സിപിഐയിൽ വിജയിച്ചത് ഉമ്മൻ ചാണ്ടി ലൈൻ; സെക്രട്ടറി ആക്കുന്നത് കെ എം മാണിക്ക് ബദലായി യുഡിഎഫിനെ കാക്കാൻ മുഖ്യമന്ത്രി കണ്ടെത്തിയ നേതാവ്; ഇനി സിപിഎമ്മിന് സിപിഐ മുന്നണി വിടുന്ന നേരം നോക്കി കാത്തിരിക്കാം
ബി രഘുരാജ്
തിരുവനന്തപുരം: സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത് ഇടത് - വലത് ബന്ധത്തിൽ വമ്പൻ പൊളിച്ചെഴുത്തിന് കാരണമായേക്കാം. ഏറെനാളായി തുടർന്ന കാരണവരെ തെറി പറഞ്ഞ് കുടുംബത്തിലെ വീതം പിടിച്ചുവാങ്ങുന്ന സിപിഐ ശൈലി പൂർവ്വാധികം ശക്തിയായി തുടരുമെന്ന് ഉറപ്പാക്കിക്കൊണ്ടാണ് കാനം തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മും സിപിഐയും കൂടുതൽ സഹകരണത്തോടെ മുൻപോട്ട് പോകണമെന്ന് വിശ്വസിക്കുന്ന അണികളെ നിരാശരാക്കുന്ന തീരുമാനമാണ് കോട്ടയത്ത് നിന്നും കേട്ടത്. അണികളുടെ വികാരത്തേക്കാൾ നേതൃത്വത്തിന്റെ വികാരത്തിന് മുൻഗണന ലഭിച്ചതോടെ കാനം രാജേന്ദ്രൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
യുഡിഎഫുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് കാനം രാജേന്ദ്രൻ എന്നത് ഏറെ ശ്രദ്ധേയമാണ്. കെ എം മാണി മുന്നണി വിടാനുള്ള നീക്കം സജീവമാക്കിയപ്പോൾ ഒക്കെ ഉമ്മൻ ചാണ്ടി ബലമായി കരുതിയത് കാനം രാജേന്ദ്രനെ തന്നെയാണ്. മാണി മുന്നണി വിട്ടാൽ സഹായിക്കാമെന്ന കാനത്തിന്റെ ഉറപ്പിലായിരുന്നു പല നീക്കങ്ങളും. കാനം സിപിഐയിൽ ശക്തനായി മാറുന്നത് പോലും ഈ ഉമ്മൻ ചാണ്ടി സ്റ്റൈലിന്റെ പേരിലായിരുന്നു. സിപിഐയുമായി നടത്തിയ ഒത്തുതീർപ്പിന്റെ പേരിലാണ് കെ എം മാണി കടുംകൈ കാണിക്കാതെ അവസാനം മാറി നിന്നത്. മുന്നണി വിട്ടാലും സർക്കാറിന് ക്ഷീണിപ്പിക്കാൻ സാധിക്കില്ലെന്ന് ബോധ്യമായതോടെയാണ് മാണി ഇടക്ക് പിൻവലിഞ്ഞതും പിന്നീട് ബാർകോഴ വിവാദത്തിൽ പെടുന്നതും.
സിപിഐ ദേശീയ തലത്തിൽ തന്നെ എടുത്ത ഒരു ലൈനിന്റെ ഭാഗമാണ് കാനത്തെ മുൻനിർത്തി നടത്തിയ നീക്കം. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് കരുതുന്നവരുടെ കൂടെയാണ് സിപിഐ. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഒഴികേ മറ്റെല്ലാ സംസ്ഥാനങ്ങളും സിപിഎമ്മിനേക്കാൾ ശക്തമാണെങ്കിലും ഇനി കോൺഗ്രസുമായി ചേർന്ന് ഒരു നവ ഇടതുപക്ഷ കെട്ടിപ്പെടുത്താൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ എന്നാണ് സിപിഐ നേതൃത്വവും കരുതുന്നത്. ഈ ലൈനിന്റെ ഭാഗമായാണ് സിപിഐ സിപിഎമ്മിനോട് അകലുന്നത്. ബിജെപി വലത് ശക്തി പ്രാപിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർക്ക് അനുകൂലമായ ഒരു സഖ്യമാണ് സിപിഐ ലക്ഷ്യമിടുന്നത്. ഈ ലൈനിന് ദേശീയ തലത്തിൽ തന്നെ അംഗീകാരം ഉണ്ട്. കേരളത്തിലെ പാർട്ടിയുടെ താൽപ്പര്യവും ഇതുതന്നെയാണെന്നാണ് വിലയിരുത്തൽ.
കെ എം മാണിയെ കുരുക്കിയ ബാർകോഴ വിവാദം ഉണ്ടായിരുന്നില്ലെങ്കിൽ കേരളാ കോൺഗ്രസ് എം ഇപ്പോൾ എൽഡിഎഫിൽ ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ മാണിയുമായി സിപിഎമ്മിന് അടുക്കാൻ സാധിക്കില്ല. എന്നാൽ, വിവാദങ്ങൾ അടങ്ങിയ ശേഷം തിരുവിതാംകൂറിൽ എൽഡിഎഫിനെ ശക്തിപ്പെടുത്താൻ ഭാവിയിൽ വീണ്ടുമൊരു നീക്കം സിപിഐ(എം) നടത്തിയേക്കാം. അങ്ങനെ ഒരു സാഹചര്യമുണ്ടായിൽ ആദ്യം എതിർക്കുന്നത് സിപിഐ തന്നെയാകും. ഇത് ഉരസലായി വളർന്നാൽ യുഡിഎഫിലേക്കുള്ള വഴി തുറക്കാൻ പറ്റിയ നേതാവ് കാനമാണെന്നാണ് സിപിഐ കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നത്.
അടുത്തിടെ തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ കോൺഗ്രസുമായി സഖ്യം ചേർന്നിരുന്നു. എന്നിട്ടു കൂടി കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ കോൺഗ്രസുമായി ഇനിയും കൂട്ടുകൂടാൻ വൈകേണ്ട എന്ന നിലപാടാണ് സിപിഐ ദേശീയ നേതൃത്വത്തിന്. കേരളത്തിലും ബിജെപി ഭീഷണി ആയാൽ യുഡിഎഫിലേക്ക് ചേക്കേറാനുള്ള പാലമിടുക കൂടിയാണ് സിപിഐ ദേശീയ നേതൃത്വം കാനത്തെ സെക്രട്ടറിയാക്കി ഉയർത്തിയതിലൂടെ ചെയ്തിരിക്കുന്നത്. കെ എം മാണിയുടെ ഇടതുപ്രവേശനത്തിന് തടസമിട്ടത് സിപിഐ ആണെന്നാണ് സ്ഥാനമൊഴിഞ്ഞ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കിയിരുന്നത്. ഈ വേളയിൽ തന്നെയാണ് മാണിയെ സിപിഐ(എം) അടർത്തിയെടുത്താൽ സിപിഐയെ അടർത്തിയെടുക്കാൻ ഉമ്മൻ ചാണ്ടി തന്ത്രം മെനഞ്ഞതും കാനം രാജേന്ദ്രനുമായി സംസാരിച്ചതും.
മുന്നണിയിൽ സിപിഐ(എം) കാട്ടുന്ന വല്യേട്ടൻ മനോഭാവത്തെ തുറന്നെതിർക്കുന്ന ശൈലിക്ക് തുടക്കമിട്ടത് സി കെ ചന്ദ്രപ്പനായിരുന്നു. പക്ഷേ, അന്നൊന്നും മുന്നണി വിട്ടൊരു കളിക്കും അദ്ദേഹം തയ്യാറായിരുന്നില്ല. സിപിഎമ്മിനെ എതിർക്കുന്ന കാര്യത്തിൽ കാനം രാജേന്ദ്രനും ചന്ദ്രപ്പന്റെ പാതയിലാണ്. എന്നാൽ, വേണ്ടി വന്നാൽ മറുകണ്ടം ചാടുകയും വേണമെന്ന പക്ഷക്കാരനാണ് കാനം രാജേന്ദ്രൻ. പാർട്ടിയുടെ സമുന്നതനായ നേതാവ് സി അച്യുതമേനോനെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചത് കോൺഗ്രസ് ആയിരുന്നു എന്ന കാര്യം ഓർക്കണമെന്നാണ് അദ്ദേഹം തന്നെ അനുകൂലിക്കുന്നവരോട് പറയാറ്. അതുകൊണ്ട് സിപിഐ(എം) കൈയഴിഞ്ഞാലും സിപിഐ അനാഥമാകില്ലെന്ന പക്ഷക്കാരൻ കൂടിയാണ് കാനം.
അടുത്തിടെ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സഹകരണബാങ്ക് ഭരണം പിടിക്കാൻ സിപിഐ- കോൺഗ്രസ് സഖ്യം രൂപപ്പെട്ട സംഭവം ഉണ്ടായിരുന്നു. അന്ന് സിപിഎമ്മിനെ തോൽപിക്കാനാണ് മുന്നണി ബന്ധങ്ങൾ മറന്ന് സഖ്യമുണ്ടായത്. പുതിയ സഖ്യം തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയുമുണ്ടായി. അന്ന് കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുന്നതിന് അനുകൂലമായി നിന്ന നേതാക്കളുടെ പക്ഷത്തായിരുന്നു കാനം രാജേന്ദ്രൻ. കോടിയേരി ബാലകൃഷ്ണൻ എന്ന ശാന്തപ്രകൃതക്കാരൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായതോടെ എൽഡിഎഫുമായി ഒത്തുപോകാൻ കാനത്തിന് കഴിയുമെന്നാണ് സിപിഐ അണികൾ പ്രതീക്ഷിക്കുന്നതും. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും കാനത്തിന്റെ നേതൃത്വത്തിന് സാധിക്കുമെന്ന് വിലയിരുന്നു. സിഐടിയു പോലും ഇടപാടാൻ മടിച്ചു നിന്ന അസംഘടിത തൊഴിലാളി മേഖലയിൽ സജീവമായി ഇടപെടൽ നടത്തിയ പാർട്ടിക്ക് വേരുകളുണ്ടാക്കിയ നേതാവെന്ന ഖ്യാതിയോടെയാണ് കാനം ഇപ്പോൾ പാർട്ടിയുടെ സെക്രട്ടറി പദവിയിലേക്ക് എത്തിയത്. കാനത്തിന്റെ സെക്രട്ടറി സ്ഥാനം കേരളത്തിലെ ഇടതു രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.
1950 നവംബർ 10ന് കോട്ടയത്തെ കാനത്താണ് അദ്ദേഹം ജനിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയർന്ന് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെയുമായിരുന്നു കാനം രാജേന്ദ്രന്റെ വളർച്ച. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി. തുടർന്ന് സിപിഐയിലേക്കും ദേശീയ നേതൃത്വത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ട്രേഡ് യൂണിയൻ രംഗത്തെ സമരങ്ങൾ ഏറ്റെടുത്ത് പ്രശസ്തി നേടി. 1978ൽ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയുമായി. 1982ലും 87 ലും കോട്ടയം വാഴൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ എ.ഐ.ടി.യു.സി സംസ്ഥാന ജന സെക്രട്ടറിയായി. 2012 ൽ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ പ്രസിഡന്റുമാണ്. 1982ൽ കാനം രാജേന്ദ്രൻ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിനെ തുടർന്നാണ് നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍