കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബെഹന്നാന്റെ പേരുയർത്തിയത് രാജ്യസഭാ സീറ്റ് ഉറപ്പിക്കാൻ; എങ്ങനേയും വീണ്ടും ഉറപ്പിക്കാൻ നീക്കങ്ങളുമായി പിജെ കുര്യൻ; വിഷ്ണുവിനെ രാഹുൽ നിർദ്ദേശിച്ചപ്പോഴും ഉമ്മൻ ചാണ്ടിക്ക് വാശിയില്ല; മുല്ലപ്പള്ളിയെ മൗനമായി പിന്തുണയ്ക്കുന്നത് അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ നേതൃസ്ഥാനം മുന്നിൽ കണ്ട്; കേരളത്തിലെ കോൺഗ്രസിനെ പിടിച്ചെടുക്കാൻ ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് നൽകാനാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ താൽപ്പര്യം. അണികളിൽ ഉമ്മൻ ചാണ്ടിക്കുള്ള സ്വാധീനമാണ് ഇതിന് കാരണം. എന്നാൽ ബെന്നി ബെഹന്നാനെ കെപിസിസി അധ്യക്ഷനാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് താൽപ്പര്യമില്ല. ഈ പേര് ഉമ്മൻ ചാണ്ടി ചർച്ചയാക്കുന്നതും വളരെ ബോധപൂർവ്വമായിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനം ഐ ഗ്രൂപ്പിൽ പെടാത്ത പൊതു സമ്മതന് കൊടുക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം. ഇതിലൂടെ വീണ്ടും മുഖ്യമന്ത്രി കസേരയാണ് ഉമ്മൻ ചാണ്ടി ലക്ഷ്യമിടുന്നത്. സമുദായിക സമവാക്യം ഉയർത്തി പ്രതിപക്ഷ നേതൃസ്ഥാനത്ത് താമസിയാതെ എത്താനാകുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷ.
പിജെ കുര്യന്റെ രാജ്യസഭാ സീറ്റ് ഒഴിവ് വന്നു കഴിഞ്ഞു. ഈ സീറ്റിൽ ബെന്നി ബെഹന്നാന് നോട്ടമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബെന്നിക്ക് സീറ്റ് നിഷേധിച്ചിരുന്നു. തൃക്കാക്കര സീറ്റ് പിടി തോമസിന് ഹൈക്കമാണ്ട് നൽകുകയായിരുന്നു. ഈ സീറ്റ് പിടി തോമസ് കുത്തകയാക്കുമെന്ന ബെന്നിക്ക് അറിയാം. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് ബെന്നി സ്വപ്നം കാണുന്നത്. ഇതിന് ഉമ്മൻ ചാണ്ടിയുടെ പിന്തുണയുണ്ട്. ഇതിന് വേണ്ടിയാണ് ബെന്നിയെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്. കെപിസിസി അധ്യക്ഷ സ്ഥാനം നിരസിക്കുമ്പോൾ പകരം എംപി സ്ഥാനം വേണമെന്ന വാദം ചർച്ചയാക്കും. അതിനിടെ വീണ്ടും രാജ്യസഭയിലേക്ക് പോകാനൊരുങ്ങി പിജെ കുര്യനും കരുനീക്കം ശക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ പിജെ കുര്യനും നല്ല സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ ബെന്നിയെ രാജ്യസഭയിലെത്തിക്കുക കഠിനമാകുമെന്ന് ഉമ്മൻ ചാണ്ടിയും തിരിച്ചറിയുന്നു.
ജൂൺ 30ന് ഒഴിവുവരുന്ന മൂന്നു സ്ഥാനങ്ങളിൽ ഒന്നാണ് കോൺഗ്രസിനു കിട്ടാവുന്നത്. രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യനെ കോൺഗ്രസ് വീണ്ടും നാമനിർദ്ദേശം ചെയ്യുമോ എന്നതു തന്നെ പ്രധാന ചോദ്യം. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം കൊണ്ടു ചില പ്രമുഖ കോൺഗ്രസ് നേതാക്കളുടെ ശത്രുത കുര്യൻ സമ്പാദിച്ചിട്ടുണ്ട്. പലപ്പോഴും കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിനു പകരം ഭരണപക്ഷത്തോടു ചായ്വ് കാട്ടിയെന്നാണ് അവരുടെ ആക്ഷേപം. എന്നാൽ, തന്റെ കൂറ് സഭാ ചട്ടങ്ങളോടും വ്യവസ്ഥകളോടും മാത്രമായിരുന്നെന്നാണു കുര്യന്റെ മറുപടി. കഴിഞ്ഞ സമ്മേളനത്തിൽ അഴിമതിവിരുദ്ധ ബിൽ എങ്ങനെയും പാസാക്കാനുള്ള സർക്കാരിന്റെ ശ്രമം പൊളിഞ്ഞതു ചട്ടങ്ങൾ സംരക്ഷിക്കാൻ കുര്യൻ നിർബന്ധം പിടിച്ചതു കൊണ്ടാണ്. ഈ എതിർ സാഹചര്യങ്ങൾ ഉപയോഗിച്ചാണ് ബെന്നിയെ ഉയർത്തിക്കാട്ടാൻ ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. അനുഭവസമ്പത്തിന്റെ പേരിൽ കുര്യന് ഒരുവട്ടം കൂടി ഉപാധ്യക്ഷപദവി ലഭിക്കാനുള്ള സാധ്യത പിജെ കുര്യനുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാനും രാജ്യസഭാ സീറ്റിന് വേണ്ടി രംഗത്തുണ്ട്.
പിസി വിഷ്ണുനാഥ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും കെപിസിസി അധ്യക്ഷനാകാനുള്ള പരിഗണനാ പട്ടികയിലുണ്ട്. ഇതിൽ വിഷ്ണുനാഥിനെ അധ്യക്ഷനാക്കാനാണ് രാഹുലിന് താൽപ്പര്യം. പക്ഷേ വിഷ്ണു എ ഗ്രൂപ്പിന്റെ മുന്നണി പോരാളിയാണ്. കെപിസിസി അധ്യക്ഷനായി എ ഗ്രൂപ്പുകാരൻ മാറിയാൽ പിന്നെ നിയമസഭ കക്ഷി നേതൃസ്ഥാനം ഐ ഗ്രൂപ്പിന് കൊടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ തന്ത്രപരമായി കെപിസിസി അധ്യക്ഷ സ്ഥാനം വേണ്ടെന്ന നിലപാട് എടുക്കകുയാണ് ഉമ്മൻ ചാണ്ടി. ഐ ഗ്രൂപ്പുമായി ഒരു ബന്ധവുമില്ലാത്ത നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. എകെ ആന്റണിയോടാണ് അടുപ്പം. അതുകൊണ്ട് തന്നെ മുല്ലപ്പള്ളിയുടെ പേരിനോട് മൗനം പാലിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. ഇതിലൂടെ കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി എത്തുകയും ചെയ്യും. എംഎം ഹസൻ എ ഗ്രൂപ്പുമായി ഏറെ അകലത്തിലാണ്. അതുകൊണ്ട് തന്നെ ഹസനെ ഇനി ഉമ്മൻ ചാണ്ടി പിന്തുണയ്ക്കില്ല.
പ്രാദേശിക, സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്രത്യക്ഷ, പരോക്ഷ നിലപാടുകളും മുല്ലപ്പള്ളിക്ക് അനുകൂലമാണ്. കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, വി.ഡി സതീശൻ, കെ. മുരളീധരൻ തുടങ്ങിയവരാണു പരിഗണനാപ്പട്ടികയിലുള്ള മറ്റുള്ളവർ. സുധാകരനും മുരളീധരനും ഐ ഗ്രൂപ്പുകാരാണ്. എന്നാൽ ചെന്നിത്തലയ്ക്ക് ഇവരോട് താൽപ്പര്യമില്ല. ഈ സാഹചര്യത്തിൽ ഇവരിൽ ഒരാളെ യുഡിഎഫ് കൺവീനറാക്കാനും സാധ്യതയുണ്ട്. കെപിസിസി അധ്യക്ഷനും യുഡിഎഫ് കൺവീനറും ഹിന്ദുവായാൽ പ്രതിപക്ഷ നേതൃസ്ഥാനത്തിന് ക്രൈസ്തവ നേതാക്കൾക്ക് അവകാശ വാദമുന്നയിക്കാം. ഈ സാമൂഹിക സാഹചര്യം ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പദത്തിലെത്താനുള്ള സുവർണ്ണാവസരം ഒരുക്കും. പുതിയ കെപിസിസി അധ്യക്ഷ പദവിയിൽ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനു മുൻപു തീരുമാനമുണ്ടായേക്കുമെന്നാണു സൂചനകൾ.
കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ, രാജ്യസഭാ, കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വങ്ങൾ എന്നിവയുൾപ്പെട്ട 'പാക്കേജ്' നടപ്പാക്കാനാണു രാഹുൽ ലക്ഷ്യമിടുന്നത്. സ്വന്തം സ്ഥാനാർത്ഥിക്കു വേണ്ടി കർക്കശ നിലപാടെടുക്കാത്ത എ ഗ്രൂപ്പ്, മുല്ലപ്പള്ളിയെ പിന്തുണയ്ക്കുന്ന ഉമ്മൻ ചാണ്ടിയുടെ നിലപാടിനെ ഉയർത്തി എ ഗ്രൂപ്പിൽ തമ്മിലടിയുണ്ടാക്കാൻ ഐ ഗ്രൂപ്പും സജീവമായി രംഗത്തുണ്ട്. യുഡിഎഫിനെ നയിക്കുകയെന്ന ദൗത്യം കൂടി കെപിസിസി പ്രസിഡന്റിനുള്ളതു കൊണ്ട് സ്വീകാര്യനായ മുതിർന്ന നേതാവിനു പദവി നൽകണമെന്നാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുന്നത്.
'മുല്ലപ്പള്ളി മുതിർന്ന നേതാവാണ്, സംശുദ്ധ വ്യക്തിത്വം കൊണ്ടും സ്വീകാര്യനാണെന്ന് എ ഗ്രൂപ്പ് പറയുന്നു. ഹൈക്കമാൻഡ് 'സ്വന്തം' പട്ടികയിൽ നിന്ന് ആരെ തിരഞ്ഞെടുത്താലും മുറുമുറുപ്പില്ലാതെ സ്വീകരിക്കാൻ തന്നെയാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. ഇതിലൂടെ മുഖ്യമന്ത്രി പദം ലക്ഷ്യമിടുകയാണ് എ ഗ്രൂപ്പും ഉമ്മൻ ചാണ്ടിയും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍