്ടങ്ങൾ ഉണ്ടായി. ഗുജറാത്തിൽ വിജയതുല്യമായ പരാജയം ഏറ്റുവാങ്ങിയപ്പോൾ തന്നെ ഹിമാചൽ പ്രദേശിൽ മികച്ച വോട്ട് ശതമാനവും നേടാൻ പാർട്ടിക്ക് സാധിച്ചു. ഇവിടെ നേരിയ മാർജ്ജിനിലാണ് കോൺഗ്രസിന് പല മണ്ഡലങ്ങളും കൈവിട്ടു പോയത്.
ഗുജറാത്തിൽ കഴിഞ്ഞ 35 വർഷത്തേ ഏറ്റവും മികച്ച പ്രകടനമാണ് കോൺഗ്രസ് കാഴ്ച്ചവെച്ചത്. 77 സീറ്റുകളിൽ വിജയിച്ചു കയറി എന്നത്് വലിയ നേട്ടം തന്നെയാണ്. രാഹുലിന്റെ പ്രയത്ന്നം തന്നെയാണ് ഇവിടെ വിജയം കൊയ്തത്. 1985ന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് കോൺഗ്രസിന്റേത്. മോദിയുടെ ഗുജറാത്തിൽ രാഹുൽ അദ്ദേഹത്തിന്റെ സ്വന്തം മോഡൽ പരീക്ഷിച്ചു വിജയിപ്പിച്ചു എന്നതാണ് നേട്ടം. ഗുജറാത്തിൽ ഇത്തവണ ജയിച്ചെങ്കിലും ബിജെപിക്ക് 2014ലെ ലോക്സഭതെരഞ്ഞെടുപ്പിലേതിനെക്കാൾ വോട്ട് കുറഞ്ഞത് അവർക്കേറ്റ പ്രഹരവുമായി.
2014ൽ ബിജെപിക്ക് 60 ശതമാനത്തിനടുത്ത് വോട്ടുണ്ടായിരുന്നു. എന്നാൽ, ഇത്തവണ 49.1 ശതമാനമായി കുറഞ്ഞു. 2012ലെ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ വർധന. കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പിൽ 48 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട്. അതേസമയം, കോൺഗ്രസിന്റെ വോട്ട്ശതമാനത്തിൽ വർധനയുണ്ട്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 33 ശതമാനവും 2012ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 39 ശതമാനവുമായിരുന്നു വോട്ട് ലഭിച്ചത്. ഇത്തവണ 41.4 ശതമാനമായി ഉയർന്നു. കോൺഗ്രസും ബിജെപിയും തമ്മിലുള്ള വോട്ടിങ് വ്യത്യാസം 7.7 ശതമാനം. സ്വതന്ത്രർ 4.3 ശതമാനം വോട്ട് നേടി. 'നോട്ട' പിടിച്ചത് 1.8 ശതമാനവുമായിരുന്ു.
അതേസമയം രാഹുൽ ഹിമാചലിലും കൂടുതൽ ശ്രദ്ധ പതിച്ചിരുന്നെങ്കിൽ റിസൽട്ട് വേറെ ആയേനെ എന്നാണ് അവിടുത്തെ നേതാക്കൾ പറയുന്നത്. കേന്ദ്ര നേതൃത്വം കൂടുതൽ ഇടപെടൽ നടത്താത്തിലെ പരിഭവവും അവർ പറഞ്ഞുവെച്ചു. ജാതി രാഷ്ട്രീയം തന്നെയാണ് രണ്ടിടത്തും കോൺഗ്രസ് പയറ്റിയത്. എന്നാൽ, ഹിമാചലിൽ ഭരണ വിരുദ്ദ വികാരം തിരിച്ചടിയായി. ഇതുവരെ ബിജെപിയുടെ കുത്തക ആയിരുന്നു ഗുജറാത്തിലെ ജാതി രാഷ്ട്രീയം അവിടേക്കാണ് രാഹുൽ ഇറങ്ങി ചെന്നത്. മൃദുഹിന്ദുത്വ സമീപനം തന്നെ ഇതിന് വേണ്ടി സ്വീകരിച്ചു. എന്നാൽ, മുസ്ലിംങ്ങൾ കൈവിട്ടു പോകാതിരിക്കാനും ശ്രദ്ധിച്ചു. ഹിന്ദി ഹൃദയ ഭൂമികയിൽ ഇതാണ് വേണ്ടതെന്ന തിരിച്ചറിവ് കോൺഗ്രസിന് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മധ്യപ്രദേശിലും കോൺഗ്രസ് കാര്യമായ പരിശ്രമങ്ങളുായി രംഗത്തെത്തുമെന്നത് ഉറപ്പാണ്.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും ജിഗ്നേഷ് മേവാനിയും ലക്ഷ്യമിട്ടത് ബിജെപിയുടെ തോൽവി തന്നെയായിരുന്നുവെങ്കിൽ പ്രചാരണത്തിലും തന്ത്രങ്ങളിലും ഇരുവരും വിരുദ്ധ ധ്രുവങ്ങളിലായിരുന്നു. കോൺഗ്രസിൽ ചേർന്ന അൽപേഷ് താകോറിൽനിന്ന് ഭിന്നനായി സ്വതന്ത്രനായി മത്സരിച്ച മേവാനിയെ ഇങ്ങോട്ട് പിന്തുണക്കുകയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും എല്ലാം ചെയ്തത്. തന്റെ ക്യാമ്പ് ഓഫിസ് സ്ഥിതിചെയ്യുന്ന പാലൻപുരിൽ രാഹുൽ ഗാന്ധി വേദി പങ്കിടാൻ ക്ഷണിച്ചപ്പോൾ സഹപ്രവർത്തകരായ ആക്ടിവിസ്റ്റുകളുമായി ഏറെനേരം കൂടിയാലോചന നടത്തിയശേഷം അവസാന നിമിഷമാണ് മേവാനി സമ്മതിച്ചത്.
ക്ഷേത്രദർശനം പതിവാക്കിയും തൊപ്പിയും താടിയുംവെച്ച മുസ്ലിംകളെ റോഡ്ഷോ വാഹനങ്ങളിൽനിന്നും കോൺഗ്രസ് സമ്മേളനവേദികളിൽനിന്നും മാറ്റിനിർത്തിയും പരമാവധി ഹിന്ദുവോട്ട് വശീകരിക്കാനായിരുന്നു രാഹുൽ ഗാന്ധി ശ്രമിച്ചത്. മുസ്ലിം വോട്ടുകൾ നിർണായകമായ മണ്ഡലങ്ങളിൽപോലും ഈ സൂക്ഷ്മത രാഹുൽ കാണിച്ചത് അതിന്റെ പ്രത്യാഘാതം മറ്റു മണ്ഡലങ്ങളിൽ എത്താതിരിക്കാനായിരുന്നു.
എന്നാൽ, ഇതിന് നേർവിപരീതമായിരുന്നു നാമനിർദ്ദേശപത്രിക സമർപ്പിച്ചതു മുതൽ മേവാനി കൈക്കൊണ്ട സമീപനം. താടിയും തൊപ്പിയും ധരിച്ച മുസ്ലിം സുഹൃത്തുക്കളെ കൂടെ തുറന്ന വാഹനത്തിൽ കയറ്റിയാണ് ആദ്യവസാനം അദ്ദേഹം റോഡ്ഷോ നടത്തിയത്. മേവാനിയെ സഹായിക്കുന്നത് മുസ്ലിംകളാണെന്നും അതിനാൽ അയാൾ ഹിന്ദുവിരോധിയാണെന്നും ദലിതുകൾക്കിടയിൽ പ്രചാരണം നടത്തിയ ബിജെപി മേവാനിക്കെതിരെ ഹിന്ദുവിരുദ്ധനെന്ന പോസ്റ്ററുകളിറക്കുകയും ചെയ്തു.
മണ്ഡലത്തിൽ നിർണായകമായ ദലിതുകളുടെയും ഠാകുർമാരുടെയും വോട്ട് പിടിക്കാമെന്നാണ് ഇതുവഴി ബിജെപി കരുതിയതെങ്കിലും അൽപേഷിന്റെ കീഴിലുള്ള ഠാകുർസേനയെയും പ്രാദേശിക ദലിത് നേതാക്കളെയും മുസ്ലിംകളോടൊപ്പം ചേർത്തുനിർത്തിയെങ്കിൽ മാത്രമേ ലക്ഷ്യമിടുന്ന രാഷ്ട്രീയമാറ്റം സാധ്യമാകൂ എന്ന് ബോധ്യപ്പെടുത്തുന്നതിൽ മേവാനി വിജയിച്ചുവെന്നുവേണം പറയാൻ. ന്യൂനപക്ഷം അദൃശ്യരായി നിന്ന ഗുജറാത്തിലെ 181 മണ്ഡലങ്ങളിൽനിന്ന് വഡ്ഗാമിനെ വ്യത്യസ്തമാക്കിയതും ഇതായിരുന്നു. ഈ വിഷയത്തിൽ മേവാനിക്കൊപ്പംനിന്ന് വഡ്ഗാമിനായി പ്രത്യേകം പ്രചാരണം നടത്തിയ അൽപേഷിന് തന്റെ മണ്ഡലമായ രാധൻപുരിൽ ഇതിന് ദലിതുകളിൽനിന്നും മുസ്ലിംകളിൽനിന്നും പ്രത്യുപകാരവും ലഭിച്ചു.
കോൺഗ്രസിന് ഗുജറാത്തി ഭാഷ നന്നായി സംസാരിക്കാൻ ആളില്ലാത്തതിന്റെ കുറവ് സ്വന്തം റാലികളിലൂടെ നികത്തിയ ഹാർദിക് പട്ടേലും രാഹുലിന്റെ മൃദുഹിന്ദുത്വത്തെ പിന്തുടർന്നില്ല. മോദിക്കും അമിത് ഷാക്കും ബിജെപിക്കുമെതിരായ പരിഹാസങ്ങളെ ഗുജറാത്ത് ജനത സ്വീകരിച്ചുതുടങ്ങിയത് ഹാർദികിന്റെ റാലികളിലൂടെയായിരുന്നു. മുസ്ലിംവിരുദ്ധരായ പാട്ടീദാറുമാരെ ബിജെപി വിരുദ്ധരാക്കുന്നതെന്തിന് എന്ന ചോദ്യത്തിന് മുസ്ലിംകളല്ല ബിജെപിയാണ് ഗുജറാത്തിന്റെ ശത്രു എന്ന് തുറന്നുപറയാനും ധൈര്യം കാണിച്ചിരുന്നു ഹാർദിക് പട്ടേൽ.
കോൺഗ്രസിന്റെ ശക്തരായ തുഷാർ ചൗധരി, ശക്തി സിങ് ഗോഹിൽ, അർജുൻ മൊദ്വാദിയ, സിദ്ധാർഥ് പട്ടേൽ എന്നിവരേക്കാൾ മുമ്പേ അൽപേഷ് തോൽക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞ ബിജെപി നേതാക്കളെ ഞെട്ടിച്ചാണ് അവർ തോറ്റിട്ടും മേവാനിക്കൊത്ത് അൽപേഷ് കളിച്ച സഹവർത്തിത്വത്തിന്റെ രാഷ്ട്രീയംകൊണ്ട് രാഥൻപുർ കോൺഗ്രസ് സ്വന്തമാക്കിയത്. കോൺഗ്രസിൽ ചേർന്നതോടെ അൽപേഷിനെ ഠാകുർമാർ കൈയൊഴിഞ്ഞുവെന്ന പ്രചാരണത്തിനും ഇത് അറുതിവരുത്തി.
എന്തായാലും ഗുജാറാത്ത്് തെരഞ്ഞെടുപ്പിലെ ഊർജ്ജം മുതലാക്കി രാഹുൽ പാർട്ടിയെ കെട്ടിപ്പെടുക്കാനുള്ള കൂടുതൽ ശ്രമങ്ങളുമായി രംഗത്തെത്തുമെന്നത് ഉറപ്പാണ്. വരാനിരിക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പിലും രാജസ്ഥാനിലും കോൺഗ്രസിന് പ്രതീക്ഷകൾ ഏറെയാണ്. ഹിന്ദി ഹൃദയ ഭൂമികയായ ഇവിടങ്ങളിലും രാഹുൽ ബിജെപിയെ വെല്ലുവിളിക്കാൻ മൃദുഹിന്ദുത്വ സമീപനം പുറത്തെടുക്കുമെന്നത് ഉറപ്പാണ്. അധ്യക്ഷ പദവി കൂടി ഏറ്റെടുത്ത സാഹചര്യത്തിൽ അദ്ദേഹത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങളും നിലനിൽക്കുന്നു. എന്നാൽ, പരമ്പരാഗതമായി ഒപ്പം നിൽക്കുന്ന മുസ്ലിം, ദളിത് വിഭാഗങ്ങൾ അകന്നു പോകാതിരിക്കാൻ ശ്രമിക്കുക എന്നതാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയായി മാറുക.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍