യുഡിഎഫ് സർക്കാരിന്റെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിൽ പിണറായി സർക്കാരിന് ആവേശം നഷ്ടമായത് എന്തുകൊണ്ട്? അധികാരം ഏറ്റയുടൻ രൂപം നൽകിയ മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് ചർച്ച ചെയ്യാൻ പോലും ഇതുവരെ നേരം കിട്ടിയില്ല; അന്നുയർത്തിയ അഴിമതി ആരോപണങ്ങളെ കുറിച്ചെല്ലാം മൗനം: കേരളത്തിലേതു കൂട്ടുകച്ചവടം ആണെന്നതിനു മറ്റു തെളിവ് എന്തുവേണം?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരിനെതിരായി ഉയർന്നുവന്ന ഏറ്റവും വലിയ വിമർശനം അഴിമതിയാണ്. വിവിധ കേസുകളിൽ അഴിമതി ആരോപണം ഉയർന്നു വന്നതിനെ തുടർന്നു കഴിഞ്ഞ നിയമസഭയിലെ പല ജനപ്രതിനിധികൾക്കും ഇത്തവണ അടിതെറ്റിയിരുന്നു. എന്നാൽ, ഈ അഴിമതികളെക്കുറിച്ചെല്ലാം അന്വേഷിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ അതെല്ലാം മറന്നോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
യുഡിഎഫ് സർക്കാരിന്റെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിൽ പിണറായി സർക്കാരിന് ആവേശം നഷ്ടമായെന്നാണ് എതിരാളികൾ പറയുന്നത്. അധികാരം ഏറ്റയുടൻ രൂപം നൽകിയ മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് ചെയ്യാൻ പോലും ഇതുവരെ നേരം കിട്ടിയിട്ടില്ല. അന്നുയർത്തിയ അഴിമതി ആരോപണങ്ങളെ കുറിച്ചെല്ലാം മൗനം പാലിക്കുകയാണ് സർക്കാർ. കേരളത്തിലേത് ഇരു മുന്നണികൾ ചേർന്നു നടത്തുന്ന കൂട്ടുകച്ചവടം ആണിതെന്നാണ് ആരോപണം.
എ.കെ.ബാലൻ കൺവീനറായുള്ള മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം നീളുന്നതാണു വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ഉപസമിതിയുടെ അന്തിമ റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നു. എന്നാൽ, ഇതുവരെ മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടില്ല. തീരുമാനം നീളുന്നതിനു പിന്നിൽ ഇതാണു കാരണം.
മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് നൽകിയിട്ടു രണ്ടാഴ്ചയോളമായി. ഉപസമിതിയുടെ പരിശോധനയിൽ റവന്യൂവകുപ്പിലാണ് ഏറ്റവുമധികം ക്രമവിരുദ്ധ ഉത്തരവുകൾ കണ്ടെത്തിയത്. 127 ഉത്തരവുകളിൽ ഭൂരിപക്ഷവും ചട്ടവിരുദ്ധമായിരുന്നുവെന്നാണു കണ്ടെത്തൽ. ഇതുൾപ്പെടെ വിവിധ വകുപ്പുകളിലായി ഇറക്കിയ 920 ഉത്തരവുകളുടെ പരിശോധനയാണ് ഉപസമിതി പൂർത്തിയാക്കിയത്. കഴിഞ്ഞ സർക്കാർ തന്നെ റവന്യൂവകുപ്പിലെ വിവാദ ഉത്തരവുകളിൽ ചിലതു റദ്ദാക്കിയിരുന്നു. മെത്രാൻ കായൽ, കടമക്കുടി കായൽ നികത്തൽ ഉത്തരവ് തുടങ്ങിയവ ഇതിൽ പെടും. എന്നാൽ, ചെമ്പ് കായൽ നികത്തൽ റദ്ദാക്കിയിരുന്നില്ല. ഉത്തരവ് റദ്ദാക്കിയാലും അതിലേക്കു നയിച്ച നടപടിക്രമങ്ങളിൽ പിഴവുണ്ടായിട്ടുണ്ടെന്നും അതിനെതിരെ നടപടി വേണമെന്നും ഉപസമിതി ശുപാർശ ചെയ്തിരുന്നു. മുൻ റവന്യൂ സെക്രട്ടറി ബിശ്വാസ് മേത്തയുടെ വിശദീകരണവും ഉപസമിതി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സോളാർ തട്ടിപ്പുകേസിലെ പ്രതിയുമായുള്ള ബന്ധത്തിന്റെ പേരിൽ സസ്പെൻഷനിലായ മുൻ പിആർഡി ഡയറക്ടർ ഫിറോസിന്റെ സസ്പെൻഷൻ കാലാവധി അവസാനിപ്പിച്ചു പുനർനിയമനം നടത്തിയത് അടക്കമുള്ള ചില നിയമനങ്ങൾ ക്രമവിരുദ്ധമായിരുന്നെന്ന് ഉപസമിതി കണ്ടെത്തിയിട്ടുണ്ട്. ഹോപ്പ് പ്ലാന്റേഷനു ഭൂമി പതിച്ചു നൽകിയതിലും കരുണ എസ്റ്റേറ്റിന് എൻഒസി നൽകിയതിലും ക്രമക്കേടുണ്ടെന്നാണു കണ്ടെത്തൽ.
ക്രമക്കേടുകളെ മൂന്നായി തിരിച്ചാണു റിപ്പോർട്ടിൽ പറയുന്നത്. ഇനി തിരുത്താനോ പിൻവലിക്കാനോ സാധിക്കാത്തവയാണ് ഒന്നാമത്തേത്. ഇവ തുടരുകയേ നിർവാഹമുള്ളൂവെങ്കിലും ഇവയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടും. പൂർണമായും തിരുത്താവുന്നവയാണ് രണ്ടാമത്തേത്. അവ തിരുത്താൻ നടപടിയെടുക്കണം. ചില നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ മാത്രം പിഴവു തിരുത്താവുന്ന തീരുമാനങ്ങളാണു മൂന്നാമത്തെ വിഭാഗത്തിൽ. റിപ്പോർട്ട് പരിശോധിച്ചശേഷം ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം നടത്തണോ എന്നടക്കമുള്ള കാര്യങ്ങളിൽ മന്ത്രിസഭയാണു തീരുമാനമെടുക്കേണ്ടത്. എന്നാൽ, ഇതുവരെ മന്ത്രിസഭാ യോഗത്തിൽ ഇതു പരിഗണനയ്ക്കു വന്നിട്ടില്ല.
വിവാദമായപ്പോൾ പിൻവലിച്ച മെത്രാൻ കായൽ നികത്തൽ ഉത്തരവ്
മെത്രാൻ കായൽ നികത്താൻ അനുമതി നൽകിയ യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് സർക്കാർ ഇറങ്ങും മുമ്പുതന്നെ പിൻവലിച്ചിരുന്നു. കടമക്കുടിയിൽ വയൽ നികത്താനുള്ള അനുമതിയും പിൻവലിച്ചു. സർക്കാർ ഉത്തരവിനെതിരെ ഉയർന്ന കടുത്ത പ്രതിഷേധത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്. മെത്രാൻ കായലിൽ 425 ഏക്കർ നികത്താനുള്ള ഉത്തരവാണ് പിൻവലിച്ചത്. മെത്രാൻ കായൽ നികത്താൻ അനുവദിച്ച സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. കുമരകം മെത്രാൻ കായലിൽ ടൂറിസം പദ്ധതിക്കായി 378 ഏക്കറും എറണാകുളം കണയന്നൂർ താലൂക്കിലെ കടമക്കുടി പഞ്ചായത്തിൽ മെഡിക്കൽ ടൂറിസത്തിനായി 47 ഏക്കർ നെൽവയലും മണ്ണിട്ടു നികത്താനാണു യുഡിഎഫ് സർക്കാർ അനുമതി നൽകിയത്. പദ്ധതി വിവാദമായതോടെ പിൻവലിക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
ഹോപ്പ് പ്ലാന്റേഷനു പതിച്ചു നൽകിയത് 573 ഏക്കർ
ഇടുക്കി ജില്ലയിൽ ഹോപ്പ് പ്ലാന്റേഷന് 573 ഏക്കർ മിച്ചഭൂമി പതിച്ചുനൽകിയ യുഡിഎഫ് സർക്കാർ ഉത്തരവും വൻ വിവാദമായിരുന്നു. താലൂക്ക് ലാന്റ് ബോർഡും ഹൈക്കോടതിയും മിച്ചഭൂമിയാണെന്ന് കണ്ടെത്തിയ ഭൂമിയാണ് ചട്ടവിരുദ്ധമായി ഹോപ്പ് പ്ലാന്റേഷന് പതിച്ചുനൽകാൻ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടത്. തമിഴ്നാട് നീലഗിരി ആസ്ഥാനമായ ഹോപ്പ് പ്ലാന്റേഷന്റെ കൈവശം 4219.26 ഏക്കർ ഭൂമിയാണുള്ളത്. ഇതിൽ പീരുമേട്,ഏലപ്പാറ വില്ലേജുകളിൽപ്പെടുന്ന 724.01 ഏക്കർ ഭൂമി താലൂക്ക് ലാന്റ് ബോർഡ് മിച്ചഭൂമിയാണെന്നു കണ്ടെത്തിയിരുന്നു.
വിവാദം തുടർന്നു പീരുമേട്ടിലെ ഹോപ്പ് പ്ലാന്റേഷന് മിച്ചഭൂമി പതിച്ച് നൽകാനുള്ള തീരുമാനം സർക്കാർ റദ്ദാക്കുകയും ചെയ്തു. ഹോപ്പ് പ്ലാന്റേഷന് ഭൂമി നൽകിയാൽ മറ്റ് പ്ലാന്റേഷനുകൾക്കും സമാനമായി ഭൂമി പതിച്ചു നൽകേണ്ടി വരുമെന്ന സാഹചര്യമുണ്ടാകുമെന്നു തിരിച്ചറിഞ്ഞാണു തീരുമാനമെടുത്തത്. ഭൂമി കേരളം പദ്ധതിയിൽ പീരുമേട്ടിൽ മാത്രം നിരവധി പേർ ഭൂമിക്കായി അപേക്ഷ നൽകിയിരിക്കെ ഹോപ്പ് പ്ലാന്റേഷൻ കമ്പനിക്ക് ഭൂമി പതിച്ച നൽകിയത് ഏറെ വിവാദമായിരുന്നു.
കരുണ എസ്റ്റേറ്റ് എൻഒസിയും വിവാദത്തിൽ
കരുണ എസ്റ്റേറ്റ് എൻഒസിയും വിവാദത്തിലായതോടെ പിൻവലിക്കുകയായിരുന്നു കഴിഞ്ഞ യുഡിഎഫ് സർക്കാർ. കരുണ എസ്റ്റേറ്റിന് എൻഒസി നൽകി കരമടയ്ക്കാൻ അനുമതി നൽകിയ സംഭവം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അന്നത്തെ പ്രതിപക്ഷ നിരയിലെ എ കെ ബാലനായിരുന്നു സഭയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. ക്രമവിരുദ്ധമായാണ് എൻഒസി നൽകിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
അന്നു പ്രതിഷേധിച്ച ഇടതുപക്ഷം ഇപ്പോൾ നിശബ്ദം
വിവിധ വിഷയങ്ങളിൽ കടുത്ത പ്രതിഷേധമാണു കഴിഞ്ഞ മന്ത്രിസഭയ്ക്കെതിരെ ഇടതുപക്ഷം ഉയർത്തിയിരുന്നത്. മെത്രാൻ കായൽ പാടശേഖരവും കടമക്കുടിയിലെ പാടവും വൈക്കത്ത് ചെമ്പ് പഞ്ചായത്തിലെ അറാതുകരി പാടവും നികത്താനും കൊന്നിയിലുള്ള സർക്കാർ ഭൂമി കൈമാറാനും എടുത്ത തീരുമാനങ്ങൾക്ക് പിറകിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. അഞ്ച് വർഷക്കാലമായി മന്ത്രിസഭയുടെ മുന്നിൽ വന്ന പ്രശ്നങ്ങളിൽ സ്ഥാനമൊഴിയാൻ പോകും മുൻപ് അടിയന്തര തീരുമാനം കൈക്കൊണ്ടത് മാഫിയകളുമായുള്ള കരാർ തീരുമാനം നടപ്പാക്കാൻ വേണ്ടിയാണ്. ഉമ്മൻ ചാണ്ടിയുടെ സർക്കാരിന് ഒരുമാസം കൂടി തീരുമാനമെടുക്കാൻ സാധിചിരുന്നുവെങ്കിൽ ഇപ്പോൾ അവശേഷിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി മുഴുവനും സ്വകാര്യ മേഖലയ്ക്ക് കൈമാറുമായിരുന്നു. ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളാണ് യുഡി എഫ് ഭരണകാലത്ത് നികത്തി കരഭൂമിയാക്കി മാറ്റിയതെന്നും കോടിയേരി ആരോപിച്ചിരുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നാൽ ഈ തീരുമാനങ്ങളെല്ലാം പുനപരിശോധിക്കുമെന്നായിരുന്നു അന്നു കോടിയേരിയുടെ നിലപാട്. എന്നാൽ, എൽഡിഎഫ് അധികാരത്തിൽ ഏറിയിട്ടും മന്ത്രിസഭ ഉപസമിതി റിപ്പോർട്ടു സമർപ്പിച്ചിട്ടും നടപടി സ്വീകരിക്കാൻ മടിച്ചു നിൽക്കുകയാണ് എൽഡിഎഫ് സർക്കാർ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്