ചാണ്ടി തന്ത്രത്തിന് മുന്നിൽ ചെന്നിത്തല മുട്ടുമടക്കി; മാണിയുടെ നാവടക്കി ബാർ കോഴയിൽ വിശ്വസ്തനെ രാജിയിൽ നിന്ന് രക്ഷിച്ചു; ആന്റണിയുടെ പിന്തുണ തേടി വീട്ടിലെത്തിയും ഏറ്റു; ഹൈക്കമാണ്ടും കൂടെയായതോടെ ആഭ്യന്തരമന്ത്രിയുടെ അട്ടിമറി നീക്കം പൊളിഞ്ഞു: ഇനി ബാബുവിന് മന്ത്രിയായി തുടരാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർ കോഴയിൽ മന്ത്രി കെ ബാബുവിനെ രക്ഷിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ നീക്കങ്ങളും വിജയത്തിലെത്തി. എകെ ആന്റണിയെ നേരിട്ട് കണ്ട് മുഖ്യമന്ത്രി നടത്തിയ നീക്കമാണ് ഫലം കാണുന്നത്. ഇതിനിടെയിൽ എഫ്ഐആർ വന്നാൽ രാജിവയക്കുമെന്ന കെ ബാബുവിന്റെ നിലപാട് ധനമന്ത്രി കെഎം മാണിയേയും വെട്ടിലാക്കി. മുഖ്യമന്ത്രിയുടെ തന്ത്രം തന്നെയായിരുന്നു ബാബുവിന്റെ ഈ പരാമർശം. ഇതിലൂടെ എല്ലാ അർത്ഥത്തിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ഐ ഗ്രൂപ്പിനേയും വെട്ടിലാക്കി. മുഖ്യമന്ത്രി ഉയർത്തിയ ചോദ്യങ്ങൾ തന്നെയാണ് ബാബുവിനെ രക്ഷിച്ചത്.
ബാർ കോഴയിൽ മൂന്ന് മന്ത്രിമാർ അഴിമതി കാട്ടിയെന്നാണ് ബിജു രമേശ് പുറത്ത് പറയുന്നത്. എന്നാൽ കോടതിയിൽ മൊഴി നൽകിയപ്പോൾ രമേശ് ചെന്നിത്തലയുടെ പേര് ഒഴിവായി. സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള കള്ളക്കളി തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ബാബുവിനെതിരെ കേസ് എടുക്കാൻ ഒരു തരത്തിലും കഴിയില്ല. എന്ത് അന്വേഷണം നടത്തിയാലും ബാബു രക്ഷപ്പെടും. അതിന് മുമ്പ് സാങ്കേതികത്വത്തിന്റെ പേരിൽ ബാബുവിനെതിരെ എഫ്ഐആർ ഇടുത്തിനെ അംഗീകരിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതൊക്കെ മുഖ്യമന്ത്രി ഉയർത്തുമെന്ന് ചെന്നിത്തലയ്ക്കും അറിയാമായിരുന്നു. എന്നാൽ കേരളാ കോൺഗ്രസിന്റേയും മാണിയുടേയും സമ്മർദ്ദമുയർത്തി ബാബുവിനെ പ്രതിചേർക്കാനായിരുന്നു നീക്കം. അതു സമർത്ഥമായി മുഖ്യമന്ത്രി പൊളിച്ചു.
എഫ് ഐ ആർ വന്നാൽ സാങ്കേതികത്വം പറഞ്ഞ് മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് ബാബു നിലപാട് എടുത്തു. അങ്ങനെ രാജിവച്ചാൽ തിരിച്ചടി മാണിക്കാകും. കാരണം എഫ് ഐ ആർ വന്നിട്ടും മാണി ധനമന്ത്രി സ്ഥാനത്ത് തുടർന്നു. അതിലെ ധാർമിക പ്രശ്നങ്ങൾ ചർച്ചയായാൽ രാഷ്ട്രീയമായി മാണിക്ക് തിരിച്ചടിയാകും. ഇത് മനസ്സിലാക്കി ബാബുവിനെതിരെ എഫ് ഐ ആർ വേണമെന്ന തരത്തിൽ ആരും പ്രസ്താവന നടത്തരുതെന്ന് മാണി നേതാക്കളോട് ആവശ്യപ്പെട്ടു. ഇതോടെ ചെന്നിത്തല ആഗ്രഹിച്ച സമ്മർദ്ദം മാണിയുടെ പാർട്ടിയിൽ നിന്ന് ഉയരാതെയായി. ഇതിനൊപ്പം എല്ലാത്തിനും പിന്നിൽ ഐ ഗ്രൂപ്പാണെന്ന് ആന്റണിയെ നേരിട്ടു തന്നെ ഉമ്മൻ ചാണ്ടി ബോധ്യപ്പെടുത്തി. വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തുന്നത് തടയാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നവെന്ന് കോൺഗ്രസ് ഹൈക്കമാണ്ടിനോടും ഉമ്മൻ ചാണ്ടി വിശദീകരിച്ചു.
നേതൃമാറ്റത്തിന് ഐ ഗ്രൂപ്പ് ശ്രമം നടത്തുന്നുവെന്ന മാദ്ധ്യമവാർത്തകളും മുഖ്യന്ത്രി തന്റെ ഭാഗം സാധൂകരിക്കാൻ ഉയർത്തിക്കാട്ടി. ദേശീയ തലത്തിൽ തരിച്ചു വരവിന് ശ്രമിക്കുന്ന കോൺഗ്രസിനുള്ള പിടിവള്ളിയാണ് കേരളം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും ജയിക്കാനായാൽ കോൺഗ്രസിന് ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാനുള്ള നേട്ടമാകും അത്. സിപിഎമ്മിലെ ഗ്രൂപ്പ് പോരും ബിജെപിയുടെ വോട്ടിലെ വർദ്ധനവുമെല്ലാം ഇതിനുള്ള അനുകൂല സാഹചര്യമാണ്. അതിനിടെയിൽ ചെന്നിത്തലയുടെ കളികൾ ഗുണകരമല്ല. നിലയ്ക്ക് നിർത്തിയേ പറ്റൂ എന്ന് ആന്റണിയെ ധരിപ്പിച്ചു. ഇത് തന്നെയാണ് മുകൾ വാസ്നിക് അടക്കമുള്ള നേതാക്കളേയും അറിയിച്ചത്. കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഇക്കാര്യങ്ങളിൽ ഉമ്മൻ ചാണ്ടിയെ അനുകൂലിച്ചു. മദ്യനയത്തിൽ സുധീരന്റെ അഭിപ്രായങ്ങൾ കേൾക്കാമെന്ന ധാരണയിലാണ് ഈ യോജിച്ച നീക്കം. ഇതോടെ ബാബുവിനെതിരെ കേസ് എടുക്കരുതെന്ന അവഗണിക്കാനാകാത്ത നിർദ്ദേശം ചെന്നിത്തലയെ തേടിയെത്തി.
ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കാതിരിക്കാൻ വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. അതിന്റെ ഭാഗമായി വിജിലൻസിന് ബാബുവിനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന നിയമോപദേശം പുറത്തു വരുന്നതിന് തൊട്ട് മുമ്പ് മന്ത്രി വാർത്താ സമ്മേളനം തുടങ്ങി. തെളിവുകൾ നിരത്ത് തന്റെ ഭാഗം ന്യായീകരിച്ചു. എഫ് ഐ ആർ ഇടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ബാബു മുന്നേറിയത്. എല്ലാം ബിജു രമേശിന്റെ വാശിയും കള്ളത്തരവും മാത്രമാണെന്ന് ബാബു വാദിച്ചു ജയിച്ചു. സർക്കാർ ഫയലുകളും ഖജനാവിനുണ്ടായ നഷ്ടവും ഉയർത്തിക്കാട്ടി. എല്ലാം ഗൂഡാലോചനയാണെന്നും പറഞ്ഞു. ബിജുവിന്റെ വാദങ്ങളെ മറ്റ് ബാറുടമകൾ ആരും അംഗീകരിക്കില്ല. അതുകൊണ്ട് തന്നെ തനിക്കെതിരായ വാദങ്ങളിൽ ഒന്നും നിലനിൽക്കില്ല. ബാർ ഉടമാ അസോസിയേഷന്റെ മിനിട്സ് പോലും ഇതിനായി പരിശോധിക്കണമെന്ന് ബാബു കൂട്ടിച്ചേർത്തു. അതായത് തെളിവകുളുടെ ഒരംശവുമില്ലെന്ന് മുഖ്യമന്ത്രിയും ബാബുവും എ ഗ്രൂപ്പും ഉറപ്പാക്കിയിരിക്കുന്നു.
ബാബുവിനെതിരെ നടക്കുന്ന അന്വേഷണത്തിൽ ഈ തെളിവുകളെല്ലാം നിർണ്ണായകമാകും. ബിജു രമേശിന്റെ എക്സൈസ് മന്ത്രിയുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ മുന ഒടിയും. കേസിൽ ബാബുവിനെ പ്രതിയാക്കാതിരിക്കാനും കഴിയും. അപ്പോൾ മറ്റൊരു ചോദ്യം ഉയരും. എന്തിനായിരുന്നു മാണിക്ക് എതിരെ അന്വേഷണവും എഫ് ഐ ആറുമെന്ന ചോദ്യത്തെ പ്രതിരോധിക്കാനും തന്ത്രങ്ങൾ ഒരുക്കി കഴിഞ്ഞു. ബാർ കോഴയിൽ മാണിക്കെതിരെ പണം നൽകിയന്ന് ബിജു രമേശ് ആരോപിച്ചവരുടെ മൊബൈൽ ടവർ രേഖകളാണ് അത്. പറയുന്ന സമയം എല്ലാവരും പാലയിൽ ഉണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് എഫ്ഐആർ വേണ്ടിവന്നത്. ബാബുവിന്റെ കാര്യത്തിൽ അത്തരമൊരു അസ്വാഭാവികത ഇല്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഇത് തന്നെയാകും ചാനൽ ചർച്ചകളിലും മറ്റും ബാബുവിന് പ്രതിരോധമുയർത്താൻ എ വിഭാഗം ഉയർത്തുക.
ബാർ കോഴയിലെ ആരോപണങ്ങൾക്ക് പിന്നിൽ ബിജു രമേശും പിസി ജോർജ്ജുമാണെന്ന വാദം തെളിഞ്ഞതും ഉമ്മൻ ചാണ്ടിക്ക് ഗുണകരമായി. അരുവിക്കര തെരഞ്ഞെടുപ്പിൽ വി എസ്ഡിപിയും ബിജു രമേശിന്റെ ശ്രീനാരയണ ധർമ്മ വേദിയും ഒന്നിക്കുന്നതും ബാബുവിനും എ ഗ്രൂപ്പിനും തുണയായി. ഇതിൽ ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നാണ് എ ഗ്രൂപ്പിന്റെ വിമർശനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍